Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മാതൃസ്മരണ പുതുക്കുമ്പോൾ
Wednesday, October 30, 2019 11:56 PM IST
ഇന്ത്യയുടെ മനഃസാക്ഷിയിൽ രക്തക്കറ വീണ ദിനമാണിന്ന്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം. 1984 ഒക്ടോബർ 31ന് ന്യൂഡൽഹി സഫ്ദർജംഗ് റോഡിലെ ഔദ്യോഗിക വസതിയിൽ സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റായിരുന്നു ഇന്ദിരയുടെ മരണം.
ദേശീയൈക്യത്തിന്റെ ബലിവേദിയിൽ ജീവാർപ്പണം ചെയ്ത നേതാവാണ് ഇന്ദിര. തന്റെ അവസാന തുള്ളി രക്തവും രാജ്യത്തിനുവേണ്ടി ചിന്തുമെന്ന വാഗ്ദാനം അവർ പാലിച്ചു. ആ ബലിദാനം രാഷ്ട്രത്തെ ശക്തിപ്പെടുത്താൻ ഉപകരിച്ചു എന്നതു പിൽക്കാല ചരിത്രം. ഇന്ദിരയെപ്പോലുള്ള നേതാക്കളുടെ കല്ലറകൾക്കു മുകളിലാണു ദേശീയോദ്ഗ്രഥനത്തിന്റെ കോട്ടകൾ രാജ്യം പണിതുയർത്തിയിരിക്കുന്നത്. ആ കോട്ടകൾ തകർക്കാനുള്ള വിഘടനവാദികളുടെ ശ്രമങ്ങളെല്ലാം ഇതുവരെ പാഴായിട്ടേയുള്ളൂ.
രാഷ്ട്രത്തിനുവേണ്ടി എന്തും ത്യജിക്കാൻ തയാറുള്ള ഒരു തലമുറ നിർമിച്ചെടുത്ത ദേശീയബോധത്തിന്റെ പ്രതീകമായിരുന്നു ഇന്ദിര. ആ നിലയിൽ ഇന്ദിരയുടെ മരണം ഒരു യുഗസമാപ്തിയുമായിരുന്നുവെന്നു പറയാം. സ്വാതന്ത്ര്യസമര തീച്ചൂളയിൽ സ്ഫുടം ചെയ്ത ആദർശങ്ങൾ നെഞ്ചേറ്റിയ, ചങ്കുറപ്പുള്ള ഒരു തലമുറയുടെ അന്ത്യം. സങ്കുചിത ഗൃഹഭിത്തികൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായിരുന്നില്ല അവരുടെ രാഷ്ട്രീയ ബോധവും ദേശീയ വീക്ഷണവും.
1917 നവംബർ 19-നു ജവഹർലാൽ നെഹ്റുവിനു പുത്രി ജനിച്ചപ്പോൾ ഭാരതത്തിന്റെ വാനന്പാടി സരോജിനി നായിഡു അനുമോദന സന്ദേശമയച്ചത് "ഭാരതത്തിന്റെ ആത്മാവായിത്തീരട്ടെ ഇന്ദിര'എന്നാണ്. ജവഹർലാലിന്റെ പ്രിയപുത്രി ജനകോടികൾക്കു പ്രിയങ്കരിയായ പ്രിയദർശിനിയായി വളർന്നു. സ്വാതന്ത്ര്യലബ്ധിയെത്തുടർന്ന് ജവഹർലാൽ നെഹ്റു ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായപ്പോൾ ഒരു നിഴൽപോലെ അധികാരത്തിന്റെ ഇടനാഴികളിൽ ഇന്ദിരയും നിലകൊണ്ടു. നെഹ്റുവിന്റെ മരണത്തിനുശേഷം ലാൽ ബഹദൂർ ശാസ്ത്രി പ്രധാനമന്ത്രിയായി. ശാസ്ത്രിയുടെ ആകസ്മിക നിര്യാണം ഇന്ത്യാഭരണത്തിന്റെ കടിഞ്ഞാൺ ഇന്ദിരയുടെ കൈകളിലെത്തിച്ചു.
അന്നു പാർട്ടിക്കുള്ളിൽ വളരെ പ്രബലരായിരുന്ന മുതിർന്ന കോൺഗ്രസ് നേതാക്കളുമായി പൊരുതിയാണ് ഇന്ദിര അധികാരമുറപ്പിച്ചത്. പ്രിയദർശിനിയിൽനിന്ന് ഉരുക്കുവനിതയിലേക്കുള്ള രൂപാന്തരീകരണം അങ്ങനെയാണ്.
1971-ൽ, പാക്കിസ്ഥാനുമായി നടന്ന രണ്ടാംയുദ്ധത്തിൽ ഇന്ത്യ ജയിച്ചത് ഇന്ദിരയുടെ നേതൃത്വത്തിലായിരുന്നു. പാക്കിസ്ഥാനെ വിഭജിച്ച് ബംഗ്ലാദേശ് എന്ന സ്വതന്ത്ര രാജ്യം രൂപവത്കരിക്കപ്പെട്ടു. പിന്നീട് പ്രധാനമന്ത്രിയായിത്തീർന്ന അന്നത്തെ പ്രതിപക്ഷ നേതാവ് അടൽ ബിഹാരി വാജ്പേയി അന്ന് ഇന്ദിരയെ വിശേഷിപ്പിച്ചതു ശക്തസ്വരൂപിണിയായ "ദുർഗ'എന്നായിരുന്നു. സിക്കിം എന്ന സ്വതന്ത്രരാജ്യം ഇന്ത്യയോടു കൂടിച്ചേർക്കപ്പെട്ടതും ഇന്ദിരയുടെ ഭരണകാലത്താണ്.
ഇത്തരം പലവിധ അഗ്നിപരീക്ഷകളുടെ നടുവിലാണ് ഇന്ദിര ഭരണരഥം തെളിച്ചത്. അതിൽ ചില പിഴവുകളും വന്നതു സ്വാഭാവികം. അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങൾ മുതിർന്ന തലമുറ മറന്നിട്ടില്ല. പാദസേവകരാണ് അന്നു മുതലെടുപ്പു നടത്തിയത്. അവർ പഴിയെല്ലാം ഇന്ദിരയുടെമേൽ ചാർത്തി.
രാജ്യത്തു കലാപം സൃഷ്ടിക്കാനായി പട്ടാളത്തോടുപോലും സമരത്തിനിറങ്ങാൻ ചിലർ ആഹ്വാനം ചെയ്തപ്പോൾ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാണ് ഇന്ദിര അതിനെ അടിച്ചമർത്തിയത്. എങ്കിലും അവർ ജനാധിപത്യബോധം കൈവിട്ടില്ല. അല്ലെങ്കിൽ രണ്ടുവർഷത്തിനുശേഷം പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമായിരുന്നില്ലല്ലോ. തെരഞ്ഞെടുപ്പിൽ ജനവിധി എതിരായപ്പോൾ അതുമാനിച്ച് അധികാരത്തിൽനിന്നു മാറിനിന്നു. എന്നാൽ, ജനതാപാർട്ടി പരീക്ഷണം പരാജയപ്പെട്ടപ്പോൾ ജനങ്ങൾ മൂന്നുവർഷത്തിനുശേഷം ഇന്ദിരയെ തെരഞ്ഞെടുപ്പിലൂടെത്തന്നെ ഭരണക്കസേരയിൽ തിരിച്ചെത്തിച്ചു.
ആരെയും ആശ്രയിക്കാതെ സ്വന്തം കാലിൽ നില്ക്കുന്ന ഇന്ത്യയായിരുന്നു ഇന്ദിരയുടെ സ്വപ്നം. മതേതരത്വമായിരുന്നു അവരുടെ ജീവിതപ്രമാണം. ന്യൂനപക്ഷങ്ങളുടെയും ദുർബല വിഭാഗങ്ങളുടെയും ഉന്നമനം അവരുടെ ലക്ഷ്യങ്ങളിൽ പ്രഥമസ്ഥാനത്തായിരുന്നു. ജനങ്ങൾക്കിടയിൽ വർഗീയ വിദ്വേഷവും സങ്കുചിത ചിന്തകളും ഊതിക്കത്തിച്ച് അതിൽനിന്നു നേട്ടങ്ങളുണ്ടാക്കാനുള്ള നീക്കങ്ങൾ ഊർജിതമാകുന്ന ഇന്ന് ഇന്ദിര പ്രാവർത്തികമാക്കാൻ ശ്രമിച്ച ഗാന്ധി - നെഹ്റു പാരന്പര്യ ഭരണരീതിയുടെ അടിക്കല്ലുകൾ ഇളക്കാനുള്ള ശ്രമവും നടക്കുന്നു. ഐക്യഭാരതമെന്ന സങ്കല്പത്തിന്റെ കടയ്ക്കൽ കോടാലികൾ ആഞ്ഞുവീഴുകയാണ്.
സുവർണക്ഷേത്രത്തിൽ തന്പടിച്ച സിക്ക് ഭീകരരെ ഒഴിപ്പിക്കാൻ പട്ടാളത്തെ വിളിച്ച നിശ്ചയദാർഢ്യത്തെ വെടിയുണ്ടകൾകൊണ്ടു തകർക്കാനുള്ള ചിലരുടെ ഗൂഢാലോചന വിജയം കണ്ടപ്പോൾ ഇന്ദിരയെന്ന ഭരണാധികാരിക്കു ജീവൻ വെടിയേണ്ടിവന്നു. വിധ്വംസക ശക്തികളോടും ആശയങ്ങളോടും സന്ധി ചെയ്യാത്ത ഇത്തരം ഭരണാധികാരികളാണ് ഏതൊരു രാഷ്ട്രത്തിന്റെയും കരുത്ത്. ഇന്ദിര ആവേശോജ്വലമായ ഒരു പ്രതീകവും പ്രചോദനവുമായി ഇന്ത്യക്കാരുടെ മനസിൽ നിറഞ്ഞുനിൽക്കുന്നതും അതുകൊണ്ടുതന്നെ. കൃതജ്ഞതാനിർഭരമായ മനസോടെ രാഷ്ട്രം ഇന്ദിരാസ്മരണയ്ക്കു മുമ്പിൽ ആദരാഞ്ജലി അർപ്പിക്കുന്നു.
സജി സിറിയക്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
Latest News
കൂടിയാലോചനകള്‍ക്കുശേഷം ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും: നിര്‍മലാ സീതാരാമന്
മുഖ്യമന്ത്രി കസവുകെട്ടിയ പേടിത്തൊണ്ടന്‍, മോദിയെ വിമര്‍ശിച്ചാല്‍ കേസെടുക്കും: സതീശന്
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുലിനെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ട്: ഇ.പി.ജയരാജന്
കണ്ണൂരിലെ കള്ളവോട്ട്: പോളിംഗ് ഓഫീസര്‍ക്കും ബിഎല്‍ഒയ്ക്കും സസ്പെന്ഷന്
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
Latest News
കൂടിയാലോചനകള്‍ക്കുശേഷം ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും: നിര്‍മലാ സീതാരാമന്
മുഖ്യമന്ത്രി കസവുകെട്ടിയ പേടിത്തൊണ്ടന്‍, മോദിയെ വിമര്‍ശിച്ചാല്‍ കേസെടുക്കും: സതീശന്
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുലിനെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ട്: ഇ.പി.ജയരാജന്
കണ്ണൂരിലെ കള്ളവോട്ട്: പോളിംഗ് ഓഫീസര്‍ക്കും ബിഎല്‍ഒയ്ക്കും സസ്പെന്ഷന്
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top