Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
തസ്തിക നിർണയത്തിന്റെ കാണാപ്പുറങ്ങൾ
Wednesday, February 26, 2020 1:33 AM IST
സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗത്തിലെ അധ്യാപക തസ്തിക നിർണയവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. ഈ നിർദേശത്തിന്റെ പശ്ചാത്തലത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് 19-02-2020 ൽ H2/19500 നന്പർ വഴി തസ്തിക നിർണയത്തിനുള്ള പുതിയ മാനദണ്ഡങ്ങൾ സർക്കാരിന്റെ പരിഗണനയ്ക്ക് അയച്ചിരിക്കുന്നു.
2010-11 വർഷം വരെ കെഇആർ അധ്യായം VI ചട്ടം 23-ൽ നിഷ്കർഷിച്ചിരിക്കുന്നതിന് അനുസരിച്ചാണ് സ്കൂളുകളിൽ തസ്തിക നിർണയം നടത്തിയിരുന്നത്. അതനുസരിച്ച് 1-10 വരെ ക്ലാസുകളിൽ 1:45 അനുപാതം അനുസരിച്ച് 50 കുട്ടികൾ വരെ ഒരു ഡിവിഷനും 45 ന്റെ 10 ശതമാനം 4.5 (50+1) രണ്ടാമത്തെ ഡിവിഷനും തുടർന്ന് 45 ന്റെ വർധനവനുസരിച്ച് അടുത്ത ഡിവിഷനുകളും അനുവദിച്ചിരുന്നു. അത്യാവശ്യ സന്ദർഭങ്ങളിൽ നിലവിലുള്ള അധ്യാപകരെ സംരക്ഷിക്കുന്നതിനുവേണ്ടി 1:40 തോതിലും തസ്തിക നിർണയം നടത്താൻ അനുവദിച്ചിരുന്നു.
2009-ൽ പ്രാബല്യത്തിൽവന്ന കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് പഠനപ്രക്രിയ കൂടുതൽ കാര്യക്ഷമവും ഫലപ്രദവുമാക്കുന്നതിനും ഗുണനിലവാരം വർധിപ്പിക്കുന്നതിനും വേണ്ടി 1:30, 1:35 എന്ന തോതിൽ അധ്യാപക-വിദ്യാർഥി അനുപാതം നിശ്ചയിക്കുകയുണ്ടായി. കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമമനുസരിച്ച് 1:30, 1:35 എന്ന അധ്യാപക- വിദ്യാർഥി അനുപാതം സ്കൂൾ തലത്തിലാണ് നിർദേശിച്ചിരുന്നതെങ്കിലും കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ഈ അനുപാതം ക്ലാസ് തലത്തിൽ നിശ്ചയിക്കാൻ സർക്കാർ തീരുമാനമെടുത്തു. അതിനനുസരിച്ച് ഉത്തരവിറക്കുകയും ചെയ്തു.
എന്നാൽ, പിന്നീട് അധ്യാപക- വിദ്യാർഥി അനുപാതം സ്കൂൾ തലത്തിലാക്കണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി വിധി എതിരായപ്പോൾ സുപ്രീംകോടതിയിൽ കേസ് കൊടുത്തു. എങ്കിലും സർക്കാർ വാദങ്ങളെ നിരാകരിച്ചുകൊണ്ട് കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ ഹൈക്കോടതി വിധി നിലനിർത്തിക്കൊണ്ടുള്ള വിധിയാണ് ജസ്റ്റീസ് എ.കെ. സിക്രിയും ജസ്റ്റീസ് അശോക് ഭൂഷണും ചേർന്ന് 2017 ഏപ്രിൽ 19-ന് പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തിൽ 20-6-2017 - ൽ H2//34017 നന്പർ പരിപത്രത്തിലൂടെ ഡിപിഐ അധ്യാപക-വിദ്യാർഥി അനുപാതം സംബന്ധിച്ചുള്ള വിശദാംശങ്ങൾ നൽകി നടപ്പിലാക്കിയ ഉത്തരവാണ് ഇപ്പോൾ പുനഃക്രമീകരിക്കാൻ സർക്കാർ ശ്രമിക്കുന്നത്.
ഇക്കാര്യത്തിൽ ബന്ധപ്പെട്ടവർ ശ്രദ്ധിച്ചിരിക്കേണ്ടിയിരുന്നതും ഇനി ശ്രദ്ധിക്കേണ്ടതുമായ ചില വസ്തുതകൾ.
1. അധ്യാപക- വിദ്യാർഥി അനുപാതം 1:30, 1:35 എന്നത് മാനേജർമാരുടെ ആവശ്യത്തേക്കാളുപരി വിശദമായ നിയമയുദ്ധങ്ങൾക്കും പഠനങ്ങൾക്കും ശേഷം സർക്കാർ അനുവദിച്ചു തന്നിട്ടുള്ള മാനദണ്ഡമാണ്.
2. മാനദണ്ഡങ്ങൾക്കനുസരിച്ച് സൃഷ്ടിക്കുന്ന ഒരു തസ്തികയും അനധികൃത തസ്തികയാവുകയില്ല. മാനേജർമാർ സ്റ്റാഫ് ഫിക്സേഷൻ പ്രൊപ്പോസലിൽ പുതിയ ഡിവിഷൻ ആവശ്യപ്പെടാത്ത സാഹചര്യത്തിൽ പോലും ലഭ്യമായ ഭൗതിക സൗകര്യങ്ങൾക്കും കുട്ടികളുടെ എണ്ണത്തിനും അനുസരിച്ച് ഓഫീസർമാർ തസ്തിക അനുവദിച്ചു തന്നിട്ടുള്ളതാണ്.
3. 2015-16 മുതൽ നടത്തിയിട്ടുള്ള നിയമനങ്ങൾക്കു സംരക്ഷണം ഉണ്ടാവുകയില്ല എന്നും വ്യക്തമാക്കിയിട്ടുള്ളതാണ്.
4. പൊതുവിദ്യാഭ്യാസ യജ്ഞമനുസരിച്ച് വിദ്യാർഥികളുടെ എണ്ണം കൂടിയിട്ടുണ്ടെങ്കിൽ അതിനു പ്രധാനപ്പെട്ട ഒരു കാരണം പ്രൈമറി തലം മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചതാണ്. ഒരു ക്ലാസിൽ രണ്ടു ഡിവിഷൻ ഉള്ളപ്പോൾ മാത്രമേ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ അനുവദിക്കുകയുള്ളു എന്ന ഉത്തരവ് നിലനില്‍ക്കെ 51 കുട്ടികളെക്കൊണ്ട് രണ്ടാം ഡിവിഷൻ ആരംഭിക്കാൻ പറ്റാത്ത നിരവധി സ്കൂളുകളിൽ പുതിയ PTR അനുസരിച്ച് ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിക്കാൻ സാധിച്ചു. കൂടുതൽ കുട്ടികൾ പൊതു വിദ്യാഭ്യാസ മേഖലയിലേക്കു തിരിച്ചുവന്നു. ഇനി പുതിയ സാഹചര്യം നിലവിൽ വന്നാൽ ബഹുഭൂരിപക്ഷം ഇംഗ്ലീഷ് മീഡിയം ഡിവിഷനുകളും ഇല്ലാതാകും എന്നതാണു ഫലം.
5. ഇതുവരെ നിലനിന്നിരുന്ന മാനദണ്ഡം ഒരു ക്ലാസിൽ അനുവദനീയമായ കുട്ടികളേക്കാൾ 10 ശതമാനത്തിൽ അധികം വന്നാൽ അടുത്ത ഡിവിഷൻ അനുവദനീയമാണ്. എന്നാൽ, ഇപ്പോൾ അത്തരത്തിലുള്ള മാനദണ്ഡമില്ല. സാന്പത്തിക സുരക്ഷയ്ക്കു വേണ്ടിയുള്ള ഒരു കണക്ക് എന്നു മാത്രമേ കാണാൻ സാധിക്കുകയുള്ളു.
6. കുട്ടികൾക്കു കൂടുതൽ ശ്രദ്ധയും പരിഗണനയും ഗുണമേന്മയും ഉറപ്പാക്കുന്നതിനുവേണ്ടി ക്ലാസ്മുറികളിൽ കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്താനുള്ള നിർദേശങ്ങൾ ഉള്ളപ്പോൾ 35 കുട്ടികൾ വരെ ഒരു ഡിവിഷനിലും 65 കുട്ടികൾ വരെ രണ്ടാം ഡിവിഷനിലും ഇരിക്കേണ്ടി വരുന്പോൾ കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമത്തിന്റെ അന്തഃസത്തയാണ് അട്ടിമറിക്കപ്പെടുക.
7. പുതിയ നിർദേശങ്ങളിലും ധനമന്ത്രിയെ ഏറെ പ്രകോപിപ്പിച്ചത് ഒരു കുട്ടി കൂടി കൂടുന്പോൾ ഒരു അധ്യാപകൻ കൂടി നിയമിക്കപ്പെടേണ്ടി വരുമെന്ന അവസ്ഥയാണ്. 35 കഴിഞ്ഞ് ഒരു കുട്ടി കൂടി കൂടുന്പോൾ രണ്ടാം തസ്തിക സൃഷ്ടിക്കപ്പെടും എന്ന അവസ്ഥ ഇപ്പോഴും നിലനിൽക്കുകയാണ്.
സംസ്ഥാനത്തെ സംരക്ഷിത അധ്യാപക പ്രതിസന്ധി പരിഹരിക്കാനുള്ള ചർച്ചകൾ നടക്കുന്പോൾ ഈ പ്രതിസന്ധി വളരെ രൂക്ഷമാക്കുന്ന അവസ്ഥയാണ് പുതിയ തീരുമാനത്തിലൂടെ സംജാതമാവുക. 2012-13 വർഷം മുതൽ ഇപ്പോഴത്തെ അനുപാതത്തിൽ അനുവദിക്കപ്പെട്ട ആയിരക്കണക്കിനു തസ്തികകൾ അടുത്ത അധ്യയന വർഷം മുതൽ പുതിയ മാനദണ്ഡമനുസരിച്ച് തസ്തിക നിർണയിക്കുന്പോൾ ഇല്ലാതാവുകയും അവിടെ നിയമിക്കപ്പെട്ട അധ്യാപകർ പുറത്താവുകയും ചെയ്യും. വ്യക്തിഗത സ്കൂളുകളിൽ റിട്ടയർമെന്റ് ഒഴിവുകളിലൂടെ ഇവരെ സംരക്ഷിക്കാൻ സാധ്യത വളരെ കുറവാകുന്പോൾ ഒന്നുകിൽ ഇവർ ജോലിയിൽ നിന്നു പുറത്താക്കപ്പെടും അല്ലെങ്കിൽ സംരക്ഷിതവിഭാഗത്തിന്റെ ബാധ്യത വർധിപ്പിക്കും. രണ്ടും അപകടകരമായ സാഹചര്യമായിരിക്കും സൃഷ്ടിക്കുക. സേവനത്തിലിരിക്കുന്ന അധ്യാപകരെ സംരക്ഷിക്കുന്നതിനു വേണ്ടി പ്രത്യേക സാഹചര്യത്തിൽ റേഷ്യോയിൽ മാറ്റം വരുത്താനുള്ള നിർദേശങ്ങളും ഇതിലില്ല.
ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലൂടെ ഇന്നത്തെ കാലഘട്ടത്തിന്റെ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ ശക്തമായ ഒരു തലമുറയെ രൂപപ്പെടുത്തേണ്ട പൊതുവിദ്യാഭ്യാസമേഖലയെ, ആ മേഖലയിൽ നിർണായകമായ സംഭാവനകൾ നൽകുന്ന സ്വകാര്യമേഖലയെ തന്നെ ഇല്ലാതാക്കുന്നതിനു പകരം അവരെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് ലാഭനഷ്ടങ്ങളുടെ കണക്കുകൾ നോക്കുന്നതിനേക്കാൾ ഒരു ജനാധിപത്യ സർക്കാർ തയാറാകേണ്ടത്.
ഫാ. ജോസ് കരിവേലിക്കൽ
(കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറിയാണു ലേഖകൻ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
Latest News
ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടം ഇന്ന്
നാലാം ക്ലാസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു
പൂരങ്ങളുടെ പൂരം; ഇന്ന് തൃശൂർ പൂരം
യൂട്യൂബർ ആത്മഹത്യചെയ്ത നിലയിൽ; സുഹൃത്ത് കസ്റ്റഡിയിൽ
Latest News
ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടം ഇന്ന്
നാലാം ക്ലാസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു
പൂരങ്ങളുടെ പൂരം; ഇന്ന് തൃശൂർ പൂരം
യൂട്യൂബർ ആത്മഹത്യചെയ്ത നിലയിൽ; സുഹൃത്ത് കസ്റ്റഡിയിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top