Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
സ്ക്രീൻ അഡിക്ഷനും ഡിഅഡിക്ഷൻ കേന്ദ്രങ്ങളും!
Monday, November 11, 2019 12:10 AM IST
സ്ക്രീനിൽ കുരുങ്ങുന്ന കുട്ടികൾ-4 / റിച്ചാർഡ് ജോസഫ്
സ്ക്രീൻ അഡിക്ഷനുമായി ബന്ധപ്പെട്ടുള്ള ചികിത്സകൾക്ക് ഇന്ന് ഇന്ത്യയിൽ നിരവധി ഡിഅഡിക്ഷൻ (ഡിജിറ്റൽ ഡിറ്റോക്സ് സെന്ററുകൾ) കേന്ദ്രങ്ങളുണ്ട്. ബംഗളൂരിൽ പ്രവർത്തിക്കുന്ന ഷട്ട് ക്ലിനിക്ക് ഇതിൽ പ്രധാനമാണ്. കഴിഞ്ഞ ജൂലൈയിൽ പഞ്ചാബിലെ അമൃതസറിൽ ആരംഭിച്ച ഭാട്ടിയ ന്യൂറോ സൈക്യാട്രിക് സെന്ററിൽ ദിവസേന എത്തുന്നത് 15-20 ‘’രോഗി’’കളാണ്. സേവനങ്ങൾക്കായി സൈക്യാട്രിസ്റ്റുമാർ, ഫാർമസിസ്റ്റുകൾ, കൗണ്‍സിലർമാർ എന്നിവരാണ് ഇവിടെയുള്ളത്. ഡൽഹി, മുംബൈ, ഹൈദരാബാദ് തുടങ്ങിയ മെട്രോ സിറ്റികളിൽ അടുത്തിടെ നിരവധി പുതിയ മൊബൈൽ ഡിഅഡിക്ഷൻ സെന്ററുകൾ ആരംഭിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് സൈക്യാട്രി വിഭാഗത്തിലും കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത് ആൻഡ് ന്യൂറോ സയൻസിലുമെല്ലാം സ്ക്രീൻ ഡി അഡിക്ഷൻ സെന്ററുകൾ പ്രവർത്തിക്കുന്നു.
നിംഹാൻസിലെ ഷട്ട് ക്ലിനിക്
സ്ക്രീൻ അഡിക്ഷൻ ഉൾപ്പെടെയുള്ള ടെക്നോളജി അടിസ്ഥാനമാക്കിയുള്ള അഡിക്ഷനുകൾ ചികിത്സിക്കുന്നതിനായി ബംഗളൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത് ആൻഡ് ന്യൂറോസയൻസിൽ(നിംഹാൻസ്) ആരംഭിച്ചതാണ് ഷട്ട്(സർവീസ് ഫോർ ഹെൽതി യൂസ് ഓഫ് ടെക്നോളജി) ക്ലിനിക്. 2014-ൽ ആണ് ഇതു പ്രവർത്തനം ആരംഭിച്ചത്. രാജ്യത്തെ പ്രധാന ടെക്നോളജി ഡിഅഡിക്ഷൻ കേന്ദ്രങ്ങളിലൊന്നാണിത്. പ്രധാനമായും ഇവിടെയുള്ളതു മൊബൈൽ ഫോണ്‍, ഇന്റർനെറ്റ് അഡിക്ഷൻ ഉള്ളവർക്കുള്ള ചികിത്സയാണ് .
നിരവധി മാതാപിതാക്കളാണ് കുട്ടികളുമായി ഇവിടെ ചികിത്സയ്ക്കായി എത്തുന്നത്. സൈക്കോളജി, സൈക്യാട്രി, സൈക്ക്യാട്രിക് സോഷ്യൽ വർക്ക്, എപ്പിഡെമിയോളജി എന്നിവയിൽ സ്പെഷലൈസേഷനുള്ളവരാണ് ഈ ക്ലിനിക്കിൽ പ്രവർത്തിക്കുന്നത്. 11 വർഷമായി നിംഹാൻസിൽ സേവനമനുഷ്ഠിക്കുന്ന ഡോ.മനോജ് കുമാർ ശർമയാണ് ഇതിന്റെ അമരക്കാരൻ. സ്ക്രീനിന്റെ ഉപയോഗം നിയന്ത്രിക്കാനും ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്താനുമാണ് ഷട്ട് ക്ലിനിക് പ്രേരിപ്പിക്കുന്നത്.
മാതാപിതാക്കൾ സ്ക്രീൻ അഡിക്ഷനുള്ള കുട്ടിയുമായി ക്ലിനിക്കിലെത്തിയാൽ കുട്ടിയുടെ പ്രശ്നങ്ങൾ ആഴത്തിൽ വിലയിരുത്തുകയും പരിശോധന നടത്തുകയും ചെയ്യുന്നു. വിവിധ തലങ്ങളിലുള്ള ക്ലിനിക്കൽ അഭിമുഖങ്ങളും ഇതിൽ ഉൾപ്പെടും. സ്ക്രീൻ ഉപയോഗത്തിന്റെ സമയം, എത്രതവണ, എപ്പോൾ, എവിടെ എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം പരിശോധിക്കപ്പെടും. അഡിക്ഷനുള്ള കാരണങ്ങളെ അടിസ്ഥാനമാക്കിയാണ് ചികിത്സ. കൗണ്‍സലിംഗ് മുഖേന വളരെയധികം സമയം സംസാരിച്ചാണ് ആസക്തിയുടെ അളവ് കണക്കാക്കുക.
ചോദ്യാവലിയോടുള്ള പ്രതികരണങ്ങളും പരിശോധിക്കും. ഇതിനുശേഷമാകും ചികിത്സ ആരംഭിക്കുക. ഘട്ടം ഘട്ടമായി അഡിക്ഷൻ കുറയ്ക്കുന്ന തരത്തിലാണ് ചികിത്സ. കൗണ്‍സിലിംഗിനൊപ്പം ആരോഗ്യകരമായ ശീലങ്ങളിലേക്കു മടങ്ങുന്നതിനായി ലളിതമായ പ്രവർത്തനങ്ങളും ഹോബികളും നിർദേശിക്കപ്പെടും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നും ഫോണ്‍ വിളികളും ഇ-മെയിലുകളും ക്ലിനിക്കിന് സ്ഥിരമായി ലഭിക്കുന്നുണ്ട്.
ലോകാരോഗ്യ സംഘടന പറയുന്നത്
ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ) 2018 ജൂണിലാണ് വീഡിയോ ഗെയിമിനെ ഒരു തകരാറായി(ഗെയിമിംഗ് ഡിസോർഡർ) അംഗീകരിച്ചത്. ഇത് ഒരു മാനസികാരോഗ്യ അവസ്ഥയാണ്.
ലോകാരോഗ്യ സംഘടനയുടെ നിർവചനമനുസരിച്ച് വീഡിയോ ഗെയിമിംഗ് ഒരു വ്യക്തിയുടെ ദൈനംദിന കാര്യങ്ങളെ തടസപ്പെടുത്തുന്ന അവസ്ഥയിലെത്തിയാൽ അതൊരു രോഗാവസ്ഥയായി കണക്കാക്കും. സംഘടന അടുത്തിടെ സ്ക്രീൻ ഉപയോഗവുമായി ബന്ധപ്പെട്ടു ചില മാർഗനിർദേശങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. ഇതുപ്രകാരം 18 മാസത്തിൽ താഴെ പ്രായമുള്ള കുട്ടികൾ ഇലക്ട്രോണിക് സ്ക്രീനുകൾ ഉപയോഗിക്കരുത്. നാലു വയസ് വരെ പ്രായമുള്ള കുട്ടികൾക്കുള്ള സ്ക്രീൻ ടൈം എല്ലാ ദിവസവും ഒരു മണിക്കൂറോ അതിൽ താഴെയോ മാത്രമായി പരിമിതപ്പെടുത്തണം. മാതാപിതാക്കൾ ശ്രദ്ധിച്ചു വേണം പ്രോഗ്രാമുകൾ തെരഞ്ഞെടുക്കാൻ. ഇത് മാതാപിതാക്കളുടെ കർശന മേൽനോട്ടത്തിലുമാകണം.
അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ ഉപദേശത്തിന് സമാനമാണ് ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങൾ. എന്നാൽ കുട്ടികൾക്ക് മിതമായ സ്ക്രീൻ ഉപയോഗത്തിനുള്ള അനുയോജ്യമായ പ്രായം 11 വയസാണെന്നാണ് ആരോഗ്യ രംഗത്തെ ചില വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ലോകാരോഗ്യ സംഘടന വീഡിയോ ഗെയിമിനെ ഡിസോർഡർ ഗണത്തിൽപ്പെടുത്തിയതിനെതിരേ അമേരിക്കയിലെ ഒരു വിഭാഗം ഡോക്ടർമാർ രംഗത്തെത്തിയിട്ടുമുണ്ട്.
രോഗമുണ്ടെന്നു രോഗിയെ ബോധ്യപ്പെടുത്തണം
തനിക്ക് ഇത്തരത്തിൽ ഒരു അഡിക്ഷനുണ്ടെന്നു “രോഗി” ആദ്യം അംഗീകരിക്കുകയാണ് ചികിത്സയുടെ നല്ല തുടക്കമെന്നു നിംഹാൻസ് ക്ലിനിക്കൽ സൈക്കോളജി വിഭാഗം പ്രഫസറും ഷട്ട് ക്ലിനിക്ക് മേധാവിയുമായ ഡോ. മനോജ്കുമാർ ശർമ പറഞ്ഞു. എന്നാൽ സാധാരണ ഒരു രോഗി ഇത് അംഗീകരിക്കാറില്ല. ഇത് ചികിത്സയെ ബാധിക്കും. സ്ക്രീൻ അഡിക്ഷൻ കേസുകളിൽ അധികവും ഓണ്‍ലൈൻ ഗെയിമിംഗുമായി ബന്ധപ്പെട്ടതാണ്. ഇവിടെയെത്തുന്ന മിക്കവർക്കും ഡിജിറ്റൽ ലോകത്തിന് പുറത്ത് നാലോ അഞ്ചോ സുഹൃത്തുക്കൾ മാത്രമേ ഉണ്ടാകൂ. എന്നാൽ സ്ക്രീൻ തുറന്നാൽ അയാൾക്ക് കുറഞ്ഞത് 1000 സുഹൃത്തുക്കളെങ്കിലും ഉണ്ടാകും - ഡോ. മനോജ്കുമാർ ശർമ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ സന്ദേശങ്ങൾ പോസ്റ്റുചെയ്യാൻ നിരന്തരം സമ്മർദം അനുഭവിക്കുന്നവരാണ് ഇന്നു മിക്ക കൗമാരക്കാരും. ജീവിതത്തിൽ മറ്റേതൊരു വസ്തുവും പോലെ സ്ക്രീനും മിതമായി ഉപയോഗിക്കണമെന്നാണ് ഡോ. മനോജ് ശർമയ്ക്ക് ഉപദേശിക്കാനുള്ളത്. എന്തും അമിതമായാൽ ജീവിതത്തെ ദോഷകരമായി ബാധിക്കും. കുട്ടികൾക്കു സ്മാർട്ട്ഫോണ്‍ മുഖേനയുള്ള സോഷ്യൽ മീഡിയയുടെയും ആപ്പുകളുടെയും ഗെയിമുകളുടെയും ഉപയോഗം തീർച്ചയായും പരിമിതപ്പെടുത്തണം. സ്ക്രീൻ അഡിക്ഷൻ എല്ലാ പ്രായക്കാർക്കും ഇടയിൽ സമ്മർദം വർധിപ്പിക്കുന്നതായാണ് ഡോ.മനോജ്കുമാറിന്റെ പഠനത്തിൽ കണ്ടെത്തിയിട്ടുള്ളത്.
ഗുരുതരമായ അവസ്ഥ
കുട്ടികൾ സ്ക്രീനുകളുമായി ഇടപഴകുന്നത് പതിവായാൽ പിന്നീട് അവരുടെ സ്ക്രീൻ സമയം കുറയ്ക്കാൻ ശ്രമിക്കുന്നത് പ്രകോപനപരമായ പെരുമാറ്റം, ദേഷ്യം, വാശി, ആത്മഹത്യാ പ്രവണത, അനുസരണക്കേട് തുടങ്ങിയ പ്രശ്നങ്ങളിലേക്കു വഴി തെളിക്കുമെന്നും ഡോ.മനോജ്കുമാർ ശർമ പറയുന്നു. ആരോഗ്യകരമായ സ്ക്രീൻ സമയശീലങ്ങൾ പരിശീലിപ്പിക്കുന്നതിന് മാതാപിതാക്കൾ തന്നെയാണ് മാതൃക കാട്ടേണ്ടത്. എന്നാൽ, മുതിർന്നവരിൽ നല്ലൊരു ശതമാനം ആളുകളിലും ഇന്ന് സ്ക്രീൻ അഡിക്ഷൻ ഗുരുതരമായ അവസ്ഥയിലാണ്.
കൂടുതൽസമയം ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്ന 73 ശതമാനം കൗമാരക്കാരും ദൈനംദിന ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ നേരിടുന്നതായി ഡോ. മനേജ്കുമാർ ശർമയുടെ പഠനത്തിൽ വ്യക്തമായിട്ടുണ്ട്. സാങ്കേതിക ഉപകരണങ്ങളോടുള്ള ആസക്തി പുതിയതല്ല.
എന്നാൽ അനിയന്ത്രിത ഉപയോഗം പാടില്ല. വെർച്വൽ സുഹൃത്തുക്കളിൽനിന്നും സ്ക്രീൻ അഡിക്ടുകളുടെ ഏകാന്തതയുടെ യാഥാർഥ്യം മനസിലാക്കിക്കൊടുക്കുകയാണ് ചികിത്സയിൽ പ്രധാനം. ക്രമരഹിതമായ ഭക്ഷണശീലങ്ങളുടെയും ശാരീരിക പ്രശ്നങ്ങളുടെയും രൂപത്തിലാണ് സ്ക്രീനിന്റെ ഉപയോഗം പ്രതികൂല ഫലമുണ്ടാക്കിത്തുടങ്ങുക. കുറച്ചു വർഷങ്ങൾക്കു മുൻപുവരെ അമിതമായ സ്ക്രീൻ ഉപയോഗത്തിനു ഡി അഡിക്ഷൻ കേന്ദ്രങ്ങൾ ആവശ്യമായി വരുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാൽ ഇന്ന് ആസക്തിയുടെ ഒരു പുതിയ യുഗത്തിനു തുടക്കമായിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
ഇന്ത്യയിൽ മൊബൈലോ ഇന്റർനെറ്റോ ഉപയോഗിക്കുന്ന 30 ശതമാനം കുട്ടികളിലും കൗമാരക്കാരിലും സ്ക്രീൻ ഡിപ്പൻഡസി ഡിസോർഡർ (എസ്ഡിഡി) ഉണ്ടെ ന്നാണ് പഠനങ്ങളിലൂടെ വ്യക്തമായിട്ടുള്ളതെന്നു ബാംഗളൂർ അപ്പോളോ ഹോസ്പിറ്റലിലെ കണ്‍സൾട്ടന്റ് ന്യൂറോളജിസ്റ്റും എപ്പിലെപ്റ്റോളജിസ്റ്റുമായ ഡോ.സുജിത് കുമാർ പറയുന്നു. ഈ തകരാറിനെ മനഃശാസ്ത്രപരമായ പഠനങ്ങളുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. എസ്ഡിഡിയിൽ ധാരാളം ന്യൂറോളജിക്കൽ ഇഫക്റ്റുകൾ ഉണ്ട്.
കുട്ടിയുടെ വികസിച്ചുകൊണ്ടിരിക്കുന്ന തലച്ചോറിനെ സംബന്ധിച്ചിടത്തോളം എസ്ഡിഡി ഉള്ളത് ദീർഘകാല പ്രത്യാഘാതങ്ങൾക്കു കാരണമാകും. എസ്ഡിഡി അളക്കുന്നതിനും കണ്ടെത്തുന്നതിനുമായി സൈക്യാട്രിയിൽ സ്ഥാപിതമായ രോഗനിർണയ രീതി തന്നെയുണ്ട്. ശ്രദ്ധയുടെ അപര്യാപ്തത, ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡർ, വിഷാദം, ശത്രുത, സാമൂഹിക ഉത്കണ്ഠ എന്നിവ പോലുള്ള മാനസിക പ്രശ്നങ്ങൾക്കു മാത്രമല്ല ശരീരത്തിലെ നാഡികളുടെ പ്രവർത്തനങ്ങളെയും ഇതു ദോഷകരമായി ബാധിക്കുമെന്നു ശാസ്ത്രീയമായി തന്നെ കണ്ടെ ത്തിയിട്ടുണ്ട്. തീരുമാനമെടുക്കൽ, വൈകാരിക ചിന്തകൾ എന്നിവ ഉൾപ്പെടുന്ന മസ്തിഷ്ക മേഖലയിലെ ഘടനാപരവും പ്രവർത്തനപരവുമായ കാര്യങ്ങളെ ഇതു തകരാറിലാക്കും. സ്ക്രീൻ അഡിക്ഷൻ മോശം പ്രവർത്തികളിലേക്കും ജീവിത നിലവാരത്തിലേക്കും നയിക്കുമെന്നും അദ്ദേഹം പറയുന്നു.
(ഡിജിറ്റൽ സ്ക്രീനുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് മാതാപിതാക്കൾ
ഒട്ടേറെ കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. അതേക്കുറിച്ചു നാളെ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
Latest News
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രതിപക്ഷ നേതാവ് പരാതി നൽകി
ഹൈദരാബാദ് തകർന്നു വീണു; ബംഗളൂരുവിന് ജയം
കാട്ടാനയുടെ ആക്രമണത്തിൽ യുവാവിനു പരിക്ക്
Latest News
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രതിപക്ഷ നേതാവ് പരാതി നൽകി
ഹൈദരാബാദ് തകർന്നു വീണു; ബംഗളൂരുവിന് ജയം
കാട്ടാനയുടെ ആക്രമണത്തിൽ യുവാവിനു പരിക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top