Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കരിനിഴലിനു കീഴെ ജനാധിപത്യം
Monday, November 25, 2019 11:38 PM IST
ന്യൂഡൽഹി: ജനാധിപത്യത്തിനും രാജ്യത്തിനും കറുത്ത ദിനങ്ങളാണു കടന്നു പോകുന്നത്. ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാർലമെന്റ് മുതൽ ഭരണഘടനയുടെ അവസാന സംരക്ഷകരാകേണ്ട സുപ്രീം കോടതി വരെ നടക്കുന്നതൊന്നും ജനാധിപത്യ വിശ്വാസികൾക്ക് ആശ്വാസകരമല്ല. ജനാധിപത്യത്തിനു പല പ്രഹരങ്ങളും മുന്‍പും രാഷ്ട്രീയക്കാർ നൽകിയിട്ടുണ്ടെ ങ്കിലും മഹാരാഷ്ട്രയിൽ ഇരുട്ടിന്റെ മറവിൽ ന്യൂനപക്ഷ സർക്കാരിനെ അധികാരത്തിലേറ്റിയ നടപടി ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇതുവരെ നടന്ന പല അട്ടിമറികളേക്കാൾ തരംതാണതാണന്നതിൽ സംശയമില്ല.
ലോക്സഭയിൽ ഇന്നലെ പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാരിൽ മലയാളികളായ ഹൈബി ഈഡനെയും ടി.എൻ. പ്രതാപനെയും മാത്രം ശാസിച്ചു ബലമായി പുറത്താക്കിയതും വനിതകളായ രമ്യ ഹരിദാസിനെയും ജ്യോതിമണിയെയും സുരക്ഷാജീവനക്കാർ പിടിച്ചു തള്ളിയതും അത്യപൂർവ സംഭവമായി. ജനപ്രതിനിധികൾക്ക് ലോക്സഭയിൽ പ്രതിഷേധിക്കാനുള്ള അവകാശം പോലും നിഷേധിച്ചാൽ പിന്നെയെന്തിനാണു ജനാധിപത്യം എന്ന രമ്യയുടെ ചോദ്യത്തിന് ഉത്തരം പറയേണ്ട തു സ്പീക്കർ ഓം ബിർളയും ബിജെപി സർക്കാരുമാണ്. ഒഴിവാക്കാമായിരുന്ന കൈയാങ്കളിയും സംഘർഷവും ഉണ്ട ായതിൽ സർക്കാരിനും ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനുമെല്ലാം ഉത്തരവാദിത്വമുണ്ട്.
ഒന്നും ആദ്യമായല്ല
പാർലമെന്റിന്റെ ഇരുസഭകളിലും ഇന്നലെ നടന്നതിലും വഷളായ പ്രതിഷേധങ്ങൾ പലതും മുന്‍പും ഉണ്ടായിട്ടുണ്ട്. ബിജെപി എംപിമാരുടെ നേതൃത്വത്തിൽ കുരുമുളക് സ്പ്രേ വരെ അടിച്ച പ്രതിഷേധം മറക്കരുതല്ലോ. അതിരുവിട്ട പ്രതിഷേധക്കാരെ താക്കീതു ചെയ്യുന്നതും സസ്പെൻഡു ചെയ്യുന്നതും പുതുമയുള്ളതല്ല. കേരള നിയമസഭയിൽ സ്പീക്കറുടെ ചേംബറിൽ കയറി നിന്നു കസേരകളും മൈക്കും അടിച്ചുപറിച്ചും വലിച്ചെറിഞ്ഞും നടത്തിയ എംഎൽഎമാരുടെ പ്രതിഷേധവും നാം കണ്ടതാണ്.
കഴിഞ്ഞ ദിവസം സ്പീക്കറുടെ ഡയസിൽ കയറിയതിന്റെ പേരിൽ ഏതാനും എംഎൽഎമാർക്ക് ഉഗ്രശാസന നൽകിയ കേരള സ്പീക്കർ പി. രാമകൃഷ്ണന്റെ നടപടിയും പ്രതിപക്ഷ പ്രതിഷേധത്തിന് ഇരയാക്കിയിരുന്നു. മുന്‍പ് സ്പീക്കറുടെ ഡയസിൽ കയറിയ വലിയ തോന്ന്യാസങ്ങൾ കാട്ടിയവരിൽ ഇതേ രാമകൃഷ്ണനും ഉണ്ട ായിരുന്നുവെന്നു മറ്റാരു മറന്നാലും അദ്ദേഹം മറക്കരുതല്ലോ. ലോക്സഭയിലും രാജ്യസഭയിലും ശാസനകളും സസ്പെൻഷനുകളും മുന്‍പും പലതവണ ഉണ്ടായിട്ടുണ്ട്.
ലോക്സഭയിൽ ഇന്നലെ രാവിലെ മഹാരാഷ്ട്രയിലെ ജനാധിപത്യ ധ്വംസനത്തിനെതിരേയുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചിരുന്നു. പതിവുള്ളതുപോലെ ഇത്തരം പ്രധാന വിഷയങ്ങളിൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബാനറും പ്ലക്കാർഡുകളും ഉയർത്തി മുദ്രാവാക്യം വിളിച്ചു. വലിയ ബഹളം ഉണ്ട ാകുന്പോൾ സഭാനടപടികൾ തത്കാലത്തേക്കു നിർത്തിവയ്ക്കുകയും പിന്നീട് കക്ഷിനേതാക്കളുമായി ചർച്ച നടത്തി സമവായത്തിനു ശ്രമിക്കുകയുമാണു ജനാധിപത്യ രീതി.
ഹനിക്കപ്പെടുന്ന അവകാശങ്ങൾ
എന്നാൽ വലിയ ഭൂരിപക്ഷത്തിന്റെ മറവിൽ പ്രതിപക്ഷത്തിന്റെ ന്യായമായ അവകാശങ്ങൾ പോലും ലംഘിക്കുന്ന രീതികൾ ചില സഭാധ്യക്ഷന്മാർ സ്വീകരിക്കുന്നുണ്ട്. ആദ്യ എൻഡിഎ സർക്കാരിന്റെ കാലത്തു സ്പീക്കറായിരുന്ന സുമിത്ര മഹാജന് ആദ്യ വർഷങ്ങളിൽ പ്രതിപക്ഷ ബഹളത്തിനിടയിലും സഭാനടപടികൾ നടത്തുമായിരുന്നു. ഏതാണ്ട് ഇതേ രീതിയാണ് ഇപ്പോഴത്തെ സ്പീക്കർ ഓം ബിർളയും സ്വീകരിക്കുന്നത്. പ്രതിപക്ഷ ബഹളം മൈൻഡ് ചെയ്യാതെ നടപടികൾ തുടരുക.
സഭ സ്തംഭിപ്പിക്കാൻ പ്രതിപക്ഷം കൂടുതൽ നടപടികളിലേക്കു കടക്കുക സ്വാഭാവികമാണ്. അതാണ് ഇന്നലെ സംഭവിച്ചത്. പക്ഷേ അപ്പോഴും സ്പീക്കറുടെ ചേംബറിലേക്കു കയറാനോ, മറ്റാരെയെങ്കിലും അക്രമിക്കാനോ പ്രതിപക്ഷം ശ്രമിച്ചില്ല. ബാനറുകളും പ്ലാക്കാർഡുകളും ഉയർത്തി സഭാ നടപടികളെ തടസപ്പെടുത്താനായിരുന്നു ശ്രമം. മുന്‍പു ബിജെപിക്കാർ പ്രതിപക്ഷത്തിരുന്നപ്പോൾ പാർലമെന്റ് സമ്മേളനം അപ്പാടെ സ്തംഭിപ്പിച്ച സംഭവങ്ങൾ വരെയുണ്ടായത് ഇതേ പാർലമെന്റിൽ ആണെന്ന കാര്യം സ്പീക്കർക്കെങ്കിലും അറിയാമായിരുന്നു.
പക്ഷേ സഭാ ചട്ടങ്ങൾ കർശനമായി നടപ്പാക്കി സ്പീക്കറുടെ അധികാരം കാട്ടാനായിരുന്നു ശ്രമമെന്ന് പ്രതിപക്ഷ എംപിമാർ ചൂണ്ട ിക്കാട്ടി. ശാസന നൽകിയ എംപിമാർ സഭ വിട്ടുപോകാൻ വിസമ്മതിക്കുന്നതും പുതുമയുള്ളതല്ല. ജനാധിപത്യപരമായ പ്രതിഷേധമാർഗമായാണു ഈ നടപടിയെയും കാണുക. അത്തരം സന്ദർഭങ്ങളിൽ സംഘർഷം ഒഴിവാക്കാൻ സഭാനടപടികൾ തത്കാലത്തേക്കു നിർത്തിവയ്ക്കുകയാണു ദശകങ്ങളായുള്ള കീഴ്വഴക്കം. പക്ഷേ ഇന്നലെ അതുണ്ടാകാതെ സുരക്ഷാജീവനക്കാരെ വിളിച്ച് ബലമായി എംപിമാരെ പുറത്താക്കാനായിരുന്നു സ്പീക്കറുടെ ഉത്തരവ്.
സ്വാഭാവികമായും സഭയിൽ സംഘർഷം സൃഷ്ടിക്കാൻ ഈ നടപടി കാരണമായി. എംപിമാരെ ബലമായി പിടിക്കാനെത്തിയ പുരുഷന്മാരായ സുരക്ഷാ ജീവനക്കാരാണു വനിതയായ തന്നെ തള്ളിയതെന്നു രമ്യ ഹരിദാസ് പറയുന്നു. ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ ഒഴിവാക്കേണ്ടിയിരുന്ന സംഘർഷമാണ് ഉണ്ടായത്. സഭ തത്കാലത്തേക്കു നിർ്ത്തിവയ്ക്കുകയെന്നതും ജനാധിപത്യത്തിലെ ഒരു നല്ല സമവായ മാർഗമാണ്. പ്രതിപക്ഷ എംപിമാരുടെ അവകാശങ്ങളും സംരക്ഷിക്കാൻ സ്പീക്കർക്കുള്ള ഉത്തരവാദിത്വവും പാർലമെന്ററി ജനാധിപത്യത്തിന്റെ കാതലാണ്.
സഭാനടപടികൾ ഒടുവിൽ നിർത്തിവയ്ക്കാൻ സ്പീക്കർ നിർബന്ധിതനായെന്നതും നിസാരമല്ല. ഉച്ചകഴിഞ്ഞു ലോക്സഭ വീണ്ടും സമ്മേളിച്ചപ്പോൾ അധ്യക്ഷനെ പ്ലക്കാർഡുകൾ കൊണ്ടു തടസപ്പെടുത്തിയിട്ടും പ്രതിപക്ഷം പ്ലക്കാർഡുകളുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചിട്ടും ശാസന ഉണ്ടായതുമില്ല. പകരം പെട്ടെന്നു നടപടികൾ നിർത്തി സഭ പിരിയേണ്ടി വരുകയും ചെയ്തു. പിന്നീട് സ്പീക്കറുടെ ചേംബറിലെത്തിയ സോണിയാ ഗാന്ധി സ്പീക്കറോടു കയർത്തു സംസാരിച്ചതും നിസാരമല്ല.
ഭരണഘടന ഒപ്പുവച്ചതിന്റെ വാർഷികം പ്രമാണിച്ച് ഇന്നു സെന്‍ട്രൽ ഹാളിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുക്കുന്ന പ്രത്യേക സമ്മേളനം ബഹിഷ്കരിക്കുമെന്ന് കോണ്‍്ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട ്. ബി.ആർ. അംബേദ്കറുടെ പ്രതിമയ്ക്കു മുന്നിൽ പ്രതിപക്ഷം ഇന്നു രാവിലെ ധർണ നടത്തും. പാർലമെന്റ് മന്ദിരത്തിനു മുന്നിലെ മഹാത്മാ ഗാന്ധിയുടെ പ്രതിമയ്്ക്കു മുന്നിൽ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ എ.കെ. ആന്റണി, അംബിക സോണി, ആനന്ദ് ശർമ തുടങ്ങിയ പ്രതിപക്ഷ നേതാക്കൾ ഇന്നലെ രാവിലെയും പ്രതിഷേധിച്ചിരുന്നു. സഭയിൽ നിന്നു പുറത്താക്കിയതിൽ പ്രതിഷേധിച്ച് ഹൈബിയും പ്രതാപനും ഗാന്ധി പ്രതിമയ്ക്കു മുന്നിൽ നടത്തിയ സത്യഗ്രഹത്തിലും വലിയ സന്ദേശമുണ്ട ്.
ജനാധിപത്യത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ പ്രധാനമാണ്. പ്രതിപക്ഷത്തിന് അർഹമായ അവസരങ്ങളും അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ട തുണ്ട ്. മഹാരാഷ്ട്രയിൽ ഇരുളിന്റെ മറവിൽ ഭൂരിപക്ഷമില്ലാത്ത ബിജെപി സർക്കാരിനെ അധികാരത്തിലേറ്റാൻ ഗവർണറും രാഷ്ട്രപതിയും പ്രധാനമന്ത്രിയും ചേർന്നു നടപ്പാക്കിയതൊന്നും നേർവഴിക്കായിരുന്നില്ല. ഇതിനെതിരേ ജനാധിപത്യപരമായ പ്രതിഷേധം ഉയർത്താനുള്ള പ്രതിപക്ഷത്തിന്റെ അവകാശം അടിച്ചമർത്തുന്നതിനോടു യോജിക്കാനാകില്ല.
അന്തമില്ലാത്ത മറാഠാ നാടകം
മഹാരാഷ്ട്രയിൽ ശിവസേന, എൻസിപി, കോണ്‍ഗ്രസ് സഖ്യത്തിന് 162 എംഎൽഎമാരുടെ പിന്തുണയുണ്ടെ ന്ന് വ്യക്തമായിക്കഴിഞ്ഞു. ബിജെപിയോടൊപ്പം ചേർന്ന അജിത് പവാറിനോടൊപ്പം നാല് എംഎൽഎമാർ പോലുമില്ലെന്നു പകൽപോലെ തെളിയുന്നുണ്ട ്. പ്രലോഭനങ്ങളും ഭീഷണികളും നൽകി കൂറുമാറ്റത്തിലൂടെ അല്ലാതെ ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസിന് ഭൂരിപക്ഷം ഇല്ലെന്നതിലും നിലവിൽ സംശയിക്കാനാകില്ല.
സർക്കാരിനു ഭൂരിപക്ഷമില്ലെന്നു സംശയിക്കുന്ന സാഹചര്യത്തിൽ നിയമസഭയിൽ എത്രയും വേഗം ഭൂരിപക്ഷം തെളിയിക്കണമെന്ന് കർണാടകയിലും ഉത്തരാഖണ്ഡിലും അരുണാചൽ പ്രദേശിലും കോടതി തന്നെ ഉത്തരവിട്ടതാണ്. സഭയിലാണു ഭൂരിപക്ഷം തെളിയിക്കേണ്ട തെന്ന് എസ്.ആർ. ബൊമ്മൈ കേസിലെ വിധിയും പ്രസക്തമാണ്.
ഭൂരിപക്ഷം ഇല്ലാത്തതിനാലും കൂറുമാറ്റത്തിലൂടെ ഭൂരിപക്ഷം ഒപ്പിച്ചെടുക്കാനുമാണു നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുന്നതു രണ്ട ാഴ്ച നീട്ടാൻ ഇന്നലെ ബിജെപി സുപ്രീംകോടതിയിൽ വാദിച്ചത്. ജനാധിപത്യത്തിൽ തീർത്തും തടയേണ്ട കുതിരക്കച്ചവടം ഒഴിവാക്കാനുള്ള ഉത്തരവാദിത്വം സുപ്രീംകോടതി ഇന്ന് നിറവേറ്റുമെന്നു പ്രതീക്ഷിക്കാം. കൂറുമാറ്റ നിരോധന നിയമത്തിന്റെ അന്തഃസത്ത ചോർത്തുന്ന നടപടികൾ പതിവാകുന്നതിനാൽ ഇക്കാര്യത്തിൽ കൂടുതൽ കർക്കശ വ്യവസ്ഥകളോടെ നിയമം കൊണ്ടുവരാനാകട്ടെ ഇനിയുള്ള ശ്രമം. ജനാധിപത്യം മരിക്കാതിരിക്കട്ടെ.
ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്‍പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
Latest News
കെ.കെ. ശൈലജയ്ക്കെതിരായ അശ്ലീല പോസ്റ്റ്; പ്രവാസി മലയാളിക്കെതിരേ കേസെടുത്തു
സുഗന്ധഗിരി മരംമുറി കേസ്; ഡിഎഫ്ഒ അടക്കമുള്ളവര്‍ക്ക് സസ്പെന്ഷന്
അടൂരില്‍ പേപ്പട്ടി കടിച്ചയാള്‍ മരിച്ചു
ദുബായിൽ മഴ; നിരവധി വിമാന സർവീസുകൾ റദ്ദാക്കി
മുക്കത്ത് ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
Latest News
കെ.കെ. ശൈലജയ്ക്കെതിരായ അശ്ലീല പോസ്റ്റ്; പ്രവാസി മലയാളിക്കെതിരേ കേസെടുത്തു
സുഗന്ധഗിരി മരംമുറി കേസ്; ഡിഎഫ്ഒ അടക്കമുള്ളവര്‍ക്ക് സസ്പെന്ഷന്
അടൂരില്‍ പേപ്പട്ടി കടിച്ചയാള്‍ മരിച്ചു
ദുബായിൽ മഴ; നിരവധി വിമാന സർവീസുകൾ റദ്ദാക്കി
മുക്കത്ത് ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top