Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പ്രതീക്ഷയറ്റ് തെങ്ങ്, കറുത്തപൊന്നും ചതിക്കുന്നു
Friday, December 6, 2019 11:33 PM IST
“നേരിയ പ്രതീക്ഷ നീരയിലായിരുന്നു. അതും തകർന്നു. കേരളത്തിൽ തെങ്ങ് കൃഷിചെയ്യാൻ ആർക്കാണു കഴിയുക.?’’ കഠിനാധ്വാനവും വൈദഗ്ധ്യവും സമുന്വയിപ്പിച്ച് കൃഷിയിൽ വിജയവഴി തെളിച്ച പ്രമുഖ കർഷകൻ കണ്ണൂർ ചെറുപുഴയിലെ സണ്ണി ഇളംതുരുത്തിലിന്റെ ചോദ്യത്തിന് ഉത്തരം തേടിയാൽ നിരാശയായിരിക്കും ഫലം. കേരളക്കരയിൽനിന്നു കേരസമൃദ്ധി കുടിയൊഴിഞ്ഞിരിക്കുന്നു. തെങ്ങുകൃഷി നഷ്ടത്തിൽനിന്നു നഷ്ടത്തിലേക്കു കൂപ്പുകുത്തിയിട്ടു വർഷങ്ങളായി. ശുദ്ധമായ വെളിച്ചെണ്ണയുടെ നറുമണവും രുചിയുമെല്ലാം മായംകലർന്ന ഭക്ഷ്യ എണ്ണകളും പാമോയിലുമെല്ലാം ചേർന്ന് മലീമസമാക്കിക്കഴിഞ്ഞു. വൈവിധ്യമാർന്ന നാളികേര ഉത്പന്നങ്ങൾക്ക് ലോകമെമ്പാടും ആവശ്യക്കാർ ഏറെയുണ്ട്. വലിയ വില നൽകിയാണ് ഉപഭോക്താക്കൾ അവ വാങ്ങുന്നത്. എന്നാൽ കേരകർഷകർക്ക് ഇതിന്റെ പ്രയോജനം തെല്ലും കിട്ടുന്നില്ല. മൂല്യവർധിത ഉത്പന്നങ്ങൾ നിർമിച്ച് കേരകർഷകർക്ക് താങ്ങാകാൻ നാളികേരവികസന ബോർഡിന്റെ സഹായത്തോടെ സണ്ണി അടക്കമുള്ള ധാരാളം പേർ പരിശ്രമിച്ചെങ്കിലും അവയെല്ലാം പാതിവഴിയിൽ മുടന്തുകയാണ്.
തേജസ്വിനി കേരോത്പാദക കമ്പനി രൂപീകരിച്ച് മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കി കർഷകർക്ക് അധികവരുമാനമുണ്ടാക്കാൻ നടത്തിയ പരിശ്രമങ്ങൾക്ക് നേരിടുന്ന വെല്ലുവിളികൾ മനംമടുപ്പിക്കുന്നതാണെന്ന് സണ്ണി വിശദീകരിക്കുന്നു. ഫാക്ടറിക്കു ലൈസൻസ് കിട്ടുന്നതിനായി മൂന്നു വർഷമായി ഓഫീസുകൾ കയറിയിറങ്ങുന്നു. നീര ഉത്പാദിപ്പിച്ച് വിപണിയിലിറക്കിയെങ്കിലും ലാഭകരമാക്കാൻ കഴിഞ്ഞിട്ടില്ല. ടെക്നോളജി സപ്പോർട്ട് പര്യാപ്തമല്ലെന്നാണ് സണ്ണി പറയുന്നത്. ഉത്പാദനച്ചെലവ് കുറച്ചാലേ കേരകർഷകർക്കു പിടിച്ചുനിൽക്കാൻ കഴിയൂ എന്നാണ് സണ്ണി ചൂണ്ടിക്കാട്ടുന്നത്.
1960-61ൽ രാജ്യത്തെ തെങ്ങുകൃഷിയുടെ 69.5 ശതമാനവും ഉത്പാദനത്തിന്റെ 69.52 ശതമാനവും കേരളത്തിലായിരുന്നത് 2016-17 ആയപ്പോഴേക്കും യഥാക്രമം 37.6 ശതമാനവും 31.9 ശതമാനവുമായി കുറഞ്ഞു. 2017-18ൽ രണ്ടു ശതമാനത്തിന്റെകൂടി കുറവുണ്ടായി. കഴിഞ്ഞ പതിറ്റാണ്ടിനിടെ കേരളത്തിൽ തെങ്ങുകൃഷി വിസ്തൃതി മൂന്നു ശതമാനമാണു കുറഞ്ഞത്. ഉത്പാദനത്തിൽ 9.85 ശതമാനത്തിന്റെ കുറവുമുണ്ടായി. 2016-17ലേതിനേക്കാൾ 2017-18ൽ കൃഷിയിടത്തിന്റെ വിസ്തൃതി 2.7 ശതമാനവും ഉത്പാദനം 2.8 ശതമാനവും ഉത്പാദനക്ഷമത 0.16 ശതമാനവുമാണ് കുറഞ്ഞത്.
ചെലവുതന്നെ വില്ലൻ
കേരളത്തിൽ നാളികേര കർഷകർ പ്രതിസന്ധിയിലാണെന്നും പ്രതിഹെക്ടർ നാളികേര ഉത്പാദനം ദേശീയ ശരാശരിയേക്കാൾ താഴെയാണെന്നും കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ നിയമസഭയിൽ മറുപടി നൽകിയത് ഇക്കഴിഞ്ഞ ജൂൺ 26നാണ്. ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. തെങ്ങുകൃഷിയുടെ വിസ്തൃതിക്കുറവ്, രോഗ-കീട ബാധകൾ, പ്രായാധിക്യംമൂലം ഉത്പാദനക്ഷമത കുറഞ്ഞ തെങ്ങുകളുടെ എണ്ണത്തിലുള്ള വർധന, തൊഴിലാളികളുടെ ദൗർലഭ്യം, ഉയർന്ന കൂലിച്ചെലവ് എന്നിവയൊക്കെ പ്രതിസന്ധിക്കു കാരണമാണെന്നും മന്ത്രിയുടെ മറുപടിയിലുണ്ട്.
കൂലിച്ചെലവും ഉത്പാദനക്കുറവും വിലയില്ലായ്മയും രോഗങ്ങളുമാണ് കേരകർഷകരെ തളർത്തുന്നത്. ഉത്പാദനച്ചെലവിൽ 61.02 ശതമാനവും കൂലിയിനത്തിലാണെന്നാണ് കേരള ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഈ വർഷം പുറത്തിറക്കിയ കാർഷികവിളകളുടെ ഉത്പാദനച്ചെലവിനെക്കുറിച്ചുള്ള റിപ്പോർട്ടിൽ പറയുന്നത്. 22.68 ശതമാനം ചെലവ് വളംപ്രയോഗത്തിനാണ്. ഭൂമിവിലയും മുടക്കുമുതലിന്റെ പലിശയുമെല്ലാം കണക്കാക്കിയാൽ ഒരു ഹെക്ടർ തെങ്ങുകൃഷിക്ക് ശരാശരി 3,96,009 രൂപ ചെലവുവരുമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഒരു ഹെക്ടറിലെ തെങ്ങിൽനിന്നുള്ള വരുമാനം 1,28,467രൂപയാണ്.
രോഗങ്ങൾ ഫലപ്രദമായി തടയാൻ കഴിയാത്തതാണ് കർഷകരെ തെങ്ങുകൃഷിയിൽനിന്ന് അകറ്റുന്നതെന്ന് സണ്ണി പറയുന്നു. കാസർഗോട്ടുള്ള സിപിസിആർഐയുടെ തോട്ടത്തിൽപ്പോലും രോഗബാധയേറ്റ തെങ്ങുകൾ കാണാം. അിതിനാൽ ഗവേഷണങ്ങൾ ഫലപ്രദമാകുന്നില്ലെന്നുവേണം അനുമാനിക്കാനെന്നാണ് സണ്ണിയുടെ നിരീക്ഷണം.
ലാഭമെല്ലാം ഇടനിലക്കാർക്ക്
അമേരിക്കയിലെ ടെക്സസിലുള്ള ഓസ്റ്റിൻ, ഡാളസ് പട്ടണങ്ങളിലെ ഇന്ത്യ ബസാർ, ഗാന്ധി ബസാർ തുടങ്ങിയ സ്റ്റോറുകളിൽ ഒരു തേങ്ങയുടെ വില 1.75 ഡോളറാണ്. അതായത് 123.48 രൂപ. ഒരു ലിറ്റർ ഓർഗാനിക് വെളിച്ചെണ്ണയ്ക്ക് 5. 538 ഡോളർ കൊടുക്കണം. 390.76 രൂപ. തേങ്ങയിൽനിന്നുള്ള ഒരു കിലോ പഞ്ചസാരയുടെ വില 8.78 ഡോളർ. അതായത് 619.51 രൂപ. മസ്ക്കറ്റിൽ 400 മില്ലി കെഎൽഎഫ് വിർജിൻ വെളിച്ചെണ്ണയുടെ വില 1.950 ഒമാൻ റിയാലാണ്. അതായത് 354.37 രൂപ. 500 മില്ലി ലുലു വെളിച്ചെണ്ണയ്ക്ക് 1.190 ഒമാൻ റിയാലാണ് വില. 216.25 രൂപ. കേരളത്തിൽ കേര ബ്രാൻഡ് വെളിച്ചെണ്ണ ലിറ്ററിന് 215 രൂപയ്ക്കാണു വിൽക്കുന്നത്. എന്നാൽ ഇവയെല്ലാമുണ്ടാക്കാൻ അത്യധ്വാനം ചെയ്യുന്ന കർഷകർക്ക് ഒരു കിലോ പച്ചത്തേങ്ങയ്ക്കു കിട്ടുന്നത് 27 രൂപ മാത്രം.
ഇറക്കുമതിയും മായവും
മായംകലർന്ന വെളിച്ചെണ്ണയും ഇറക്കുമതി ചെയ്യുന്ന പാമോയിലുമാണ് കേരകർഷകർക്ക് ഇരുട്ടടി നൽകുന്നത്. ആസിയാൻ കരാറിനെത്തുടർന്ന് പാമോയിൽ ഇറക്കുമതി അനിയന്ത്രിതമായി. 2010ൽ ശുദ്ധീകരിച്ച പാമോയിലിന് 90 ശതമാനമായിരുന്നു ഇന്ത്യയിൽ ഇറക്കുമതിച്ചുങ്കം. എന്നാൽ, ആസിയാൻ കരാറിനെത്തുടർന്ന് പടിപടിയായി കുറച്ച് തീരുവ ഈ വർഷം 45 ശതമാനത്തിലെത്തി. ക്രൂഡ് പാമോയിലിന് 80ൽനിന്ന് 37.5 ശതമാനമായാണ് തീരുവ കുറച്ചത്.
ഇതിനു പുറമെയാണ് മായം ചേർത്തതും ഗുണനിലവാരമില്ലാത്തതുമായ വെളിച്ചെണ്ണ യഥേഷ്ടം വിപണിയിലെത്തുന്നത്. ഇതു തടയുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുന്നതും കേരകർഷകർക്കു തിരിച്ചടിയാണ്.
കറുത്തപൊന്നിനും കഷ്ടകാലം
സമാനമായ ദുരവസ്ഥയിലാണ് കുരുമുളക് കർഷകരും എത്തിപ്പെട്ടിരിക്കുന്നത്. കേരളത്തിലെ സൂപ്പർ മാർക്കറ്റുകളിൽ 100 ഗ്രാം കുരുമുളകിന്റെ വില 100 രൂപയോളമാണ്. പൊടിക്ക് 120 രൂപയും വിലയുണ്ട്. അമേരിക്കയിലെ ഓസ്റ്റിൻ, ഡാളസ് പട്ടണങ്ങളിലെ ഇന്ത്യ ബസാർ, ഗാന്ധി ബസാർ സ്റ്റോറുകളിൽ ഒരു കിലോഗ്രാം മലബാർ പെപ്പറിന് വില 21.87 ഡോളറാണ് അതായത് 1543.14 രൂപ. പൊടിച്ചതിന് 30.68 ഡോളർ അഥവാ 2164.78 രൂപ. മസ്കറ്റിൽ കിച്ചൺ ട്രഷേഴ്സിന്റെ 100 ഗ്രാം കുരുമുളകിന് 0.875 റിയാൽ വിലയുണ്ട്. രൂപയുടെ കണക്കിൽ 159. ലുലു പെപ്പറിന് 150 ഗ്രാമിന് 1.45 റിയാലാണ് വില. അതായത് 263.50 രൂപ. എന്നാൽ കേരളത്തിലെ കർഷകർക്ക് ഒരു കിലോ കുരുമുളകിനു കിട്ടുന്നത് 320 രൂപയാണ്. കേരളത്തിലെ സൂപ്പർ മാർക്കറ്റുകളിൽത്തന്നെ മൂന്നിരട്ടി വിലയ്ക്കാണ് കുരുമുളക് വിൽപ്പന നടത്തുന്നത്.
ഇറക്കുമതിയുടെ കെടുതികളും കുരുമുളകു കർഷകർ അനുഭവിക്കുന്നു. ആസിയാൻ കരാർപ്രകാരം കുരുമുളകിന്റെ ഇറക്കുമതിത്തീരുവ 70 ശതമാനത്തിൽനിന്ന് 50 ശതമാനമായി കുറഞ്ഞു. ഗുണമേന്മ കുറഞ്ഞ കുരുമുളക് ഇറക്കുമതിചെയ്ത് നമ്മുടെ കുരുമുളകിന്റെ വിലയിടിക്കുന്നതും നടന്നുവരുന്നു.
ജൈവരീതിയിൽ കുരുമുളക് ഉത്പാദിപ്പിച്ചാൽ കൂടുതൽ നേട്ടമുണ്ടാക്കാമെന്നാണ് തേർത്തല്ലിയിലെ മണലിൽ ജോർജുകുട്ടി പറയുന്നത്. എന്നാൽ ഇതിനു ചെലവേറും. മുടക്കുമുതൽ കൂടുതൽ വേണം. വിലസ്ഥിരതയില്ലാത്തതാണ് കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളി എന്നാണ് ജോർജുകുട്ടിയുടെ അഭിപ്രായം. ഗുണമേന്മയുള്ള ജൈവവളങ്ങൾ കിട്ടാനില്ല. രോഗഭീഷണി ഗുരുതരമാണ്. കർഷകരെ സഹായിക്കാൻ ആരുമില്ലാത്ത അവസ്ഥ നിർഭാഗ്യകരമാണെന്നും ജോർജ്കുട്ടി തന്റെ അനുഭവത്തിൽനിന്ന് പറയുന്നു.
ഒരു ഹെക്ടർ കുരുമുളക് കൃഷിക്ക് ചെലവ് 3,24,567 രൂപയും വരവ് 3,17,987 രൂപയുമാണ്.
നാണ്യവിളകൾ മാത്രമല്ല, പച്ചക്കറിക്കൃഷിയും പശുവളർത്തൽപോലും ലാഭകരമല്ലാതാകുന്നു. അതിനിടയിലാണ് വന്യമൃഗശല്യവും പ്രളയക്കെടുതികളും. അതേക്കുറിച്ച് നാളെ.
സി.കെ. കുര്യാച്ചൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
Latest News
പോളിംഗ് ബൂത്തിൽ ആൾക്കൂട്ടം; വിജയ്ക്ക് എതിരെ പരാതി
വയനാട്ടിൽ തോൽക്കും; രാഹുൽ സുരക്ഷിത സീറ്റ് തേടുന്നു: മോദി
പിണറായിക്ക് ബിജെപിയുമായി ഒത്തുതീർപ്പ് രാഷ്ട്രീയം: പ്രിയങ്ക ഗാന്ധി
കണ്ണൂരിലെ കള്ളവോട്ട്; പോലീസ് കേസെടുത്തു
മോര്‍ഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ല: കെ.കെ.ശൈലജ
Latest News
പോളിംഗ് ബൂത്തിൽ ആൾക്കൂട്ടം; വിജയ്ക്ക് എതിരെ പരാതി
വയനാട്ടിൽ തോൽക്കും; രാഹുൽ സുരക്ഷിത സീറ്റ് തേടുന്നു: മോദി
പിണറായിക്ക് ബിജെപിയുമായി ഒത്തുതീർപ്പ് രാഷ്ട്രീയം: പ്രിയങ്ക ഗാന്ധി
കണ്ണൂരിലെ കള്ളവോട്ട്; പോലീസ് കേസെടുത്തു
മോര്‍ഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ല: കെ.കെ.ശൈലജ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top