ലോകം മുഴുവൻ ഒരു ഭാഷ- ജാഗ്രത, കരുതൽ
Saturday, March 21, 2020 1:17 AM IST
കോവിഡ് മഹാമാരിയെ അതിജീവിക്കാൻ തത്രപ്പെടുന്ന മാനവരാശിക്കു മുഴുവൻ ഒരേയൊരു ഭാഷ - ജാഗ്രത, കരുതൽ. ലോകം മുഴുവൻ പ്രാർഥനയിലും മുൻകരുതലിലുമാണ്. വികസിത - വികസ്വര ഭേദമെന്യേ രാഷ്‌ട്രങ്ങളെല്ലാം തങ്ങൾക്കാവുന്ന രീതിയിൽ പ്രഖ്യാപനങ്ങളും നടത്തുന്നുണ്ട്. സാമൂഹ്യവ്യാപനം തടയുന്നതിനായി സർക്കാരുകൾ നിയന്ത്രണങ്ങളും നിരോധനങ്ങളും ഏർപ്പെടുത്തുന്നതു കൂടാതെ മതമേലധ്യക്ഷന്മാരും പ്രായോഗിക നിർദേശങ്ങളുമായി രംഗത്തുവന്നിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽനിന്നു മലയാളികൾ അവസ്ഥകൾ പങ്കുവയ്ക്കുന്നു.

സെബി മാളിയേക്കൽ

കാനഡയിൽ ഫെബ്രുവരി അവസാനംവരെ സർക്കാർ ഗൗരവമായി എടുത്തിട്ടില്ല. കഴിഞ്ഞമാസം അവസാനംവരെ വിമാനത്താവളങ്ങളിൽപോലും സ്ക്രീനിംഗ് ഉണ്ടായിരുന്നില്ല. ഈ മാസം ആദ്യം വിദേശസന്ദർശനം കഴിഞ്ഞെത്തിയ ഒരു ഡോക്ടർക്കാണു കോവിഡ് ആദ്യം സ്ഥിരീകരിച്ചത്. ഇപ്പോൾ 12 പേർ മരിച്ചു. 873 പേർക്കു രോഗം സ്ഥിരീകരിച്ചു. 12 പേരുടെ അസുഖം ഭേദമായി.
ടൊറന്‍റോ, ഓട്ടാവോ ഉൾപ്പെടുന്ന ഒന്‍റാരിയോ പ്രോവിൻസിൽ ഇപ്പോൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

കഴിഞ്ഞയാഴ്ചയാണ് ഒരു തീവ്ര ജാഗ്രത സർക്കാർ പ്രഖ്യാപിച്ചത്. അപ്പോൾതന്നെ മലയാളികൾ ഉൾപ്പെടുന്ന ഏവരും ഒരു മാസത്തേക്കുള്ള സാധനങ്ങൾ വാങ്ങി. സാനിറ്റൈസർ, ടിഷ്യൂ പേപ്പർ, മാസ്കുകൾ കിട്ടാനില്ലാതായി. ഗ്രോസറി ഷോപ്പുകളിൽ ഇപ്പോഴും സാധനങ്ങളുണ്ട്. ഹോട്ടൽ, ബാർ, സ്കൂൾ, കോളജ്, വിനോദ സഞ്ചാരകേന്ദ്രങ്ങൾ എന്നിവയെല്ലാം അടച്ചു. ആശുപത്രികൾ പ്രവൃത്തിക്കുന്നുണ്ടെങ്കിലും സന്ദർശകരെ അനുവദിക്കുന്നില്ല.

ചൈന, ഇറ്റലി, ഇറാൻ എന്നീ രാജ്യങ്ങളെ മാത്രമേ കോവിഡ് ബാധിതരാജ്യങ്ങളായി കാനഡക്കാർ ആദ്യം കൂട്ടിയിരുന്നുള്ളൂ. മറ്റു രാജ്യങ്ങളിൽനിന്ന് ഇവിടെയെത്തുന്നവർക്കു സന്പർക്ക വിലക്ക് നിർദേശിച്ചിരുന്നില്ല. ഇപ്പോഴും മറ്റു രാജ്യക്കാർക്കു സെൽഫ് ക്വാറന്‍റൈനാണു സർക്കാർ നിർദേശം.അമേരിക്കയുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ അത്യാവശ്യയാത്രകൾ മാത്രമേ അനുവദിക്കുന്നുള്ളൂ. സ്റ്റുഡന്‍റ് വീസ, സ്പൗസ് വിസ, പുതിയ ജോബ് വിസ എന്നിവ നൽകുന്നില്ല. ഇന്നലെ സർക്കാർ 82 ലക്ഷം കോടി കനേഡിയൻ ഡോളറിന്‍റെ ഒരു പാക്കേജ് പ്രഖ്യാപിച്ചു.പള്ളികളെല്ലാം 15 മുതൽ അടച്ചിട്ടിരിക്കുകയാണ്. ഓണ്‍ലൈൻ കുർബാനകളാണ് ഏവർക്കും ആശ്രയം. ട്രാവലേഴ്സിനെ ക്ലിനിക്കിലെ ഡോക്ടർമാർ കാണാൻ കൂട്ടാക്കുന്നില്ലെന്നതാണു യാഥാർഥ്യം. ആദ്യം ക്ലിനിക്കിൽ പോയി അവർ റഫർ ചെയ്തുവേണം ആശുപത്രിയിലേക്കു പോകാൻ. എമർജൻസിക്കു മാത്രമേ ആശുപത്രിയിൽ നേരിട്ടെത്താനാകൂ. ധാരാളം ഡോക്ടർമാർ ഇല്ലാത്തതും പ്രതിസന്ധിയാണ്.

കാനഡയിൽനിന്നു ഡെന്നി കണ്ണൂക്കാടൻ



എടിഎം കാർഡുകൾ സ്പ്രേ ചെയ്യും


ഇന്നലെ വരെ 367 പേരാണ് പോളണ്ടിൽ കോവിഡ് സ്ഥിരീകരിച്ചത്. 10 പേർ മരിച്ചു. കടകളും ഹോട്ടലുകളും പെട്രോൾ പന്പുകളുമെല്ലാം തുറന്നു പ്രവർത്തിക്കുന്നുണ്ടെങ്കിലും വലിയ നിയന്ത്രണത്തിലാണ്. പണമിടപാട് നേരിട്ടില്ല. എടിഎം കാർഡുകൾ ഉൾപ്പെടെയു ള്ളവ സ്പ്രേ ചെയ്ത ശേഷമാണ് ഉപയോഗിക്കുന്നത്. ഹോട്ടലുകളിൽ ഭക്ഷണം ഓർഡർ ചെയ്താൽ കിളിവാതിലിലൂടെ ലഭിക്കും. അവിടെ ഇരുന്നു കഴിക്കാനാകില്ല. വീട്ടിൽകൊണ്ടുപോകണം. വിനോദ സഞ്ചാരകേന്ദ്രങ്ങൾ, പാർക്കുകൾ, ബാറുകൾ, തിയറ്ററുകൾ എന്നിവ അടച്ചു.

അന്തർദേശീയ അതിർത്തികളെല്ലാം അടച്ചിരിക്കുകയാണ്. പക്ഷേ, പോളിഷ് സിറ്റിസണ്‍ഷിപ്പുള്ളവർക്കു തിരികെ നാട്ടിലേക്കു വരാം. യൂറോപ്യൻ യൂണിയനിലുള്ള മറ്റു രാജ്യങ്ങളിലേക്കു പോയി തിരികെയെത്തുന്ന പോളിഷുകാർക്കും 14 ദിവസത്തെ സെൽഫ് ക്വാറന്‍റൈൻ നിർബന്ധമാണ്. ട്രെയിൻ സർവീസ് പൂർണമായും നിർത്തിവച്ചു. പബ്ലിക് ടോയ്‌ലറ്റുകൾ എല്ലാം അടച്ചിട്ടിരിക്കുന്നതു ജനങ്ങളെ ദുരിതത്തിലാക്കിയിട്ടുണ്ട്.

15-ാം തീയതി മുതൽ പള്ളികളിൽ ദിവ്യബലി നടക്കുന്നുണ്ടെങ്കിലും 20 -30 പേരേയുള്ളൂ. ധ്യാനങ്ങളും മറ്റും ഓണ്‍ലൈനിലാണ്. മിക്കവാറും എല്ലാ പള്ളികൾക്കും വെബ്സൈറ്റ് ഉണ്ട്.

പോളണ്ടിൽനിന്ന് റവ.ഡോ. ജോസ് മാണിപ്പറന്പിൽ


നിയന്ത്രണം ശക്തമാക്കി ഒാസ്ട്രേലിയയും

ഓസ്ട്രേലിയയിൽ സ്ഥിതി അത്ര രൂക്ഷമല്ല. ഇതുവരെ 709 പേരാണ് കോവിഡ് ബാധിതർ. ആറുപേർ മരിച്ചു. എഴുന്നൂറിൽ 305 പേർ സിഡ്നി ഉൾപ്പെടുന്ന സൗത്ത് വെയിൽസ് റീജനിലാണ്. ഒരാഴ്ചയേയായുള്ളൂ അഡ്‌ലയ്ഡിൽ കർശന നിയന്ത്രണങ്ങൾ തുടങ്ങിയിട്ട്. ഇന്നലെ മുതലാണ് പള്ളികളിലെ ദിവ്യബലികൾ നിർത്തിവച്ചത്. അന്തർദേശീയ വിമാന സർവീസുകൾ വളരെ കുറച്ചുമാത്രമേയുള്ളൂ. ആഭ്യന്തര സർവീസുകൾ നടക്കുന്നുണ്ട്. തദ്ദേശീയരായ ഓസ്ട്രേലിയക്കാർക്കു മറ്റു രാജ്യങ്ങളിൽനിന്നും തിരികെ വരാം. ഇവിടെ കഴിയുന്ന പ്രവാസികൾക്ക് അവരവരുടെ രാജ്യങ്ങൾ സ്വീകരിക്കുമെങ്കിൽ തിരികെ പോകാം.

നൂറിൽ കൂടുതൽ പേർ കൂട്ടംകൂടരുത്. രാത്രി ഏഴുമുതൽ എട്ടുവരെ മുതിർന്നവർക്കുമാത്രമായി മാളുകളിലെ സന്ദർശനങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്. എല്ലായിടങ്ങളിലും സാനിറ്റൈസറുകൾ വച്ചിട്ടുണ്ട്. സാധനങ്ങളുടെ ക്ഷാമം ഉണ്ടായിട്ടില്ലെങ്കിലും മാസ്കുകൾ, സാനിറ്റൈസറുകൾ, ടിഷ്യൂ പേപ്പറുകൾ എന്നിവ പലയിടത്തും കിട്ടാനില്ല.ആശുപത്രികളിലെ റിസപ്ഷനുകളിൽ കോവിഡ് -19 നായി പ്രത്യേകം ഡസ്കുകൾ ആരംഭിച്ചിട്ടുണ്ട്. നഴ്സുമാർക്കു പ്രത്യേകം പരിശീലനവും നൽകുന്നുണ്ട്.

ഓസ്ട്രേലിയയിൽനിന്നു മഞ്ജുഷ്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.