തിരിച്ചുവരുന്ന പ്രവാസികൾ ബാധ്യതയല്ല
Thursday, May 7, 2020 12:05 AM IST
കേരളത്തിന്‍റെയും ഇന്ത്യയുടെയും സന്പദ്ഘടനയുടെ നട്ടെല്ലായ പ്രവാസി സമൂഹത്തിലെ കുറെപ്പേർ മഹാമാരിയിൽ ജോലി നഷ്ടപ്പെട്ട് തിരികെ നാട്ടിലേക്ക് വരികയാണ്. ഇങ്ങനെ തിരികെ വരുന്നവർ നമ്മുടെ നാടിന് ഒരു ബാധ്യതയാണോ? പ്രവാസികളെ എങ്ങനെ പുനരധിവസിപ്പിക്കാം എന്നതാണല്ലോ ഈ ദിവസങ്ങളിലെ പ്രധാന ചർച്ചാ വിഷയം. ഇന്നത്തെ സാഹചര്യത്തിൽ അത് എത്രമാത്രം പ്രാവർത്തികമാക്കാം എന്നതിന് വ്യക്തമായ ഉത്തരം അധികൃതരുടെ പക്കലില്ല താനും.

1960- 70 കാലഘട്ടത്തിലാണ് ഇന്ത്യയിൽനിന്ന് അന്യ നാടുകളിലേക്ക് ജോലിക്കായി ആളുകൾ കൂടുതലായി ചേക്കേറാൻ തുടങ്ങിയത്. ആ കാലഘട്ടത്തിലെ ഭാരതത്തിന്‍റെ സാന്പത്തിക സാഹചര്യമായിരുന്നു പലരെയും പ്രവാസ ജീവിതത്തിനു പ്രേരിപ്പിച്ചത്. മക്കളുടെ ഭാവി, സഹോദരങ്ങളുടെ നിലനില്പ്, കുടുംബ പ്രാരാബ്ധം ഇവയൊക്കെ അതിൽ ചിലതു മാത്രം.

കേരളത്തിൽ വിദ്യാഭ്യാസത്തിനു മാതാപിതാക്കന്മാർ നൽകിയ പ്രാധാന്യം മക്കളുടെ സ്വപ്നങ്ങളെയും ചിന്തകളെയും സ്വാധീനിച്ചിട്ടുണ്ട് എന്നത് മറ്റൊരു യാഥാർഥ്യം. മുണ്ടു മുറുക്കി ഉടുത്തുതന്നെയാണ് അവർ മക്കളെ പഠിപ്പിച്ചത്. പക്ഷേ വിദ്യാഭ്യാസം ലഭിച്ച അവരെ രാജ്യത്തിനു നല്ലരീതിയിൽ പ്രയോജനപ്പെടുത്തുവാൻ അന്നത്തെ ഭരണസംവിധാനങ്ങൾക്കായില്ല. പഠിച്ചിറങ്ങുന്നവർക്ക് ഇന്ത്യയിൽ തൊഴിൽ ലഭിക്കുന്നതിന് ആവശ്യമായ തൊഴിൽ മേഖലകൾ അന്നില്ലായിരുന്നു. അങ്ങനെ നിവർത്തിയില്ലാതെ അന്യദേശങ്ങളിലേക്കു പോകേണ്ടിവന്നവർ ആ രാജ്യങ്ങളുടെ സാന്പത്തിക അടിത്തറ കെട്ടിപ്പടുക്കുന്നതിൽ ഒരു നിർണായക ഘടകവും മൂല്യവർധിത ഉപകരണങ്ങളും ഒക്കെയായി മാറി.

ഇന്ത്യയുടെ വളർച്ചയ്ക്കു പ്രയോജനപ്പെടാമായിരുന്ന പല നൂതന ആശയങ്ങളും ബുദ്ധിവൈഭവവും തൊഴിൽബലവും അങ്ങനെ വിദേശ രാജ്യങ്ങൾ സ്വായത്തമാക്കി. ഈ തൊഴിൽബലവും ബുദ്ധിവൈഭവവും ഇന്ത്യയുടെ പുറത്തേക്കൊഴുകിയതിലൂടെ ഇന്ത്യയുടെ നഷ്ടം വിലമതിക്കാനാവാത്തതാണ്. ഇന്ന് കൊറോണ വൈറസ് വ്യാപനം മൂലം സാന്പത്തിക പ്രതിസന്ധി പല രാജ്യങ്ങളും മുന്നിൽ കാണുന്നതിന്‍റെ ഭാഗമായി നല്ലൊരു വിഭാഗം പ്രവാസികൾ തിരികെ നാട്ടിലേക്കുവരാനുള്ള സാഹചര്യം തള്ളിക്കളയാനാവില്ല.


തിരികെവരുന്ന പ്രവാസികളിൽ പലരും തങ്ങളുടെ മേഖലകളിൽ കഴിവുകൾ തെളിയിച്ചിട്ടുള്ളതാണ്. ആ മേഖലകൾ കണ്ടെത്തി അവരുടെ പരിചയസമ്പത്തും കഴിവുകളും ഉപയോഗിക്കാൻ സാധിക്കണം. എങ്കിൽ മാത്രമേ നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ ഉൽപ്പാദനക്ഷമത ഉള്ള രാജ്യം ആക്കി മാറ്റി അതിലൂടെ സാന്പത്തിക ഭദ്രത നേടിയെടുക്കാൻ സാധിക്കയുള്ളൂ. അതായിരിക്കണം നമ്മുടെ ലക്ഷ്യം. ഐടി മേഖലയിലും കണ്‍സ്ട്രക്ഷൻ മേഖലയിലും ടൂറിസം മേഖലയിലും മാന്ദ്യം ഇപ്പോൾ തന്നെ പ്രകടമാണ്. വരും ദിവസങ്ങളിൽ എണ്ണ ഖനന / ഉത്പാദന മേഖലയിലും ധാരാളം തൊഴിൽ നഷ്ടപ്പെടാൻ സാധ്യത പ്രവചിക്കുന്നവരും വിരളമല്ല. തിരികെ വരുന്നവരുടെ സാധ്യതകളെ ഉപയോഗിക്കുവാൻ തക്ക രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സർക്കാരുകൾക്കാവണം.

പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനു കൂടുതൽ പ്രോത്സാഹനങ്ങൾ നൽകണം. ചൈനീസ് ഉൽപ്പന്നങ്ങൾക്കെതിരേ ഇപ്പോൾ നടക്കുന്ന വ്യാപകമായ പ്രതിഷേധങ്ങൾ കൂടുതൽ ശക്തമായാൽ ഇന്ത്യൻ ഉത്പാദകർക്കു കൂടുതൽ നേട്ടങ്ങൾ കൊയ്യാനുള്ള സാധ്യത തെളിയും. പല അമേരിക്കൻ, യൂറോപ്യൻ കന്പനികളും ചൈനയിൽനിന്ന് പിന്മാറുന്നതായി റിപ്പോർട്ടുകൾ കാണുന്നുണ്ട്. ഈ കന്പനികളുടെ നിർമാണശാലകൾ ഇന്ത്യയിൽ തുറക്കുന്നതിന് അനുമതി കൊടുക്കുന്നതിനുള്ള സാധ്യതകൾ സർക്കാർ ആരായണം. അതിനുവേണ്ടിയുള്ള നികുതിയിളവുകൾ പ്രഖ്യാപിക്കണം. കൂടുതൽ തൊഴിൽമേഖലകൾ അങ്ങനെ രാജ്യത്ത് ഉയർന്നു വരട്ടെ. ഇന്ത്യയെ മികച്ച സാന്പത്തിക ശക്തിയാക്കി മാറ്റുന്നതിന് നമ്മുടെ യുവതലമുറയും കഴിവു തെളിയിച്ചിട്ടുള്ള, തിരികെവരുന്ന പ്രവാസികളും കൈകോർത്തുപിടിച്ചാൽ സാധ്യമാകും.

അജു ജോൺ, ഹൂസ്റ്റൺ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.