Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ജനാധിപത്യം പ്രതീക്ഷയോടെ
Wednesday, January 15, 2020 11:20 PM IST
ഇന്ത്യയുടെ ജനാധിപത്യം വെല്ലുവിളികളിലൂടെ കടന്നുപോവുകയാണെന്നു മിക്കവരും അംഗീകരിക്കുന്ന വസ്തുതയാണ്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഇക്കാര്യത്തിൽ തികഞ്ഞ ആശങ്കയിലാണ്. കഴിഞ്ഞ ഏഴു പതിറ്റാണ്ടായി ഈ രാജ്യത്തെ ഒരുമിച്ചു നിർത്തുന്ന പവിത്രമായ ഭരണഘടനാ മൂല്യങ്ങൾക്ക് ഏൽക്കുന്ന ഓരോ പോറലും ജനാധിപത്യവിശ്വാസികളെ വളരെയധികം വേദനിപ്പിക്കുന്നു. പൗരത്വനിയമ ഭേദഗതിക്കെതിരേ ജാതി-മത-പ്രാദേശിക ചിന്തകൾ ഭേദിച്ച് രാജ്യത്തിന്റെ മുക്കിലും മൂലയിലും ഒരു ഐക്യനിര രൂപപ്പെട്ടുവെങ്കിൽ അതിനു പിന്നിലെ യഥാർഥ പ്രചോദനം ഭരണഘടന ഉറപ്പുനൽകുന്ന മതേതര- ജനാധിപത്യമൂല്യങ്ങൾ നിലനിന്നുകാണണം എന്ന ജനങ്ങളുടെ അദമ്യമായ ആഗ്രഹമാണ്.
സുപ്രീംകോടതിയുടെ ചരിത്രത്തിൽ ആദ്യമായി കൊട്ടാരവിപ്ലവത്തിനു നേതൃത്വം നൽകിയ ജസ്റ്റീസുമാരായ ജസ്തി ചെലമേശ്വറും രഞ്ജൻ ഗോഗോയിയും മദൻ വി ലോക്കൂറും കുര്യൻ ജോസഫും ഉൾപ്പെടെയുള്ള നാൽവർസംഘം അന്നു സുപ്രീംകോടതിയുടെ മുൻപിൽനിന്ന് ലോകത്തോടു വിളിച്ചുപറഞ്ഞത്, “ഇന്ത്യയുടെ ജനാധിപത്യം അട്ടിമറിക്കപ്പെടുന്നു ” എന്നാണ്. ഈ സത്യം ഇപ്പോൾ തുറന്നുപറയുന്നില്ലെങ്കിൽ ഭാവിതലമുറകൾ തങ്ങളെ കുറ്റക്കാരെന്നു വിളിക്കുമെന്നും അവർ പറഞ്ഞു.
ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ മാധ്യമഗ്രൂപ്പായ ദി ഇക്കണോമിസ്റ്റിന്റെ ഗവേഷണ വിഭാഗമായ ഇക്കണോമിക്സ് ഇന്റലിജൻസ് യൂണിറ്റ് കഴിഞ്ഞവർഷം പുറത്തിറക്കിയ ആഗോള ജനാധിപത്യസൂചികയിൽ ഇന്ത്യയെ ഉൾപ്പെടുത്തിയിരിക്കുന്നത് ജനാധിപത്യം വെല്ലുവിളി നേരിടുന്ന ഭരണസംവിധാനങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയിലാണ്. “യാഥാസ്ഥിതിക മതമൗലികവാദങ്ങളുടെ വളർച്ച ഇന്ത്യയിലെ ജനാധിപത്യ സംവിധാനങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു. വലതുപക്ഷ ഹിന്ദുത്വ ശക്തികൾ പ്രബലമാകുന്നതോടുകൂടി മതേതര രാജ്യമായ ഇന്ത്യയിൽ മതന്യൂനപക്ഷങ്ങൾക്കും സ്വതന്ത്രചിന്ത പുലർത്തുന്നവർക്കും എതിരേയുള്ള അതിക്രമങ്ങളും നിരീക്ഷണങ്ങളും അനുദിനം വർധിച്ചുവരുന്നു’’എന്നാണ് റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്.
ഇന്ത്യയുടെ ജനാധിപത്യമൂല്യങ്ങളുടെയും ജനാധിപത്യ സ്ഥാപനങ്ങളുടെയും തകർച്ചയിൽ ഏറ്റവുമധികം ആശങ്കപ്പെടുത്തുന്നത് ഭരണഘടനാ സ്ഥാപനങ്ങളുടെ വീഴ്ചകളാണ്. രാഷ്ട്രപതി, ഗവർണർമാർ, തെരഞ്ഞെടുപ്പ് കമ്മീഷൻ തുടങ്ങി സുപ്രധാനമായ ഭരണഘടനാ സ്ഥാപനങ്ങളെല്ലാംതന്നെ രാഷ്ട്രീയവത്കരിക്കപ്പെടുന്നു എന്നു വിമർശനമുണ്ടായി. രാജ്യത്തെ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച് പ്രമുഖരായ സാംസ്കാരിക നായകർ രാഷ്ട്രപതിക്കും തെരഞ്ഞെടുപ്പുകളിലെ നിഷ്പക്ഷതയുടെ അനിവാര്യതയെക്കുറിച്ച് നൂറ്റൻപതോളം മുതിർന്ന മുൻ ബ്യൂറോക്രാറ്റുകൾ തെരഞ്ഞെടുപ്പ് കമ്മീഷനും കത്തയച്ചു.
ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമെന്നു വിമർശിക്കപ്പെട്ട പല നിയമനിർമാണങ്ങളിലൂടെയും കേന്ദ്രസർക്കാർ കടന്നുപോയപ്പോൾ കോടതിയുടെ ഇടപെടൽ പലരും പ്രതീക്ഷിച്ചു. ആധാർ മുതൽ അയോധ്യവരെയുള്ള സുപ്രധാന വിധിന്യായങ്ങളിൽ സുപ്രീംകോടതി നിലകൊണ്ടത് കേന്ദ്രസർക്കാരിന്റെ താത്പര്യങ്ങൾക്കൊപ്പമാണ് എന്ന വിമർശനം നീതിന്യായ കേന്ദ്രങ്ങളിൽനിന്നുതന്നെ ഉണ്ടായി. ഗുജറാത്തിൽ അറസ്റ്റിലായ നരേന്ദ്ര മോദിയുടെ വിമർശകനായ മുൻ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിന്റെ ജാമ്യാപേക്ഷയിലും കേസ് കേൾക്കുന്നതിൽനിന്നും ബെഞ്ചുകൾ പിൻമാറിയത് വലിയ വിമർശനത്തിനിടയാക്കി.
ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ജനാധിപത്യത്തിനു വലിയ പ്രതീക്ഷകൾ നൽകുന്ന സുപ്രീംകോടതിയുടെ ഈയിടത്തെ രണ്ട് ഇടപെടലുകൾ ശ്രദ്ധേയമാകുന്നത്. ജനുവരി പത്തിനു സുപ്രീംകോടതി ജസ്റ്റീസുമാരായ എൻ.വി. രമണ, ആർ.സുഭാഷ് റെഡ്ഡി, ബി.ആർ.ഗവായ് എന്നിവരടങ്ങിയ ബെഞ്ച് നൽകിയ വിധിയിൽ ജമ്മു-കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ പുനഃപരിശോധിക്കാൻ ഉത്തരവിട്ടു.
150 ദിവസങ്ങൾ നീണ്ട ലോകത്തിലെതന്നെ ഏറ്റവും ദൈർഘ്യമേറിയ ഇന്റർനെറ്റ് നിയന്ത്രണം കാഷ്മീരിൽ തുടരുന്നതിനിടെയാണ് സുപ്രീംകോടതിയുടെ ഇടപെടലുണ്ടായത്. “ഇന്റർനെറ്റ് എന്ന മാധ്യമംവഴി ആവിഷ്കാരസ്വാതന്ത്ര്യത്തിനും ഏതെങ്കിലും തൊഴിൽ ചെയ്യാനോ വ്യവസായമോ കച്ചവടമോ നടത്താനോ ഉള്ള അവകാശം അനുഛേദം 19(1)(എ), 19(1)(ജി) പ്രകാരം ഭരണഘടനാ സംരക്ഷണമുള്ളതാണെന്ന് ഇതിനാൽ ഞങ്ങൾ പ്രഖ്യാപിക്കുന്നു. ഈ മൗലികാവകാശത്തിന്മേലുള്ള നിയന്ത്രണം അനുഛേദം 19(2)(6) നിഷ്കർഷിക്കുന്ന പ്രകാരം ആനുപാതിക ഗൗരവംകൂടി കണക്കിലെടുത്തായിരിക്കണം’’ എന്നും അർഥശങ്കയ്ക്കിടയില്ലാത്തവിധം സുപ്രീംകോടതി വ്യക്തമാക്കി.
കാഷ്മീരിലെ ഒരുപാട് അക്രമങ്ങൾ കോടതിയുടെ ശ്രദ്ധയിലുണ്ടെന്നും മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കാൻ കർശനമായി ഇടപെടുമെന്നും വ്യക്തമാക്കിയ സുപ്രീംകോടതി ബെഞ്ച് ജനാധിപത്യ അവകാശങ്ങളെയും സമാധാനപരമായ ജനാധിപത്യ പ്രതിഷേധങ്ങളെയും അടിച്ചമർത്താൻ വിവേചനരഹിതമായി 144 ഉപയോഗിക്കുന്നതിനെയും വിമർശിക്കുകയുണ്ടായി. വിവേചനരഹിതമായി 144 ഉപയോഗിക്കുന്നത് അധികാരദുർവിനിയോഗം ആണെന്നും കോടതി നിരീക്ഷിച്ചു. കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ട കേസുകളിൽ വാദം തുടങ്ങാനിരിക്കെ സുപ്രീംകോടതിനടത്തിയ ഈ നിരീക്ഷണങ്ങൾക്കു വളരെ പ്രസക്തിയുണ്ട്. മാധ്യമങ്ങളുടെ മുകളിൽ എപ്പോഴും ഡെമോക്ലീസിന്റെ വാൾ തൂങ്ങിക്കിടക്കുന്ന അവസ്ഥ ന്യായീകരിക്കാൻ ആവില്ല എന്നും പത്രസ്വാതന്ത്ര്യത്തെ ഭരണകൂടങ്ങൾ എല്ലാക്കാലത്തും മാനിക്കണമെന്നുമുള്ള വിധിയിലെ പരാമർശങ്ങൾ വർത്തമാന ഇന്ത്യയുടെ രാഷ്ട്രീയസാഹചര്യത്തിൽ പ്രസക്തമാണ്.
പൗരത്വനിയമഭേദഗതിയുമായി ബന്ധപ്പെട്ട ഹർജിയിൽ ഇന്ത്യ കടന്നുപോകുന്നത് പരീക്ഷണ ഘട്ടത്തിലൂടെയാണ് എന്ന ചീഫ്ജസ്റ്റീസ് എസ്.എ. ബോബ്ഡെയുടെ പരാമർശവും ശ്രദ്ധിക്കപ്പെട്ടു. പൗരത്വ നിയമ ഭേദഗതി ഭരണഘടനയ്ക്ക് അനുസൃതമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയെ വിമർശിച്ചുകൊണ്ടാണ് ചീഫ്ജസ്റ്റീസ് ഈ പരാമർശം നടത്തിയത്. “പാർലമെന്റ് പാസാക്കിയ ഒരു നിയമത്തിന്റെ സാധുതയാണ് സുപ്രീംകോടതി പരിശോധിക്കുക. അതു ഭരണഘടനാപരമെന്ന് പ്രഖ്യാപിക്കുന്നത് കോടതിയുടെ ജോലിയല്ല. രാജ്യം നിർണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇത്തരം പരാതികൾ അതിനു സഹായിക്കില്ല.’’ ചീഫ്ജസ്റ്റീസ് പ്രഖ്യാപിച്ചു.
രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ച് വളരെ പ്രതീക്ഷകൾ നൽകുന്നതാണു സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായ ഈ രണ്ടു പരാമർശങ്ങൾ.
പ്രഫ. റോണി കെ. ബേബി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
Latest News
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
Latest News
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top