Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വലിയ പ്രതീക്ഷയായിരുന്നു ട്രാക്ടർ റോഡുകൾ
Saturday, November 16, 2019 12:34 AM IST
വീണ്ടെടുക്കാം വീഴ്ചയില്ലാതെ -3 / ജിമ്മി ഫിലിപ്പ്
കുട്ടനാടൻ പാടശേഖരങ്ങളുടെ പുറം ബണ്ടുകളിൽ വീടുവച്ചു താമസിക്കുന്നവർ ആയിരക്കണക്കിനു വരും. കർഷകരും കർഷക തൊഴിലാളികളുമാണവർ. സ്വന്തമായും പാട്ടത്തിനെടുത്തും കൃഷി ചെയ്യുന്നവർ. വീടിനോടു ചേർന്നു തൊഴുത്തും പശുക്കളും. ബണ്ടിൽ വാഴയും പച്ചക്കറികളും. എക്കൽ കുത്തിയെടുത്തുണ്ടാക്കിയ ബണ്ടിൽ അവ തഴച്ചു വളരും. കുറച്ചു കോഴികളും താറാവും. ഒറ്റനോട്ടത്തിൽ സുഖ ജീവിതം.
പേടിപ്പെടുത്തുന്ന വെള്ളപ്പൊക്കം
എന്നാൽ വെള്ളപ്പൊക്കം അവർക്കു പേടിയാണ്. പാടത്തു മടവീണാൽ എല്ലാം കഴിഞ്ഞു. അവിടെ ആറും തോടും പാടവും ഒന്നുമുണ്ടാവില്ല. വെള്ളം നിരന്നു പരന്നു കിടക്കും. പിന്നെ ജീവൻ കൈയിൽ പിടിച്ചുള്ള ഓട്ടമാണ്. എടുക്കാവുന്നതൊക്കെ എടുത്തു വള്ളത്തിൽ ഏതെങ്കിലും ദുരിതാശ്വാസ കേന്ദ്രത്തിൽ. വെള്ളമിറങ്ങി പാടത്തെ വെള്ളം വറ്റുന്നതുവരെ അവിടെത്തന്നെ. തിരിച്ചെത്തിയാൽ ഒന്നുമുണ്ടാവില്ല. എല്ലാം ഒന്നിൽ നിന്നു തുടങ്ങണം.
ദുരിതക്കയത്തിൽ മുങ്ങുന്നവരുടെ പിന്നെയുള്ള പ്രതീക്ഷ ട്രാക്ടർ റോഡുകളിലായിരുന്നു. പാടത്തിന്റെ പുറംബണ്ടുകൾ കൂടുതൽ വീതിയിലും ഉയരത്തിലും പിടിച്ച് കട്ടയും മണ്ണുമിട്ട് ബലപ്പെടുത്തി ഉണ്ടാക്കുന്ന ചെറുറോഡുകൾ. “ഉഴവിന് ട്രാക്ടർ ഇറക്കാൻ’’ എന്ന അർഥത്തിലാണ് ആ പേരു വീണത്. അതുകൊണ്ടുള്ള ഗുണങ്ങൾ നിരവധിയാണ്. പാടം മട വീഴാതെ സംരക്ഷിക്കാം. വെള്ളം നീന്താതെ പുറത്തേക്കിറങ്ങാം. വീട്ടിലും തൊഴുത്തിലും വെള്ളം കയറില്ല. നെല്ലിനൊപ്പം ബണ്ടിലെ കരകൃഷികളും രക്ഷപ്പെടും. ബണ്ടിൽ വളരുന്ന തെങ്ങുകളുടെ വേരുകൾ റോഡുകൾക്ക് അധിക ബലം നൽകുകയും ചെയ്യും.
ഉണർവായി കുട്ടനാട് പാക്കേജ്
കുട്ടനാട് പാക്കേജ് വന്നതോടെ ട്രാക്ടർ റോഡുകൾക്ക് പുത്തനുണർവായി. വാഹന സൗകര്യമുള്ളതും എന്നാൽ നീരൊഴുക്കിനു തടസമുണ്ടാക്കാത്തതുമായ ചെറുറോഡുകളെന്ന സങ്കല്പത്തിലെത്തി അവ. പുറംബണ്ടിലൂടെ മാത്രമല്ല, വലിയ പാടശേഖരങ്ങൾക്ക് നടുവിലൂടെയും റോഡുകൾ വേണമെന്ന ചിന്ത വ്യാപകമായി. കൃഷിക്കാവശ്യമായ വിത്തും വളവും എത്തിക്കുക, ട്രാക്ടറും ട്രില്ലറും കൊയ്ത്ത് മിഷ്യനും എളുപ്പത്തിൽ കൊണ്ടുവരിക, കൊയ്തെടുത്ത നെല്ല് ലോറികളിൽ കയറ്റി ലക്ഷ്യസ്ഥാനത്തെത്തിക്കുക... കർഷകന്റെ പ്രതീക്ഷ വാനൊളമെത്തി. എന്നാൽ, ഓരോ വെള്ളപ്പൊക്കം കഴിയുന്പോഴും അവർ നിരാശയിലേക്കു വഴുതി വീഴുകയായിരുന്നു.
ബലിയാടായി വത്സമ്മ
കാവാലം കോഴിച്ചാൽ വടക്ക് പാടശേഖരത്തിന്റെ തെക്കെബണ്ടിൽ വീടുവച്ചു താമസിക്കുന്ന നിരവധി കുടുംബങ്ങളിൽ ഒന്നാണു കുറുപ്പശേരിൽ കുടുംബം. ആലപ്പുഴ ജില്ലയിൽ നീലംപേരൂർ പഞ്ചായത്ത് പത്താം വാർഡിൽ കൃഷ്ണപുരം തോടിന്റെ കര. കർഷകനും വിമുക്തഭടനുമായ ഭർത്താവ് ബേബിച്ചനും ഭാര്യ വത്സമ്മയും മക്കളും. സന്തോഷകരമായ കുടുംബജീവിതം. പതിവുപോലെ അന്നും രാവിലെ വത്സമ്മ പള്ളിയിൽ പോയതാണ്. എഴുപതുകളിൽ കെഎൽഡിസി നിർമിച്ചതും പിന്നീട് ഇടിഞ്ഞു പൊളിഞ്ഞു പോയതുമായ പാടത്തിന്റെ കൽക്കെട്ടിലൂടെയായിരുന്നു യാത്ര. കൃഷ്ണപുരം കാവാലം റോഡിലെത്താൻ അതുമാത്രമാണു മാർഗം.
ചെറിയ വേലിയേറ്റമുണ്ടായാൽ പോലും കൽക്കെട്ട് മൂടി വെള്ളമെത്തും. ഇളകിക്കിടക്കുന്ന കരിങ്കല്ലുകൾ കണ്ണിൽപ്പെട്ടില്ല. അതിൽ തട്ടി വത്സമ്മ വെള്ളക്കെട്ടിൽ വീണു ജീവൻ വെടിഞ്ഞു.
കൃഷ്ണപുരത്തു നിന്നു കോഴിച്ചാൽ പാടശേഖരത്തിലൂടെ ബണ്ടിനോട് ചേർന്നു നിർമിക്കുന്ന നിർദിഷ്ട ട്രാക്ടർ റോഡ് പൂർത്തിയാക്കാൻ മുന്നിൽ നിന്നു പ്രവർത്തിച്ചവരിൽ വത്സമ്മയുമുണ്ടായിരുന്നു. അതിനുവേണ്ടി കളക്ടറേറ്റിലും ജില്ലാ പഞ്ചായത്തിലും നിവേദനം നൽകാൻ പോയ സംഘത്തിലും ഇൗ വീട്ടമ്മയുണ്ടായിരുന്നു. കുറച്ചു നാളുകൾക്കു മുന്‍പ് സ്കൂൾ കുട്ടികളുമായി പോയ വാൻ പാടത്തേക്കുമറിഞ്ഞതും ഇതേ പാടശേഖരത്തിലാണ്. അങ്ങനെ ചെറുതും വലുതുമായ എത്രയെത്ര അപകടങ്ങൾ.
ദുരിതവഴികൾ
കുട്ടനാട്ടിലെ ഒട്ടുമിക്ക ട്രാക്ടർ റോഡുകളുടെയും സ്ഥിതി ഇതാണ്. പൊട്ടിപ്പൊളിഞ്ഞും തിട്ട ഇടിഞ്ഞും കൽക്കെട്ട് അടർന്നും കിടക്കുന്നു. പലയിടത്തും വെള്ളം കയറി യാത്രതീർത്തും അസാധ്യം. വലിയ പ്രതീക്ഷയോടെയാണ് നെടുമുടി പഞ്ചായത്തിലെ മണപ്ര റോഡ് നിർമിച്ചത്. കല്ലുകെട്ടിയാണ് നിർമിച്ചിട്ടുള്ളതെങ്കിലും ഫലമൊന്നുമില്ല. കൊട്ടാരം ഭഗവതി ക്ഷേത്രത്തിനു സമീപത്തുകൂടിയുള്ള റോഡ് പാടത്തിന്റെ നടുവിലൂടെയാണ് പോകുന്നത്. രണ്ടര കിലോമീറ്ററോളം നീളം. നന്നായി സംരക്ഷിച്ചിരുന്നെങ്കിൽ ഏറെ ഗുണം കിട്ടുമായിരുന്നു. രാജപുരം കായലിനു നടുവിലൂടെ തീർത്ത റോഡ് പാതി വഴിയിൽ നിലച്ചിട്ടു വർഷങ്ങളായി. കറ്റയും നെല്ലും കച്ചിയും കർഷകർ ഇപ്പോഴും തലച്ചുമടയായിട്ടാണു മാറ്റുന്നത്.
കാവാലം കൃഷി ഭവന്റെ പരിധിയിൽ 1400 ഏക്കർ വരുന്ന രാമരാജപുരം കായലിന് നടുവിലൂടെ ട്രാക്ടർ റോഡ് വേണമെന്ന ആവശ്യം വർഷങ്ങളായി ഉന്നയിക്കപ്പെടുന്നതാണ്. പണ്ട് മുട്ടന്പുറം മുതൽ വടക്കെ മോട്ടോർതറ വരെ റോഡുണ്ടായിരുന്നെങ്കിലും അതു പിൽക്കാലത്ത് ഒലിച്ചുപോയി. നിർദിഷ്ട റോഡ് അവസാനിക്കുന്നതിന്റെ മറുകര ഇരുപത്തിനാലായിരം കായലാണ്. ചന്പക്കുളത്ത് മൂലപൊങ്ങന്പ്ര പാടശേഖരത്തിൽ തെക്കേക്കര പള്ളിയുടെ മറുകരയിൽ നിന്നാരംഭിച്ച് വാഴത്തറ വരെ എത്തുന്ന റോഡ് നാമമാത്രമായി. മങ്കൊന്പ് ബ്ലോക്ക് ജംഗ്ഷനിൽ നിന്നു തെക്കേക്കര ഹൈസ്കൂൾ വരെയുള്ള റോഡ് കൊണ്ട് നാട്ടുകാർക്ക് പ്രയോജനമൊന്നുമില്ല. നിരവധി താമസക്കാരുള്ള കളരിത്തറ കാട്ടിത്തറ റോഡിന്റ കാര്യവും അങ്ങനെതന്നെ. കുട്ടനാട് താലൂക്കിൽ രാമങ്കരി പഞ്ചായത്തിലെ 12, 13 വാർഡുകളിലൂടെ കടന്നുപോകുന്ന എ.സി. കനാൽ പി.ഡബ്ല്യൂ.ഡി ലിങ്ക് റോഡ് വർഷം മുഴുവൻ വെള്ളക്കെട്ടിലാണ്... ഇങ്ങനെ കുട്ടനാട്ടിൽ എത്രയെത്ര ദുരിത വഴികൾ... ഒന്നുകൊണ്ടും പ്രയോജനമില്ല.
ചീപ്പുങ്കൽ-മണിയാപറന്പ് റോഡ്
വടക്കൻ കുട്ടനാട്ടിൽ കോട്ടയം ജില്ലയിൽ ആർപ്പൂക്കര പഞ്ചായത്തിൽ പുതിയൊരു റോഡിന് അനുമതിയായിട്ടുണ്ട്. ചീപ്പുങ്കൽ-മണിയാപറന്പ് റോഡ്. കുമരകത്തിനടുത്താണു ചീപ്പുങ്കൽ. വേന്പനാട് കായലിന്റെ മുഖം. നിർദിഷ്ട റോഡ് പോകുന്നതു ചൂരത്തറ, പാഴോട്ട്മേക്കരി, കണ്ടമുണ്ടാലിക്കരി,തുരുത്തുമാലിക്കരി, പള്ളിക്കരി, പാടശേഖരങ്ങളുടെ നടുവിലൂടെ. അഞ്ചര കിലോമീറ്ററോളം നീളം വരും. 50 കോടിയുടെ പദ്ധതി. ജലനിരപ്പിൽ നിന്നു രണ്ടു മീറ്ററോളം ഉയർത്തിയാണു നിർമാണം. കിഴക്കൻ മണ്ണിറക്കി റോഡ് നിർമിക്കണമെന്നാണു വ്യവസ്ഥ. അതിനായി കിഴക്ക് വലിയൊരു കുന്ന് തന്നെ കണ്ടുവച്ചിട്ടുണ്ട്. അത് ഇടിച്ചു നിരത്തി പാടത്തിറക്കും. അങ്ങനെ റോഡുണ്ടാക്കും.
കായലിൽ മണ്ണ് ഇഷ്ടംപോലെ
എന്നാൽ, മറുവശത്ത് നിർദിഷ്ട റോഡിന് സമീപം വേന്പനാട് കായലിൽ വലിയ മൺചിറകൾ കിടക്കുന്നു. ചെളിയും മണലും കൂടിയുള്ള പ്രത്യേകതരം മണ്ണാണത്. നല്ല ഉറപ്പുള്ള മണ്ണ്. ട്രഡ്ജ് ചെയ്തെടുക്കേണ്ടതായതിനാൽ ട്രഡ്ജർ മണ്ണ് എന്നാണു പേര്. ആ മണ്ണ് എടുത്ത് റോഡിന് ഉപയോഗിച്ചാൽ കായൽ താഴും. റോഡുണ്ടാകുകയും ചെയ്യും.ചെലവും കുറയും. കുട്ടനാടിന് അധിക ഭാരമുണ്ടാകുകയുമില്ല. പക്ഷേ, റോഡ് നിർമാണത്തിന് ട്രഡ്ജർ മണ്ണ് ഉപയോഗിക്കാൻ പൊതുമരാമത്ത് വകുപ്പിന് വ്യവസ്ഥയില്ലത്രേ.
അതിനപ്പുറത്താണ് മീനച്ചിലാറിന്റെ കൈവഴികളിലൊന്നായ പെണ്ണാർ തോട്. അതിന്റെ ആറ്റുമുഖത്ത് എക്കൽ അടിഞ്ഞ് വലിയ ചിറ രൂപപ്പെട്ടിരിക്കുന്നു. ഒരേക്കറോളം വിസ്തൃതി വരും. അതു കുത്തിയെടുത്ത് റോഡിന് ഉപയോഗിച്ചാൽ പുഴയും താഴും. ഒഴുക്ക് കൂടുകയും ചെയ്യും.
വില്ലനായി തണ്ണീർതട നിയമം
കുട്ടനാട്ടിലെ പരന്പരാഗത ജലപാതകളൊക്കെ അടഞ്ഞു. കട്ട ചേടലും ആഴം കൂട്ടലും നടക്കുന്നില്ല. മിക്കയിടത്തും കലുങ്കുകളും പാലങ്ങളുമായി. ട്രാക്ടർ റോഡുകൾ പോകുന്ന പുറംബണ്ടുകൾ ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്നു. കായൽ കൈയേറ്റവും വയൽ നികത്തൽ വിവാദങ്ങളും ട്രാക്ടർ റോഡ് നിർമാണത്തെ പിന്നോട്ടടിച്ചു. തണ്ണീർതട നിയമങ്ങളാണു ഫണ്ട് അനുവദിക്കുന്നതിനു തടസമാകുന്നതെന്നും വാദമുണ്ട്. ഇൗ വാദം ഉന്നയിച്ച് അർഹതപ്പെട്ടവർക്ക് നീതി നിഷേധിക്കുന്ന നിരവധി സംഭവങ്ങളുമുണ്ട്. നീലംപേരൂർ പഞ്ചായത്തിൽ നാരകത്തറ പാത്തേരിൽ മേരിക്കുട്ടി ടീച്ചർ അതിലൊരാളാണ്. ഇവരുടെ വീടിനോട് ചേർന്നുള്ള പുരയിടത്തിലൂടെ കടന്നു പോകുന്ന വിധത്തിലാണു റോഡിനു സ്ഥലമെടുത്തത്.
എന്നാൽ, നിർമാണം തുടങ്ങിയപ്പോൾ അലൈൻമെന്റ് മാറ്റി വയലിലൂടെ റോഡ് നിർമിച്ചു.അത് ടീച്ചറുടെ പുരയിടത്തിൽ നിന്ന് അഞ്ചു മീറ്റർ അകലെ. ആ ദൂരം മാത്രം മണ്ണിട്ട് ഉയർത്തി റോഡുമായി ബന്ധിപ്പിച്ചാൽ ടീച്ചർക്ക് റോഡ് ഉപയോഗിക്കാനാകും. ഇതു ചൂണ്ടിക്കാട്ടി നാലു വർഷമായി അപേക്ഷകളുമായി സർക്കാർ ഒാഫീസുകൾ കയറിയിറങ്ങുന്ന ടീച്ചർക്കു മടുത്തു. സംസ്ഥാനതല നിരീക്ഷണ സമിതിയുടെ അനുമതി ലഭിക്കാത്തതിനാൽ സ്വന്തം സ്ഥലത്തിലൂടെ നിർമിച്ച റോഡ് ഉപയോഗിക്കാൻ കഴിയാതെ നരകിക്കുകയാണ് ടീച്ചർ.
ജലഗതാഗതം നിലച്ചു
ആറുകൾക്കും തോടുകൾക്കും ആഴം കുറയുകയും കായലിൽ മൺചിറകൾ രൂപപ്പെടുകയും ചെയ്തതോടെ കുട്ടനാട്ടിലെ നിരവധി ബോട്ട് സർവീസുകൾ നിലച്ചുപോയി. റോഡ് സൗകര്യം വർധിച്ചതും കാരണമാണ്. കൈനടി, കാവാലം, പുളിങ്കുന്ന്, മങ്കൊന്പ്, ചന്പക്കുളം, എടത്വ, നീരേറ്റുപുറം, തുടങ്ങിയ സ്ഥലങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പല സർവീസുകളും ഇന്നില്ല. കിടങ്ങറയിൽ ഉയരം കുറഞ്ഞ പാലം ( കെ.സി പാലം) വന്നതോടെ ചങ്ങനാശേരിക്കുള്ള ബോട്ട് സർവീസ് നാമമാത്രമായി. ചങ്ങനാശേരി ചന്തയുടെ പ്രതാപവും അതോടെ അസ്തമിച്ചു. കോട്ടയത്തു നിന്നു മൂന്നാറിനും കൊല്ലത്തിനും അന്പലപ്പുഴയ്ക്കുമൊക്കെയുണ്ടായിരുന്ന സർവീസുകളും നിലച്ചു. ജലപാതകളിലൂടെ ലാഭകരമായി നടത്തിയിരുന്ന ചരക്കു നീക്കവും ഏറെക്കുറെ ഇല്ലാതായി.
യാത്രാദുരിതത്തോടൊപ്പം കുടിവെള്ള പ്രശ്നവും കുട്ടനാട്ടുകാരുടെ ജീവിതം നരകതുല്യമാക്കുകയാ ണ്. കുടിവെള്ളത്തിനുവേണ്ടിയുള്ള അവരുടെ നിലവിളി ബധിര കർണങ്ങളിലാണു പതിക്കുന്നത്. നാടുനീളെ ടാപ്പുകളും പൈപ്പുകളും ഓവർഹെഡ് ടാങ്കുകളുമൊക്കെയുണ്ടെങ്കിലും കുടിനീർ മാത്രമില്ല.
വെള്ളമിറങ്ങാത്ത മണലോടി
കൈനകരി പഞ്ചായത്തിൽ 13ാംവാർഡിലെ മണലോടി തുരുത്തിൽ മണ്ണില്ല. എവിടെ നോക്കിയാലും വെള്ളം. പുരയിടങ്ങളിൽ മാത്രമല്ല വീടിനുള്ളിലും. നടവഴികളിൽ മുട്ടിനു മുകളിലാണു വെള്ളം . നാട്ടുകാരെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ആകെയുള്ള റോഡാണ് കോലത്തു ജെട്ടി റോഡ്. ഇതുവഴി ബസ് സർവീസുമുണ്ട്. പക്ഷെ, ഫലമില്ലെന്നു മാത്രം.
വെള്ളത്തിൽ ബസ് ഓടിക്കാനാവില്ലല്ലോ. തുരുത്തിനുള്ളിൽ നിരവധി ഇടത്തോടുകളുണ്ട്. എല്ലാം ചെളിയടിഞ്ഞ് നികന്ന നിലയിൽ. 84 കുടുംബങ്ങളാണു തുരുത്തിലെ താമസക്കാർ. 2018 ലെ മഹാപ്രളയത്തിനുശേഷം ഇതുവരെ വെള്ളമിറങ്ങാത്ത പുരയിടങ്ങളും ഇവിടെയുണ്ട്. സമീപത്തെ അറുനൂറ്റമ്പാടം പ്രദേശത്തിന്റെയും അവസ്ഥയും വ്യത്യസ്തമല്ല. മുന്നൂറിലേറെ വീട്ടുകാരുണ്ടിവിടെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
Latest News
പോളിംഗ് ഓഫീസര്‍മാരുടെ ലിസ്റ്റ് ചോര്‍ത്തി; ഗുരുതര ആരോപണവുമായി ആന്റോ ആന്റണി
മോദിയുടെ വിവാദപ്രസംഗം: ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
യുഎസ് കപ്പൽ ലക്ഷ്യമാക്കി ഹൂതി ആക്രമണം; പ്രതിരോധിച്ച് സഖ്യസേന
ഹരിയാനയിൽ 400 വർഷങ്ങൾ പഴക്കമുള്ള മൂന്ന് ലോഹ വിഗ്രഹങ്ങൾ കണ്ടെത്തി
Latest News
പോളിംഗ് ഓഫീസര്‍മാരുടെ ലിസ്റ്റ് ചോര്‍ത്തി; ഗുരുതര ആരോപണവുമായി ആന്റോ ആന്റണി
മോദിയുടെ വിവാദപ്രസംഗം: ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
യുഎസ് കപ്പൽ ലക്ഷ്യമാക്കി ഹൂതി ആക്രമണം; പ്രതിരോധിച്ച് സഖ്യസേന
ഹരിയാനയിൽ 400 വർഷങ്ങൾ പഴക്കമുള്ള മൂന്ന് ലോഹ വിഗ്രഹങ്ങൾ കണ്ടെത്തി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top