ടൂറിസത്തെ പുനരുജ്ജീവിപ്പിക്കുക കേരളത്തിന്‍റെ ആദ്യ യജ്ഞം
Sunday, May 3, 2020 11:45 PM IST
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ

കൊറോണ വൈറസ് ബാധ നിയന്ത്രിക്കുകയും ജനങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നതുപോലെ പ്രധാനമാണ് ഈ മഹാമാരിക്കു ശേഷം പുനരുജ്ജീവന-പുനരധിവാസ പ്രവർത്തനങ്ങൾ നടത്തുന്നതും. അതിനാവശ്യമുള്ള തൊഴിലാളികളെ സംഘടിപ്പിക്കുന്നതും പ്രധാനമാണ്. കേരളത്തിൽനിന്നു തങ്ങളുടെ സംസ്ഥാനങ്ങളിലേക്കു മടങ്ങിപ്പോയ അതിഥിതൊഴിലാളികൾ താരതമ്യേന മെച്ചപ്പെട്ട വേതനം വാഗ്ദാനം ചെയ്താൽപോലും ഉടൻ മടങ്ങിവരാനുള്ള സാധ്യത കുറവാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ ആളുകൾ സ്വാശ്രയത്വം ശീലിക്കുകയും അലസത വെടിഞ്ഞ്, കായികാധ്വാനം ആവശ്യമുള്ള ജോലികൾ ചെയ്യാൻ തയാറാവുകയും വേണം.

അതുപോലെ ഗൾഫിൽനിന്നും മറ്റും നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികളെ ലാഭകരമായി പുനരധിവസിപ്പിക്കാനുള്ള പദ്ധതിയും സർക്കാർ തയാറാക്കണം. അവരുടെ പ്രവൃത്തിപരിചയവും തൊഴിൽ അറിവുകളും സംസ്ഥാനത്തിന്‍റെ വികസനത്തിനുവേണ്ടി പ്രയോജനപ്പെടുത്തണം.

ടൂറിസത്തിനു സാധ്യത

സംസ്ഥാനം മനസുവച്ചാൽ പെട്ടെന്നു ഫലം കിട്ടുന്ന ഒരു മേഖല ടൂറിസമാണ്. അതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഇപ്പോൾത്തന്നെയുണ്ട്. കേരളത്തിന്‍റെ പ്രകൃതിഭംഗി ലോകം മുഴുവൻ പ്രസിദ്ധവുമാണ്. ഇവിടത്തെ കായലുകളും തെങ്ങിൻതോപ്പുകളും പച്ചക്കുന്നുകളും വന്യമൃഗസങ്കേതങ്ങളും ലക്ഷക്കണക്കിന് ആളുകളെ ആകർഷിക്കാൻ പര്യാപ്തമാണ്. യാത്രാസംവിധാനങ്ങളും താമസത്തിനും ഇഷ്‌ടഭക്ഷണത്തിനുമുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്.
മഹാമാരി പടരുന്നതു നിയന്ത്രിക്കാൻ ഭരണാധികാരികൾ സജീവമായി ഇടപെട്ടിരുന്നു. സർക്കാരിന്‍റെ നല്ല പ്രവർത്തനങ്ങളെ രാജ്യത്തിനകത്തും പുറത്തുമുള്ള മാധ്യമങ്ങൾ പ്രശംസിച്ചു.

കടുത്ത നിയന്ത്രണങ്ങൾ ഉണ്ടായിരുന്നെങ്കിലും സമാധാനപരമായിരുന്നു അന്തരീക്ഷം. ആവശ്യമുള്ളവർക്കു സഹായം എത്തിക്കാനായി ആരോഗ്യപ്രവർത്തകർ 24 മണിക്കൂറും പണിയെടുത്തു. തന്‍റെ വീസ കാലാവധി അവസാനിച്ച ശേഷവും ഇവിടെ തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒരു അമേരിക്കൻ വിനോദസഞ്ചാരി കോടതിയെ സമീപിക്കുക പോലുമുണ്ടായി. മഹാമാരി നിയന്ത്രണവിധേയമല്ലാത്ത അമേരിക്കയേക്കാൾ സുരക്ഷിതം കേരളമാണെന്ന അഭിപ്രായമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.

ലോക്ക് ഡൗൺ പിൻവലിക്കുകയും അന്താരാഷ്‌ട്ര വിമാന സർവീസുകൾ ആരംഭിക്കുകയും ചെയ്യുന്പോൾ കോവളം, മൂന്നാർ, പെരിയാർ, കുമരകം, വയനാട് തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളെപ്പറ്റി നല്ല പ്രചാരണം നടത്തിയാൽ കേരളത്തിലേക്കു ധാരാളം ടൂറിസ്റ്റുകൾ വരും. കൂടുതൽ തൊഴിലാളികളെ ആവശ്യമുള്ള മേഖലയാണു ടൂറിസം എന്നതിനാൽ ധാരാളം തൊഴിലവസരങ്ങളും ഉണ്ടാകും. ടൂറിസം രംഗം ഉണർന്നുകഴിഞ്ഞാൽ സംസ്ഥാനത്തിന്‍റെ സന്പദ്‌വ്യവസ്ഥയിലും അതു പ്രതിഫലിക്കും. ജൂൺ-ജൂലൈ മാസത്തിൽ ആയുർവേദ ടൂറിസവുമായി ബന്ധപ്പെട്ടു കേരളത്തിലെത്തുന്നവരുടെ എണ്ണം വർധിക്കാനിടയുണ്ട്.

പക്ഷേ അതിനുമുന്പ് സംസ്ഥാനത്തെ ഹോട്ടലുകളിൽ ആവശ്യമായ പുനർസംവിധാനങ്ങൾ നടത്തുകയും ശരിയായ വിധത്തിൽ അണുനശീകരണം നടത്തുകയും വേണം. ടൂറിസ്റ്റുകളോട് എങ്ങനെ പെരുമാറണം എന്നതു സംബന്ധിച്ച് ടൂറിസ്റ്റ് ഗൈഡുകൾക്കും ടാക്സി-ഓട്ടോറിക്ഷാ ഡ്രൈവർമാർക്കും കടയുടമകൾക്കുമൊക്കെ ഒരു റിഫ്രഷർ കോഴ്സ് നടത്തുന്നതു നല്ലതാണ്. ഒരു പുഞ്ചിരിയോടെയെങ്കിലും ടൂറിസ്റ്റുകളെ സ്വീകരിക്കാൻ കഴിയണം. അമിതചാർജുകൾ ഈടാക്കി ടൂറിസ്റ്റുകളെ പിഴിയുന്നതു തടയണം. എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ലൈസൻസുള്ള മെമന്‍റോ ഷോപ്പുകൾ തുറന്നാൽ അതു തൊഴിലവസരങ്ങൾ വർധിപ്പിക്കുകയും സാന്പത്തിക പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുകയും ചെയ്യും. ടൂറിസം വകുപ്പ് ഒട്ടും സമയം പാഴാക്കാതെ ഇതിനൊക്കെയുള്ള പദ്ധതികൾ തയാറാക്കണം.


അതിഥിത്തൊഴിലാളികൾ തങ്ങളുടെ നാട്ടിലേക്കു മടങ്ങിയതുമൂലം ഉണ്ടായിട്ടുള്ള തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്താൻ പ്രദേശവാസികൾ തയാറായാൽ അതും വലിയൊരു അവസരമായി മാറും. ആത്മാർഥതയോടെ കഠിനാധ്വാനം ചെയ്യുന്ന ആർക്കും മാന്യമായ പ്രതിഫലം നൽകാൻ കേരളത്തിലുള്ളവർ ഇന്നു തയാറാണ്. എന്നാൽ, പഴയ ശീലങ്ങളും ധാർഷ്‌ട്യവും ഉപേക്ഷിക്കാൻ പലരും തയാറാകേണ്ടതുണ്ട്. മേലനങ്ങി പണിയെടുക്കാൻ ഇവിടത്തുകാർ തയാറാകാത്തതുകൊണ്ടാണ് കുടിയേറ്റ തൊഴിലാളികൾക്ക് ഇവിടെ ഇടംകിട്ടിയത്. അർധ-വൈദഗ്ധ്യ തൊഴിൽ മേഖലയിൽ ധാരാളം അവസരങ്ങളുണ്ട്. മികച്ച പ്രതിഫലം ലഭിക്കുകയും ചെയ്യും. എന്നാൽ, അത്തരം ജോലികൾ ചെയ്യാൻ മലയാളികൾ സന്നദ്ധരല്ല. ഈ മനോഭാവം മാറണം.

നമ്മൾ ഓർക്കേണ്ട ഒരുകാര്യം, ഇപ്പോൾ മടങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികൾ നമ്മൾ എത്ര ആകർഷകമായ പ്രതിഫലം വാഗ്ദാനം ചെയ്താലും ഉടൻ മടങ്ങിവരാൻ സാധ്യതയില്ല എന്നതാണ്. വൈറസ് ശരീരത്തിൽനിന്നു വിട്ടുപോയാലും അതിനെപ്പറ്റിയുള്ള ഭയം പെട്ടെന്നൊന്നും വിട്ടുപോകില്ല. രാഷ്‌ട്രീയപാർട്ടികൾ ഇതു തിരിച്ചറിഞ്ഞ് ആവശ്യമായ നടപടികൾ സ്വീകരിക്കണം. തൊഴിലുകൾ വെറുതേ കിടക്കരുത്.

സ്വാശ്രയത്വം മാർഗരേഖ

മഹാമാരി പഠിപ്പിച്ച ഒരു പാഠം സ്വാശ്രയത്വം മാർഗരേഖയാക്കി നാം ജീവിക്കാൻ പഠിക്കണമെന്നതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ നടത്തിയ പ്രസംഗത്തിൽ അതു സൂചിപ്പിക്കുകയും ചെയ്തു. ഗ്രാമസ്വരാജും സ്വാശ്രയത്വവുമാണ് വേണ്ടതെന്ന് രാഷ്‌ട്രപിതാവായ മഹാത്മാഗാന്ധി നമ്മെ പഠിപ്പിച്ചു. നമ്മുടെ വീട്ടുജോലി ചെയ്യാൻ ആസാമിൽനിന്നോ ബംഗാളിൽനിന്നോ ബിഹാറിൽനിന്നോ ആരെങ്കിലും വരുമെന്നു കരുതിയാൽ അത് അബദ്ധമാകും. നാം നമ്മുടെ വിഭവങ്ങൾകൊണ്ടു ജീവിക്കാൻ പഠിക്കണം. വീട്ടുജോലികൾക്കും സഹായത്തിനും നാം റോബട്ടുകളെ ആശ്രയിക്കുന്ന കാലം വിദൂരമല്ല. ഇപ്പോൾത്തന്നെ നാം വാഷിംഗ് മെഷീനെയും ഗ്രൈൻഡറിനെയും ഫ്രിഡ്ജിനെയും മിക്സിയെയുമൊക്കെ ആശ്രയിക്കുന്നുണ്ടല്ലോ. ഇനി വീട് നടത്താനും യന്ത്രങ്ങളെ ആശ്രയിക്കും. വീട്ടുജോലിക്ക് ആളെ നിർത്തുന്നത് ഇനി വളരെ ചെലവുള്ളതായി മാറും.

അധികം വൈകാതെ വിദേശത്തുനിന്നു കേരളത്തിൽ തിരിച്ചെത്തുന്ന ലക്ഷക്കണക്കിനു തൊഴിലന്വേഷകരെ പ്രയോജനപ്പെടുത്തുകയാണു മറ്റൊരു പ്രധാന ദൗത്യം. അവരുടെ തൊഴിൽപരിചയവും ജോലിസംസ്കാരവും മഹാമാരിക്കു ശേഷമുള്ള പുനരധിവാസ-വികസന പ്രവർത്തനങ്ങളിൽ പ്രയോജനപ്പെടുത്താൻ കഴിയും. ഗൾഫിലുള്ള പലരും ആധുനിക നിർമാണരീതികളിലും ഓഫീസ് നടപടിക്രമങ്ങളിലും മറ്റും പരിചയമുള്ളവരാണ്. നമ്മൾ ആവിഷ്കരിക്കുന്ന പുതിയ പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കാൻ അവരെക്കൊണ്ടു സാധിക്കും.

പദ്ധതികളിൽ മുതലിറക്കാനും അവർക്കു കഴിയും. എന്നാൽ, അവർ രാഷ്‌ട്രീയക്കാരുടെ പോക്കറ്റുകൾ നിറയ്ക്കാൻ ക്യൂ നിൽക്കണമെന്നു പ്രതീക്ഷിച്ചാൽ അതു ദുരന്തഫലങ്ങളേ ഉണ്ടാക്കൂ. അതിന്‍റെ ഉദാഹരണങ്ങൾ നാം അടുത്തയിടെ കണ്ടതാണ്. ബിസിനസ് എളുപ്പം നടത്താനുള്ള നടപടിക്രമങ്ങൾ അവർക്കുകൂടി ബാധകമാക്കണം. അവരെ രാഷ്‌ട്രീയത്തിൽനിന്ന് അകറ്റിനിർത്തുന്നതും ബിസിനസ് നടത്താൻ അനുവദിക്കുന്നതും സമൂഹത്തിനു പുരോഗതി കൊണ്ടുവരും.

മഹാമാരിക്കു ശേഷമുള്ള സ്ഥിതിഗതികൾ കേരളത്തിനു പല അവസരങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. അതു പ്രയോജനപ്പെടുത്താൻ നമുക്കു കഴിയണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.