ജനി
Tuesday, February 25, 2020 11:49 PM IST
താപസവഴിയേയുള്ള തീർഥാടനം തുടങ്ങുകയാണ്. വലിയ നോന്പിന്‍റെ വിശുദ്ധ നാളുകളിലെ നമ്മുടെ ഈ യാത്ര പിറന്നുവീണ രക്ഷകനെ ധ്യാനിച്ചുകൊണ്ട് ആരംഭിക്കാം. പിറവിക്ക് ഇവിടെ എന്തു പ്രസക്തി എന്നോർത്തു സന്ദേഹിക്കേണ്ട. കാലഭേദം കൂടാതെ പല കാര്യങ്ങളും പിറവിക്കു നമ്മെ പഠിപ്പിക്കാനുണ്ട്. മർത്യരോട് അനുരൂപപ്പെടാനും അവരുടെ സന്തോഷ സന്താപങ്ങളിൽ സഹയാത്രികനാകാനും ഒരു പിറവിയുടെ ആവശ്യമുണ്ടെന്ന് അവനറിഞ്ഞു.

പഴയതും പാപപങ്കിലവുമായിരുന്നതിനൊക്കെ പുതുമയുടെ പരിശുദ്ധ സ്പർശം സമ്മാനിക്കാൻ അനുയോജ്യമായ ഒരു അസ്ഥിത്വം അവൻ സ്വീകരിച്ചു. പിറവിയിൽനിന്നു തുടങ്ങി അവന്‍റെ പ്രയാണം. നാളിതുവരെയുള്ള നമ്മുടെ ജീവിതയാത്രയ്ക്കും ഒരു പിറവിയിൽനിന്നായിരുന്നില്ലേ തുടക്കം? പെറ്റമ്മയുമായുള്ള പൊക്കിൾകൊടിബന്ധം മുറിഞ്ഞ്, അസ്വസ്ഥതയോടും നൊന്പരത്തോടും തേങ്ങലോടുംകൂടി പുതുമകളിലേക്കുള്ള നമ്മുടെ പിറവി. അത്ര സുഖകരമൊന്നുമായിരുന്നില്ല അത്. പക്ഷേ, നമ്മുടെ പുതിയ അസ്ഥിത്വത്തിനും ആയുസിനും അത് അനിവാര്യമായിരുന്നു.

പാപമൊഴികെ മറ്റെല്ലാറ്റിലും നമ്മെപ്പോലെയാകാൻ മണ്ണിൽ പിറന്നവനോട് അനുരൂപപ്പെടാനുള്ള കടമയാണ് ക്രിസ്ത്യാനികളായ നമുക്കുള്ളത്. അതുകൊണ്ടാണു വീണ്ടും ജനിക്കണമെന്ന് അവൻ ആവശ്യപ്പെടുന്നതും. പിറവിയുടെ അനുഭവത്തിലും അവസ്ഥയിലും അനുനിമിഷം ജീവിക്കാനുള്ള ആഹ്വാനമാണത്. പ്രായപ്പഴക്കമുള്ള തഴക്കദോഷങ്ങളോടും പൈശാചിക പ്രവണതകളോടും നമ്മെ കൂട്ടിച്ചേർത്തിരിക്കുന്ന പൊക്കിൾക്കൊടികളെ മുറിച്ചുമാറ്റാം. നടന്നുവന്ന വഴികളിൽ നഷ്ടപ്പെട്ടുപോയ നൈർമല്യങ്ങളെ തേടിപ്പോയി തിരികെപ്പിടിക്കാം. തനിമയിലേക്കു തിരിച്ചു നടക്കാം. പിച്ചവച്ച നാളുകളിലെ പുഞ്ചിരിയുടെ പരിശുദ്ധിയിലേക്ക്, മാമ്മോദീസായിൽ പൊതിഞ്ഞ വസ്ത്രത്തിന്‍റെ വെണ്മയിലേക്ക്, ആദ്യകുർബാനയിൽ കൈയിലേന്തിയ മെഴുതിരിയുടെ മിഴിവിലേക്ക് മടങ്ങിപ്പോകാം. കാരണം, അവയിലൊക്കെ നാം പല വിധത്തിലും പിറന്നുവീഴുകയായിരുന്നു സംസ്കാരച്ചുവയുള്ള സംസാരവും കഴന്പുള്ള കർമങ്ങളും ചന്തമുള്ള ചിന്തകളും സ്വന്തമാക്കാം.


നവീനതയുടെ സൗന്ദര്യവും സൗരഭ്യവുമുള്ള ഒരു ജീവിതശൈലി ഇനിമുതൽ നമുക്കാണ്ടാകട്ടെ. ഒപ്പം, നമ്മുടെ സഹോദരങ്ങളുടെ നവീകരണത്തിനു വിലങ്ങുതടികളാകാതിരിക്കാം. വിഭൂതിത്തിരുനാളിലെ നെറ്റിയിലെ ക്ഷാരക്കുരിശ് നമ്മുടെ നെഞ്ചിനുള്ളിലെ അരുതാത്തവയുടെമേൽ എന്നേയ്ക്കുമായി വരുന്ന വിലക്കിന്‍റെ വിരലടയാളവും പുതുജന്മത്തിലെ തിലകക്കുറിയുമാകട്ടെ. പാപബോധത്തിലേക്കും പശ്ചാത്താപത്തിലേക്കുമുള്ള പിറവിയുടെ വീണ്ടുവിചാരം ആ ഒരു നുള്ളു ചാരം നമുക്കു നല്കണം. ഒരു തളിരിലയുടെ തുന്പ് സദാ ഓർമയിൽ തിരുകി സൂക്ഷിക്കാം. പ്രതിനിമിഷം പിന്നെയും പിറക്കണമെന്ന് അതു നമ്മെ ഓർമിപ്പിക്കാതിരിക്കില്ല. ക്രിസ്ത്യാനികളായ നമുക്ക് ഇനിമേൽ ഒരു പിറന്നാളല്ല, ഓരോ നാളും പിറന്നാളായിരിക്കും.

ഫാ. തോമസ് പാട്ടത്തിൽചിറ സിഎംഎഫ്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.