ഭരണഘടനാ മൂല്യങ്ങൾ മറക്കരുത്
Monday, November 25, 2019 11:33 PM IST
ഓരോ രാഷ്‌ട്രത്തിന്‍റെയും ഭാഗധേയത്തിൽ നിർണായകമായത് ഭരണഘടനയും ഭരണഘടനയെ രൂപപ്പെടുത്തിയ കാലഘട്ടവുമാണ്. അമേരിക്കൻ ഐക്യനാടുകളുടെ ഭരണഘടന രൂപീകൃതമായ ഫിലാഡെൽഫിയ കണ്‍വെൻഷനു ശേഷം ലോകചരിത്രത്തിൽ അടയാളപ്പെട്ട ഒന്നാണ് ഇന്ത്യയുടെ ഭരണഘടനാ നിർമാണസഭയിലെ ചർച്ചകൾ.

വെസ്റ്റ് മിൻസ്റ്റർ സന്പ്രദായത്തിലുള്ള പാർലമെന്‍ററി ജനാധിപത്യമാണ് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളത്.

ഭരണഘടനാ ഭേദഗതികൾ പൗരാവകാശങ്ങളെ വെട്ടിച്ചുരുക്കുന്നതിലേക്കു നീങ്ങിയപ്പോൾ കോടതി മുഖാന്തരം നിയമയുദ്ധം നടത്തിയതിന്‍റെ രേഖ ഇന്നും എ.കെ. ഗോപാലൻ വെഴ്സസ് സ്റ്റേറ്റ് ഓഫ് മദ്രാസ് എന്ന വിധിന്യായത്തിലൂടെ നിയമവിദ്യാർഥികൾ പഠിക്കുന്നുണ്ട്. ജീവിക്കാനുള്ള അവകാശം അടിയന്തരാവസ്ഥയിൽ പോലും നിഷേധിക്കാൻ കഴിയില്ല എന്ന ഭരണഘടനാ ഭേദഗതിയും പിൽക്കാലത്തുണ്ടായി.

നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കുന്ന ഈ വേളയിൽ പോലും ഭരണഘടനാ മൂല്യങ്ങളെയും ഭരണഘടനയുടെ അന്തഃസത്തയെയും ഉയർത്തിപ്പിടിക്കാൻ പല രീതിയിലുള്ള സംവാദങ്ങളും സമരങ്ങളും നടക്കുന്നുണ്ട്.

മതവികാരങ്ങൾ ഇളക്കിവിടുന്ന രാഷ്‌ട്രീയവും ആൾക്കൂട്ട കൊലപാതകങ്ങളും ഇന്ത്യൻ ജനാധിപത്യത്തിനു വലിയ വെല്ലുവിളി ഉയർത്തുന്ന ഒരു ഘട്ടത്തിലൂടെയാണു നാം കടന്നുപോകുന്നത്. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ പറയുന്നതുപോലെ നമ്മൾ ജനങ്ങൾ നമുക്കുവേണ്ടി നൽകിയ ഭരണഘടനയെ അതിന്‍റെ അന്തഃസത്ത പോകാതെ സംരക്ഷിക്കാനുള്ള ചുമതല ഓരോ പൗരനും മുന്പ് എന്നത്തെക്കാളും ഈ കാലത്തുണ്ട്. അതിനുള്ള ശക്തി പകരുന്നതാകട്ടെ ഈ ഭരണഘടനാ ദിനം.

ഭരണഘടന അതിന്‍റെ ആമുഖത്തിൽതന്നെ ഉയർത്തിപ്പിടിച്ച ചില അടിസ്ഥാനമൂല്യങ്ങളുണ്ട്. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം, മതനിരപേക്ഷത എന്നിവയാണവ. ഇവയെല്ലാം നമ്മുടെ റിപ്പബ്ലിക്കിന്‍റെ വിശേഷണങ്ങളായാണു ചേർത്തിട്ടുള്ളത്. എന്നാൽ, ഇത് ആ അർഥത്തിൽ ഉൾക്കൊള്ളാൻ നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങൾക്കുവരെ എപ്പോഴും കഴിയുന്നുണ്ടോ എന്നത് ആലോചിക്കേണ്ടതാണ്.

മതനിരപേക്ഷതയെ ഭരണഘടന ഉയർത്തിപ്പിടിക്കുന്പോൾ അതിനെ തകർക്കുകയും രാഷ്‌ട്രത്തെ ഛിദ്രീകരിക്കുകയും ചെയ്യാൻ ശ്രമിക്കുന്ന വർഗീയതയെ ഭരണഘടനാ വിരുദ്ധമായി തന്നെയാണു കാണേണ്ടത്. സോഷ്യലിസ്റ്റ് എന്ന സങ്കൽപമാണ് ഭരണഘടന ഉയർത്തിപ്പിടിക്കുന്നത്. മുതലാളിത്തത്തിൽ അധിഷ്ഠിതമായ ഉദാരവത്കരണ, ആഗോളവത്കരണ, സ്വകാര്യവത്കരണ നയങ്ങളെ ഈ സോഷ്യലിസ്റ്റ് സങ്കൽപത്തിന്‍റെ വീക്ഷണത്തിൽ എങ്ങനെ ഭരണഘടനാനുസൃതമെന്നു കാണാനാവും?


”ജനാധിപത്യ റിപ്പബ്ലിക്’ എന്ന് അഭിമാനപൂർവം നാം വിശേഷിപ്പിക്കുന്പോഴും ജനാധിപത്യത്തിന്‍റെ ഹത്യകൾ ഇവിടെ അങ്ങിങ്ങായി നടക്കുന്നു. ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളെ 356-ാം വകുപ്പ് ഉപയോഗിച്ചg പുറത്താക്കിയതിന്‍റെ എത്ര ദൃഷ്ടാന്തങ്ങളാണ് നമ്മുടെ മുന്പിലുള്ളത്. സഭാതലത്തിൽ തെളിയേണ്ട ഭൂരിപക്ഷത്തെ സഭയ്ക്കു പുറത്തg കാലുമാറ്റത്തിലൂടെയും കുതിരക്കച്ചവടത്തിലൂടെയും സ്ഥാപിച്ചെടുക്കുന്നതും അതിന് അധികാരസ്ഥാനങ്ങൾ തന്നെ വഴിവെക്കുന്നതും നാം കണ്ടുകൊണ്ട ിരിക്കുന്നു.

”പരമാധികാര’ എന്നതാണു റിപ്പബ്ലിക്കിനു ഭരണഘടന നൽകുന്ന മറ്റൊരു വിശേഷണം. രാഷ്‌ട്രതാത്പര്യത്തിനും ജനതാത്പര്യത്തിനും വിരുദ്ധമായ കരാറുകൾ സാന്പത്തിക രംഗത്തു മുതൽ പ്രതിരോധ രംഗത്തു വരെ തുടർച്ചയായി ഉണ്ടാകുന്നു. അവ നമ്മുടെ പരമാധികാരത്തിന് അനുഗുണമാണോ?

ശാസ്ത്രത്തിനും ഭരണഘടന പ്രാധാന്യം നൽകുന്നു. എന്നാൽ, അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തിരിച്ചുകൊണ്ടുവരാനും ശാസ്ത്രത്തെ ഐതിഹ്യംകൊണ്ടു ഉൗഹാപോഹംകൊണ്ടും പകരംവയ്ക്കുന്നതുമായ ഒരു പ്രക്രിയ അധികാരത്തിന്‍റെ ആഭിമുഖ്യത്തിൽതന്നെ ശക്തിപ്പെടുന്പോൾ നമുക്ക് ഭരണഘടനയോടു നീതിപുലർത്താൻ എത്രത്തോളം കഴിയുന്നു‍?.
ഭരണഘടനാ പിതാക്കൾക്കു മനസിലൊരു സ്വപ്നമുണ്ടായിരുന്നു. അക്ഷരത്തിന്‍റെ കിലുക്കം പോലും അപ്രാപ്യമായ നിലയിൽ ജനകോടികൾ കഴിയുന്പോൾ, അന്നന്നത്തെ അന്നത്തിനുപോലും വകയില്ലാതെ വലിയൊരു വിഭാഗം വിഷമിക്കുമ്പോൾ, മനുഷ്യപദവി പോലും നിഷേധിക്കപ്പെട്ടു ദളിതരും ന്യൂനപക്ഷങ്ങളും രാജ്യത്തിന്‍റെ പല ഭാഗത്തും ജാതിപ്രമാണിമാരാലും ഭൂപ്രമാണിമാരാലും വർഗീയവാദികളാലും നിഷ്ഠുരമായി അടിച്ചമർത്തപ്പെടുന്പോൾ ഭരണഘടനാ സ്വപ്നങ്ങൾ എത്രത്തോളം യാഥാർഥ്യമായി എന്ന ചോദ്യത്തിനു സവിശേഷമായ പ്രസക്തി കൈവരികയാണ്. ആ ചോദ്യം മുൻനിർത്തി സമൂഹമനസിൽ അർഥവത്തായ ചർച്ചകൾ ഉണ്ടാവണം. അങ്ങനെയാണ് ഭരണഘടനാ ദിനത്തിന്‍റെ ആചരണം അർഥപൂർണമാവേണ്ടത്.

പിണറായി വിജയൻ, മുഖ്യമന്ത്രി

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.