Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
എന്പ്രാനൽപം കട്ടു ഭുജിച്ചാൽ..!
Monday, November 18, 2019 11:31 PM IST
നിയമസഭാവലോകനം / സാബു ജോണ്‍
മാർക്ക് തട്ടിപ്പ് ആക്ഷേപം പ്രതിപക്ഷം ഉന്നയിക്കുന്നതു സർവകലാശാലകളുടെമേൽ കരിവാരി തേക്കാനാണത്രേ, ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീലിന്റേതാണ് ഈ അഭിപ്രായം. കരികൊണ്ട് ആറാട്ടു നടക്കുന്പോൾ ഇനി തേക്കാനെന്തെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കേരള സർവകലാശാലയിൽ കംപ്യൂട്ടർ ശൃംഖലയിൽ കയറി സർവകലാശാല ജീവനക്കാർ തോറ്റവരെ ജയിപ്പിച്ച സംഭവത്തിൽ അടിയന്തര പ്രമേയത്തിലുള്ള നോട്ടീസ് ചർച്ചയിൽ മന്ത്രി ജലീലിനെതിരേ പ്രതിപക്ഷത്തുനിന്നു കൂട്ടആക്രമണമാണു നടന്നത്. നോട്ടീസ് നൽകി പ്രസംഗിച്ച റോജി എം. ജോണിന്റെ അഭിപ്രായത്തിൽ സംഭവത്തിനു പിന്നിലൊരു മാഫിയയാണ്. മുന്‍പ് എൽഡിഎഫ് ഭരണകാലത്തു നടന്ന വിവാദ അസിസ്റ്റന്റ് ഗ്രേഡ് പരീക്ഷയിലൂടെ ജോലിക്കു കയറിയവരാണത്രെ ഇതിനു പിന്നിൽ.
നാട്ടിലെ കൊള്ളരുതാത്ത ആരുടെ വീട്ടിൽ ചെന്നാലും കേരള സർവകലാശാലയുടെ സീലുള്ള ഉത്തരക്കടലാസ് കിട്ടുമെന്നാണു റോജി പറയുന്നത്. ആയിരം കിലോഗ്രാം സ്വർണം കടത്തിയ ആളുടെ വീട് എൻഫോഴ്സ്മെന്റുകാർ റെയ്ഡ് ചെയ്തപ്പോൾ അവിടെനിന്ന് ഉത്തരക്കടലാസ് കിട്ടി. കുത്തുകേസ് പ്രതിയുടെ വീട്ടിൽ പോലീസ് ചെന്നപ്പോൾ അവിടെനിന്നും കിട്ടി സീലുള്ള ഉത്തരക്കടലാസ്. പിഎസ്സി പരീക്ഷാക്രമക്കേടിനു പിടിയിലായ പ്രതിയുടെ വീട്ടിൽ ചെന്നപ്പോൾ അവിടെയുമുണ്ട് ഉത്തരക്കടലാസ്. സർവകലാശാലയെ പാർട്ടി ഓഫീസ് ആക്കി മാറ്റിയെന്നു റോജി എം. ജോണ്‍ പറഞ്ഞു.
കുറ്റക്കാരെ നിയമത്തിനു മുന്നിൽകൊണ്ടുവന്നു ശിക്ഷ വാങ്ങിക്കൊടുക്കുമെന്നു മന്ത്രി ജലീൽ സഭയ്ക്ക് ഉറപ്പു നൽകി. പക്ഷേ, മന്ത്രിയുടെ ഉറപ്പിൽ പ്രതിപക്ഷത്തിന് ഒട്ടും ഉറപ്പില്ല. മന്ത്രിതന്നെ മാർക്ക് കൂട്ടിക്കൊടുത്താൽ താഴെയുള്ള ജീവനക്കാർ എങ്ങനെ കൂട്ടിക്കൊടുക്കാതിരിക്കുമെന്നാണ് ചെന്നിത്തലയുടെ ചോദ്യം.
“എന്പ്രാനൽപം കട്ടു ഭുജിച്ചാൽ അന്പലവാസികളൊക്കെ കക്കും’’ എന്നായിരുന്നു ഡോ. എം.കെ. മുനീറിന്റെ നിരീക്ഷണം. മന്ത്രി വളരെ ദയാവായ്പുള്ളയാളാണ്. ഒരു പൂവ് ചോദിച്ചാൽ പൂന്തോട്ടം കൊടുക്കും. അപ്പോൾപിന്നെ താഴെയുള്ളവർ ഒരു പൂച്ചട്ടിയെങ്കിലും കൊടുക്കണ്ടേ- മുനീർ പരിഹസിച്ചു.
അടിയന്തര പ്രമേയത്തിൽ പ്രതിഷേധം വാക്കൗട്ടിലൊതുക്കിയെങ്കിലും വിഷയം വീണ്ടും സഭയിൽ സജീവമായി നിന്നു. സർവകലാശാല നിയമ ഭേദഗതി ബില്ലായിരുന്നു സഭയിൽ പാസാക്കേണ്ടിയിരുന്നത്. ചർച്ചയിൽ പങ്കെടുത്തു സംസാരിച്ച മുൻ വിദ്യാഭ്യാസമന്ത്രി കൂടിയായ പി.കെ. അബ്ദുറബ്ബ് വിമർശനത്തിൽ കുറച്ചു മയം കാട്ടിയെങ്കിൽ പിന്നാലെ വന്ന ഷാഫി പറന്പിൽ ഒട്ടും മയം കാണിച്ചില്ല.
പാവപ്പെട്ടവരോടു സാമൂഹ്യ പ്രതിബദ്ധത കാട്ടേണ്ട മേഖലയല്ല സർവകലാശാല പരീക്ഷകളെന്ന് അബ്ദുറബ്ബ് പറഞ്ഞു. ഇങ്ങനെ പോയാൽ മലയാളത്തിൽ ജലീൽ പാസ് എന്ന പ്രയോഗം വൈകാതെ ഉണ്ടാകുമെന്നും റബ്ബ് പറഞ്ഞു.
വർഷങ്ങൾകൊണ്ടു കെട്ടിപ്പടുത്ത സർവകലാശാലകളുടെ വിശ്വാസ്യത മന്ത്രി ജലീൽ മണിക്കൂറുകൾകൊണ്ടു തകർത്തു കളഞ്ഞതായി ഷാഫി പറന്പിൽ പറഞ്ഞു. കേരളത്തിലെ സർവകലാശാലകളെ മന്ത്രി ജലീൽ സിക്കിം, ഭൂട്ടാൻ ലോട്ടറി പോലെയാക്കി മാറ്റി. ഉത്തരക്കടലാസുകൾ പരീക്ഷയ്ക്കു മുന്‍പേ വീട്ടിലെത്തിച്ചു കൊടുക്കുന്ന വിദ്യാർഥി സൗഹൃദ സർക്കാർ ആണിതെന്നാണ് ഷാഫിയുടെ പക്ഷം.
കാസർഗോട്ട് യുഡിഎഫിന്റെ ലോക്സഭാ സ്ഥാനാർഥിയായിരുന്ന ആളെ കണ്ണൂർ സർവകലാശാല വൈസ് ചാൻസലറാക്കിയതും എംജി സർവകലാശാല വൈസ് ചാൻസലറെ പുറത്താക്കേണ്ടി വന്നതും നിങ്ങളുടെ കാലത്തല്ലേ എന്ന ചോദ്യവുമായി എ.എൻ. ഷംസീർ എഴുന്നേറ്റു. അന്നൊന്നും ഇത്തരം മാർക്ക് ദാനം ഉണ്ടായിട്ടില്ലെന്നു ഷാഫി തിരിച്ചടിച്ചു.
സർക്കാർ സ്കൂളുകളിൽ ഉച്ചക്കഞ്ഞി കൊടുത്തതിന്റെ പണം കൊടുക്കാനില്ലാത്ത സർക്കാരാണ് ഷുഹൈബിനെ കൊലപ്പെടുത്തിയ പ്രതികളെ രക്ഷിക്കാനായി ആസാംകാരനായ വിജയ് ഹൻസാരിയയെ 64 ലക്ഷം രൂപ മുടക്കി കൊണ്ടുവന്നത്. കൃപേഷിന്റെയും ശരത്ലാലിന്റെയും കൊലപാതക കേസിലെ പ്രതികളെ രക്ഷിക്കാനായി സുപ്രീംകോടതിയിൽനിന്നു വക്കീലന്മാരെ കൊണ്ടുവന്നത് 42 ലക്ഷം രൂപ മുടക്കിയാണ്. ഇതു കേരളത്തിന്റെ എന്തു താൽപര്യം സംരക്ഷിക്കാനായിട്ടായിരുന്നു? ഷുഹൈബിന്റെയും കൃപേഷിന്റെയും ശരത്ലാലിന്റെയും കുടുംബക്കാർ വാങ്ങുന്ന അരിയുടെയും ഉപ്പിന്റെയും നികുതികൂടി അടങ്ങുന്ന പണമാണ് കൊലക്കേസ് പ്രതികളെ രക്ഷിക്കാൻ ചെലവഴിച്ചതെന്ന് ഓർമിക്കണമെന്നും ഷാഫി പറഞ്ഞു.
ആസാംകാരനായ അഭിഭാഷകനെ കൊണ്ടുവന്നു നാട്ടുകാരനായ ജഡ്ജിയെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നു ഷാഫി പറഞ്ഞതിനെതിരേ ഭരണപക്ഷം രംഗത്തുവന്നു. പരാമർശത്തിൽ ഷാഫി നിലപാടു വ്യക്തമാക്കണമെന്നും രേഖയിൽനിന്നു നീക്കണമെന്നും എം. സ്വരാജ് ആവശ്യപ്പെട്ടു. സഭയുടെ സുരക്ഷിതത്വം ഉപയോഗിച്ചു ജുഡീഷറിക്കെതിരേ ഇങ്ങനെ പറയാമോ എന്നു സുരേഷ് കുറുപ്പ് ചോദിച്ചു. ജഡ്ജി സ്വാധീനിക്കപ്പെട്ടു എന്നു ഷാഫി പറഞ്ഞിട്ടില്ലെന്നു വി.ഡി. സതീശൻ പറഞ്ഞു. വക്കീലിനെ കൊണ്ടുവന്നത് ജഡ്ജിയല്ലല്ലോ എന്നു ഷാഫി ചോദിച്ചു. സർക്കാരിനെ സംശയിക്കാൻ തങ്ങൾക്കു തെളിവുകളുണ്ടെന്നും ഷാഫി പറഞ്ഞു. വാളയാർ കേസിൽ ഇതുപോലെ സുപ്രീംകോടതിയിൽനിന്നു വക്കീലന്മാരെ കൊണ്ടുവരാൻ സർക്കാരിനു തോന്നിയില്ലല്ലോ എന്നും ഷാഫി ചോദിച്ചു.
മന്ത്രി ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൊണ്ടുവരാൻ പോകുന്ന വലിയ വലിയ കാര്യങ്ങളേക്കുറിച്ച് എ. പ്രദീപ്കുമാർ വിസ്തരിച്ചു. പ്രതിപക്ഷം ഗീബൽസിന്റെ തന്ത്രമാണു പയറ്റുന്നതെന്നും പ്രദീപ്കുമാർ കുറ്റപ്പെടുത്തി.
ഹരിപ്പാട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത റവന്യു ടവർ പ്രവർത്തനം തുടങ്ങാത്തതിനെക്കുറിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സബ്മിഷൻ ഉന്നയിച്ചു. താൻ ഒന്നും ചെയ്യാത്തതുകൊണ്ടാണ് റവന്യു ടവർ തുടങ്ങാത്തതെന്നു നാട്ടുകാർ ചിന്തിക്കുമോ എന്നാണു രമേശിന്റെ പേടി. ഏതായാലും രമേശിനു പേരുദോഷമുണ്ടാക്കില്ലെന്നു റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ ഉറപ്പു നൽകി.
കരമന- കളിയിക്കാവിള പാത വികസനം സംബന്ധിച്ച് ആർ. ആൻസലൻ ഉന്നയിച്ച സബ്മിഷനു മന്ത്രി ജി. സുധാകരൻ മറുപടി പറയുന്നതിനിടെ എം. വിൻസന്റും മന്ത്രിയും തമ്മിൽ നന്നായൊന്നു കോർത്തു. സ്ഥലം ഏറ്റെടുക്കലിനായി റവന്യുവകുപ്പ് ഇട്ട കല്ലുകൾ നാട്ടുകാർ മോഷ്ടിച്ചു കൊണ്ടു പോയെന്നാണ് മന്ത്രിയുടെ പരാതി. നാട്ടുകാരെ മോഷ്ടാക്കളാക്കരുതെന്നു വിൻസന്റ് പറഞ്ഞു. ഇവർ തമ്മിൽ തർക്കം മുറുകിയപ്പോൾ മന്ത്രി സീറ്റിലിരുന്നു. എങ്കിൽ പിന്നെ വിൻസന്റ് മറുപടി പറഞ്ഞോളൂ എന്നായി മന്ത്രി.
ഒടുവിൽ വിൻസന്റ് സീറ്റിലിരുന്ന ശേഷമാണ് മന്ത്രി എഴുന്നേറ്റത്. ഇനി പുതിയ കല്ലിടണമെങ്കിൽ ഒരുപാടു നടപടിക്രമമുണ്ടെന്നാണു മന്ത്രിയുടെ പരാതി. ഈ കുണ്ടാമണ്ടികളൊക്കെ എപ്പോൾ തീരുമെന്നു മന്ത്രി ചോദിച്ചു. കുണ്ടാമണ്ടി പ്രയോഗത്തെക്കുറിച്ചായി പിന്നെ പ്രതിഷേധം. അതങ്ങു രേഖയിൽനിന്നു നീക്കരുതോ എന്നു ചെയറിലിരുന്ന ഇ.എസ്. ബിജിമോൾ ചോദിച്ചു. അതവിടെ കിടന്നോട്ടെ. കുണ്ടാമണ്ടി എന്നു പറഞ്ഞാൽ തടസം എന്നേ അർഥമുള്ളു എന്നു മന്ത്രിയും പറഞ്ഞു. അതോടെ ആ തർക്കം അവസാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
Latest News
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
നിമിഷ പ്രിയയുടെ അമ്മ ഇന്ന് യെമനിലേക്ക്
തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
പ്രതിഷേധം അവസാനിപ്പിച്ചു; തൃശൂർ പൂരം വെടിക്കെട്ട് ഉടൻ
Latest News
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
നിമിഷ പ്രിയയുടെ അമ്മ ഇന്ന് യെമനിലേക്ക്
തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
പ്രതിഷേധം അവസാനിപ്പിച്ചു; തൃശൂർ പൂരം വെടിക്കെട്ട് ഉടൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top