ഗവർണറും സർക്കാരും ഒന്നായി; കളം നിറഞ്ഞ് പ്രതിപക്ഷം
Wednesday, January 29, 2020 11:19 PM IST
ഗവർണറും സർക്കാരും തമ്മിലായിരുന്നു അടി. നയപ്രഖ്യാപനത്തിൽ എന്തും സംഭവിക്കുമെന്ന ആശങ്കയുമുണ്ടായിരുന്നു. എന്നാൽ, ദിവസങ്ങൾ നീണ്ട സസ്പെൻസിനൊടുവിൽ നയപ്രഖ്യാപന ദിവസമായപ്പോഴേക്കും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സർക്കാരും ഒന്നായി. പ്രതിപക്ഷം ശരിക്കും ശത്രുപക്ഷത്തുമായി.

ഗവർണർ നയപ്രഖ്യാപനപ്രസംഗം മുഴുവനായി വായിച്ചതു സർക്കാരിനു നേട്ടമായി. വലിയൊരു പ്രതിസന്ധി ഒഴിവായിക്കിട്ടിയതിൽ അവർക്ക് ആശ്വസിക്കാം. നയപ്രഖ്യാപന പ്രസംഗത്തിലെ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പരാമർശങ്ങളോടു താൻ വിയോജിക്കുന്നു എന്നു പറഞ്ഞതൊഴിച്ചാൽ സർക്കാർ ആഗ്രഹിച്ചതുപോലെ കാര്യങ്ങൾ നീങ്ങി. അതു സർക്കാരിന്‍റെ തന്ത്രപരമായ വിജയമായി അവകാശപ്പെടാം. നയപ്രഖ്യാപന പ്രസംഗത്തിനു ശേഷം പുറത്തിറങ്ങുന്പോൾ മാധ്യമങ്ങളോടു പ്രതികരിച്ച ഗവർണർ സർക്കാരിനെതിരേ ഒരക്ഷരം ഉരിയാടിയില്ല. ആകെ പറഞ്ഞത് പ്രതിപക്ഷത്തിനെതിരേ. അതും പരിഹാസത്തിൽ പൊതിഞ്ഞ പ്രതികരണം.
ഗവർണർക്കു വേണമെങ്കിൽ സർക്കാരിനെ വെള്ളം കുടിപ്പിക്കാമായിരുന്നു. ഗവർണറുമായി പോരിനു പോയാൽ നഷ്ടം തങ്ങൾക്കു തന്നെയാണെന്നു സർക്കാരിന് അറിയുകയും ചെയ്യാം. ഏതായാലും അനിശ്ചിതാവസ്ഥ മാറിക്കിട്ടി. സർക്കാരിന് അത് ആശ്വാസകരം തന്നെ.

പൗരത്വ വിഷയത്തിൽ ഒരുമിച്ചു സമരരംഗത്തിറങ്ങി പിന്നെ മെല്ലെ രണ്ടായി പിരിഞ്ഞ ഭരണപക്ഷവും പ്രതിപക്ഷവും ഇനി ഇക്കാര്യത്തിൽ ഒരു യോജിപ്പിലേക്കു പോകില്ല. പൗരത്വ സമരത്തിൽ പരസ്പരം മത്സരിച്ചു സമരരംഗത്തു നിൽക്കാനായിരിക്കും ഇനി ഇരുകൂട്ടരും ശ്രമിക്കുക.
പ്രതിപക്ഷം ഗവർണറോട് ഇടഞ്ഞതിനു പിന്നിലും പൗരത്വ വിഷയം തന്നെയാണുള്ളത്. ഈ വിഷയത്തിൽ ഭരണപക്ഷത്തിന് ആത്മാർഥതയില്ലെന്ന പ്രചാരണമാണു പ്രതിപക്ഷം ഇനി അഴിച്ചു വിടുക. ഗവർണറുടെ കാലു പിടിച്ച് കോംപ്രമൈസ് ചെയ്തു എന്നൊരു ആരോപണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചിട്ടുണ്ട്. അതിനൊരു ലാവ്‌ലിൻ ബന്ധവും നൽകി. കേന്ദ്രത്തിലെ ബിജെപി സർക്കാരുമായി ധാരണയിലെത്തിയെന്നാണ് ആക്ഷേപത്തിന്‍റെ പൊരുൾ. ഏതായാലും ഗവർണർ- ബിജെപി- സർക്കാർ കൂട്ടുകെട്ട് എന്ന ആക്ഷേപമാണു പ്രതിപക്ഷം പരത്താൻ ശ്രമിക്കുക.


ഗവർണറുടെ സമീപനത്തിൽ ഭരണപക്ഷം വലിയ ആഹ്ലാദത്തിലായിരുന്നു. അദ്ദേഹത്തിനു പ്രതിരോധമൊരുക്കുന്നതിൽ മന്ത്രിമാർ തന്നെ ആവേശം കാട്ടി. പ്രതിപക്ഷത്തിന്‍റെ മാനസിക നിലയിൽ തകരാറുണ്ടെന്നുവരെ മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. ഭരണഘടനാ ബാധ്യത നിറവേറ്റാനെത്തിയ ഗവർണറെ തടഞ്ഞ പ്രതിപക്ഷ നടപടിയെ മന്ത്രി എ.കെ. ബാലനും രൂക്ഷമായി വിമർശിച്ചു. ബിജെപി നേതാവ് കുമ്മനം രാജശേഖരനും പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ചു. ഹരിപ്പാട്ടെ ജനങ്ങൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തിരികെ വിളിക്കണമെന്നായിരുന്നു കുമ്മനത്തിന്‍റെ അഭിപ്രായം.

സഭയ്ക്കുള്ളിൽ ഗവർണറെ തടഞ്ഞ പ്രതിപക്ഷവും ഇന്നലത്തെ രാഷ്‌ട്രീയക്കളിയിൽ ജയിച്ചുനിൽക്കുന്നു എന്നു പറയാം. ഗവർണറെ തടഞ്ഞതു വഴി അവർ അത്യസാധാരണമായ പ്രതിഷേധമാണ് സംഘടിപ്പിച്ചത്. എന്നാൽ, 2015 ലെ ബജറ്റ് അവതരണ വേളയിൽ അന്നത്തെ പ്രതിപക്ഷം ചെയ്തതു പോലെ സംഘർഷത്തിലേക്കു പോയതുമില്ല. ഭരണപക്ഷവുമായി ചേർന്നു നടത്തിയ സംയുക്ത സമരത്തിന്‍റെ പേരുദോഷവും മാറിക്കിട്ടി. ഭരണപക്ഷത്തെയും ബിജെപിയെയും കൂട്ടിക്കെട്ടി പറയാനൊരവസരവും അവർ സൃഷ്ടിച്ചെടുത്തു.

ഇനിയുള്ള ദിവസങ്ങളിലും പ്രതിപക്ഷം കടുത്ത നിലപാടിൽ തന്നെയായിരിക്കും. ഇനി ഗവർണർക്കെതിരേയുള്ള പ്രമേയമായിരിക്കും പ്രതിപക്ഷ ആയുധം. അതിന്‍റെ ഗതി നാളെ ചേരുന്ന കാര്യോപദേശക സമിതിയിൽ അറിയാം. ഗവർണറും സർക്കാരും തമ്മിലുള്ള വെടിനിർത്തൽ ശാശ്വതമാണോ എന്നാണ് അറിയാനുള്ളത്.

സാബു ജോണ്‍

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.