കരിനിഴലിനു കീഴെ ജനാധിപത്യം
Monday, November 25, 2019 11:38 PM IST
ന്യൂഡൽഹി: ജനാധിപത്യത്തിനും രാജ്യത്തിനും കറുത്ത ദിനങ്ങളാണു കടന്നു പോകുന്നത്. ജനാധിപത്യത്തിന്‍റെ ശ്രീകോവിലായ പാർലമെന്‍റ് മുതൽ ഭരണഘടനയുടെ അവസാന സംരക്ഷകരാകേണ്ട സുപ്രീം കോടതി വരെ നടക്കുന്നതൊന്നും ജനാധിപത്യ വിശ്വാസികൾക്ക് ആശ്വാസകരമല്ല. ജനാധിപത്യത്തിനു പല പ്രഹരങ്ങളും മുന്പും രാഷ്ട്രീയക്കാർ നൽകിയിട്ടുണ്ടെ ങ്കിലും മഹാരാഷ്ട്രയിൽ ഇരുട്ടിന്‍റെ മറവിൽ ന്യൂനപക്ഷ സർക്കാരിനെ അധികാരത്തിലേറ്റിയ നടപടി ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇതുവരെ നടന്ന പല അട്ടിമറികളേക്കാൾ തരംതാണതാണന്നതിൽ സംശയമില്ല.

ലോക്സഭയിൽ ഇന്നലെ പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാരിൽ മലയാളികളായ ഹൈബി ഈഡനെയും ടി.എൻ. പ്രതാപനെയും മാത്രം ശാസിച്ചു ബലമായി പുറത്താക്കിയതും വനിതകളായ രമ്യ ഹരിദാസിനെയും ജ്യോതിമണിയെയും സുരക്ഷാജീവനക്കാർ പിടിച്ചു തള്ളിയതും അത്യപൂർവ സംഭവമായി. ജനപ്രതിനിധികൾക്ക് ലോക്സഭയിൽ പ്രതിഷേധിക്കാനുള്ള അവകാശം പോലും നിഷേധിച്ചാൽ പിന്നെയെന്തിനാണു ജനാധിപത്യം എന്ന രമ്യയുടെ ചോദ്യത്തിന് ഉത്തരം പറയേണ്ട തു സ്പീക്കർ ഓം ബിർളയും ബിജെപി സർക്കാരുമാണ്. ഒഴിവാക്കാമായിരുന്ന കൈയാങ്കളിയും സംഘർഷവും ഉണ്ട ായതിൽ സർക്കാരിനും ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനുമെല്ലാം ഉത്തരവാദിത്വമുണ്ട്.

ഒന്നും ആദ്യമായല്ല

പാർലമെന്‍റിന്‍റെ ഇരുസഭകളിലും ഇന്നലെ നടന്നതിലും വഷളായ പ്രതിഷേധങ്ങൾ പലതും മുന്പും ഉണ്ടായിട്ടുണ്ട്. ബിജെപി എംപിമാരുടെ നേതൃത്വത്തിൽ കുരുമുളക് സ്പ്രേ വരെ അടിച്ച പ്രതിഷേധം മറക്കരുതല്ലോ. അതിരുവിട്ട പ്രതിഷേധക്കാരെ താക്കീതു ചെയ്യുന്നതും സസ്പെൻഡു ചെയ്യുന്നതും പുതുമയുള്ളതല്ല. കേരള നിയമസഭയിൽ സ്പീക്കറുടെ ചേംബറിൽ കയറി നിന്നു കസേരകളും മൈക്കും അടിച്ചുപറിച്ചും വലിച്ചെറിഞ്ഞും നടത്തിയ എംഎൽഎമാരുടെ പ്രതിഷേധവും നാം കണ്ടതാണ്.

കഴിഞ്ഞ ദിവസം സ്പീക്കറുടെ ഡയസിൽ കയറിയതിന്‍റെ പേരിൽ ഏതാനും എംഎൽഎമാർക്ക് ഉഗ്രശാസന നൽകിയ കേരള സ്പീക്കർ പി. രാമകൃഷ്ണന്‍റെ നടപടിയും പ്രതിപക്ഷ പ്രതിഷേധത്തിന് ഇരയാക്കിയിരുന്നു. മുന്പ് സ്പീക്കറുടെ ഡയസിൽ കയറിയ വലിയ തോന്ന്യാസങ്ങൾ കാട്ടിയവരിൽ ഇതേ രാമകൃഷ്ണനും ഉണ്ട ായിരുന്നുവെന്നു മറ്റാരു മറന്നാലും അദ്ദേഹം മറക്കരുതല്ലോ. ലോക്സഭയിലും രാജ്യസഭയിലും ശാസനകളും സസ്പെൻഷനുകളും മുന്പും പലതവണ ഉണ്ടായിട്ടുണ്ട്.

ലോക്സഭയിൽ ഇന്നലെ രാവിലെ മഹാരാഷ്ട്രയിലെ ജനാധിപത്യ ധ്വംസനത്തിനെതിരേയുള്ള പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചിരുന്നു. പതിവുള്ളതുപോലെ ഇത്തരം പ്രധാന വിഷയങ്ങളിൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബാനറും പ്ലക്കാർഡുകളും ഉയർത്തി മുദ്രാവാക്യം വിളിച്ചു. വലിയ ബഹളം ഉണ്ട ാകുന്പോൾ സഭാനടപടികൾ തത്കാലത്തേക്കു നിർത്തിവയ്ക്കുകയും പിന്നീട് കക്ഷിനേതാക്കളുമായി ചർച്ച നടത്തി സമവായത്തിനു ശ്രമിക്കുകയുമാണു ജനാധിപത്യ രീതി.

ഹനിക്കപ്പെടുന്ന അവകാശങ്ങൾ

എന്നാൽ വലിയ ഭൂരിപക്ഷത്തിന്‍റെ മറവിൽ പ്രതിപക്ഷത്തിന്‍റെ ന്യായമായ അവകാശങ്ങൾ പോലും ലംഘിക്കുന്ന രീതികൾ ചില സഭാധ്യക്ഷന്മാർ സ്വീകരിക്കുന്നുണ്ട്. ആദ്യ എൻഡിഎ സർക്കാരിന്‍റെ കാലത്തു സ്പീക്കറായിരുന്ന സുമിത്ര മഹാജന് ആദ്യ വർഷങ്ങളിൽ പ്രതിപക്ഷ ബഹളത്തിനിടയിലും സഭാനടപടികൾ നടത്തുമായിരുന്നു. ഏതാണ്ട് ഇതേ രീതിയാണ് ഇപ്പോഴത്തെ സ്പീക്കർ ഓം ബിർളയും സ്വീകരിക്കുന്നത്. പ്രതിപക്ഷ ബഹളം മൈൻഡ് ചെയ്യാതെ നടപടികൾ തുടരുക.

സഭ സ്തംഭിപ്പിക്കാൻ പ്രതിപക്ഷം കൂടുതൽ നടപടികളിലേക്കു കടക്കുക സ്വാഭാവികമാണ്. അതാണ് ഇന്നലെ സംഭവിച്ചത്. പക്ഷേ അപ്പോഴും സ്പീക്കറുടെ ചേംബറിലേക്കു കയറാനോ, മറ്റാരെയെങ്കിലും അക്രമിക്കാനോ പ്രതിപക്ഷം ശ്രമിച്ചില്ല. ബാനറുകളും പ്ലാക്കാർഡുകളും ഉയർത്തി സഭാ നടപടികളെ തടസപ്പെടുത്താനായിരുന്നു ശ്രമം. മുന്പു ബിജെപിക്കാർ പ്രതിപക്ഷത്തിരുന്നപ്പോൾ പാർലമെന്‍റ് സമ്മേളനം അപ്പാടെ സ്തംഭിപ്പിച്ച സംഭവങ്ങൾ വരെയുണ്ടായത് ഇതേ പാർലമെന്‍റിൽ ആണെന്ന കാര്യം സ്പീക്കർക്കെങ്കിലും അറിയാമായിരുന്നു.

പക്ഷേ സഭാ ചട്ടങ്ങൾ കർശനമായി നടപ്പാക്കി സ്പീക്കറുടെ അധികാരം കാട്ടാനായിരുന്നു ശ്രമമെന്ന് പ്രതിപക്ഷ എംപിമാർ ചൂണ്ട ിക്കാട്ടി. ശാസന നൽകിയ എംപിമാർ സഭ വിട്ടുപോകാൻ വിസമ്മതിക്കുന്നതും പുതുമയുള്ളതല്ല. ജനാധിപത്യപരമായ പ്രതിഷേധമാർഗമായാണു ഈ നടപടിയെയും കാണുക. അത്തരം സന്ദർഭങ്ങളിൽ സംഘർഷം ഒഴിവാക്കാൻ സഭാനടപടികൾ തത്കാലത്തേക്കു നിർത്തിവയ്ക്കുകയാണു ദശകങ്ങളായുള്ള കീഴ്വഴക്കം. പക്ഷേ ഇന്നലെ അതുണ്ടാകാതെ സുരക്ഷാജീവനക്കാരെ വിളിച്ച് ബലമായി എംപിമാരെ പുറത്താക്കാനായിരുന്നു സ്പീക്കറുടെ ഉത്തരവ്.


സ്വാഭാവികമായും സഭയിൽ സംഘർഷം സൃഷ്ടിക്കാൻ ഈ നടപടി കാരണമായി. എംപിമാരെ ബലമായി പിടിക്കാനെത്തിയ പുരുഷന്മാരായ സുരക്ഷാ ജീവനക്കാരാണു വനിതയായ തന്നെ തള്ളിയതെന്നു രമ്യ ഹരിദാസ് പറയുന്നു. ജനാധിപത്യത്തിന്‍റെ ശ്രീകോവിലിൽ ഒഴിവാക്കേണ്ടിയിരുന്ന സംഘർഷമാണ് ഉണ്ടായത്. സഭ തത്കാലത്തേക്കു നിർ്ത്തിവയ്ക്കുകയെന്നതും ജനാധിപത്യത്തിലെ ഒരു നല്ല സമവായ മാർഗമാണ്. പ്രതിപക്ഷ എംപിമാരുടെ അവകാശങ്ങളും സംരക്ഷിക്കാൻ സ്പീക്കർക്കുള്ള ഉത്തരവാദിത്വവും പാർലമെന്‍ററി ജനാധിപത്യത്തിന്‍റെ കാതലാണ്.
സഭാനടപടികൾ ഒടുവിൽ നിർത്തിവയ്ക്കാൻ സ്പീക്കർ നിർബന്ധിതനായെന്നതും നിസാരമല്ല. ഉച്ചകഴിഞ്ഞു ലോക്സഭ വീണ്ടും സമ്മേളിച്ചപ്പോൾ അധ്യക്ഷനെ പ്ലക്കാർഡുകൾ കൊണ്ടു തടസപ്പെടുത്തിയിട്ടും പ്രതിപക്ഷം പ്ലക്കാർഡുകളുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചിട്ടും ശാസന ഉണ്ടായതുമില്ല. പകരം പെട്ടെന്നു നടപടികൾ നിർത്തി സഭ പിരിയേണ്ടി വരുകയും ചെയ്തു. പിന്നീട് സ്പീക്കറുടെ ചേംബറിലെത്തിയ സോണിയാ ഗാന്ധി സ്പീക്കറോടു കയർത്തു സംസാരിച്ചതും നിസാരമല്ല.

ഭരണഘടന ഒപ്പുവച്ചതിന്‍റെ വാർഷികം പ്രമാണിച്ച് ഇന്നു സെന്ട്രൽ ഹാളിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുക്കുന്ന പ്രത്യേക സമ്മേളനം ബഹിഷ്കരിക്കുമെന്ന് കോണ്‍്ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട ്. ബി.ആർ. അംബേദ്കറുടെ പ്രതിമയ്ക്കു മുന്നിൽ പ്രതിപക്ഷം ഇന്നു രാവിലെ ധർണ നടത്തും. പാർലമെന്‍റ് മന്ദിരത്തിനു മുന്നിലെ മഹാത്മാ ഗാന്ധിയുടെ പ്രതിമയ്്ക്കു മുന്നിൽ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ എ.കെ. ആന്‍റണി, അംബിക സോണി, ആനന്ദ് ശർമ തുടങ്ങിയ പ്രതിപക്ഷ നേതാക്കൾ ഇന്നലെ രാവിലെയും പ്രതിഷേധിച്ചിരുന്നു. സഭയിൽ നിന്നു പുറത്താക്കിയതിൽ പ്രതിഷേധിച്ച് ഹൈബിയും പ്രതാപനും ഗാന്ധി പ്രതിമയ്ക്കു മുന്നിൽ നടത്തിയ സത്യഗ്രഹത്തിലും വലിയ സന്ദേശമുണ്ട ്.

ജനാധിപത്യത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ പ്രധാനമാണ്. പ്രതിപക്ഷത്തിന് അർഹമായ അവസരങ്ങളും അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ട തുണ്ട ്. മഹാരാഷ്ട്രയിൽ ഇരുളിന്‍റെ മറവിൽ ഭൂരിപക്ഷമില്ലാത്ത ബിജെപി സർക്കാരിനെ അധികാരത്തിലേറ്റാൻ ഗവർണറും രാഷ്ട്രപതിയും പ്രധാനമന്ത്രിയും ചേർന്നു നടപ്പാക്കിയതൊന്നും നേർവഴിക്കായിരുന്നില്ല. ഇതിനെതിരേ ജനാധിപത്യപരമായ പ്രതിഷേധം ഉയർത്താനുള്ള പ്രതിപക്ഷത്തിന്‍റെ അവകാശം അടിച്ചമർത്തുന്നതിനോടു യോജിക്കാനാകില്ല.

അന്തമില്ലാത്ത മറാഠാ നാടകം

മഹാരാഷ്ട്രയിൽ ശിവസേന, എൻസിപി, കോണ്‍ഗ്രസ് സഖ്യത്തിന് 162 എംഎൽഎമാരുടെ പിന്തുണയുണ്ടെ ന്ന് വ്യക്തമായിക്കഴിഞ്ഞു. ബിജെപിയോടൊപ്പം ചേർന്ന അജിത് പവാറിനോടൊപ്പം നാല് എംഎൽഎമാർ പോലുമില്ലെന്നു പകൽപോലെ തെളിയുന്നുണ്ട ്. പ്രലോഭനങ്ങളും ഭീഷണികളും നൽകി കൂറുമാറ്റത്തിലൂടെ അല്ലാതെ ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസിന് ഭൂരിപക്ഷം ഇല്ലെന്നതിലും നിലവിൽ സംശയിക്കാനാകില്ല.

സർക്കാരിനു ഭൂരിപക്ഷമില്ലെന്നു സംശയിക്കുന്ന സാഹചര്യത്തിൽ നിയമസഭയിൽ എത്രയും വേഗം ഭൂരിപക്ഷം തെളിയിക്കണമെന്ന് കർണാടകയിലും ഉത്തരാഖണ്ഡിലും അരുണാചൽ പ്രദേശിലും കോടതി തന്നെ ഉത്തരവിട്ടതാണ്. സഭയിലാണു ഭൂരിപക്ഷം തെളിയിക്കേണ്ട തെന്ന് എസ്.ആർ. ബൊമ്മൈ കേസിലെ വിധിയും പ്രസക്തമാണ്.

ഭൂരിപക്ഷം ഇല്ലാത്തതിനാലും കൂറുമാറ്റത്തിലൂടെ ഭൂരിപക്ഷം ഒപ്പിച്ചെടുക്കാനുമാണു നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുന്നതു രണ്ട ാഴ്ച നീട്ടാൻ ഇന്നലെ ബിജെപി സുപ്രീംകോടതിയിൽ വാദിച്ചത്. ജനാധിപത്യത്തിൽ തീർത്തും തടയേണ്ട കുതിരക്കച്ചവടം ഒഴിവാക്കാനുള്ള ഉത്തരവാദിത്വം സുപ്രീംകോടതി ഇന്ന് നിറവേറ്റുമെന്നു പ്രതീക്ഷിക്കാം. കൂറുമാറ്റ നിരോധന നിയമത്തിന്‍റെ അന്തഃസത്ത ചോർത്തുന്ന നടപടികൾ പതിവാകുന്നതിനാൽ ഇക്കാര്യത്തിൽ കൂടുതൽ കർക്കശ വ്യവസ്ഥകളോടെ നിയമം കൊണ്ടുവരാനാകട്ടെ ഇനിയുള്ള ശ്രമം. ജനാധിപത്യം മരിക്കാതിരിക്കട്ടെ.

ജോർജ് കള്ളിവയലിൽ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.