Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മന്ത്രിയുടെ വിരട്ടിനു പ്രതിപക്ഷത്തിന്റെ വെല്ലുവിളി
Tuesday, November 19, 2019 11:46 PM IST
ചർച്ച ചെയ്തു വന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചായിരുന്നു. ധനമന്ത്രി തോമസ് ഐസക് മറുപടി പറഞ്ഞുതീർന്നപ്പോഴേക്കും പാലാരിവട്ടത്ത് എത്തിയിരുന്നു.
പാലാരിവട്ടം പാലത്തിൽ മാത്രം കാര്യങ്ങൾ തീരില്ലെന്നു മന്ത്രി പറഞ്ഞു. എസ്റ്റിമേറ്റ് ഉയർത്തി നൽകിയ എല്ലാ നിർമാണവും പരിശോധിക്കും. മന്ത്രിയുടെ പ്രസംഗത്തിൽ ഭീഷണിയുടെ ചെറുസൂചന ഉണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരിച്ചടിച്ചു. ഞാൻ വെല്ലുവിളിക്കുന്നു, ഒരു ചുക്കും ഉണ്ടാകില്ല.
സംസ്ഥാനം നേരിടുന്ന സാന്പത്തിക പ്രതിസന്ധിയേക്കുറിച്ച് അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകി പ്രസംഗിച്ചതു വി.ഡി. സതീശനാണ്. സംസ്ഥാനം കടുത്ത പ്രതിസന്ധിയിലാണെന്നു തെളിയിക്കാൻ സതീശൻ കണക്കുകൾ നിരത്തി. മറുപടി പറഞ്ഞ മന്ത്രിക്കും കണക്കുകൾ തന്നെ പിടിവള്ളി. സ്ഥിതിവിവരക്കണക്കുകളുടെ ഒരു പ്രത്യേകത അതാണല്ലോ. നല്ലതു പറയാനും കുറ്റം കാണാനുമുള്ള വക ഒരേ കണക്കുകളിൽ കാണും. പറ്റിയതുപോലെ പ്രയോഗിക്കാനുള്ള സാമർഥ്യം ഉണ്ടാകണമെന്നു മാത്രം. കേട്ടിരിക്കുന്നവരുടെ തല പെരുക്കുമെന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ല.
സതീശൻ സദുദ്ദേശ്യപരമായി മന്ത്രിക്ക് ഒരു ഉപദേശം നൽകി. എത്രയും പെട്ടെന്നു രാജിവയ്ക്കുക. അല്ലെങ്കിൽ സർക്കാർ പോകാറാകുന്പോൾ എല്ലാ കെടുതികളും അങ്ങയുടെ തലയിൽ വയ്ക്കും. പിടിച്ച കള്ളന്റെ തലയിൽ സ്റ്റേഷനിലുള്ള തെളിയാത്ത കേസുകളെല്ലാം കെട്ടിവയ്ക്കുന്ന പോലീസ്ബുദ്ധി മന്ത്രിക്കെതിരേ പാർട്ടിക്കാർ പ്രയോഗിച്ചേക്കാമെന്ന ആശങ്കയാണു സതീശൻ മന്ത്രിയോടു പങ്കുവച്ചത്.
ഉദാരമായ ഉപദേശത്തിനു നന്ദിയുണ്ടെങ്കിലും ഉപദേശങ്ങളൊന്നും മന്ത്രിക്കു സ്വീകാര്യമല്ല. കേന്ദ്രം ജിഎസ്ടി നഷ്ടപരിഹാരം തരാത്തതിൽ സതീശനു പ്രതിഷേധമില്ലാത്തതിൽ മന്ത്രിക്കു പരാതിയുണ്ട്. ജിഎസ്ടിയെ തങ്ങൾ എതിർത്തപ്പോൾ അരുണ്‍ ജയ്റ്റ്ലിക്കു കുടപിടിച്ചു നിന്നതു മന്ത്രിയല്ലേ എന്നു സതീശൻ തിരിച്ചുചോദിച്ചു. ജിഎസ്ടി കൗണ്‍സിലിന്റെ ചെയർമാൻ ആയിരുന്നതു നിങ്ങളുടെ ധനമന്ത്രി ആയിരുന്നില്ലേ എന്നു കെ.എം. മാണിയെ ഉദ്ദേശിച്ചു മന്ത്രി തിരിച്ചു ചോദിച്ചു. അതിനു മുന്‍പ് കൗണ്‍സിൽ ചെയർമാൻ ബംഗാളിലെ സിപിഎമ്മിന്റെ ധനമന്ത്രി ആയിരുന്ന അസിംദാസ് ഗുപ്ത ആയിരുന്നു എന്നായി തിരുവഞ്ചൂർ രാധാകൃഷ്ണൻ. അതു വാറ്റിന്റെ എംപവേർഡ് കമ്മിറ്റി ആയിരുന്നു എന്നായി മന്ത്രി.
സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികൾ പൂർത്തിയാകുമ്പോൾ കേരളത്തിൽ വരാൻ പോകുന്ന മാറ്റത്തെക്കുറിച്ച് ഓർക്കുമ്പോഴുള്ള ഭയം മൂലമാണ് പ്രതിപക്ഷം വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞു പരത്തുന്നതെന്നാണു മന്ത്രിയുടെ പക്ഷം. ഞാൻ തോർത്തു വാങ്ങിച്ചു, മണിയാശാൻ ടയർ വാങ്ങിച്ചു, ഇതെല്ലാമല്ലേ നിങ്ങൾ പറയുന്നത്- മന്ത്രി ചോദിച്ചു. അതു പറഞ്ഞ് പാലാരിവട്ടത്തേക്കും കടന്നു മന്ത്രി പ്രസംഗം നിർത്തിയപ്പോൾ പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗമായി.
എൽഡിഎഫ് സർക്കാർ അധികാരമേറ്റയുടൻ യുഡിഎഫിന്റെ അവസാനകാലത്തെ നടപടികളെക്കുറിച്ച് അന്വേഷിക്കാൻ മന്ത്രിതല ഉപസമിതിയെ വച്ചിട്ട് എന്തായെന്ന് രമേശ് ചോദിച്ചു. ഒന്നും സംഭവിച്ചില്ല. ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല. സാന്പത്തിക പ്രതിസന്ധിയേക്കുറിച്ചു തങ്ങൾ പറഞ്ഞപ്പോൾ ധനമന്ത്രി എടമണ്‍ ഇലക്ട്രിസിറ്റി ലൈനിനെക്കുറിച്ചാണു പറയുന്നത്. അതു മണിയാശാൻ പറയട്ടെ- രമേശ് പറഞ്ഞു. സാന്പത്തിക പ്രതിസന്ധിയെക്കുറിച്ചു പറയുമ്പോൾ കഴിഞ്ഞ സർക്കാരിന്റെ കാലത്തെ പാലം പണിയെക്കുറിച്ചു പറഞ്ഞു വിരട്ടാൻ വരേണ്ടെന്നു ഡോ. എം.കെ. മുനീറും പറഞ്ഞു.
മാവോയിസ്റ്റുകളെ സഹായിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ പ്രസ്താവന പ്രതിപക്ഷ നേതാവ് സഭയിൽ ഉന്നയിച്ചു. തീവ്രവാദത്തെ തീവ്രവാദമായി കാണണം. അതിനെ മതവുമായല്ല ബന്ധിപ്പിക്കേണ്ടതെന്നും രമേശ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ സഭയിലില്ലാതിരുന്നതിനാൽ മന്ത്രി ഇ.പി. ജയരാജനാണു മറുപടി പറഞ്ഞത്. മൈതാന പ്രസംഗത്തെ ആ നിലയിൽ കണ്ടാൽ മതിയെന്നായിരുന്നു ജയരാജന്റെ വിശദീകരണം. ആ പ്രസ്താവനയ്ക്കു നിയമസഭയിൽ ചർച്ചയ്ക്കുള്ള ഗൗരവം ജയരാജൻ കണ്ടില്ല.
പിന്നീട് മദ്രസാധ്യാപക ക്ഷേമനിധി ബില്ലിന്റെ ചർച്ചയ്ക്കിടയിലും ഈ വിഷയം കടന്നുവന്നു. ന്യൂനപക്ഷ സമുദായങ്ങളുടെ സംരക്ഷകർ എന്നു പറഞ്ഞു നടക്കുന്ന പാർട്ടിയുടെ നേതാവ് തീവ്രവാദത്തിന്റെ പേരു പറഞ്ഞ് മതത്തെ അവഹേളിക്കുകയാണെന്ന് അൻവർ സാദത്ത് പറഞ്ഞു. പാർട്ടി നേതൃത്വം ഇടപെട്ട് പ്രസ്താവന തിരുത്തിക്കണം. അല്ലെങ്കിൽ ആർഎസ്എസിന് ആയുധം കൊടുക്കുന്നതു പോലെയാകും അതെന്നും അൻവർ സാദത്ത് പറഞ്ഞു. രണ്ടു കുട്ടികൾക്കു മുസ്ലിം നാമധേയമുണ്ടെന്ന കാരണത്താൽ ഇസ്ലാമിക തീവ്രവാദമെന്നു സിപിഎം നേതാക്കൾ പറയുകയാണെന്ന് ടി.വി. ഇബ്രാഹിം കുറ്റപ്പെടുത്തി.
ചൈനയിൽ പത്തു ലക്ഷം മുസ്ലിംകളെ തീവ്രവാദികളെന്നു പറഞ്ഞു തടവിലാക്കിയതു ശ്രദ്ധയിൽ പെട്ടോ എന്ന് ഇതിനിടെ പി.ടി. തോമസ് ചോദിച്ചു. ചൈനയെക്കുറിച്ചു താൻ ഒന്നും പറയുന്നില്ലെന്നായി ടി.വി. ഇബ്രാഹിം. പറഞ്ഞാൽ മുഖ്യമന്ത്രി ഉൾപ്പെടെ വികാരപരമായി പ്രതികരിക്കും.
എന്തിനു ചൈനയിലേക്കു പോകണം, കാഷ്മീരിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ചു പറയരുതോ എന്നു സിപിഐക്കാരനായ പി. മുഹമ്മദ് മുഹ്സിൻ ചോദിച്ചു. പണ്ടു സിപിഎമ്മുകാർക്കായിരുന്നു ചൈനാപ്രേമം എന്ന് ഇബ്രാഹിം ചൂണ്ടിക്കാട്ടി. കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ ചൈനയും സോവ്യറ്റ് യൂണിയനും സിപിഎമ്മിനെ തള്ളിപ്പറഞ്ഞിരുന്നു എന്നറിയാമോ എന്ന് എം. സ്വരാജ് ചോദിച്ചു. അവർ തള്ളിപ്പറഞ്ഞു കാണും. പക്ഷേ നിങ്ങൾ തള്ളിപ്പറയില്ലല്ലോ എന്നായി ഇബ്രാഹിം.
മദ്രസാധ്യാപക ക്ഷേമനിധി ബില്ലിന്റെ ചർച്ച അവസാനിക്കാറായപ്പോൾ പെട്ടെന്നായിരുന്നു പ്രതിപക്ഷം ചാടിയെണീറ്റു ബഹളം തുടങ്ങിയത്. എന്താണു കാര്യം എന്ന് ആദ്യം ആർക്കും മനസിലായില്ല. ഷാഫി പറന്പിൽ എംഎൽഎയെ പോലീസ് തല്ലിച്ചതച്ചെന്നും ആശുപത്രിയിൽ കൊണ്ടുപോകാതെ എ.ആർ. ക്യാന്പിൽ തടഞ്ഞുവച്ചിരിക്കുകയാണെന്നും പി.ടി. തോമസ് പറഞ്ഞു. അന്വേഷിക്കാമെന്നും വേണ്ടതു ചെയ്യാമെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു.
എന്നാൽ, പ്രതിപക്ഷം ബഹളം തുടർന്നു. ഒടുവിൽ, സഭ ബഹിഷ്കരിക്കുകയാണെന്നു ഡോ. എം.കെ. മുനീർ പറഞ്ഞു. പ്രതിപക്ഷം സഭ വിട്ടിറങ്ങുകയും ചെയ്തു. പിന്നീട് കേരള കർഷക കടാശ്വാസ കമ്മീഷൻ ബിൽ കൂടി പാസാക്കി സഭ പിരിഞ്ഞു. പ്രതിപക്ഷം ഇല്ലാതിരുന്നതിനാൽ ചർച്ച ഏറെ നീണ്ടില്ല.
നിയമസഭാവലോകനം / സാബു ജോണ്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
Latest News
അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തില്ലെന്ന് ഇഡി
വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ; മലപ്പുറത്ത് വീട്ടുടമ അറസ്റ്റിൽ
കപ്പലിലെ 16 ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി
ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം: 11,000 പേരെ ഒഴിപ്പിച്ചു
ആം ആദ്മി എംഎൽഎ അമാനത്തുള്ള ഖാനെ അറസ്റ്റു ചെയ്ത് ഇഡി
Latest News
അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തില്ലെന്ന് ഇഡി
വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ; മലപ്പുറത്ത് വീട്ടുടമ അറസ്റ്റിൽ
കപ്പലിലെ 16 ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി
ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം: 11,000 പേരെ ഒഴിപ്പിച്ചു
ആം ആദ്മി എംഎൽഎ അമാനത്തുള്ള ഖാനെ അറസ്റ്റു ചെയ്ത് ഇഡി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top