Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
സമയോചിതമായ ഒരു മുന്നറിയിപ്പ്
Sunday, January 12, 2020 11:52 PM IST
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
കൊച്ചി മരടിലെ നാലു ബഹുനില പാർപ്പിട സമുച്ചയങ്ങൾ പൊളിച്ചു. ആയിരക്കണക്കിന് ആളുകൾ നോക്കിനിൽക്കെയായിരുന്നു ഈ ഫ്ലാറ്റ് പൊളിക്കൽ. ജനങ്ങൾ ആശങ്കയോടെയും ആകാംക്ഷയോടെയും വീക്ഷിച്ച ഈ അപൂർവ സംഭവം ടെലിവിഷൻ ചാനലുകൾ കാമറയിൽ പകർത്തിയതു ലോകമെന്പാടുമുള്ളവർ കണ്ടു. ഫ്ലാറ്റ് ഉടമകൾക്കും ഫ്ലാറ്റ് നിർമാതാക്കൾക്കും അതു കടുത്ത വേദനയുടെ ദുരന്തനിമിഷങ്ങളായിരുന്നു. ഈ ഫ്ലാറ്റ് പൊളിക്കലിൽ നഷ്ടപ്പെട്ടതു മുഴുവൻ അവർക്കാണല്ലോ.
മരടിലെ ഫ്ലാറ്റുകൾ വാങ്ങിയവർക്കു കഴിഞ്ഞ ഏതാനും മാസങ്ങൾ അഗ്നിപരീക്ഷയുടേതായിരുന്നു. അറബിക്കടലിന്റെയും കായലുകളുടെയും മനോഹരമായ ദൃശ്യം കിട്ടുന്ന ഈ ഫ്ലാറ്റുകളിൽനിന്ന് അവർ കുടിയൊഴിപ്പിക്കപ്പെട്ടു. തങ്ങളുടെ ജീവിതസന്പാദ്യങ്ങൾ കൊണ്ടാണ് അവർ ഈ ഫ്ലാറ്റുകൾ വാങ്ങിയത്. അവരിൽ പലർക്കും തുച്ഛമായൊരു തുക നഷ്ടപരിഹാരമായി കിട്ടുമായിരിക്കാം. ഫ്ലാറ്റ് സമുച്ചയം തകർക്കപ്പെട്ടത് അവരെ സംബന്ധിച്ചിടത്തോളം അത്യന്തം വേദനാജനകമാണ്. ഫ്ലാറ്റിന്റെ തുക ഭാഗികമായി വെള്ളപ്പണമായും ഭാഗികമായി കള്ളപ്പണമായും അടച്ചവർക്കു നഷ്ടം കൂടുതൽ വലുതായിരുന്നു. കെട്ടിടനിർമാതാക്കൾ ഇനി പിഴത്തുക അടയ്ക്കേണ്ടതുണ്ട്. റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, ഭാഗികമായി മാത്രം വെള്ളപ്പണമായിട്ടാണ് അവർ പണം സമാഹരിച്ചത്.
ഏറ്റവും കടുത്ത നഷ്ടമുണ്ടായത് ഫ്ലാറ്റ് വാങ്ങിയവർക്കാണ്. മുതിർന്ന പൗരന്മാരാണ് അവരിൽ നല്ലൊരു ഭാഗം. ദൈവത്തിന്റെ സ്വന്തം നാടിന്റെ സൗന്ദര്യവും പ്രകൃതിഭംഗിയും ആസ്വദിച്ച് ആശ്വാസപ്രദമായ ചുറ്റുപാടിൽ ജീവിത സായന്തനം ചെലവഴിക്കാം എന്നായിരുന്നു അവരുടെ കണക്കുകൂട്ടൽ. തങ്ങളുടെ കൈവശം ഇനിയുള്ള വിഭവങ്ങൾക്കൊണ്ട് പുതിയൊരു വീടോ ഫ്ലാറ്റോ കണ്ടുപിടിക്കുക അവരെ സംബന്ധിച്ചിടത്തോളം എളുപ്പമല്ല. കൊച്ചുമക്കൾ പഠിക്കുന്ന സ്ഥലത്തിനു സമീപം ഒരു വീട് എടുക്കുന്നതും ബുദ്ധിമുട്ടാണ്. എഴുപതു വയസും അതിൽ കൂടുതലും ഉള്ളവർ തങ്ങളുടേതല്ലാത്ത കുറ്റംകൊണ്ട് ഇത്തരമൊരു വിധി ഏറ്റുവാങ്ങേണ്ടിവന്നത് സ്വന്തം നാട്ടിൽ ജീവിതസായന്തനം ചെലവഴിക്കാനാഗ്രഹിക്കുന്നവർക്കു നേരിടേണ്ടിവരുന്ന ദുരിതങ്ങളാണു കാണിക്കുന്നത്.
തീർച്ചയായും നിർഭാഗ്യകരമായ ഒരു സംഭവമാണിത്. കണ്ണിൽച്ചോരയില്ലാത്ത കെട്ടിടനിർമാതാക്കളാൽ പലരും ചതിക്കപ്പെട്ടു; മര്യാദയുള്ള കെട്ടിടനിർമാതാക്കൾ പലരുമുണ്ട് എന്നതു വസ്തുതയാണെങ്കിലും.
അവിശുദ്ധ കൂട്ടുകെട്ട്
ബിൽഡർമാർക്കു മറ്റൊരു കഥയാവും പറയാനുണ്ടാവുക. കെട്ടിടനിർമാണ ബിസിനസിൽ നിലനിൽക്കുക എന്നത് ഒട്ടും എളുപ്പമുള്ള പണിയല്ല. പലരും നേരിട്ടു സമ്മതിക്കില്ലെങ്കിലും വെള്ളിദണ്ഡ് കൊണ്ടു നീക്കാതെ കടലാസുകൾ നീങ്ങില്ലാത്ത ഒരു ബിസിനസാണിത്. കെട്ടിടം നിർമിക്കാനുള്ള സ്ഥലത്തിന്റെ അംഗീകാരം, പ്ലാനുകളുടെ അംഗീകാരം, പാരിസ്ഥിതിക അംഗീകാരങ്ങൾ ഇവയൊക്കെ നേടിയെടുക്കുക വളരെ സമയമെടുക്കുന്നതും മറഞ്ഞിരിക്കുന്ന ചെലവുകൾ ഉൾപ്പെടുന്നതുമായ കാര്യമാണ്. ബിൽഡർമാർ വാഗ്ദാനം ചെയ്യുന്ന സൗകര്യങ്ങൾ പലതും ഫ്ലാറ്റ് കിട്ടുന്പോൾ ഉണ്ടാകാറില്ല. ബിൽഡർമാരും പ്രാദേശിക- സംസ്ഥാന രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒരു അവിശുദ്ധ കൂട്ടുകെട്ട് ഇവിടെ കാണാനാകും.
പിന്നീടു നിയമപ്രശ്നങ്ങളും ഉണ്ടാകാം. കേസ് വരുന്പോഴാണ് ഫ്ലാറ്റ് വാങ്ങിയവർ വസ്തുതകൾ മുഴുവൻ അറിയുന്നത്. അപ്പോഴേക്കും അവർ നിസഹായ അവസ്ഥയിലായിട്ടുണ്ടാവും. നഷ്ടപരിഹാരത്തിനു ബിൽഡർക്കെതിരേ കോടതിയിൽ പോകാനുള്ള സമയവും കടന്നിട്ടുണ്ടാവും. മാത്രവുമല്ല, ബിൽഡറും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥവൃന്ദവും അടങ്ങുന്ന ശക്തമായ ലോബിക്കെതിരേ പൊരുതുന്നതും ബുദ്ധിമുട്ടാണ്.
ഈ പ്രക്രിയയിൽ അന്തിമനഷ്ടം പ്രദേശത്തിന്റെ പരിസ്ഥിതിക്കായിരിക്കും. സാധാരണഗതിയിൽ നിർമാണച്ചട്ടങ്ങളും പാരിസ്ഥിതിക സംരക്ഷണ നിയന്ത്രണങ്ങളും മുഴുവൻ ലംഘിക്കാൻ ശക്തമായ കെട്ടിടനിർമാണ ലോബിക്കാവും. അത്ര വിപുലമായ വിഭവശേഷിയും സ്വാധീനവും അവർക്കുണ്ട്.
ബഹുനില ഫ്ലാറ്റ് സമുച്ചയം പൊളിക്കാൻ സുപ്രീംകോടതിയിൽനിന്ന് ഉത്തരവുണ്ടാകുന്നത് ആദ്യമായിട്ടാണെന്നു തോന്നുന്നു. നിയമങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചു പണിതശേഷം നിയമത്തിന്റെ നീണ്ട കരങ്ങളിൽനിന്നു രക്ഷപ്പെട്ടു നിൽക്കുന്ന ഫ്ലാറ്റുകൾ ഇപ്പോഴുമുണ്ടാവാം. അവയുടെ കാര്യം ആക്ടിവിസ്റ്റുകളായ ആരെങ്കിലും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയാൽ അവയ്ക്കെതിരേയും നടപടിയുണ്ടാവും. എന്നാൽ, ഫ്ലാറ്റുകൾ വാങ്ങിയവരാണ് മരടിൽ അത്യന്തം ദയനീയ സ്ഥിതിയിലേക്കു തള്ളപ്പെട്ടത് എന്നതാണു യാഥാർഥ്യം.
കേരളത്തിന്റെ പരിസ്ഥിതിയും പ്രകൃതിഭംഗിയും സംരക്ഷിക്കാൻ അധികാരികൾ ഇനി കൂടുതൽ ശ്രദ്ധ ചെലുത്തണം. കുറേക്കാലമായി മാറി മാറി വന്ന സംസ്ഥാന സർക്കാരുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഫ്ലാറ്റുകളും വീടുകളും റിസോർട്ടുകളുമൊക്കെ നിർമിക്കുന്നതിന് പരിസ്ഥിതിക്കുണ്ടാകുന്ന നാശം നോക്കാതെ അനുമതി നൽകിയിരുന്നു. മതിയായ മാലിന്യസംസ്കരണ സംവിധാനമില്ലാത്ത ഹൗസ് ബോട്ടുകൾ കായലുകളും നദികളും തീരങ്ങളും മലിനമാക്കുകയാണ്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി സംസ്ഥാനത്തിന്റെ പരിസ്ഥിതിയെ അവഗണിക്കുകയായിരുന്നു എല്ലാ നിറങ്ങളിലുള്ള രാഷ്ട്രീയ പാർട്ടികളും.
മരട് ഫ്ലാറ്റുകൾ പൊളിച്ചേ തീരൂ എന്ന സുപ്രീംകോടതി വിധി നടപ്പാക്കൽ എല്ലാവർക്കുമുള്ള ഒരു മുന്നറിയിപ്പായാണു വന്നിരിക്കുന്നത്. ഉന്നതതലങ്ങളിലുള്ള സ്വാധീനവും തങ്ങളുടെ വിഭവങ്ങളും ഉപയോഗിച്ചു നിയമങ്ങളെല്ലാം ലംഘിച്ച ബിൽഡർമാർക്കുള്ള സന്ദേശം വ്യക്തമാണ്. നിയമലംഘനങ്ങൾ ദുരിതങ്ങളും നാശവും കൊണ്ടുവരും. അത്തരം നിർമാണങ്ങൾ നാശത്തിലേക്കു നയിക്കും.
വാഗ്ദാനങ്ങളിൽ വീഴരുത്
ഫ്ലാറ്റ് വാങ്ങുന്നവർക്ക് ഇതൊരു പാഠമാണ്. ആഡംബര ഫ്ലാറ്റുകളുടെയും ഗ്രൂപ്പ് ഹൗസിംഗ് സ്കീമുകളുടെയും മനംമയക്കുന്ന വാഗ്ദാനങ്ങൾ നിരത്തിയ ബഹുവർണ ലഘുലേഖകളിലും പ്രോസ്പെക്ടസുകളിലും ആരും വീണുപോകരുതെന്നാണ് ആ പാഠം. കെട്ടിടത്തിന്റെ പ്ലാൻ സംബന്ധിച്ച് പ്രാദേശിക അധികാരികളും പരിസ്ഥിതി വകുപ്പുകാരുമായുമൊക്കെ ബന്ധപ്പെട്ട് കാര്യങ്ങളുടെ നിജസ്ഥിതി ഉറപ്പാക്കിയശേഷമേ ബിൽഡർമാർക്കു പണം നൽകാവൂ. കെട്ടിടംപണി തീർന്നശേഷം വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെങ്കിൽ ബിൽഡർമാർക്കെതിരേ ഉപഭോക്തൃ കോടതിയെ സമീപിക്കണം.
പ്രാദേശിക തലത്തിലും സംസ്ഥാനതലത്തിലുമുള്ള ഉദ്യോഗസ്ഥർ ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചേ കാര്യങ്ങൾ നടത്തിക്കൊടുക്കാവൂ. എളുപ്പത്തിൽ പണമുണ്ടാക്കാനുള്ള കെണിയിൽ അവർ വീഴരുത്. ബിൽഡർമാരുമായി അവിഹിത ബന്ധത്തിലേർപ്പെടുന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുത്താൽ അധികാര ദുർവിനിയോഗം ഫലപ്രദമായി തടയാനാകും.
രാഷ്ട്രീയക്കാരെയും വെറുതെ വിടരുത്. പ്രത്യേകിച്ച് ബന്ധപ്പെട്ട വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിമാരെ. മന്ത്രിമാരുടെ വാക്കാലോ രേഖാ മൂലമോ ഉള്ള നിർദേശമില്ലാതെ ഉദ്യോഗസ്ഥർ ഇത്തരം ഉന്നതതല അഴിമതിയിൽ പങ്കാളിയാകില്ല. കൊച്ചിയിലെ പല റോഡുകളുടെയും ഫ്ലൈ ഓവറുകളുടെയും നിർമാണ പ്രവൃത്തികൾക്ക് അനുമതി നൽകിയത് ഗുണമേന്മാ പരിശോധനകളൊന്നുമില്ലാതെ, പണമിടപാടിന്റെ അടിസ്ഥാനത്തിലാണ്.
യുഡിഎഫ്, എൽഡിഎഫ് മുന്നണികൾ മാറിമാറി അധികാരത്തിൽ വരുന്നു എന്നതാണ് കേരളത്തിന്റെ ഒരു പ്രധാന പ്രശ്നം. രണ്ടുകൂട്ടരും അഴിമതിയിൽ ഏർപ്പെടുന്നതിനാൽ സർക്കാരുകളുടെ തെറ്റുകൾ അവഗണിക്കപ്പെടുന്നു. മുൻ സർക്കാരിനെതിരേ നടപടിയെടുക്കാതെ ഇരുകൂട്ടരും പരസ്പരം സംരക്ഷിക്കുന്നു.
സുപ്രീംകോടതി വിധി ഒരർഥത്തിൽ കേരളത്തിന് അനുഗ്രഹമാണ്. പാരിസ്ഥിതിക നിയമങ്ങളും നിയന്ത്രണങ്ങളും ലംഘിക്കുന്നതിന് ഒരു തടയായി അതു മാറും. നിർമാണമേഖലയെ കരുതലോടെ വീക്ഷിക്കാൻ അതു സംസ്ഥാന സർക്കാരിനെ പ്രേരിപ്പിക്കും. എല്ലാ നിർമാണ പ്രവർത്തനങ്ങളെയും സൂക്ഷ്മമായി നിരീക്ഷിക്കാൻ വിജിലൻസ് വകുപ്പിനു നിർദേശം നൽകണം.
മരടിൽ ഫ്ലാറ്റ് വാങ്ങിയ നിരവധിപ്പേർ ദുരിതത്തിലേക്കു തള്ളപ്പെട്ടു എന്നതു ശരിയാണ്. എന്നാൽ, സംസ്ഥാനത്തിന്റെ താത്പര്യത്തിനും മാലിന്യമുക്തമായ അന്തരീക്ഷത്തിനും വൃത്തിയുള്ള പരിസരത്തിനും ഫ്ലാറ്റ് പൊളിക്കൽ ആവശ്യമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
തെരഞ്ഞെടുപ്പും നിർണായക യുവശേഷിയും
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ അണികളും നേതാക്കളും മത്സ
വർക്കിച്ചൻ റബറിന്റെ ഇക്കണോമിക്സ് പഠിച്ചു!
അങ്ങനെ വർക്കിച്ചൻ ഒരു മഹാകാര്യം തീരുമാനിച്ച
റബര്: ആഭ്യന്തരവിപണി അട്ടിമറിക്കുന്നതാര്?
പ്രതികൂല കാലാവസ്ഥയും ഉത്പാദനക്കുറവും സൃഷ്ടി
മാറ്റുമോ ഇടുക്കിയുടെ തലവര
ഈ തെരഞ്ഞെടുപ്പുകാലത്തും ഇടുക്കിജനതയുടെ ആവലാതി തലചായ്ക്
സതീശൻ പറയുന്നതിൽ കഴന്പുണ്ടോ?
കേരളത്തെ കോണ്ഗ്രസ് മുക്ത സംസ്ഥാനമാ
അവധിക്കാലം ആസ്വദിക്കാം
കൂട്ടുകാരോടൊത്ത് മനസുതുറന്ന് കളിച്ചും ചിരിച്ചും സന്തോ
വാളായി കേജരിവാൾ!
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ കേന്ദ്രസർക്കാരിന്റെ എൻഫോഴ്സ്മെന്റ്
കേരളത്തിലെ യുവാക്കളുടെ കുടിയേറ്റം
1970കളിൽ, തങ്ങളുടെ എണ്ണയധിഷ്ഠിത സമ
ജലം ലോക സമാധാനത്തിന്
ഇന്ന് ലോക ജലദിനം
ആഗോളതലത്തിൽ ജലപ
പ്രതിസന്ധിയിലാകുന്ന സാമ്പത്തികാവസ്ഥ
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗത്ത
ഉന്നതവിദ്യാഭ്യാസരംഗം പ്രതിസന്ധിയിലോ?
സാമ്രാജ്യത്വ രാജഭരണകാലം മുതൽക്കേ കേ
പോയ നൂറ്റാണ്ടിലെ പാളിച്ചകൾ തുടരുന്നു
പരമ്പരാഗതമായ വിവാഹം വളരെ വേഗം തകർന്നുകൊണ്ടി
കൺട്രോൾ റൂമും ദുരന്തപ്രഖ്യാപനവും ജലരേഖ
“ഞങ്ങൾക്ക് പുലർച്ചെ റബർ വെട്ടാനും ക്ഷീരസംഘത്
റബര്വില ഉയർന്നതിനു പിന്നിൽ
കഴിഞ്ഞ പത്തുകൊല്ലക്കാലത്തെ ബിജെപി ഭരണകാലം മുഴുവന്
മാറുന്ന വിദ്യാർഥികളും പുതിയ കാന്പസും
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധ
പുതിയ പാഠപുസ്തകങ്ങൾ
ഒരു പതിറ്റാണ്ടിനുശേഷം കേരളത്തിലെ പൊതുവിദ്യാലയങ്ങ
ദാർശനികത കിനിയുന്ന കാവ്യഘടനകൾ
മലയാള കവിതയുടെ ഭാഷയിലും ഭാവത്തിലും രൂപത്തിലും ആകർഷകമായ ഒരു പരിവർത്തനം ആ
പ്രതിഭാശാലിയായ പരമാചാര്യൻ
വൈദികമേലധ്യക്ഷശുശ്രൂഷയ്ക്ക് പ്രതിഭയുടെ മേ
മോദിയുടെ മുതലക്കണ്ണീർ
പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ട
ജയരാജന്റെ വാക്കും കളികളും
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇട
മലബാർ കുടിയേറ്റത്തിന്റെ പിന്നാന്പുറങ്ങളിൽ
ഇക്കഴിഞ്ഞ വനിതാദിനത്തിൽ, കേരളത്തിലെ കുട്ടിക
ജനവിധിക്കു കാതോർക്കുന്പോൾ
അപ്രതീക്ഷിത മാറ്റങ്ങളുടെ വിളനിലമാണ് ഇന്ത്യൻ രാഷ്
ധന്യ പദവി മലങ്കര സഭയ്ക്ക് അഭിമാനം
മലങ്കര സഭാ പുനരൈക്യ പ്രസ്ഥാനത്തിന്റെ ജനയിതാ
വിടരുന്നു, എന്നും പൗർണമി...
വി.ആർ. ഹരിപ്രസാദ്
വേണ്ട വേണ്ട; പാട്ടു പഠി
ഇലക്ഷനിൽ പൊട്ടും ബോണ്ടുകൾ
ലോക്സഭാ തെരഞ്ഞെടുപ്പു തീയതികൾ ഇന്നു പ്രഖ്യാപിക്കുകയാണ്. ഉച്ചകഴിഞ്ഞു മൂന്നിന്
പൗരത്വ ഭേദഗതി നിയമം: ഭരണഘടനാ വിരുദ്ധം
സ്വാതന്ത്ര്യാനന്തരം ഇന്ത്യ എന്ന രാഷ്ട്രം മു
തിരുത്തൽ ശക്തിയാകാം, കരുതലോടെ
വിദ്യാഭ്യാസം സ്വഭാവരൂപവത്കരണത്തിനും സന്മാ
ദുരന്തകാരണങ്ങളാണ് പ്രധാനം
ഡോ. ടി.വി. മുരളീവല്ലഭൻ
സംസ്ഥാ
അതിശയകരമായ അവയവം
ഇന്ന് ലോക വൃക്കദിനം
വൃക്കകളുടെ പ്രാധാന്
സിദ്ധാർഥനും സിപിഎമ്മിലെ സമരങ്ങളും
സിദ്ധാർഥൻ എന്നത് ഇന്നു കേവലമൊരു പേരല്ല, ഈ നാട്ടിലെ
വന്യജീവി ആക്രമണം: നഷ്ടപരിഹാരമായി നൽകേണ്ടത് 24 ലക്ഷം രൂപ
വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്കുള്ള നഷ്ട
പുതിയ നാലുവർഷ ബിരുദ പ്രോഗ്രാം എന്ത്? എന്തിന്?
പഠനവും പഠിപ്പിക്കലും സാങ്കേതികവിദ്യാധിഷ്ഠ
ദുരന്തപ്രഖ്യാപനം: ഒന്നും ചെയ്യാനാകില്ല
ദുരന്തനിവാരണ നിയമത്തി
വന്യജീവി ആക്രമണം - സംസ്ഥാന ദുരന്ത പ്രഖ്യാപനം ദുരന്തമാകുമോ?
ജനവാസകേന്ദ്രങ്ങളിൽ വന്യമൃ
ലോകവ്യാപാര സംഘടന: കര്ഷകവിരുദ്ധതയും ഭിന്നിപ്പിന്റെ സ്വരവും
വികസിത രാഷ്ട്രങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്ക്ക
ലാളിത്യം ജീവിതവ്രതമാക്കാം
(സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാ
മുഖ്യമന്ത്രി ചോദിച്ചതല്ലേ സത്യം?
കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് തല
അഴിമതിയിൽ വിട്ടുവീഴ്ചയില്ലാതെ...
പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമാണ് പ്രശാന്ത് ഭൂഷണ്
അസാധാരണമീ ഇലക്ഷൻ 2024!
സാധാരണക്കാരിൽ അസാധാരണമായ സാധ്യതകളുണ്ടെന്ന ബോധ്യത്തെ അടിസ്ഥാനമാക്കിയുള്ള
നീറുന്ന അമ്മമനസുകൾ...
എന്റെ പൊന്നുമോനെ അവർ കൊന്ന
വന്യജീവി ആക്രമണം: ഓര്ഡിനന്സ് അനിവാര്യം
കേരളത്തിലെ 13 ജില്ലകളിലും പ്രതിദിനം നിരവധി പ്രദേശ
Latest News
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
Latest News
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top