Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഖജനാവ് നിറച്ചവർ പെരുവഴിയിൽ
Thursday, December 5, 2019 12:14 AM IST
സ്വാഭാവിക റബർ ഉത്പാദനത്തിൽ രാജ്യം സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് 1947ൽ റബർ ആക്ടിലൂടെ റബർ ബോർഡ് രൂപീകരിച്ചത്. അനുകൂല കാലാവസ്ഥയുള്ള കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ കർഷകരാണ് ആദ്യം വെല്ലുവിളി ഏറ്റെടുത്തത്. കേരളം റബറിനെ വാരിപ്പുണർന്നു. അതുവഴി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഖജനാവിലേക്കു മുതൽക്കൂട്ടിയത് കോടാനുകോടി രൂപയാണ്. കഴിഞ്ഞ 20 വർഷമായി ടാപ്പിംഗ് നടത്തുന്ന ഒരു ഹെക്ടർ കൃഷിയുള്ള റബർ കർഷകൻ സർക്കാരിലേക്കു നൽകിയ നികുതിപ്പണത്തിന്റെ കണക്കുകൾ പരിശോധിച്ചാൽ ഇക്കാര്യം ബോധ്യമാകും.
വിൽപ്പനനികുതിയും സെസും
കേരള സർക്കാരിന്റെ വിലസ്ഥിരതാ പദ്ധതിയുടെ കണക്കനുസരിച്ച് ഒരു ഹെക്ടർ റബർ തോട്ടത്തിൽനിന്ന് ഒരു വർഷം 18 ക്വിന്റൽ ഉണക്ക റബർ ഷീറ്റാണ് ലഭിക്കുന്നത്. ഇതനുസരിച്ച് 20 വർഷമായി ടാപ്പിംഗ് നടത്തുന്ന ഒരു കർഷകൻ ഉത്പാദിപ്പിച്ചത് 360 ക്വിന്റൽ റബർ. ഒട്ടുപാൽ വേറെയും. 1999-2019 എന്ന 20 വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ ഒരു ഹെക്ടർ തോട്ടത്തിൽനിന്നുള്ള ഉത്പാദനത്തിലൂടെ സർക്കാരിലേക്കെത്തിയ തുകയുടെ കണക്കുകിട്ടും.
2005വരെ കേരളസർക്കാരിന്റെ വിൽപ്പന നികുതിയും റബർ ബോർഡിന്റെ സെസുമാണ് അസംസ്കൃത റബറിന്മേലുള്ള നികുതി. 1999-2000 വർഷം റബർ ബോർഡിന്റെ കണക്കനുസരിച്ച് ആർഎസ്എസ്-4 റബറിന്റെ ശരാശരി മാർക്കറ്റ് വില ക്വിന്റലിന് 2,997 രൂപ. തുടർന്ന് ആറാം വർഷമായ 2004-2005ൽ വില 5,571 രൂപ. 1999 മുതൽ 2005 വരെയുള്ള ആറു വർഷത്തെ ശരാശരി വില 3,965 രൂപയാണ് . ആറു വർഷത്തെ ഉത്പാദനം 108 ക്വിന്റൽ. അതനുസരിച്ചു കർഷകർക്കു കിട്ടിയത് 4,28,220 രൂപ.
ഇക്കാലയളവിൽ കേരളസർക്കാരിന്റെ വിൽപ്പന നികുതി 12.5 ശതമാനമായിരുന്നു. ഒരു ഹെക്ടറുള്ള കർഷകന്റെ അധ്വാനത്തിലൂടെ ഉത്പാദിപ്പിക്കപ്പെട്ട അസംസ്കൃത റബർ വിൽപ്പന വഴി മാത്രം കേരളസർക്കാരിലേക്ക് എത്തിച്ചേർന്നത് 53,527.5 രൂപ. ഇക്കാലയളവിൽ റബർ ബോർഡിന്റെ സെസ് ക്വിന്റലിന് 150 രൂപയായിരുന്നു. അതിനാൽ സെസ് ഇനത്തിൽ 16,200 രൂപ കേന്ദ്രസർക്കാരിലേക്കും മുതൽക്കൂട്ടപ്പെട്ടു. ആകെ കർഷകൻ നൽകിയത് 69,727.5 രൂപ.
വാറ്റും ജിഎസ്ടിയും
2005 മുതൽ 2017വരെ കേരളത്തിൽ മൂല്യവർധിത നികുതി അഥവാ വാറ്റിന്റെ കാലമായിരുന്നു. റബർ ഷീറ്റിന് അഞ്ച് ശതമാനമായിരുന്നു വാറ്റ്. ഇക്കാലഘട്ടത്തിനിടയിലാണ് റബറിനു മോഹവില കിട്ടിയതും. 2005-06ൽ റബർവില ക്വിന്റലിന് ശരാശരി 6,699 രൂപയായിരുന്നു. ഇത് 2011-12ൽ 20,805 രൂപവരെ എത്തിയെന്നാണ് റബർ ബോർഡിന്റെ ഔദ്യോഗിക കണക്ക്. 2016-17ൽ 13,549 രൂപയിലേക്കു താഴുകയും ചെയ്തു.
ഇക്കാലഘട്ടത്തിലെ 12 വർഷത്തെ ശരാശരി വില 13,233 രൂപ. 12 വർഷത്തെ ഉത്പാദനം 216 ക്വിന്റൽ. ആകെ ലഭിച്ചത് 28,58,328 രൂപ. അഞ്ച് ശതമാനം വാറ്റ് പ്രകാരം കേരളസർക്കാരിനു കിട്ടിയത് 1,42,916 രൂപയാണ്. റബർ ബോർഡിന്റെ സെസ് 2011നു ശേഷം ക്വിന്റലിന് 200 രൂപയായി ഉയർത്തി. ആദ്യ ആറുവർഷം 150 രൂപയും തുടർന്നുള്ള ആറു വർഷം 200 രൂപയും സെസ് കണക്കാക്കിയാൽ ആകെ സെസ് ഇനത്തിൽ 37,800 രൂപയാണ് ഈടാക്കിയത്. 12 വർഷംകൊണ്ട് ആകെ 1,80,716 രൂപ സർക്കാർ ഖജനാവിലേക്കെത്തി.
ജിഎസ്ടി നടപ്പായപ്പോഴും റബറിന്റെ നികുതി അഞ്ച് ശതമാനമാണ്. 2017-18ൽ 12,980, 2018-19 ൽ 12,595 രൂപ എന്നിങ്ങനെയാണ് ആർഎസ്എസ്-4 റബറിന്റെ ശരാശരി മാർക്കറ്റ് വില. ഈ രണ്ടുവർഷത്തെ ശരാശരി വില 12,787 രൂപയായി കണക്കാക്കാം. രണ്ടു വർഷത്തെ ഉത്പാദനം 36 ക്വിന്റലാകുമ്പോൾ കർഷകനു കിട്ടിയത് 4,60,332 രൂപ. അഞ്ച് ശതമാനം ജിഎസ്ടി പ്രകാരം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു കിട്ടിയത് 23,016 രൂപ. ഇക്കാലയളവിൽ സെസ് ഇല്ല. ഈ കണക്കുപ്രകാരം കഴിഞ്ഞ 20 വർഷമായി ഒരു ഹെക്ടറിൽ റബർ കൃഷി ചെയ്യുന്ന ഒരു കർഷകൻ കേന്ദ-സംസ്ഥാന സർക്കാരുകൾക്കായി റബർ വിൽപ്പനയിലൂടെ മാത്രം നൽകിയ നികുതി 2,73,459.5 രൂപ. ഒട്ടുപാലിനും ഇതേ നികുതി ഘടനയാണ്. അതുവഴിയും പണം സർക്കാരിലെത്തിയിട്ടുണ്ട്. ഇതുകൂടി കൂട്ടിയാൽ ചുരുങ്ങിയത് 2.75 ലക്ഷം രൂപയെന്നു കണക്കാക്കാം.
എല്ലാത്തരം വരുമാന നികുതികൾക്കും നിശ്ചിത തുക ഒഴിവു പരിധിയുണ്ട്. നിലവിൽ രണ്ടര ലക്ഷംരൂപ വരെയുള്ള വാർഷിക വരുമാനത്തിന് വ്യക്തികൾക്ക് നികുതിയില്ല. എന്നാൽ, ഒരു ഹെക്ടറിൽനിന്ന് വർഷം 18 ക്വിന്റൽ റബർ ഷീറ്റ് 75,600 രൂപ നഷ്ടംസഹിച്ച് ഉത്പാദിപ്പിക്കുന്ന കർഷകനു കിട്ടുന്ന 2,34,000 രൂപയുടെ അഞ്ച് ശതമാനമായ 11,700 രൂപ സർക്കാരിലേക്ക് മുതൽക്കൂട്ടപ്പെടുന്നു.
2012-13ൽ മാത്രം 16,150 കോടി രൂപയുടെ റബർ ഉത്പാദനം രാജ്യത്തു നടന്നുവെന്നാണ് 2015ൽ രാജ്യസഭയിൽ സമർപ്പിക്കപ്പെട്ട റബർ വ്യവസായത്തെ സംബന്ധിച്ച 119-ാമത് റിപ്പോർട്ടിൽ പറയുന്നത്. ഇത്തരത്തിൽ കഴിഞ്ഞ 20 വർഷങ്ങളിൽ കേരള-കേന്ദ്ര സർക്കാരുകളിലേക്ക് ചെന്നെത്തിയത് എത്രയോ കോടികളാണ്.
35,000 ഉത്പന്നങ്ങൾ
എഴുത്ത് മായ്ക്കുന്ന റബർ മുതൽ വിമാനങ്ങളുടെ ടയർവരെ 35,000 വൈവിധ്യമാർന്ന ഉത്പന്നങ്ങളാണ് സ്വാഭാവിക റബർ ഉപയോഗിച്ച് നിർമിക്കുന്നത്. പ്രതിരോധ മേഖലയിലടക്കം ഏറ്റവും അവശ്യവസ്തുവാണ് സ്വാഭാവിക റബർ. കർഷകർ ഉത്പാദിപ്പിക്കുന്ന സ്വാഭാവിക റബറിൽനിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങൾവഴി ഖജനാവിലെത്തുന്ന നികുതിപ്പണത്തിന്റെ അവകാശംകൂടി കർഷകന് അർഹതപ്പെട്ടതാണ്. ടയർ ഉൾപ്പെടെയുള്ള റബർ അധിഷ്ഠിത വ്യാവസായിക ഉത്പന്നങ്ങൾക്ക് എല്ലാക്കാലത്തും ഉയർന്ന നികുതിനിരക്കുകളാണ് നിലനിന്നിരുന്നത്. ജിഎസ്ടിയിലും അതിനു മാറ്റമില്ല.
2012-13ൽ 16,150 കോടി രൂപയുടെ റബർ ഉത്പാദനം രാജ്യത്തു നടന്നപ്പോൾ റബർ അധിഷ്ഠിത വ്യവസായങ്ങളുടെ ഉത്പാദനം 66,000 കോടി രൂപയുടേതായിരുന്നുവെന്ന് 2015ൽ രാജ്യസഭയിൽ സമർപ്പിക്കപ്പെട്ട റബർ വ്യവസായത്തെ സംബന്ധിച്ച റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിൽ രാജ്യത്ത് ഉത്പാദിപ്പിക്കുന്ന ലക്ഷക്കണക്കിന് ടൺ സ്വാഭാവിക റബർ ഉപയോഗിച്ച് നിർമിക്കുന്ന ഉത്പന്നങ്ങളുടെ കണക്കെടുത്താൽത്തന്നെ എത്രയധികം കോടി രൂപയാണ് സർക്കാരിലേക്കെത്തുന്നതെന്ന് കണക്കാക്കാം.
കർഷകനെ മറന്ന സർക്കാർ
ഇത്രമാത്രം പ്രാധാന്യമുള്ള റബർകൃഷിയേയും കർഷകനേയും പാടേ മറന്നുകൊണ്ടാണ് കേന്ദ്രസർക്കാരും റബർബോർഡും റബർനയം രൂപീകരിക്കുന്നതും നടപ്പാക്കുന്നതും. അസംഘടിതരും വിലപേശൽ ശക്തിയില്ലാത്തവരുമായ കർഷകരെ പേടിക്കേണ്ടതില്ലെന്നും വ്യവസായികളെയാണ് താലോലിക്കേണ്ടതെന്നും തീരുമാനിച്ചുറപ്പിച്ചവരായിരുന്നു കാലാകാലങ്ങളിൽ കേന്ദ്രത്തിൽ അധികാരത്തിലിരുന്ന സർക്കാരുകളെല്ലാം എന്നതാണ് കർഷകരുടെ അനുഭവം.
അന്താരാഷ്ട്ര വാണിജ്യകരാറുകളിൽ അംഗമായപ്പോഴെല്ലാം ഇന്ത്യ കർഷകരെ മറന്നു എന്നതാണ് ചരിത്രം. 2009ൽ ഒപ്പിട്ട ആസിയാൻ കരാറിന്റെ കാര്യം പരിശോധിച്ചാൽ ആസൂത്രിതമായ ചതിയാണ് റബർ കർഷകരോടു കാട്ടിയതെന്നു മനസിലാകും. ആസിയാൻ കരാർ ഒപ്പിടുമ്പോൾ ലോകത്ത് ഏറ്റവും കൂടുതൽ റബർ ഉത്പാദിപ്പിക്കുന്ന തായ്ലൻഡ് ഇഷ്ടമുള്ള ഇറക്കുമതിച്ചുങ്കം നിശ്ചയിക്കാവുന്ന അൺബൗണ്ട് നിരക്കാണ് പ്രഖ്യാപിച്ചത്. എന്നാൽ 40 ശതമാനമെങ്കിലും നിശ്ചയിക്കാമായിരുന്നിട്ടും ഇന്ത്യ 25 ശതമാനം മാത്രമാണ് പ്രഖ്യാപിച്ചത്. ഇതാണ് കേരളത്തിലെ റബർ കർഷകന്റെ നടുവൊടിച്ചത്. ലാറ്റക്സിനു മാത്രമാണ് ഇന്ത്യ അൺബൗണ്ട് നിരക്ക് സ്വീകരിച്ചത്.
പ്രാദേശിക റബർ കർഷകരെ സഹായിക്കാനാണ് തായ്ലൻഡ്, ചൈന, ശ്രീലങ്ക എന്നീ രാജ്യങ്ങൾ റബറിന്റെ ഇറക്കുമതിച്ചുങ്കം മുൻകൂട്ടി നിശ്ചയിക്കാതിരുന്നത്. ഇന്ത്യയിലെ ടയർ വ്യവസായ ലോബിയുടെ സമ്മർദത്തിനു വഴങ്ങിയ സർക്കാർ കർഷകരോടു കാട്ടിയത് കൊടുംചതിയായിരുന്നു. കർഷകർ തകർന്നടിയുമ്പോഴും വ്യവസായികൾ ലാഭം കൊയ്യുന്നതിന്റെ കണക്കുകൾ നാളെ.
സി.കെ. കുര്യാച്ചൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
Latest News
ജെസ്ന കേസ്; തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷണത്തിന് തയാറെന്ന് സിബിഐ
പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം; ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് തെര. കമ്മീഷന്
മലേഷ്യയില്‍ പരിശീലനപറക്കലിനിടെ സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു;10 മരണം
""പറയുമ്പോള്‍ തിരിച്ചുകിട്ടുമെന്ന് രാഹുല്‍ ആലോചിക്കണം''; അന്‍വറിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
അരിസോണയിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
Latest News
ജെസ്ന കേസ്; തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷണത്തിന് തയാറെന്ന് സിബിഐ
പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം; ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് തെര. കമ്മീഷന്
മലേഷ്യയില്‍ പരിശീലനപറക്കലിനിടെ സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു;10 മരണം
""പറയുമ്പോള്‍ തിരിച്ചുകിട്ടുമെന്ന് രാഹുല്‍ ആലോചിക്കണം''; അന്‍വറിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
അരിസോണയിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top