Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നമസ്തേ ട്രംപിന്; മോടി പിടിപ്പിച്ച് അഹമ്മദാബാദ്
Monday, February 17, 2020 11:31 PM IST
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വരവേൽക്കാൻ അഹമ്മദാബാദ് അണിഞ്ഞൊരുങ്ങുകയാണ്. ചരിത്രസംഭവമാകണമെന്നു പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനും മാത്രമല്ല, ഗുജറാത്ത് സർക്കാരിനും അഹമ്മദാബാദ് കോർപറേഷനും വരെ നിർബന്ധമുണ്ട്. ഈ മാസം 24, 15 തീയതികളിലായി രണ്ടു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തുന്ന ട്രംപിനെ വരവേൽക്കുന്നത് അഹമ്മദാബാദിലാണ്. കഴിഞ്ഞ സെപ്റ്റംബറിൽ ഹൂസ്റ്റണിൽ ട്രംപ് ഒരുക്കിയ "ഹൗഡി മോദി’യെ കവച്ചുവയ്ക്കുന്നതാകണം "നമസ്തേ പ്രസിഡന്റ് ട്രംപ് ' എന്ന നിലയിലാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.
ട്രംപും മോദിയും ചേർന്നു നടത്തുന്ന റോഡ് ഷോയ്ക്കു മാറ്റുകൂട്ടുന്നതിനു റോഡുകൾ മിനുക്കുകയും പാതയോരങ്ങളിൽ പൂച്ചട്ടികൾ നിറയ്ക്കുകയും തെരുവുവിളക്കുകൾ സ്ഥാപിക്കുകയും മാത്രമല്ല, ചേരിപ്രദേശങ്ങളുടെ ദുരിതക്കാഴ്ചകൾ കെട്ടിമറയ്ക്കുകകൂടി ചെയ്യുന്ന പ്രവൃത്തികളാണു തകൃതിയായി നടക്കുന്നത്. മൊട്ടേറയിൽ നിർമാണം പൂർത്തിയാകുന്ന ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ സർദാർ വല്ലഭ്ഭായി പട്ടേൽ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവും ഈ മാമാങ്കത്തോടനുബന്ധിച്ചു നടക്കും.
2014ൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്, 2017ൽ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ, 2018ൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, യുഎൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ എന്നിവരെയും മോദി അഹമ്മദാബാദിൽ എത്തിച്ചിരുന്നു. ഇതിനേക്കാളെല്ലാം അതിഗംഭീര സ്വീകരണപരിപാടിക്കാണ് അഹമ്മദാബാദ് മുഖംമിനുക്കുന്നത്.
പൂച്ചട്ടികൾ 1.5 ലക്ഷം
സബർമതി ആശ്രമ സന്ദർശനവും മൊട്ടേറ സ്റ്റേഡിയം ഉദ്ഘാടനവും റോഡ് ഷോയുമാണ് 24ന് അഹമ്മദാബാദിൽ ട്രംപിന്റെ പ്രധാന പരിപാടികൾ. ഈ പരിപാടികൾ ജനകീയപങ്കാളിത്തംകൊണ്ടും മനോഹാരിതകൊണ്ടും ലോകോത്തരമാക്കുക എന്നതാണു ലക്ഷ്യം. മൊട്ടേറ, ഭട്ട്, കൊട്ടേശ്വർ മേഖലയിലാണു പ്രധാനമായും മോടികൂട്ടൽ.
ചിമൻഭായിപട്ടേൽ പാലം മുതൽ മൊട്ടേറ വരെയുള്ള റോഡുകൾ അലങ്കരിക്കാൻ ഒന്നര ലക്ഷം പൂച്ചട്ടികളാണു നിരത്തുന്നത്. ബൊഗൈൻവില്ലയും മഞ്ഞ അരളിയുമടക്കം നിരവധി ചെടികളാണ് അണിനിരത്തുക. രണ്ടു കോടിയോളം രൂപയാണു ചെടിച്ചട്ടികൾ ഒരുക്കുന്നതിനു മാത്രം ചെലവഴിക്കുന്നത് എന്നാണ് അഹമ്മദാബാദ് മേയർ ബിജൽ പട്ടേൽ കഴിഞ്ഞദിവസം പറഞ്ഞത്. നഗരം മോടിപിടിപ്പിക്കാൻ കോർപറേഷൻ ജീവനക്കാർ ആവുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറയുന്നു.
മൊട്ടേറയിലേക്കുള്ള 16 റോഡുകളാണു ടാർ ചെയ്തു ഭംഗിയാക്കുന്നത്. മെട്രോ നിർമാണത്തിന്റെയും മറ്റും പേരിൽ വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടത്താതെ തകർന്നുതരിപ്പണമായി കിടക്കുന്ന റോഡുകൾക്കുണ്ടായ ശാപമോക്ഷം നാട്ടുകാരെ ആഹ്ലാദത്തിലാക്കിയിട്ടുണ്ട്. മൊട്ടേറ സ്റ്റേഡിയത്തിലേക്കുള്ള ഭട്ട്-കൊട്ടേശ്വർ, ഭട്ട്-മൊട്ടേറ എന്നീ പ്രധാന റോഡുകളും അനുബന്ധ റോഡുകളുമാണു നന്നാക്കുന്നത്.
വിവിഐപികളുടെ യാത്രാറൂട്ട് തീരുമാനിച്ചിട്ടില്ലെങ്കിലും വിമാനത്താവളത്തിൽനിന്ന് ഇന്ദിരാ ബ്രിഡ്ജ് വഴി ഭട്ടിലേക്കും അവിടെനിന്നു മൊട്ടേറയിലേക്കുമായിരിക്കും പേവുക എന്നാണു കോർപറേഷൻ അധികൃതർ കണക്കുകൂട്ടുന്നത്. 80 കോടിയോളം രൂപയാണ് റോഡ് നന്നാക്കാനും നഗരം മോടിപിടിപ്പിക്കാനുമായി ചെലവഴിക്കുന്നത്. ഒരു കോടിയോളം രൂപ അലങ്കാരലൈറ്റുകൾക്കു മാത്രമായിരിക്കും. ഫുട്പാത്തുകളിലെല്ലാം പുതിയ ബ്ലോക്കുകൾ പാകിക്കഴിഞ്ഞു. കുറ്റിക്കാടുകളെല്ലാം തെളിച്ച് തെരുവുവിളക്കുകളും സ്ഥാപിക്കുന്ന പണി പുരോഗമിക്കുകയാണ്.
റോഡുകൾ മോടികൂട്ടുക മാത്രമല്ല അലോസരമുണ്ടാക്കുന്ന കാഴ്ചകൾ മറയ്ക്കുക എന്നതും കോർപറേഷന്റെ ചുമതലയാണ്.
വിമാനത്താവളത്തിൽനിന്നു സ്റ്റേഡിയത്തിലേക്കുള്ള റോഡിനോടു ചേർന്ന് എണ്ണൂറോളം പേർ താമസിക്കുന്ന ചേരിപ്രദേശത്തിന്റെ കാഴ്ചകൾ മറയ്ക്കാൻ കൂറ്റൻ മതിൽ കെട്ടുന്നതിന്റെ വാർത്തയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലടക്കം വൈറലാണ്. ഇന്ദിരാ ബ്രിഡ്ജിനടുത്ത സരാനിയ വാസ് എന്ന ചേരിപ്രദേശമാണു മറയ്ക്കുന്നത്. 400 മീറ്റർ നീളത്തിൽ ഒരാൾപ്പൊക്കമുള്ള മതിലാണു പണിയുന്നത്. മതിൽ നിർമാണത്തിന് 150 തൊഴിലാളികൾ പകലും രാത്രിയും പണിയെടുക്കുന്നു.
മുമ്പ് ഇതുവഴി വിവിഐപികൾ കടന്നുപോകുമ്പോൾ പച്ച കർട്ടനിട്ടു മറയ്ക്കുകയായിരുന്നു പതിവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. സുരക്ഷാകാരണങ്ങളാലാണു മതിൽ കെട്ടുന്നത് എന്നും സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നു. എന്നാൽ, ചേരി മറയ്ക്കുകയാണു ലക്ഷ്യമെന്നു കരാറുകാരനാണു മാധ്യമങ്ങളോടു പറഞ്ഞത്.
സബർമതിയിലേക്കു റോഡ്ഷോ
അഹമ്മദാബാദ് വിമാനത്താവളത്തിലെ സ്വീകരണത്തിനുശേഷം ട്രംപും പ്രഥമ വനിത മെലാനിയയും നരേന്ദ്ര മോദിയും സബർമതി ആശ്രമത്തിലേക്കു റോഡ്ഷോ നടത്തുമെന്നാണു കരുതുന്നത്.
ഈ പത്തു കിലോമീറ്റർ അടക്കമുള്ള 22 കിലോമീറ്റർ റോഡ് ഷോ ലോകശ്രദ്ധയാകർഷിക്കുന്നതാകണമെന്നു മോദി ആഗ്രഹിക്കുന്നു. റോഡ് ഷോ കാണാൻ മാത്രം അമ്പതിനായിരം ആളുകൾ വഴിയോരങ്ങളിൽ ഉണ്ടാകുമെന്നാണു കണക്കുകൂട്ടുന്നത്.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലും ഗാന്ധിജിയുടെ ജീവിതത്തിലും അതീവ പ്രാധാന്യമുള്ള സബർമതി ആശ്രമത്തിലെ സന്ദർശനത്തിനു ട്രംപ് പ്രത്യേക താത്പര്യംകാട്ടിയെന്നാണു റിപ്പോർട്ടുകൾ. ആശ്രമത്തിനുള്ളിൽ ഗാന്ധിജി താമസിച്ചിരുന്ന വീടായ ഹൃദയ്കുഞ്ജിൽ ചർക്ക തിരിച്ച് ട്രംപ് ഗാന്ധിജിക്കു പ്രണാമമർപ്പിക്കുമെന്നും പശ്ചാത്തലത്തിൽ ഗാന്ധിജിയുടെ ഇഷ്ടഗാനമായ "വൈഷ്ണവ ജന തോ...’ആലപിക്കപ്പെടുമെന്നുമാണു ലഭ്യമായ വിവരം. സബർമതി സന്ദർശനത്തിനു ശേഷമായിരിക്കും മൊട്ടേറ സ്റ്റേഡിയത്തിലേക്കു വിവിഐപികൾ പോവുക.
ഒരു ലക്ഷം പേർക്കായി ഒരുക്കം
ഹൂസ്റ്റണിൽ നടത്തിയ "ഹൗഡി മോദി’മോഡലിൽ മൊട്ടേറ സ്റ്റേഡിയത്തിൽ ഒന്നേകാൽ ലക്ഷത്തോളം പേരെ അണിനിരത്തിയുള്ള മെഗാ ഇവന്റാണ് ഒരുക്കുന്നത്. പരിപാടിക്ക് പ്രാദേശികഭാഷയിൽ "കെം ചോ ട്രംപ് ’എന്നായിരുന്നു പേരിട്ടത്. എന്നാൽ, ലോകശ്രദ്ധയാകർഷിക്കുന്ന ഇവന്റായതിനാൽ"നമസ്തേ പ്രസിഡന്റ് ട്രംപ്’ എന്നാക്കണം പേരെന്ന് കഴിഞ്ഞദിവസം കേന്ദ്രസർക്കാർ നിർദേശിക്കുകയായിരുന്നു. നമസ്തേ എന്നത് ഇന്ത്യൻ ആതിഥ്യമര്യാദയുടെ പര്യായമായാണ് ലോകം കാണുന്നത്.
സ്റ്റേഡിയത്തിന്റെ ശേഷി 1.10 ലക്ഷം കാണികളായതിനാൽ 15,000 പേരെ സ്റ്റേജിനു മുന്നിൽ പ്രത്യേകം ഇരിപ്പിടങ്ങളിട്ട് ഇരുത്തും. വ്യവസായികളും വിവിഐപികളുമടക്കം രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നുമായി ക്ഷണിക്കപ്പെട്ടിരിക്കുന്നവർ ചടങ്ങിൽ പങ്കെടുക്കും. ഹൂസ്റ്റണിലെ "ഹൗഡി മോദി’ യിൽ അമ്പതിനായിരത്തോളം പേരായിരുന്നു പങ്കെടുത്തത്. ട്രംപിന്റെ സന്ദർശനത്തിന് പഴുതടച്ച സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കുന്നത്. എൻഎസ്ജി കമാൻഡോകളും എസ്പിജി സംഘവും നഗരത്തിലെത്തി സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിത്തുടങ്ങി. 25 ഐപിഎസുകാർ, 65 അസിസ്റ്റന്റ് കമ്മീഷണർമാർ, 200 ഇൻസ്പെക്ടർമാർ, 800 എസ്ഐമാർ എന്നിവരുടെ മേൽനോട്ടത്തിൽ പതിനായിരം പോലീസുകാരെയാണ് വിന്യസിക്കുന്നത്.
പൊടിക്കുന്നത് 100 കോടി
24ന് ഉച്ചയ്ക്കാണ് ട്രംപ് അഹമ്മദാബാദിലെത്തുക. മൂന്നരയോടെ ഡൽഹിക്കു മടങ്ങും. മൂന്നര മണിക്കൂറാണ് ട്രംപ് അഹമ്മദാബാദിലുണ്ടാവുക എന്നാണ് കണക്കാക്കുന്നത്. വരവേൽപ്പിനും ആഘോഷങ്ങൾക്കുമായി നൂറു കോടി രൂപയാണ് ചെലവഴിക്കുന്നത്. റോഡുകളുടെ നിർമാണത്തിനും നവീകരണത്തിനുമാണ് 80 കോടി മുടക്കുന്നത്. സുരക്ഷയ്ക്ക് 12 കോടി രൂപയും സ്റ്റേഡിയത്തിലെത്തുന്ന ഒന്നേകാൽ ലക്ഷം പേരുടെ ചെലവിനായി ഏഴുകോടി രൂപയും ചെലവഴിക്കും.
സന്ദർശനത്തിന്റെ രണ്ടാം ദിനമായ 25ന് ഡൽഹിയിലാണ് ഔദ്യോഗിക ചർച്ചകൾ നടത്തുന്നതും കരാറുകൾ ഒപ്പിടുന്നതും. വരാനിരിക്കുന്ന അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജരുടെ പിന്തുണ നേടുക എന്നത് ട്രംപിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. ഈ സന്ദർശനം അതിനുപകരിക്കുമെന്നാണ് ട്രംപ് കരുതുന്നത്.
ഇന്ത്യ ട്രംപിനു പരവതാനി വിരിക്കുന്നതു വലിയ മോഹങ്ങളുമായാണ്. അവയൊക്കെ സാക്ഷാത്കരിക്കപ്പെടുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
മൊട്ടേറയിലെ മുട്ടൻ സ്റ്റേഡിയം
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായാണു മൊട്ടേറയിലുള്ള സർദാർ വല്ലഭഭായിപട്ടേൽ സ്റ്റേഡിയത്തെ പടുത്തുയർത്തിയിരിക്കുന്നത്. ട്രംപും മോദിയും ചേർന്നാകും ഈ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുക. സർദാർ പട്ടേൽ സ്റ്റേഡിയം പുതുക്കിപ്പണിതാണ് ഇപ്പോൾ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാക്കി മാറ്റിയിരിക്കുന്നത്. നിലവിൽ 95,000 പേർക്കിരിക്കാവുന്ന ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മെൽബൺ സ്റ്റേഡിയത്തെ കവച്ചുവയ്ക്കുന്നതാണ് മൊട്ടേറ സ്റ്റേഡിയം. 1.10 ലക്ഷം കാണികളെ ഉൾക്കൊള്ളാനുള്ളശേഷിയുണ്ട്. 800 കോടി രൂപ ചെലവഴിച്ചാണു നിർമാണം.
ഒരു പ്രധാന ക്രിക്കറ്റ് ഗ്രൗണ്ട്, രണ്ട് ചെറിയ ക്രിക്കറ്റ് ഗ്രൗണ്ട്, നാല് ലോക്കർ റൂമുകൾ, 75 ശീതീകരിച്ച കോർപറേറ്റ് ബോക്സുകൾ, ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ അംഗങ്ങൾക്കായുള്ള ക്ലബ് ഹൗസ് എന്നിവ ഇവിടെയുണ്ട്. കൂടാതെ 55 റൂമുകളുള്ള ക്ലബ് ഹൗസ്, റസ്റ്ററന്റ്, വലിയ സ്വിമ്മിംഗ് പൂൾ, ജിംനേഷ്യം, പാർട്ടി ഏരിയ എന്നിവയും സ്റ്റേഡിയത്തിലുണ്ട്. 3,000 കാറുകളും 10,000 ടൂവീലറുകളും പാർക്ക് ചെയ്യാനുള്ള പാർക്കിംഗ് ഏരിയയും മൊട്ടേറ സ്റ്റേഡിയത്തിന്റെ പ്രത്യേകതയാണ്.
നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ ഈഡന് ഗാര്‍ഡന്‍സിൽ 62,000 പേരെയാണ് ഉൾക്കൊള്ളുക. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് നിര്‍മിച്ച ഓസ്ട്രേലിയന്‍ കമ്പനി തന്നെയാണ് മൊട്ടേറ സ്റ്റേഡിയവും നിർമിക്കുന്നത്. ഭാവിയിൽ അന്താരാഷ്ട്ര മത്സരങ്ങളുടെ മുഖ്യ വേദിയായി മൊട്ടേറ മാറുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞദിവസം ട്രംപ് ഈ സ്റ്റേഡിയത്തെക്കുറിച്ച് പുകഴ്ത്തിപ്പറഞ്ഞിരുന്നു.
സംസ്ഥാന പര്യടനം/ സി.കെ. കുര്യാച്ചൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
Latest News
സ്കൂട്ടറിലെത്തിയ അമ്മക്കും മകൾക്കും കാട്ടുപന്നി ആക്രമണത്തിൽ പരിക്ക്
ഒമാനിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർ മരിച്ചു
സ്വപ്നയ്ക്കെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസ്: കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ചു
ഉയർന്ന ബോധത്തോടെ സമ്മതിദാനാവകാശം വിനിയോഗിക്കണം: മുഖ്യമന്ത്രി
വോട്ടെടുപ്പ് നില തത്സമയം അറിയാൻ വോട്ടർ ടേൺഔട്ട് ആപ്പ്
Latest News
സ്കൂട്ടറിലെത്തിയ അമ്മക്കും മകൾക്കും കാട്ടുപന്നി ആക്രമണത്തിൽ പരിക്ക്
ഒമാനിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർ മരിച്ചു
സ്വപ്നയ്ക്കെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസ്: കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ചു
ഉയർന്ന ബോധത്തോടെ സമ്മതിദാനാവകാശം വിനിയോഗിക്കണം: മുഖ്യമന്ത്രി
വോട്ടെടുപ്പ് നില തത്സമയം അറിയാൻ വോട്ടർ ടേൺഔട്ട് ആപ്പ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top