Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
എല്ലാം വ്യവസായികൾക്കുവേണ്ടി മാത്രം
Thursday, December 5, 2019 11:39 PM IST
ഇന്ത്യയിൽ കർഷകരേക്കാൾ പ്രിയപ്പെട്ടവർ വ്യവസായികളാണെന്നത് കാലാകാലങ്ങളായി എല്ലാ സർക്കാരുകളും തെളിയിച്ചിട്ടുള്ളതാണ്. അതിനാൽത്തന്നെ കർഷകർ എത്ര ദുരിതത്തിലായാലും കാര്യമായ സഹായങ്ങളൊന്നും കിട്ടാറില്ല. എന്നാൽ, വ്യവസായികൾക്കുവേണ്ടി എന്തു വിട്ടുവീഴ്ചയും ചെയ്യും. പൊതുമേഖലാ ബാങ്കുകൾ എഴുതിത്തള്ളുന്ന പണത്തിന്റെ കണക്കെടുത്താൽ ഇതു കൂടുതൽ വ്യക്തമാകും. വാണിജ്യ-വ്യവസായ മേഖലയുടെ താത്പര്യം സംരക്ഷിക്കാനാണ് ഭരണകർത്താക്കൾക്കു താത്പര്യം. അതിനിടെ കർഷകരുടെ രോദനം ആരു കേൾക്കാൻ!
കിലോഗ്രാമിന് 172 രൂപ ചെലവിട്ട് കർഷകർ ഉത്പാദിപ്പിക്കുന്ന റബർ ഷീറ്റ് നൂറിനും നൂറ്റിമുപ്പതിനും വാങ്ങി മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റുന്ന വ്യവസായികൾ ഉണ്ടാക്കുന്ന ലാഭത്തിന്റെ കണക്കുകൾ അമ്പരപ്പിക്കുന്നതാണ്. രാജ്യത്ത് ഉത്പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ സ്വാഭാവിക റബറിന്റെ 68 ശതമാനവും ടയർ നിർമാണത്തിനായാണ് ഉപയോഗിക്കുന്നത്. രാജ്യത്ത് 41 ടയർ നിർമാണ കമ്പനികളാണുള്ളത്. 62 പ്ലാന്റുകളുമുണ്ട്. എന്നാൽ 11 വൻകിട ടയർ കമ്പനികളാണ് 90 ശതമാനം ടയർ ഉത്പാദനവും നടത്തുന്നത് എന്നാണ് ഈ കമ്പനികളുടെ സംഘടനയായ ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ പറയുന്നത്.
2018-19ൽ 63,000 കോടി രൂപയുടെ വിറ്റുവരവാണ് ഇന്ത്യൻ ടയർ നിർമാണ മേഖലയ്ക്കുണ്ടായത്. ഇതിൽ 12,890 കോടി രൂപയുടേത് കയറ്റുമതിയായിരുന്നു.
ടയറിന്റെ കണക്കുകൾ
ടയർ ഉത്പാദനത്തിൽ സ്വാഭാവിക റബറിനു നിർണായക പങ്കാണുള്ളത്. ടയറിന്റെ അസംസ്കൃത വസ്തുക്കളിൽ 44 ശതമാനവും സ്വാഭാവിക റബർ ആണെന്നാണ് ഗുജറാത്ത് സർക്കാർ 2017ലെ എട്ടാമത് ആഗോള നിക്ഷേപക സംഗമമായ വൈബ്രന്റ് ഗുജറാത്തിനായി തയാറാക്കിയ പ്രോജക്ട് റിപ്പോർട്ടിൽ പറയുന്നത്. 19 ശതമാനം നൈലോൺ ടയർ കോർഡ് ഫാബ്രിക്, 14 ശതമാനം സിന്തറ്റിക് റബർ, 12 ശതമാനം കാർബൺ ബ്ലാക്ക്, അഞ്ച് ശതമാനം റബർ കെമിക്കൽ, ആറ് ശതമാനം മറ്റു വസ്തുക്കൾ എന്നിങ്ങനെയാണ് ഉപയോഗിക്കുന്നത്.
ഒരു ടയറിന്റെ നിർമാണച്ചെലവും പ്രോജക്ട് റിപ്പോർട്ടിൽ വിവരിക്കുന്നുണ്ട്. ഇതനുസരിച്ച് 65-67 ശതമാനം ചെലവും അസംസ്കൃത വസ്തുക്കളാണ്. നിർമാണ സാമഗ്രികളും അനുബന്ധ ചെലവുകളും 22-24 ശതമാനം വരും. സെയിൽസ്- അഡ്മിനിസ്ട്രേഷൻ ചെലവുകൾ 8-10 ശതമാനവും തൊഴിലാളികൾക്കായി 5-7 ശതമാനവും ചെലവാണ് കണക്കാക്കിയിരിക്കുന്നത്.
കർഷകന് 130, വ്യവസായിക്ക് 225
ഗുജറാത്ത് സർക്കാർ ഔദ്യോഗികമായി സമർപ്പിച്ചിരിക്കുന്ന ഈ കണക്കുകൾ പ്രകാരം പ്രമുഖ കമ്പനിയുടെ 6.5 കിലോഗ്രാം തൂക്കമുള്ള 155/70 R13 75S ട്യൂബ് ടൈപ്പ് കാർ ടയറിന്റെ നിർമാണത്തിനായി 44 ശതമാനം, അതായത് 2.86 കിലോഗ്രാം സ്വാഭാവിക റബർ ഉപയോഗിക്കുന്നു. 3,450 രൂപ വിലയുള്ള ഈ ടയറിന്റെ 67 ശതമാനം, അതായത് 2,311.5 രൂപ അസംസ്കൃത വസ്തുക്കൾക്കുള്ള ചെലവാണ്. അസംസ്കൃത വസ്തുക്കളുടെ 44 ശതമാനമാണ് സ്വാഭാവിക റബർ എന്നതിനാൽ 1,017.06 രൂപ സ്വാഭാവിക റബറിന്റെ വിഹിതമായി കണക്കാക്കാം. അതായത്, 2.86 കിലോഗ്രാം സ്വാഭാവിക റബർ ടയർ നിർമാണത്തിന് ഉപയോഗിച്ചപ്പോൾ വ്യവസായിക്കു കിട്ടിയത് 1,017.06 രൂപയാണ്. ഇത്രയും റബർ മാർക്കറ്റിൽനിന്നു വാങ്ങുന്നതിന് ഇപ്പോഴത്തെ വിലയായ 130 രൂപ പ്രകാരം മുടക്കേണ്ടിവന്നത് 371.8 രൂപ മാത്രം. 2.86 കിലോഗ്രാം സ്വാഭാവിക റബറിൽനിന്നു മാത്രമുള്ള ലാഭം 645.26 രൂപയാണ്. കർഷകന്റെ റബറിനു വില കിലോയ്ക്ക് 130, അതേ റബർ വ്യവസായി വിൽക്കുന്നത് 225.61 രൂപയ്ക്ക്.
2011-12ൽ റബർ ഷീറ്റ് വില ഉയർന്നതിന്റെ പേരിൽ വ്യവസായികൾ ടയർ വില 18-25 ശതമാനമാണ് വർധിപ്പിച്ചത്. പിന്നീട് റബറിന് വിലയിടിവുണ്ടായപ്പോൾ വില കുറയ്ക്കാൻ ഇവർ തയാറായില്ല. നിയമവിരുദ്ധമായി ടയർവില വർധിപ്പിക്കാൻ അഞ്ച് വൻകിട കമ്പനികൾ ഒത്തുകളിച്ചുവെന്നതു സംബന്ധിച്ച് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയിൽ പരാതിയെത്തി. കമ്മീഷന്റെ പ്രാഥമിക പരിശോധനയിൽ പരാതയിൽ കഴമ്പുണ്ടെന്നായിരുന്നു കണ്ടെത്തിയത്. എന്നാൽ, സ്വാഭാവിക റബർ ഒഴിച്ചുള്ള നിർമാണ സാമഗ്രികളുടെ വില വർധിക്കുന്നുവെന്നാണ് വ്യവസായികൾ ന്യായം പറഞ്ഞത്.
കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കൂട്ടുന്ന ലക്ഷക്കണക്കിനു ടൺ റബർ ഉപയോഗിച്ച് ടയർ ലോബിയും മറ്റു വ്യവസായികളും കോടിക്കണക്കിനു രൂപയുടെ ലാഭം സ്വന്തമാക്കുമ്പോഴാണ് രാവും പകലും അത്യധ്വാനം ചെയ്യുന്ന കർഷകന് കൂലിച്ചെലവുപോലും കിട്ടാതെ വരുന്നത്. സർക്കാർ വ്യവസായികൾക്കൊപ്പം നിൽക്കുകയും കർഷകരെ പാടേ അവഗണിക്കുകയും ചെയ്യുന്നു.
ഇറക്കുമതിയിലെ ഇരട്ടത്താപ്പ്
ഇത്തരത്തിൽ ലാഭമെടുക്കുന്ന വ്യവസായികളെയാണ് ഇറക്കുമതിത്തീരുവ കുറച്ചു നൽകി സർക്കാർ സഹായിക്കുന്നത്. രാജ്യത്ത് കുറവുള്ള സ്വാഭാവിക റബർ മുൻകൂട്ടി കണ്ടുതന്നെ ഇറക്കുമതി നടത്താൻ വ്യവസായികൾക്ക് യാതൊരു തടസവുമില്ല. കേന്ദ്രസർക്കാർ നല്ല പ്രോത്സാഹനമാണു നൽകുന്നത്. അതിന്റെ കാരണവും വ്യക്തമാണ്. ഒരു കിലോഗ്രാം റബർ ഇറക്കുമതി ചെയ്യുമ്പോൾ കേന്ദ്രസർക്കാരിനു കിട്ടുന്നത് 30 രൂപയോളമാണ്.
എന്നാൽ, രാജ്യത്ത് മുഴുവൻ ജനങ്ങളും ഉപയോഗിക്കുന്ന സവാളയുടെ വില കിലോഗ്രാമിന് നൂറു രൂപയിലധികമായിട്ടും ആവശ്യത്തിന് ഇറക്കുമതി നടത്തി വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാർ യാതൊരു ശുഷ്കാന്തിയും കാട്ടുന്നില്ല എന്നതുകൂടി ഇതോടു ചേർത്തു വായിക്കണം. ഇപ്പോൾ നൂറു രൂപ പിന്നിട്ട സവാള കൃഷിചെയ്ത കർഷകർക്കു കിട്ടിയ വില തുലോം തുഛമാണുതാനും. ഇടനിലക്കാർക്കും വ്യവസായികൾക്കും കർഷകരെ കൊള്ളയടിക്കാൻ സർക്കാർ കൂട്ടുനിൽക്കുന്നതാണ് ഏറെ വേദനാജനകം.
സബ്സിഡി അപര്യാപ്തം
നഷ്ടം പെരുകുന്നതിനാൽ കർഷകർ റബർകൃഷിയിൽനിന്നു വിട്ടുപോകുന്നുവെന്നും ഉത്പാദനം കുറയുന്നുവെന്നും പാർലമെന്റ് കമ്മിറ്റിയുടെ പഠനറിപ്പോർട്ടിൽ പറയുന്നുണ്ട്. കൂടാതെ, കർഷകർക്കു നൽകുന്ന സബ്സിഡി അപര്യാപ്തമാണെന്നും ചൂണ്ടിക്കാട്ടുന്നു. ആവർത്തനകൃഷിക്കു നിലവിൽ നൽകുന്ന സബ്സിഡി മറ്റ് റബർ ഉത്പാദക രാജ്യങ്ങൾ മനൽകുന്നതിന്റെ 20 ശതമാനമേ വരുന്നുള്ളൂ. മലേഷ്യ 1,76,000 മുതൽ 2,64,000 രൂപ വരെയാണ് ഒരു ഹെക്ടർ കൃഷിക്ക് സബ്സിഡി നൽകുന്നത്. തായ്ലൻഡിൽ 1,32,000 രൂപ നൽകുന്നു.
എന്നാൽ, ഇന്ത്യയിൽ പരമ്പരാഗത മേഖലയിൽ 25,000 രൂപയും മറ്റു മേഖലകളിൽ 35,000 രൂപയും മാത്രമാണ് സബ്സിഡി നൽകുന്നതെന്നും പാർലമെന്റ് കമ്മിറ്റിയുടെ പഠനറിപ്പോർട്ടിൽ പറയുന്നു. കൂടാതെ ഇറക്കുമതി നിയന്ത്രിക്കണമെന്നും മികച്ച ഉത്പാദനം നടക്കുന്ന സീസണിൽ ഇറക്കുമതി പരിമിതപ്പെടുത്തണമെന്നും കമ്മിറ്റി ശിപാർശ ചെയ്തിരുന്നു. എന്നാൽ ഇതൊന്നും പരിഗണിക്കാൻ സർക്കാർ തയാറായിട്ടില്ല.
റബറിൽ ഒതുങ്ങുന്നതല്ല കർഷകന്റെ രോദനം. കേരകർഷകരുടെ ദുരിതം അതീവ സങ്കടകരമാണ്. അതേക്കുറിച്ച് നാളെ.
സി.കെ. കുര്യാച്ചൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കൊലക്കേസ് പ്രതികള്ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന് സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര് പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന് ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
Latest News
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
വോട്ടിംഗ് ആരംഭിച്ചു; പല ബൂത്തുകളിലും നീണ്ട നിര
Latest News
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
വോട്ടിംഗ് ആരംഭിച്ചു; പല ബൂത്തുകളിലും നീണ്ട നിര
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top