Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പ്രതിപക്ഷത്തിന് ആശങ്ക, മുഖ്യമന്ത്രിക്ക് അത് അജൻഡ
Thursday, February 6, 2020 11:31 PM IST
സെൻസസിനെക്കുറിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നു എന്നുകാട്ടി അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് അവതരണത്തിനു കെ.എം. ഷാജിയുടെ പേരു വിളിച്ചപ്പോഴേ ബഹളവും പ്രതിഷേധവും തുടങ്ങി. കോടതി സ്റ്റേയുടെ ബലത്തിൽ എംഎൽഎ ആയി തുടരുന്ന ഷാജി പ്രമേയം അവതരിപ്പിക്കുന്നതിനെതിരേ ആയിരുന്നു ആദ്യപ്രശ്നം. നിയമമന്ത്രി എ.കെ. ബാലൻ ഉയർത്തിക്കൊണ്ടുവന്ന ആ കടന്പ കടന്ന് വിഷയാവതരണം കഴിഞ്ഞപ്പോൾ ഷാജിയെ ഭരണപക്ഷം എസ്ഡിപിഐക്കാരനാക്കി മാറ്റിയിരുന്നു.
നടപ്പു നിയമസഭാ സമ്മേളനത്തിൽ ഏറ്റവും കൂടുതൽ പറഞ്ഞുകേൾക്കുന്ന വാക്കാണ് എസ്ഡിപിഐ. കൊള്ളരുതാത്തവനാക്കണമെങ്കിൽ അപ്പോൾ തന്നെ എസ്ഡിപിഐക്കാരനെന്നു വിളിച്ചാൽ മതിയെന്നാണു നില. പ്രതിപക്ഷം എസ്ഡിപിഐയുമായി ഒളിബന്ധത്തിലാണെന്ന് ഭരണപക്ഷം ആവർത്തിച്ച് ആക്ഷേപിക്കുന്പോൾ ഭരണപക്ഷം പഞ്ചായത്തിൽ എസ്ഡിപിഐ പിന്തുണയോടെ ഭരിക്കുന്ന കഥയാണ് പ്രതിപക്ഷം പറയുന്നത്.
ജനസംഖ്യാ രജിസ്റ്ററിനുള്ള നിരവധി ചോദ്യങ്ങൾ ഉൾപ്പെടുന്ന ചോദ്യാവലി ഉപയോഗിച്ച് സെൻസസ് നടപടി ആരംഭിക്കുന്നതിലുള്ള ആശങ്കയേക്കുറിച്ചായിരുന്നു ഷാജിയുടെ അടിയന്തര പ്രമേയ നോട്ടീസ്. കേരളത്തിൽ അനാവശ്യ ആശങ്ക പരത്താനുള്ള ശ്രമത്തിന്റെ ഭാഗമാണോ ഈ നീക്കമെന്നു സംശയമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യമേ പറഞ്ഞു. ഒരേ ഡയറക്ടറേറ്റ് ആണ് സെൻസസിന്റെയും ജനസംഖ്യാ രജിസ്റ്ററിന്റെയും ചുമതല വഹിക്കുന്നതെന്ന് ഷാജി ചൂണ്ടിക്കാട്ടി. ഒരേ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടും തയാറാക്കുന്നത്. വിവരശേഖരണത്തിനുള്ള ജീവനക്കാരെ വിട്ടുനൽകിയാൽ പിന്നെ അവർ സെൻസസ് ഡയറക്ടറുടെ കീഴിലാണ്. അവർക്കുമേൽ സംസ്ഥാന സർക്കാരിന് ഒരു നിയന്ത്രണവുമില്ല. അവർക്ക് ആവശ്യമായ ചോദ്യങ്ങൾ ഉൾപ്പെടുത്തി ചോദ്യാവലി നൽകിയാലും സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനാകില്ല.
പൗരത്വ രജിസ്റ്ററിനായി കേന്ദ്ര സർക്കാർ വിളിച്ച യോഗത്തിൽ കേരളത്തിന്റെ പ്രതിനിധികൾ പങ്കെടുക്കുകയും വിയോജനക്കുറിപ്പു പോലും രേഖപ്പെടുത്താതെ പോരികയും ചെയ്തു. ബംഗാൾ പ്രതിനിധികളെ അയച്ചില്ല. അവിടെ ഭരിക്കുന്നത് പെണ്ണാണെങ്കിലും ആണിനേക്കാൾ കരുത്തുള്ളയാളാണ്.
പൗരത്വ നിയമ ഭേദഗതി വിഷയം ഒരു മുസ്ലിം വിഷയമാക്കി മാറ്റാനാണു സർക്കാർ ശ്രമിക്കുന്നതെന്ന് ഷാജി ആരോപിച്ചു. നിങ്ങൾ ഭയപ്പെടേണ്ട, ഞങ്ങൾ ഒപ്പമുണ്ടെന്നാണു പറയുന്നത്. നിങ്ങൾ കുറേ ഭീരുക്കൾ ആകെ ഭയപ്പാടിൽ കഴിയുന്നു, ഞങ്ങൾ കുറേ ധീരന്മാർ നിങ്ങൾക്കു രക്ഷയാകുമെന്ന മട്ടിൽ ഞങ്ങളും നിങ്ങളുമാണിപ്പോൾ. വ്യക്തത വരുന്നതു വരെ സെൻസസ് നടപടികൾ നിർത്തിവയ്ക്കണമെന്നായിരുന്നു ഷാജിയുടെ ആവശ്യം.
ഷാജി പ്രസംഗിച്ചിരുന്നപ്പോഴേ ഭരണപക്ഷത്തു നിന്നു നിരവധി അംഗങ്ങൾ എഴുന്നേറ്റു. എം. സ്വരാജിന്റെ ക്രമപ്രശ്നം ഷാജി സ്ത്രീകളെ അപമാനിച്ചു എന്നു പറഞ്ഞായിരുന്നു. പെണ്ണായിരുന്നിട്ടും എന്നും ആണിനേക്കാൾ എന്നും പറഞ്ഞത് തികഞ്ഞ സ്ത്രീവിരുദ്ധതയാണ്. അതു രേഖകളിൽ നിന്നു നീക്കണമെന്നായിരുന്നു സ്വരാജിന്റെ ആവശ്യം. സഭയുടെ അന്തസിനു നിരക്കാത്ത പ്രയോഗമായതിനാൽ രേഖയിൽ നിന്നു നീക്കണമെന്ന് മന്ത്രി കെ.കെ. ശൈലജയും ആവശ്യപ്പെട്ടു. പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണോ എന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ചോദിച്ചു. പെണ്ണാണെങ്കിൽ പോലും എന്ന പ്രയോഗം വേണമെങ്കിൽ തെറ്റിദ്ധരിക്കപ്പെടാമെന്ന് ഷാജി സമ്മതിച്ചു. അതു പിൻവലിക്കുന്നു. എന്നാൽ, ആണിനേക്കാൾ കരുത്തുള്ള എന്ന പ്രയോഗത്തിൽ തെറ്റൊന്നുമില്ലെന്നും ഷാജി പറഞ്ഞു.
ഞങ്ങൾ, നിങ്ങൾ എന്നു പറഞ്ഞ് വേർതിരിവ് ഉണ്ടാക്കാനും വർഗീയത വളർത്താനുമാണ് ഷാജി ശ്രമിക്കുന്നതെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ ആരോപിച്ചു. എസ്ഡിപിഐയുടെ വാക്കുകളാണ്, വർഗീയവാദികളുടെ വാക്കുകളാണ് ഇത്. രേഖയിൽ നിന്ന് ഇതു നീക്കം ചെയ്യണമെന്ന് സുനിൽകുമാറും ആവശ്യപ്പെട്ടു.
യഥാർഥത്തിൽ ആശങ്ക ഉള്ളതുകൊണ്ടല്ല അടിയന്തര പ്രമേയം അവതരിപ്പിച്ചതെന്ന് എല്ലാവർക്കുമറിയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചില അജൻഡകളുടെ ഭാഗമാണിത്. ചില തീവ്രവാദ വിഭാഗങ്ങൾക്കു കേരളത്തിന്റെ യോജിച്ച നിലപാട് ഇഷ്ടപ്പെട്ടില്ല. അവർ അവസരം കാത്തിരിക്കുകയാണ്. യോജിച്ച സമരം വേണമെന്ന ലീഗിലെ ചിലരുടെ നിലപാടിനോടുള്ള എതിർപ്പാണ് ഷാജിയുടെ അടിയന്തര പ്രമേയ നോട്ടീസിലൂടെ പുറത്തുവരുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ പൗരത്വ രജിസ്റ്റർ തയാറാക്കില്ല. കേരളത്തിൽ ജനസംഖ്യാ രജിസ്റ്ററും തയാറാക്കില്ല. കേന്ദ്ര സർക്കാർ വിളിച്ച യോഗത്തിലും ആ നിലപാട് അറിയിച്ചു. ചിലർ കളവു മാത്രമേ പറയൂ, ഞാൻ ഉള്ളതു പറയുകയാണ്: മുഖ്യമന്ത്രി പറഞ്ഞു. അകറ്റിനിർത്തേണ്ടതു വർഗീയ- തീവ്രവാദ ശക്തികളെയാണെന്നും യോജിച്ച പ്രക്ഷോഭമാണു വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സെൻസസ് വിവരങ്ങൾ ദുരുപയോഗപ്പെടുത്തുമോ എന്ന ആശങ്കയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആശയക്കുഴപ്പം പരിഹരിച്ചതിനു ശേഷം മാത്രമേ സെൻസസ് നടപടികൾ തുടങ്ങാവൂ എന്നു രമേശ് പറഞ്ഞു. നവംബറിൽ ഇറങ്ങിയ സർക്കാർ ഉത്തരവിൽ പറഞ്ഞിരുന്നത് സെൻസസും ജനസംഖ്യാ രജിസ്റ്ററും ഒരുമിച്ചു തയാറാക്കുമെന്നായിരുന്നു എന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ ചൂണ്ടിക്കാട്ടി. പിന്നീട് ഡിസംബർ 20 ന് ജനസംഖ്യാ രജിസ്റ്റർ തയാറാക്കണമെന്നത് സ്റ്റേ ചെയ്തു കൊണ്ട് ഉത്തരവിറങ്ങി. എന്നാൽ, സെൻസസ് ഡയറക്ടറേറ്റിൽ നിന്ന് ജനുവരി 14 നു വന്ന സർക്കുലറിൽ ഉദ്ധരിച്ചിരിക്കുന്നത് നവംബറിലെ ആദ്യ ഉത്തരവാണെന്ന് മുനീർ പറഞ്ഞു. സെൻസസ് ഡയറക്ടറേറ്റ് ഇപ്പോഴും പരിഗണിക്കുന്നത് ഈ ഉത്തരവ് മാത്രമാണെന്നാണ് ഇതു കാണിക്കുന്നത്. സെൻസസ് ഡ്യൂട്ടിക്കു വിവരശേഖരണത്തിന് ആളെ വിട്ടു നൽകിക്കഴിഞ്ഞാൽ അവർ സെൻസസ് ഡയറക്ടറേറ്റിന്റെ ജീവനക്കാരായി മാറും. അവർ ഇനി മുന്നോട്ടു പോകുന്നത് അവിടെ നിന്നുള്ള നിർദേശത്തിന്റെ മാത്രം അടിസ്ഥാനത്തിലായിരിക്കുമെന്നും മുനീർ പറഞ്ഞു.
എന്നാൽ, കേരളത്തിലെ ഉദ്യോഗസ്ഥർക്കിടയിൽ ഇപ്പോൾ യാതൊരു ആശയക്കുഴപ്പവുമില്ലെന്നും ചീഫ് സെക്രട്ടറി കളക്ടർമാർക്കു വ്യക്തമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി. എന്നാൽ, ഈ വിശദീകരണം പ്രതിപക്ഷത്തിനു തൃപ്തികരമായിരുന്നില്ല. അവർ പ്രതിഷേധിച്ച് സഭയിൽ നിന്നിറങ്ങിപ്പോയി.
കെ.എം. ഷാജിക്ക് എസ്ഡിപിഐ ബന്ധം ആരോപിച്ചതിനു രമേശ് ചെന്നിത്തലയും ഡോ. എം.കെ. മുനീറും മറുപടി നൽകി. എസ്ഡിപിഐക്കാരുടെ വധഭീഷണി ഉള്ളതു കൊണ്ട് പോലീസ് സംരക്ഷണയിൽ ജീവിക്കുന്നയാളാണ് ഷാജി എന്ന് ഇരുവരും ചൂണ്ടിക്കാട്ടി.
പ്രവാസി ഇന്ത്യാക്കാരുമായി ബന്ധപ്പെട്ട് ആദായ നികുതി നിയമത്തിൽ വരുത്തുന്ന ഭേദഗതി ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ പാസാക്കി.
പുതിയ വാർഡുകൾ രൂപീകരിക്കുന്നതിനായി കേരള മുനിസിപ്പാലിറ്റി നിയമത്തിലും പഞ്ചായത്ത് രാജ് നിയമത്തിലും വരുത്തുന്ന ഭേദഗതി ബില്ലുകളും കേരള ക്രിസ്ത്യൻ സെമിത്തേരികൾ ബില്ലും അവതരിപ്പിച്ച് സബ്ജക്ട് കമ്മിറ്റിക്ക് അയച്ചു.
നിയമസഭാവലോകനം/ സാബു ജോണ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
തെരഞ്ഞെടുപ്പും നിർണായക യുവശേഷിയും
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ അണികളും നേതാക്കളും മത്സ
വർക്കിച്ചൻ റബറിന്റെ ഇക്കണോമിക്സ് പഠിച്ചു!
അങ്ങനെ വർക്കിച്ചൻ ഒരു മഹാകാര്യം തീരുമാനിച്ച
റബര്: ആഭ്യന്തരവിപണി അട്ടിമറിക്കുന്നതാര്?
പ്രതികൂല കാലാവസ്ഥയും ഉത്പാദനക്കുറവും സൃഷ്ടി
മാറ്റുമോ ഇടുക്കിയുടെ തലവര
ഈ തെരഞ്ഞെടുപ്പുകാലത്തും ഇടുക്കിജനതയുടെ ആവലാതി തലചായ്ക്
സതീശൻ പറയുന്നതിൽ കഴന്പുണ്ടോ?
കേരളത്തെ കോണ്ഗ്രസ് മുക്ത സംസ്ഥാനമാ
അവധിക്കാലം ആസ്വദിക്കാം
കൂട്ടുകാരോടൊത്ത് മനസുതുറന്ന് കളിച്ചും ചിരിച്ചും സന്തോ
വാളായി കേജരിവാൾ!
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ കേന്ദ്രസർക്കാരിന്റെ എൻഫോഴ്സ്മെന്റ്
കേരളത്തിലെ യുവാക്കളുടെ കുടിയേറ്റം
1970കളിൽ, തങ്ങളുടെ എണ്ണയധിഷ്ഠിത സമ
ജലം ലോക സമാധാനത്തിന്
ഇന്ന് ലോക ജലദിനം
ആഗോളതലത്തിൽ ജലപ
പ്രതിസന്ധിയിലാകുന്ന സാമ്പത്തികാവസ്ഥ
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗത്ത
ഉന്നതവിദ്യാഭ്യാസരംഗം പ്രതിസന്ധിയിലോ?
സാമ്രാജ്യത്വ രാജഭരണകാലം മുതൽക്കേ കേ
പോയ നൂറ്റാണ്ടിലെ പാളിച്ചകൾ തുടരുന്നു
പരമ്പരാഗതമായ വിവാഹം വളരെ വേഗം തകർന്നുകൊണ്ടി
കൺട്രോൾ റൂമും ദുരന്തപ്രഖ്യാപനവും ജലരേഖ
“ഞങ്ങൾക്ക് പുലർച്ചെ റബർ വെട്ടാനും ക്ഷീരസംഘത്
റബര്വില ഉയർന്നതിനു പിന്നിൽ
കഴിഞ്ഞ പത്തുകൊല്ലക്കാലത്തെ ബിജെപി ഭരണകാലം മുഴുവന്
മാറുന്ന വിദ്യാർഥികളും പുതിയ കാന്പസും
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധ
പുതിയ പാഠപുസ്തകങ്ങൾ
ഒരു പതിറ്റാണ്ടിനുശേഷം കേരളത്തിലെ പൊതുവിദ്യാലയങ്ങ
ദാർശനികത കിനിയുന്ന കാവ്യഘടനകൾ
മലയാള കവിതയുടെ ഭാഷയിലും ഭാവത്തിലും രൂപത്തിലും ആകർഷകമായ ഒരു പരിവർത്തനം ആ
പ്രതിഭാശാലിയായ പരമാചാര്യൻ
വൈദികമേലധ്യക്ഷശുശ്രൂഷയ്ക്ക് പ്രതിഭയുടെ മേ
മോദിയുടെ മുതലക്കണ്ണീർ
പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ട
ജയരാജന്റെ വാക്കും കളികളും
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇട
മലബാർ കുടിയേറ്റത്തിന്റെ പിന്നാന്പുറങ്ങളിൽ
ഇക്കഴിഞ്ഞ വനിതാദിനത്തിൽ, കേരളത്തിലെ കുട്ടിക
ജനവിധിക്കു കാതോർക്കുന്പോൾ
അപ്രതീക്ഷിത മാറ്റങ്ങളുടെ വിളനിലമാണ് ഇന്ത്യൻ രാഷ്
ധന്യ പദവി മലങ്കര സഭയ്ക്ക് അഭിമാനം
മലങ്കര സഭാ പുനരൈക്യ പ്രസ്ഥാനത്തിന്റെ ജനയിതാ
വിടരുന്നു, എന്നും പൗർണമി...
വി.ആർ. ഹരിപ്രസാദ്
വേണ്ട വേണ്ട; പാട്ടു പഠി
ഇലക്ഷനിൽ പൊട്ടും ബോണ്ടുകൾ
ലോക്സഭാ തെരഞ്ഞെടുപ്പു തീയതികൾ ഇന്നു പ്രഖ്യാപിക്കുകയാണ്. ഉച്ചകഴിഞ്ഞു മൂന്നിന്
പൗരത്വ ഭേദഗതി നിയമം: ഭരണഘടനാ വിരുദ്ധം
സ്വാതന്ത്ര്യാനന്തരം ഇന്ത്യ എന്ന രാഷ്ട്രം മു
തിരുത്തൽ ശക്തിയാകാം, കരുതലോടെ
വിദ്യാഭ്യാസം സ്വഭാവരൂപവത്കരണത്തിനും സന്മാ
ദുരന്തകാരണങ്ങളാണ് പ്രധാനം
ഡോ. ടി.വി. മുരളീവല്ലഭൻ
സംസ്ഥാ
അതിശയകരമായ അവയവം
ഇന്ന് ലോക വൃക്കദിനം
വൃക്കകളുടെ പ്രാധാന്
സിദ്ധാർഥനും സിപിഎമ്മിലെ സമരങ്ങളും
സിദ്ധാർഥൻ എന്നത് ഇന്നു കേവലമൊരു പേരല്ല, ഈ നാട്ടിലെ
വന്യജീവി ആക്രമണം: നഷ്ടപരിഹാരമായി നൽകേണ്ടത് 24 ലക്ഷം രൂപ
വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്കുള്ള നഷ്ട
പുതിയ നാലുവർഷ ബിരുദ പ്രോഗ്രാം എന്ത്? എന്തിന്?
പഠനവും പഠിപ്പിക്കലും സാങ്കേതികവിദ്യാധിഷ്ഠ
ദുരന്തപ്രഖ്യാപനം: ഒന്നും ചെയ്യാനാകില്ല
ദുരന്തനിവാരണ നിയമത്തി
വന്യജീവി ആക്രമണം - സംസ്ഥാന ദുരന്ത പ്രഖ്യാപനം ദുരന്തമാകുമോ?
ജനവാസകേന്ദ്രങ്ങളിൽ വന്യമൃ
ലോകവ്യാപാര സംഘടന: കര്ഷകവിരുദ്ധതയും ഭിന്നിപ്പിന്റെ സ്വരവും
വികസിത രാഷ്ട്രങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്ക്ക
ലാളിത്യം ജീവിതവ്രതമാക്കാം
(സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാ
മുഖ്യമന്ത്രി ചോദിച്ചതല്ലേ സത്യം?
കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് തല
അഴിമതിയിൽ വിട്ടുവീഴ്ചയില്ലാതെ...
പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമാണ് പ്രശാന്ത് ഭൂഷണ്
അസാധാരണമീ ഇലക്ഷൻ 2024!
സാധാരണക്കാരിൽ അസാധാരണമായ സാധ്യതകളുണ്ടെന്ന ബോധ്യത്തെ അടിസ്ഥാനമാക്കിയുള്ള
നീറുന്ന അമ്മമനസുകൾ...
എന്റെ പൊന്നുമോനെ അവർ കൊന്ന
വന്യജീവി ആക്രമണം: ഓര്ഡിനന്സ് അനിവാര്യം
കേരളത്തിലെ 13 ജില്ലകളിലും പ്രതിദിനം നിരവധി പ്രദേശ
Latest News
പിലിഭിത്തിലെ ജനങ്ങളെ താൻ എക്കാലവും സേവിക്കും; വരുൺ ഗാന്ധി
മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ എത്തുന്നില്ല: കെ. സുരേന്ദ്രൻ
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
Latest News
പിലിഭിത്തിലെ ജനങ്ങളെ താൻ എക്കാലവും സേവിക്കും; വരുൺ ഗാന്ധി
മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ എത്തുന്നില്ല: കെ. സുരേന്ദ്രൻ
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top