Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
വാർത്തകളിൽ നിറഞ്ഞ് സുപ്രീം കോടതി
സുപ്രീം കോടതി തുടർച്ചയായി ഞെട്ടിക്കുകയാണ്. ബാബറി മസ്ജിദ്- രാമജന്മഭൂമി കേസും അയോഗ്യത ശരിവച്ച എംഎൽഎമാർക്ക് വീണ്ടും മത്സരിക്കാൻ അനുവദിച്ചതും ചീഫ് ജസ്റ്റീസിന്റെ ഓഫീസിനെ വിവരാവകാശ പരിധിയിലാക്കിയതും മുതൽ ശബരിമലയിലെ യുവതീപ്രവേശന വിധിക്കെതിരേയുള്ള പുനഃപരിശോധനാ ഹർജികളിലെ തീരുമാനം നീട്ടിയതും റഫാൽ യുദ്ധവിമാന ഇടപാടിലെ അഴിമതി സംബന്ധിച്ച പുനഃപരിശോധനാ ഹർജി തള്ളിയതും ചൗക്കിധാർ ചോർ ഹേ എന്ന പ്രയോഗത്തിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരേയുള്ള കോടതിയലക്ഷ്യ ഹർജി തള്ളിയതുമെല്ലാം വലിയ വാർത്തയായി.
പക്ഷേ, രാജ്യത്തെ പരമോന്നത കോടതിയുടെ, പ്രത്യേകിച്ച് ഭരണഘടനാ ബെഞ്ചുകളുടെ തിരക്കിട്ടുള്ള ഏകകണ്ഠ, ഭൂരിപക്ഷ വിധികളും വിയോജന വിധികളുമെല്ലാം മൊത്തത്തിൽ ഉണ്ടാക്കിയ ആശയക്കുഴപ്പവും അങ്കലാപ്പും ചെറുതല്ല. മിക്ക കേസുകളും കൂടുതൽ സങ്കീർണമായെന്നു പറഞ്ഞാലും തെറ്റല്ല. കോടതിവിധികളിൽ വ്യക്തത കിട്ടാൻ രാജ്യത്തെ പ്രമുഖ നിയമജ്ഞർ പോലും വിഷമിക്കുകയാണ്. പല വിധികളെത്തുടർന്നും നിയമലോകത്ത് വ്യത്യസ്ത അഭിപ്രായങ്ങൾ തുടരുന്നതു തന്നെ ആശയക്കുഴപ്പത്തിന്റെ തെളിവാകും.
നിലവിലെ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി ഞായറാഴ്ച വിരമിക്കുന്നതിനു മുന്പാണു വളരെക്കാലമായി വിവാദമായിരുന്ന കേസുകളിലെ കൂട്ടവിധിയെന്നതും ശ്രദ്ധേയമാണ്. സുപ്രീംകോടതിയിലെ ചുമതലകൾ വീതിച്ചുനൽകുന്നതിൽ സീനിയോറിറ്റി മറികടന്നു പ്രമാദമായ ചില കേസുകൾ ചില ജഡ്ജിമാർക്കു പ്രത്യേകം നൽകുന്നത് അടക്കമുള്ള പ്രശ്നങ്ങൾ ഉയർത്തി അന്നത്തെ ചീഫ് ജസ്റ്റീസിനും പരോക്ഷമായി കേന്ദ്രസർക്കാരിനുമെതിരേ പരസ്യമായി പത്രസമ്മേളനം വിളിച്ചു പ്രതികരിച്ചവരിൽ പ്രമുഖനായിരുന്നു ജസ്റ്റീസ് രഞ്ജൻ ഗൊഗോയ്. പക്ഷേ ചീഫ് ജസ്റ്റീസായശേഷം അദ്ദേഹത്തിനെതിരേ ലൈംഗികപീഡന പരാതി ഉയർന്നപ്പോൾ രാജ്യത്തു കേട്ടുകേൾവിയില്ലാത്ത രീതിയിൽ ആ കേസ് ഒതുക്കിയതോടെ ചിത്രം മാറി.
അയോധ്യയിലെ ഭൂമിതർക്ക കേസിലും റഫാൽ അഴിമതിയാരോപണം അന്വേഷിക്കണമെന്ന ഹർജിയിലും കർണാടകയിലെ അയോഗ്യരാക്കപ്പെട്ട എംഎൽഎമാരുടെ കേസിലും തുടങ്ങി ശബരിമല യുവതീപ്രവേശന വിധിക്കെതിരേയുള്ള പുനഃപരിശോധനാ ഹർജിയിലും മറ്റും രാജ്യത്തെ ഭരണകക്ഷിക്കും അവരെ തുണയ്ക്കുന്ന സംഘപരിവാറിനും സുപ്രീംകോടതി വിധി വരുന്നതിനു മുന്പേ ആഹ്ലാദവും ആമോദവും ഉണ്ടായതു വെറും യാദൃച്ഛികമാകില്ല. ഇതിനു മുന്പുള്ള മുത്തലാക്ക് വിധി അടക്കമുള്ളവയും മറക്കരുതല്ലോ.
അയോധ്യ, ശബരിമല, മുത്തലാക്ക്, റഫാൽ തുടങ്ങിയ സുപ്രധാന കേസുകളിൽ ഭരണഘടനാ ബെഞ്ചിന്റെ അന്തിമവിധികളിൽ ഭരണഘടനയും നിയമവ്യവസ്ഥയും കൃത്യമായി കണ്ടെത്താൻ തന്നെ പ്രയാസമാകും. ഭരണഘടനാ ബെഞ്ചിലെ തന്നെ അംഗങ്ങളായ ചില ജഡ്ജിമാർ നൽകിയ വിയോജന വിധികളും ഉയർത്തിയ ചോദ്യങ്ങളും രാജ്യത്തെ ന്യായാധിപന്മാർക്കു തന്നെ പഠനവിഷയമാണ്. ശരിയേത്, കൂടുതൽ ശരിയേത്, തെറ്റേത്, തെറ്റും ശരിയുമല്ലാത്തതാണോ എന്നൊന്നും തീർച്ചപ്പെടുത്താനാകാത്ത അഭിപ്രായങ്ങൾ.
ഭരണഘടനയിലെ ഏതു വ്യവസ്ഥയും രാജ്യത്തെ ഏതു നിയമവും അനുസരിച്ചാണ് അയോധ്യയിലെ തർക്കഭൂമി മുഴുവനായി ഭൂരിപക്ഷസമുദായത്തിനും മറ്റൊരു അഞ്ചേക്കർ ഭൂമി കേസിലെ കക്ഷിയായ ന്യൂനപക്ഷ സമുദായത്തിനും നൽകിയതെന്ന് ഇനിയും മനസിലായിട്ടില്ലെന്നു പറയുന്നതു സുപ്രീംകോടതിയിലെ ചില അഭിഭാഷകർ തന്നെയാണ്. കോടതിയുടെ നേതൃത്വത്തിൽ ഒത്തുതീർപ്പോ പരിഹാരമോ ഉണ്ടാക്കിയിരുന്നെങ്കിൽ പ്രശ്നമില്ല.
ദീർഘകാലമായി രാജ്യത്ത് സംഘർഷവും രാഷ്ട്രീയ മുതലെടുപ്പുകളും നടന്ന പ്രശ്നത്തിൽ ഒരു പരിഹാരം അനിവാര്യവും നല്ലതുമാകും. പക്ഷേ അയോധ്യ കേസിൽ കോടതിയുടെ മേൽനോട്ടത്തിലുള്ള ഒത്തുതീർപ്പല്ല, മറിച്ചു ഭരണഘടനാ ബെഞ്ചിന്റെ വിധിപ്രസ്താവം ഉണ്ടായതാണു അനേകരുടെ നെറ്റി ചുളിപ്പിക്കുന്നത്. അയോധ്യയിൽ ബാബറി മസ്ജിദ് തകർക്കപ്പെട്ട സ്ഥലം തങ്ങളുടേതാണെന്നു സംശയമില്ലാതെ തെളിയിക്കാൻ മുസ്ലിംകൾക്കായില്ലെന്നു പറയുന്നു. എങ്കിൽ തങ്ങളുടെ അവകാശം സംശയലേശമെന്യേ തെളിയിക്കാൻ ഹിന്ദുക്കൾക്കു കഴിഞ്ഞോയെന്നതിനും കൃത്യമായ ഉത്തരമില്ല.
ബാബറി മസ്ജിദ് പൊളിച്ചതു തെറ്റാണെന്നു ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായി പറയുന്നു. എങ്കിൽ തെറ്റുചെയ്തവർക്കുതന്നെ അതേ തർക്കഭൂമി മുഴുവനായി എങ്ങനെ നൽകാനാകും എന്നതിന് ആരും വ്യക്തത നൽകുന്നില്ല. തെറ്റാണു ചെയ്തതെന്നു പരമോന്നത കോടതി പറയുന്നുണ്ടെങ്കിൽ രാജ്യത്തെയാകെ ബാധിച്ച വലിയ തെറ്റിന് ഉത്തരവാദികളെ ശിക്ഷിക്കാൻ കൂടി വ്യക്തമായി നിർദേശം നൽകേണ്ടതില്ലേ. ഇതിനൊക്കെ മറുപടിയായി തൊടുന്യായങ്ങൾ നിരത്താമെങ്കിലും രാജ്യത്തെ നിലവിലുള്ള നിയമവ്യവസ്ഥ അനുസരിച്ചാണോ വിധിയെന്നതാണു പ്രസക്തമായ ചോദ്യം.
ശബരിമല കേസിൽ അടക്കം സുപ്രീംകോടതി വിധി പറയുന്പോൾ ഭരണഘടനയാണു വിശുദ്ധ ഗ്രന്ഥം എന്ന ജസ്റ്റീസ് രോഹിംഗ്ടണ് നരിമാന്റെ തന്നെ അഭിപ്രായം വളരെ പ്രസക്തമാണ്. വിശ്വാസങ്ങളോ, ആചാരങ്ങളോ ഭരണഘടനയേക്കാൾ വലുതാകില്ലെന്നു പലതവണ സുപ്രീംകോതി തന്നെ മുന്പേ വ്യക്തമാക്കിയിട്ടുമുണ്ട്. കോടതിക്കു മുന്പിൽ ഭരണഘടന തന്നെയാകണം വിശുദ്ധ ഗ്രന്ഥം. രാജ്യത്തെ ജനപ്രതിനിധി സഭ പാസാക്കിയ നിയമങ്ങളാകണം കോടതി പരിഗണിക്കേണ്ടത്.
ഓരോ കേസിലും വിശ്വാസം, ആചാരം, കീഴ്വഴക്കം, രാഷ്ട്രീയം, മതം, ജാതി തുടങ്ങിയ പരിഗണനകൾ വന്നാൽ രാജ്യത്തെ നിയമവ്യവസ്ഥ തന്നെയാകും തകരുക. ഏകീകൃത സിവിൽ കോഡിനു വേണ്ടി വാദിക്കുന്നവർ തന്നെയാണു ഭൂരിപക്ഷ വിശ്വാസമെന്ന വടിയുമേന്തി വരുന്നതെന്നതാണു വിരോധാഭാസം.
ശബരിമല യുവതീപ്രവേശന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജികൾ പുതിയ ഏഴംഗ ബെഞ്ചിൽ നിന്ന് ഉത്തരങ്ങൾ കിട്ടുന്നതു വരെ മാറ്റിവയ്ക്കാനുള്ള ഭൂരിപക്ഷ വിധി എന്തായാലും രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമാണ്. അതിലേറെ അതിശയകരമാണ്.
മതപരമായ വിഷയങ്ങളിൽ കോടതി ഇടപെടുന്നതിന്റെ സാധ്യതകളെക്കുറിച്ച് ഏഴംഗ ബെഞ്ച് പരിശോധിക്കണമെന്നും അതുവരെ വിധി നീട്ടുകയാണെന്നുമാണു ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിയും ജസ്റ്റീസുമാരായ എ.എം. ഖാൻവിൽക്കറും ഇന്ദു മൽഹോത്രയും വ്യക്തമാക്കിയത്.
ദാവൂദി ബോറ സമുദായത്തിലെ സ്ത്രീകളുടെ ചേലാകർമവും മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശനവും സമാനസ്വഭാവമുള്ള വിഷയങ്ങളാണെന്നു ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ തീരുമാനമാകുന്നതു വരെ പുനഃപരിശോധനാ ഹർജികൾ മാറ്റിവയ്ക്കുകയാണ് ചീഫ് ജസ്റ്റീസും മറ്റു രണ്ടു ജഡ്ജിമാരും ചെയ്തത്. ചുരുക്കത്തിൽ പുനഃപരിശോധനാ ഹർജി തള്ളിയില്ല. പഴയ വിധി സ്റ്റേ ചെയ്തിട്ടുമില്ല. ഫലത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നു.
ഏഴംഗ ബെഞ്ചിന്റെ തീരുമാനത്തിനായി ഉയർത്തിയ ചോദ്യങ്ങളും ശ്രദ്ധേയമാണ്. 1. ഒഴിച്ചുകൂടാനാകാത്ത മതാചാരങ്ങൾ ഏതെല്ലാം. ഇവ തീരുമാനിക്കാനുള്ള അധികാരം മതാചാര്യ·ാർക്കോ, കോടതിക്കോ? 2. മതവിശ്വാസത്തിനും തുല്യതയ്ക്കുമുള്ള ഭരണഘടനാപരമായ അവകാശങ്ങൾ എങ്ങനെ പൊരുത്തപ്പെടുത്തണം. 3. ഒഴിച്ചുകൂടാനാകാത്തതെന്നു പറയുന്ന മതാചാരങ്ങൾക്കു ഭരണഘടനാ പരിരക്ഷയുണ്ടോ. 4. മതവിശ്വാസത്തിനുള്ള അവകാശം ക്രമസമാധാനത്തിനും സദാചാരത്തിനും വിധേയമാണെന്ന വ്യവസ്ഥയുടെ അർഥമെന്താണ്. 5. സദാചാരം ഭരണഘടനാ സദാചാരം എന്നിവയുടെ കൃത്യമായ നിർവചനമെന്താണ്. 6. മതവിശ്വാസത്തിനുള്ള അവകാശം നൽകുന്ന ഭരണഘടനയിലെ അനുച്ഛേദം 25ൽ പറയുന്ന ഹിന്ദുവിഭാഗങ്ങളുടെ അർഥവ്യാപ്തി എന്താണ്. 7. ഒരു മതത്തിന്റെ ആചാരങ്ങൾ ചോദ്യം ചെയ്തു പൊതുതാത്പര്യ ഹർജി നൽകാൻ മറ്റു മതസ്ഥർക്ക് എത്രത്തോളം അവകാശമുണ്ട്.
എല്ലാം വളരെ പ്രസക്തമായ ചോദ്യങ്ങൾ. പക്ഷേ ഈ ചോദ്യങ്ങളൊന്നും പരിഗണിക്കാതെയാണോ നേരത്തെ ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധി എന്ന ചോദ്യത്തിന് ഇതേ ന്യായാധിപർ തന്നെയാണു ജനങ്ങളോട് ഉത്തരം പറയേണ്ടത്.
ചീഫ് ജസ്റ്റീസ് അടക്കം മൂന്നു ജഡ്ജിമാർ നൽകിയ ഭൂരിപക്ഷ തീർപ്പിനെതിരേ ഇതേ ബെഞ്ചിലെ ജസ്റ്റീസുമാരായ നരിമാനും ഡി.വൈ. ചന്ദ്രചൂഡും നൽകിയ വിശദമായ ഭിന്നവിധി പക്ഷേ വെറുതെയല്ല. ആകെയുള്ള 77 പേജ് വിധിയിൽ ഭൂരിപക്ഷ ജഡ്ജിമാരുടേതു വെറും അഞ്ചു പേജു മാത്രമേ പ്രസക്തമായുള്ളൂ എന്നതും കാണാതെ പോകില്ല. രണ്ടു ജഡ്ജിമാരുടെ ഭിന്നവിധിയാകട്ടെ 64 പേജിലായാണ്. സുപ്രീംകോടതി വിധി അനുസരിക്കുകയെന്നത് ഇച്ഛാനുസൃതം ചെയ്യാവുന്നതല്ലെന്നും ഭരണഘടനാ മൂല്യങ്ങൾ ഉറപ്പാക്കാൻ സർക്കാർ നടപടികളെടുക്കണമെന്നതിലും ജസ്റ്റീസുമാരായ നരിമാനും ചന്ദ്രചൂഡിനും സംശയമേയില്ല. അവിടെയാണു കാര്യവും.
ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ദൈവകൃപയുടെ വഴിയെ ജനകീയനായ ഇടയൻ
കാഞ്ഞിരപ്പള്ളി രൂപതയുടെ ത്രിദീയ മെ
മനുഷ്യാവകാശങ്ങൾക്കായി പോരാടുക
സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 71-ാം വാ
സർ സിപിയുടെയും വിമോചനസമരത്തിന്റെയും ചരിത്രം മറക്കാതിരിക്കുക
കേരളത്തിലെ കത്തോലിക്കാസഭയെ തകർക്കാൻ ആസൂത്രിതമാ
ഒരു സഭാസ്നേഹിയുടെ ചരമശതാബ്ദി
കേരളത്തിൽ സുറിയാനി കത്തോലിക്കർക്കുവേണ്ടി 1896-ൽ മൂന്ന
മഹാസഖ്യത്തെക്കാൾ ഇഴയടുപ്പം കൂടുതലുള്ളതോ മഹാ അഘാഡി?
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
പ്രതിപക്ഷ സഖ്യങ്ങൾ
ലെഫ്റ്റിനൊപ്പം റൈറ്റിനെയും ഹൃദയത്തിലേറ്റിയ നായനാർ
ലെഫ്റ്റിനെ ജീവനായി കൊണ്ടു നടക്കുമ്പോഴും റൈറ്റിനെയും അത്ര
ഇന്നു ബംഗാൾ, നാളെ?
അനന്തപുരി / ദ്വിജൻ
സുപ്രീം കോടതിയില
എല്ലാം തോൽവി; കുടിയിറക്കാൻ വന്യമൃഗങ്ങളും
കർഷകൻ തോറ്റതല്ല തോൽപിച്ചതാണ് / സി.കെ. കുര്യാച്ചൻ-5
മനോഹരമാ
കുട്ടനാട്ടിൽ സർക്കാർ ഇടപെടൽ അനിവാര്യം
കുട്ടനാടിന്റെ പ്രശ്നങ്ങളും പ്രതിസന്ധികളും കാർ
കാഞ്ചി വലിക്കുന്ന കാലത്ത്... കണ്ണിൽ കരടാകരുത് നീതി
ഡൽഹി ഡയറി/ ജോർജ് കള്ളിവയലിൽ
ഹൈദരാബാദിൽ യുവ വെറ്ററിനറി ഡോക്ടറെ മാ
പ്രതീക്ഷയറ്റ് തെങ്ങ്, കറുത്തപൊന്നും ചതിക്കുന്നു
“നേരിയ പ്രതീക്ഷ നീരയിലായിരുന്നു. അതും തകർന്നു. കേരളത്തിൽ തെങ്ങ് കൃഷിചെയ്യാൻ ആ
എല്ലാം വ്യവസായികൾക്കുവേണ്ടി മാത്രം
ഇന്ത്യയിൽ കർഷകരേക്കാൾ പ്രിയപ്പെട്ടവർ വ്യവസായികളാണെന്നത്
ഇവർക്കും വേണം എസ്പിജി സംരക്ഷണം!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
എസ്പിജി സംരക്ഷണം ഇന
ഖജനാവ് നിറച്ചവർ പെരുവഴിയിൽ
സ്വാഭാവിക റബർ ഉത്പാദനത്തിൽ രാജ്യം സ്വയംപര്യാ
ലക്ഷ്യം കത്തോലിക്കാസഭ തന്നെ
പ്രത്യേക ചട്ടക്കൂടോ, നിയമാവലിയോ, ഭരണസംവിധാനമോ ഒ
സന്യാസവും സംസ്കൃതിയും
ക്രൈസ്തവ സന്യാസത്തെ ചുറ്റിപ്പറ്റിയുള്ള സമകാലീ
ചെലവ് 172, വരവ് 130; ഇത് റബർ കർഷകന്റെ ദുരവസ്ഥ
""ഈ മണ്ണിൽ ഞാൻ വിയർപ്പൊഴുക്കാൻ തുടങ്ങിയിട്ട് 22
ഇതിലുണ്ടൊരു രാഷ്ട്രീയം
ക്രൈസ്തവ സമൂഹമെന്നാൽ വ്യത്യസ്ത പാരന്പര്യ
വിശ്വാസത്തിലും കൈകടത്തുമോ?
ചര്ച്ച് ബില്ലിന്റെ കാണാപ്പുറങ്ങള്-3 / ഡോ. ജോർജ് തെക്കേക്കര
ചർച്ച
തെരഞ്ഞെടുപ്പ് ബോണ്ട്: അഴിമതിയുടെ വികൃത മുഖം
തങ്ങൾ അധികാരത്തിൽ വന്നാൽ വിദേശത്തേക്കു കട
വികാരിക്ക് ഇനി എന്തുകാര്യം?
ചർച്ച്ബിൽ വാഗ്ദാനം ചെയ്യുന്നത് ഒരു ആദർശരാജ്യമാണ്. ഇടവകവികാരിയെ ആശ്രയിക്കാതെ, ര
ഷായുടെ ഗൂഗ്ലിയിൽ പവാറിന്റെ സിക്സർ
ഉള്ളതുപറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
തെരഞ്ഞെടുപ്പിനുശേഷമുള്ള തന്ത്രങ്ങളി
ശുഭ ഭാവിക്കായി കണ്ണുംനട്ട്
ലോക ഭിന്നശേഷിദിനം ഡിസംബർ മൂന്ന് : ശാരീരി
ചർച്ച്ബില്ലിന്റെ കാണാപ്പുറങ്ങൾ
ക്രൈ സ്തവ സഭകളുടെ സ്വത്തുവകകളും സന്പത്തും കൈകാര്യം ചെയ്യുന്നതിനു ചർച്ച് ആക്ട് വ
തെരഞ്ഞെടുപ്പിനെ ഭയപ്പെടുന്നവർ
തെരഞ്ഞെടുപ്പിനെ ഭയപ്പെടുന്നവർ പെരുകുകയാണോ? കേരളത്തിലെ യൂത്ത് കോണ്ഗ്രസ് ഭാ
താമരത്തണ്ടു തുരന്നു മിത്രകീടം
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
മുഖ്യശത്രുവിനെ അവന്റെ കൂട്ടാളിയെക്കൊ
മലയാള സിനിമയിലെ മരുന്നുമരങ്ങൾ!
ഒൗട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
കടം മേടിച്ചും വായ്പ
കേരള എംപിമാർ പാർലമെന്റിൽ
കുതിരാനിലെ ഗതാഗതക്കുരുക്ക് ഉടൻ പരിഹരിക്കണമെന്ന് രമ്യ ഹരിദാസ്
മണ്ണൂത്തി വടക്കുഞ്ച
കവിതയിലെ ആത്മനിർവൃതി
അറുപത്തേഴു വർഷം മുന്പ് താനെഴുതിയ കാവ്യത്തിലെ വരികൾ ഇന്നും സാധാ
അമേരിക്കയെ കടത്തിവെട്ടി ചൈന
ലോകത്ത് ഏറ്റവും കൂടതൽ നയതന്ത്ര ഓഫീസുകളുള്ള രാജ്യം എന്ന സ്ഥാനം അമേരിക്കയിൽനി
കേരള എംപിമാർ പാർലമെന്റിൽ
ചികിത്സാസൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കണമെന്ന് ഡീൻ കുര്യാക്കോസ്
സംസ്ഥാനത്ത് ചി
മാളങ്ങൾ ഉണ്ടാകുന്പോൾ!
ബത്തേരി ഗവ. സർവജന സ്കൂളിലെ ക്ലാസ് മുറിയിൽ വച്ച് പാന്പു
അതിവേഗത്തിന് ഫാസ് ടാഗ്
ടോൾ ഗേറ്റുകളിലെ വാഹനങ്ങളുടെ നീണ്ട നിര എന്ന പേടി സ്വപ്നം
സ്റ്റാർട്ടപ്പുകൾക്ക് എൻഒസി നേടാനുള്ള സമയപരിധി നീട്ടില്ല
ഹൈബി ഈഡൻ
സ്റ്റാർട്ടപ്പ് പദ്ധതികൾക്ക് എൻഒസി ലൈസൻസുകൾ നേടാനുള്ള സ
കേരള എംപിമാർ പാർലമെന്റിൽ
ട്രോപ്പിക്കൽ ഹോർട്ടി കൾച്ചർ ഇൻസ്റ്റിട്യൂട്ട് വേണമെന്ന് പ്രതാപൻ
കേരള കാർഷിക സ
കിംഗ് ആയി മാറുന്ന കിംഗ് മേക്കർ
കിംഗ് മേക്കർ ഇനി കിംഗ്. മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുത
കേരളം രൂക്ഷമായ സാന്പത്തിക പ്രതിസന്ധിയിലേക്ക്
നിയമസഭയുടെ മേശപ്പുറത്തു കഴിഞ്ഞ ദിവസംവച്ച സംസ്ഥാന സർക്കാരിന്റെ സാന്പത്തിക ന
കേരള കർഷകൻ എരിതീയിലേക്കോ?
ഭൂമി അത്യാവശ്യ സമയങ്ങളിൽ സാന്പത്തിക ക്രവിക്രയങ്ങൾക്ക് അത്യന്താപേക്ഷിതവും വള
നീളുന്ന ദുരിതപർവം
“വിമാനങ്ങളിൽ നിറയെ ആൾക്കാരുണ്ട്; ട്രെയിനുകളിലും നി
കരിനിഴലിനു കീഴെ ജനാധിപത്യം
ന്യൂഡൽഹി: ജനാധിപത്യത്തിനും രാജ്യത്തിനും കറുത്ത ദിനങ്ങളാണു കടന്നു പോകുന്നത്.
ഭരണഘടനാ മൂല്യങ്ങൾ മറക്കരുത്
ഓരോ രാഷ്ട്രത്തിന്റെയും ഭാഗധേയത്തിൽ നിർണായകമായത് ഭ
വൃത്തികെട്ട അധികാര മൽപ്പിടിത്തം
ഉള്ളതു പറഞ്ഞാല് / കെ. ഗോപാലകൃഷ്ണൻ
പ്രണയത്തിലും യുദ്ധ
ആസിയാൻ: നഷ്ടക്കണക്കുകളുടെ പത്തുവർഷങ്ങൾ
ആർസിഇപി കരാറിൽ നിന്നു താത്കാലികമായി ഇന്ത്യ പി
വേട്ടയാടുന്ന പാപങ്ങൾ
അനന്തപുരി / ദ്വിജൻ
കേരള നിയമസഭാ നടപടികൾ അലങ്കോലമാക്ക
ദേശീയ രാഷ്ട്രീയത്തിൽ ഉറ്റുനോക്കി എൻസിപിയും ജനതാദൾ-എസും
ദേശീയ രാഷ്ട്രീയത്തിലെ സംഭവവികാസങ്ങളിൽ ആശങ്കയോ
കാറ്റു വിതച്ച് കൊടുങ്കാറ്റു കൊയ്യണമോ?
മനുഷ്യജീവിതത്തിന്റെ സുരക്ഷ തകർക്കുന്ന ഏറ്റവും ഭീകരമായ വിപത്താണ് മദ്യവും മയ
കേരള എംപിമാര് പാര്ലമെന്റില്
പേപ്പർ ബാലറ്റിലേക്കു മടങ്ങണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ
ഇലക്ട്രോണിക് വോട്ടിംഗ് സ
"ഘർവാപസി' കൊതിച്ച് ഇന്ത്യൻ ജനാധിപത്യം
ജനാധിപത്യത്തിന്റെ ശ്രീകോവിലാണു പാർലമെന്റ്. ജനപ്രതിനിധികളുടെ നിയമനിർമാ
Latest News
ഷെഹല ഷെറിന്റെ മരണത്തിൽ അധ്യാപകർക്കു വീഴ്ച സംഭവിച്ചെന്നു പോലീസ്
കണ്ണിൽ കുത്തേറ്റ വിദ്യാർഥിയെ ആശുപത്രിയിലാക്കാതെ അധ്യാപകർ; പരാതി
ഡൽഹി ഗ്യാസ് ചേംബർ, പിന്നെന്തിന് വധശിക്ഷ; നിർഭയ പ്രതി സുപ്രീംകോടതിയിൽ
ബിജെപി എംഎൽഎയ്ക്കെതിരെ ബലാത്സംഗ ആരോപണവുമായി വനിതാ ഡോക്ടർ
സുപ്രീംകോടതിയിലെ ആദ്യ മലയാളി അഭിഭാഷക ലിലി തോമസ് അന്തരിച്ചു
Latest News
ഷെഹല ഷെറിന്റെ മരണത്തിൽ അധ്യാപകർക്കു വീഴ്ച സംഭവിച്ചെന്നു പോലീസ്
കണ്ണിൽ കുത്തേറ്റ വിദ്യാർഥിയെ ആശുപത്രിയിലാക്കാതെ അധ്യാപകർ; പരാതി
ഡൽഹി ഗ്യാസ് ചേംബർ, പിന്നെന്തിന് വധശിക്ഷ; നിർഭയ പ്രതി സുപ്രീംകോടതിയിൽ
ബിജെപി എംഎൽഎയ്ക്കെതിരെ ബലാത്സംഗ ആരോപണവുമായി വനിതാ ഡോക്ടർ
സുപ്രീംകോടതിയിലെ ആദ്യ മലയാളി അഭിഭാഷക ലിലി തോമസ് അന്തരിച്ചു
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top