Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ചേർപ്പുങ്കലെ സത്യങ്ങൾ
Saturday, June 13, 2020 11:54 PM IST
അനന്തപുരി / ദ്വിജൻ
മീനച്ചിലാറ്റിൽ അകാലത്തിൽ പൊലിഞ്ഞ അഞ്ജു എന്ന വിദ്യാർഥിനിയുടെ മരണത്തിനു പിന്നിലെ സത്യങ്ങൾ എന്താണ്? ഈ സത്യം വെളിച്ചത്തു വരേണ്ടതു കേരളത്തിന്റെ ആകെ ഒരാവശ്യമായി മാറുകയാണ്. കേരളത്തിലെ ക്രൈസ്തവസഭയെയും സഭയുടെ സ്ഥാപനങ്ങളെയും സഭാനേതാക്കളെയും എറിയാൻ കല്ലുകൾ നോക്കി നടക്കുന്നവർ ആ ദുരന്തത്തിന്റെ മറപിടിച്ച് ഒരു കല്ലു കൂടി ഉണ്ടാക്കിയെടുക്കാമെന്ന മോഹത്തിൽ ആ ദാരുണദുരന്തത്തെ ചേർപ്പുങ്കൽ ബിഷപ് വയലിൽ സ്മരക ഹോളിക്രോസ് കോളജുമായി ചേർത്തുവച്ച് വക്രീകരിക്കാൻ ഭീകരശ്രമങ്ങളാണു നടത്തുന്നത്.
പ്രക്ഷോഭകരെ ഭയന്ന് സത്യം പറയാൻ അന്വേഷകർ മടിക്കുമോ എന്ന ഭീതി പോലും പടരുന്നുണ്ട്. സർവകലാശാലാ അധികൃതർ നടത്തിയ അന്വേഷണ റിപ്പോർട്ടായി പുറത്തു വന്നിരിക്കുന്നതിലെ സൂചനകളിൽ ഈ ധ്വനി ഉണ്ട്. കുട്ടിയെ മനഃപൂർവം ഉപദ്രവിക്കാൻ കോളജ് ശ്രമിച്ചിട്ടില്ലെന്നു കണ്ടെത്തിയപ്പോഴും കോളജിനു വീഴ്ചയുണ്ടെന്ന് പറയാൻ അവർ കാണിച്ച ആവേശം മറ്റെന്താണ് പറയുന്നത്? കോളജിനെ കുറ്റപ്പെടുത്താൻ പഴുതുകൾ തേടുന്നതുപോലുള്ള നിഗമനങ്ങളും റിപ്പോർട്ടിലുള്ളതായാണ് പുറത്തു വന്ന വിവരങ്ങൾ.
അഞ്ജു എല്ലാവരുടെയും മനസിൽ നീറ്റുന്ന ഓർമയാകുന്പോഴും ആ ദുരന്തം വല്ലാത്ത ആഘോഷമാക്കാനും സത്യം പുറത്തുവരണം എന്ന മറയുയർത്തി ദുരന്തത്തിന്റെ പാപഭാരം കോളജ് അധികൃതരിൽ കെട്ടിവയ്ക്കാനും ശ്രമിക്കുന്നവരുടെ ലക്ഷ്യം മനസിലാക്കാൻ ഇനിയും പാഴൂർ പടിപ്പുരവരെ പോകേണ്ടതുണ്ടോ. സത്യം പുറത്തു വരട്ടെ. അതിനു മുന്‍പ് എന്തിന് ക്രൂശിക്കലുകൾ?
ഹാൾ ടിക്കറ്റിൽ പാഠഭാഗങ്ങൾ
സർവകലാശാല നിർദേശിച്ചതനുസരിച്ച് കോളജിൽ പരീക്ഷ എഴുതാൻ എത്തിയ കുട്ടിയുടെ ഹാൾ ടിക്കറ്റിൽ പാഠഭാഗങ്ങൾ കുറിച്ചുവച്ചിരിക്കുന്നതു കണ്ട് പരീക്ഷാ നടത്തിപ്പുകാരായ അധ്യാപകർ പിടികൂടിയിടത്തു തുടങ്ങുന്നു കോപ്പിയടിയുടെ കഥ. പരീക്ഷയ്ക്കു കോപ്പിയടി പാടില്ല എന്നാണു സർവകലാശാലാ നിയമം. കുസാറ്റ് തീരുമാനിച്ചിരിക്കുന്നതുപോലെ പുസ്തകം ഉപയോഗിച്ച് പരീക്ഷ എഴുതാൻ മഹാത്മാഗാന്ധി സർവകലാശാല തീരുമാനിച്ചിട്ടില്ല. കോപ്പിയടി കണ്ടുപിടിച്ച വിവരം അധ്യാപകർ പരീക്ഷാ നടത്തിപ്പിന്റെ ചുമതല ഉള്ള പ്രിൻസിപ്പലിനെ അറിയിച്ചു. അദ്ദേഹം വന്നു കുട്ടിയോടു വിവരം തിരക്കി.
കുട്ടി കോപ്പിയടിക്കില്ല എന്നു മാതാപിതാക്കൾ പറയുന്നു. അത് അവരുടെ ഉറച്ച വിശ്വാസമാണ്. പക്ഷേ ഹാൾ ടിക്കറ്റിലെ കുറിപ്പുകൾ കോളജിലെ അധ്യാപകർ കണ്ടതാണ്. അതിലെ കൈയക്ഷരം കുട്ടിയുടേതല്ല എന്നു മാതാപിതാക്കൾ പറയുന്നു. അതു കണ്ടുപിടിക്കാൻ ഇന്നു മാർഗമുണ്ട്. ഇനി കൈയക്ഷരം കുട്ടിയുടേതല്ല എന്നുവന്നാൽ തന്നെ പിന്നെ അത് ആരുടേതാണ് എന്നു കണ്ടെത്തണം. എങ്കിലേ സത്യം വെളിച്ചത്തുവരൂ.
ചേർപ്പുങ്കലെ അധ്യാപകർക്ക് കാഞ്ഞിരപ്പള്ളിയിൽനിന്നു പരീക്ഷ എഴുതാൻ വന്ന കുട്ടിയെ വെറുതെ കെണിയിലാക്കണം എന്ന ു ദുരുദ്ദേശ്യമുണ്ടെ ന്നു കരുതാനാവുമോ? കോപ്പിയടിച്ച വിവരം സർവകലാശാലയിൽ അറിയിച്ചാൽ തുടർന്നുള്ള പരീക്ഷകൾ കുട്ടിക്ക് എഴുതാനാവില്ലെന്ന് പ്രിൻസിപ്പലിനറിയാം. അത്രയും വലിയ ശിക്ഷ ഈ കുട്ടിക്കു കൊടുക്കണ്ട എന്നു പ്രിൻസിപ്പൽ തീരുമാനിച്ചത് മനുഷ്യത്വമല്ലേ? അതാണ് ഇപ്പോൾ ക്രമക്കേടായി സർവകലാശാല കണ്ടെത്തിയിരിക്കുന്നത്.
വഴക്കു പറഞ്ഞില്ല
പ്രിൻസിപ്പൽ അഞ്ജുവിനെ വഴക്കുപറഞ്ഞില്ലെന്നും ഓഫീസിൽ വന്ന് സംഭവിച്ച കാര്യങ്ങൾ രേഖപ്പെടുത്തിയ ശേഷമേ വീട്ടിലേക്ക് പോകാവൂ എന്നാണു പറഞ്ഞതെന്നും ആ കുട്ടിയോടൊപ്പം പരീക്ഷ എഴുതിയ മറ്റൊരു കുട്ടി ഒരു ചാനലിനോടു പറഞ്ഞു. തിങ്കാളാഴ്ച ബാക്കി പരീക്ഷ എഴുതാമെന്നു പറഞ്ഞതായും ആ കുട്ടിയുടെ അഭിമുഖത്തിലുണ്ട് . ചാനലുകാർ ആ ബൈറ്റ് ടെലികാസ്റ്റ് ചെയ്യുകയും ചെയ്തു. പ്രിൻസിപ്പലിന്റെ മാനസികപീഡനം മൂലമാണ് കുട്ടി ആത്മഹത്യ ചെയതത് എന്നു പറഞ്ഞ് ആഹ്ലാദിക്കുന്നവരുടെ നടുവൊടിക്കുന്നതായി ഈ അഭിമുഖം. അതു മനസിലായതോടെ അവരുടെ പേജിൽ നിന്ന് ആ അഭിമുഖം മാറ്റിയതായി ആക്ഷേപമുണ്ട്. എങ്കിലും സോഷ്യൽ മീഡിയയിൽ ഇപ്പോഴും ആ കുട്ടിയുടെ വാക്കുകൾ ഉണ്ട്.
ഓഫീസിലേക്കു ചെല്ലണമെന്ന പ്രിൻസിപ്പലിന്റെ നിർദേശം അഞ്ജു അനുസരിച്ചില്ല. സർവകലാശാലാ പരീക്ഷയ്ക്കു ഹാളിൽ പ്രവേശിക്കുന്ന വിദ്യാർഥിയെ ഒരു മണിക്കൂർ കഴിയാതെ പുറത്തുവിടരുതെന്നാണ് നിയമം. അതിനു കാരണവും ഉണ്ട്. ചോദ്യക്കടലാസ് ചോർത്താൻവേണ്ടി വരുന്നവരെ തടയാനാണത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ പോലീസാകുന്നതിനുള്ള പിഎസ്സി പരീക്ഷ എഴുതിയ മൂന്നു സഖാക്കൾ ചോദ്യക്കടലാസിലെ വിവരങ്ങൾ പുറത്തറിയിച്ച് നടത്തിയ തട്ടിപ്പുകൾ അടുത്തകാലത്ത് തെളിഞ്ഞത് ഓർക്കുക.
മാനസികപീഡനം നടന്നിട്ടില്ല
കോളജിലെ സിസിടിവി സത്യം ലോകത്തെ അറിയിക്കാൻ ഉപയോഗിച്ചതാണ് സർവകലാശാലാ സമിതി വലിയ ക്രമക്കേടായി കണ്ടത്. സത്യമാണു പറയുന്നതെന്നു ബോധ്യപ്പടുത്തുന്നതിനു കോളജിലെ സംവിധാനം ഉപയോഗിച്ചതിൽ ക്രമക്കേട് കണ്ടവരെ സംശയിക്കണം. എങ്കിലും കോളജിൽ മാനസികപീഡനം നടന്നിട്ടില്ലെന്ന് സർവകലാശാലാ സമിതി കണ്ടെത്തിയതായാണു വാർത്ത.
പാലാ സെന്റ് തോമസ് കോളജിന്റെ പ്രിൻസിപ്പലായിരുന്ന പരിചയസന്പന്നനായ ഒരു പുരോഹിതനാണ് ചേർപ്പുങ്കൽ കോളജിന്റെ ഇപ്പോഴത്തെ പ്രിൻസിപ്പൽ. അഞ്ജുവിന്റെ ദാരുണമരണത്തിൽ ഏറെ വേദനിക്കുന്നവരിൽ ഒരാളാകണം അദ്ദേഹം. പാലാ കോളജിൽനിന്നു വിരമിച്ചപ്പോൾ രൂപതയിലെ ഒരു ചെറിയ ഇടവക ചോദിച്ചുവാങ്ങി അവിടെ സ്നേഹത്തോടെ ശുശ്രൂഷകൾ നടത്തി സംതൃപ്തനായി കഴിഞ്ഞ ആളാണ് അദ്ദേഹം. ഒരു വൻകിട കോളജിന്റെ പ്രിൻസിപ്പലായിരുന്നു എന്നു പറയില്ല അദ്ദേഹത്തെ കണ്ടാൽ എന്നാണ് ആ ഇടവകക്കാർ പറയുന്നത്. അദ്ദേഹത്തിന്റെ പരിചയസന്പത്ത് വിദ്യാഭ്യാസരംഗത്ത് കൂടുതൽ പ്രയോജനപ്പെടുത്താൻ അധികാരികൾ തീരുമാനിച്ചപ്പോൾ അതും അനുസരിച്ചു.അങ്ങനെയാണ് ചേർപ്പുങ്കൽ കോളജിൽ എത്തുന്നത്.
ക്രൂരത മാത്രമല്ല, വർഗീയതയും
മകൾ നഷ്ടപ്പെട്ട ഒരു അച്ഛന്റെയും അമ്മയുടെയും വേദന പരിധിയില്ലാത്തതാണ്. ആ കുട്ടിയോട് പരമാവധി കരുണ കാണിക്കാൻ നോക്കിയ ഒരു അധ്യാപകനെ, അദ്ദേഹം വൈദികനും സഭയുടെ നേതൃത്വനിരയിൽ ഉള്ളവനും ആണെന്ന കാരണത്താൽ വളഞ്ഞിട്ട് ആക്രമിക്കുന്നതുപോലെ വരുന്നത് ക്രൂരത മാത്രമല്ല വർഗീയതയുമാണ്. ക്രൈസ്തവരുടെ വലിയ പിന്തുണ അവകാശപ്പെടുന്ന മുഖ്യധാരാ മാധ്യമങ്ങൾ വരെ അന്പരപ്പിക്കുന്ന തലകുത്തിമറിച്ചിലാണ് നടത്തിയത്. പൊതു സന്പർക്ക മാധ്യമങ്ങളും സോഷ്യൽ മീഡിയയിലെ ചിലരും ബോധപൂർവം നടത്തിയ ഈ നീക്കത്തെ ശക്തമായി ചെറുക്കാൻ ഇക്കുറി പതിവിലേറെപ്പേർ സോഷ്യൽ മിഡിയയിൽ തന്നെ രംഗത്തിറങ്ങി എന്നത് പുതിയ അടയാളമാണ്.
സോഷ്യൽ മിഡിയയിൽ പലരും ചേർപ്പുങ്കലെ കാര്യങ്ങൾ ശരിക്കും പഠിച്ച് അവതരിപ്പിച്ചു. സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തി കോളജിനെ സംബന്ധിച്ച സത്യം പുറത്തുകൊണ്ടുവരാൻ ആയി. ഇത്തരം ജാഗ്രത കൂടുതൽ ഫലപ്രദമായി ഉണ്ടായാൽ ചില കച്ചവടക്കാരുടെ ലക്ഷ്യങ്ങൾ തകർക്കാനാവും. കൂട്ടുകൂടി കഥയുണ്ടാക്കി കഥ സത്യമാക്കുന്ന മാധ്യമ പ്രവർത്തനത്തെ നേരിടാനുള്ള ഏകവഴി.
ചില മരണങ്ങൾ മാത്രം!
ചേർപ്പുങ്കൽ കോളജിനോടു കാണിച്ച ആവേശം അടുത്തകാലത്തു നടന്ന മറ്റൊരു ആത്മഹത്യയോടും ഒരു ചാനലുകാരും കാണിച്ചില്ല. സർക്കാർ ഓണ്‍ലൈൻ വിദ്യാഭ്യാസം നടപ്പാക്കുകയും വീട്ടിൽ ടെലിവിഷൻ ഇല്ലാതിരിക്കുകയും ചെയ്തതു കൊണ്ട് ആത്മഹത്യ ചെയ്ത ഒമ്പതാം ക്ലാസുകാരി ദേവിക, കഴക്കൂട്ടം സൈനിക സ്കൂൾ വിദ്യാർഥിയായിരുന്ന അശ്വിൻ കൃഷ്ണൻ, കടയ്ക്കലെ വീട്ടിൽ തൂങ്ങിമരിച്ച വിദ്യാർഥി ജറിൻ ജോഷി തുടങ്ങിയവരുടെ മരണം മിക്കവാറും ഒറ്റക്കോളം വാർത്ത മാത്രമായി. സ്കൂൾ അധികൃതരുടെ പീഡനം മൂലമാണ് താൻ പോകുന്നത് എന്ന് അശ്വിൻ കൃഷ്ണൻ മരണക്കുറിപ്പിൽ എഴുതി വച്ചിട്ടുമുണ്ട്. എല്ലാം അങ്ങ് മാഞ്ഞു.
സ്വന്തം വീട്ടുകാരെ വിട്ട് നക്സൽ ബന്ധമുള്ള കൂട്ടുകാർക്കൊപ്പം ജീവിച്ചു വന്ന അഞ്ജന എന്ന യുവതി ഗോവയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. മകളുടെ മരണം ആത്മഹത്യ അല്ലെന്ന് അമ്മ മിനി അലമുറയിട്ടു പറഞ്ഞു. ആ അമ്മയുടെ വേദനയോ മകളുടെ കൂട്ടുകാരുടെ വിവരങ്ങളോ ഒരു ചാനലിനും ചർച്ചാവിഷയമായില്ല.
ചില മരണങ്ങൾ മാത്രം എന്തേ ആഘോഷമാക്കുന്നു? ഇതെല്ലാം ഇരട്ടത്താപ്പല്ലേ? ഇത്തരം ആഘോഷങ്ങളുടെ നടത്തിപ്പുകാർ ചെയ്യുന്നതോ? അതു കാണുന്പോൾ പറയാൻ വയ്യാതാവുകയാണ് പലർക്കും. വനിതാ വിമോചനക്കാരും വായടയ്ക്കുന്നു. വനിതാ വിമോചനം അടക്കം വലിയ കാര്യങ്ങൾ പറയുന്ന ഒരു വിപ്ലവകാരിയുടെ മകൻ ട്രാൻസ്ജെൻഡറിനോടു കാണിച്ച വിപ്ലവം അവർ പുറത്തുവിട്ടതോടെ വനിതാ നേതാവിന് വലിയ നാണക്കേടായി. സോഷ്യൽ മീഡിയയിൽ പലരും അവർക്കെതിരേ പ്രതികരിച്ചു. അതോടെ മകനെതിരേ ആരോപണം ഉന്നയിച്ചു തന്നെ അപമാനിക്കുകയായിരുന്നു എന്നു പറഞ്ഞു നിയമയുദ്ധം നടത്താൻ പോവുകയാണ് ആ വിപ്ലവകാരി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
Latest News
സ്വര്‍ണവിലയിൽ ഇന്ന് നേരിയ ഇടിവ്
നിക്ഷേപകര്‍ക്കായി കരുവന്നൂരില്‍ ഇടപെടും; ഇഡി പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയപ്രേരിതമായിട്ടല്ല: നരേന്ദ്ര മോദി
കണ്ണൂരില്‍ കോണ്‍ഗ്രസ് അനുഭാവിയായ ബിഎല്‍ഒ ഇടപെട്ട് കള്ളവോട്ട് ചെയ്യിച്ചെന്ന് പരാതി
വിവാഹാലോചന നിരസിച്ചതിലെ വിരോധം; യുവതിയടക്കം അഞ്ച് പേരെ വീട്ടില്‍ കയറി വെട്ടി; പ്രതി പിടിയില്‍
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
Latest News
സ്വര്‍ണവിലയിൽ ഇന്ന് നേരിയ ഇടിവ്
നിക്ഷേപകര്‍ക്കായി കരുവന്നൂരില്‍ ഇടപെടും; ഇഡി പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയപ്രേരിതമായിട്ടല്ല: നരേന്ദ്ര മോദി
കണ്ണൂരില്‍ കോണ്‍ഗ്രസ് അനുഭാവിയായ ബിഎല്‍ഒ ഇടപെട്ട് കള്ളവോട്ട് ചെയ്യിച്ചെന്ന് പരാതി
വിവാഹാലോചന നിരസിച്ചതിലെ വിരോധം; യുവതിയടക്കം അഞ്ച് പേരെ വീട്ടില്‍ കയറി വെട്ടി; പ്രതി പിടിയില്‍
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top