Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ജയരാജൻ പ്രതിപക്ഷത്തിന് ആയുധം
Wednesday, October 30, 2019 12:06 AM IST
മലബാറിലെ രാഷ്ട്രീയകൊലപാതകങ്ങളേക്കുറിച്ചു പറയുമ്പോൾ പി. ജയരാജന്റെ പേരു പറഞ്ഞില്ലെങ്കിൽ എന്തോ ഒരു അപൂർണത ഉള്ളതുപോലെയാണു പ്രതിപക്ഷത്തിന്. താനൂരിൽ മുസ്ലിംലീഗ് പ്രവർത്തകനായ ഇസഹാക്കിനെ കൊലപ്പെടുത്തിയതു സംബന്ധിച്ച അടിയന്തരപ്രമേയ നോട്ടീസിലുള്ള ചർച്ചയിലും ജയരാജൻ കടന്നുവന്നു. പ്രതിപക്ഷത്തിന്റെ ചൂണ്ടയിൽ കൊത്താൻ എന്തുകൊണ്ടോ മുഖ്യമന്ത്രി പിണറായി വിജയൻ തയാറായില്ല. ജയരാജനെ ന്യായീകരിച്ചില്ല, തള്ളിപ്പറഞ്ഞുമില്ല.
കൂടത്തായിയിൽ എല്ലാ കൊലപാതകങ്ങൾക്കു പിന്നിലും ജോളി എന്നു പറഞ്ഞതുപോലെ കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങളുടെ പിന്നിൽ ഒരു പ്രമുഖ നേതാവുണ്ടെന്നു പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ പറഞ്ഞു. അതാരാണെന്നു ഭരണപക്ഷത്തുനിന്നു തന്നെ ചോദ്യം ഉയർന്നപ്പോൾ മുനീർ തെളിച്ചങ്ങു പറഞ്ഞു. അതു പി. ജയരാജൻതന്നെ.
ജയരാജൻ താനൂരിൽ സന്ദർശനം നടത്തിയതിനു പിന്നാലെയാണു കൊലപാതകം നടന്നതെന്നാണ് മുനീറിന്റെ ആരോപണം. ജയരാജൻ പോയതിനു പിന്നാലെ വാട്സ് ആപ്പിലൂടെ കൗണ്ട് ഡൗണ്‍ തുടങ്ങിയത്രെ. കൊലയ്ക്കുപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തത് ഒരു ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിന്റെ വീടിനു സമീപത്തു നിന്നാണ്. ഈ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജയരാജനും ഒരുമിച്ചു നിൽക്കുന്ന ഫോട്ടോയും മുനീർ ഉയർത്തിക്കാട്ടി.
രാഷ്ട്രീയ എതിരാളികളെ വിമർശിക്കുന്പോൾ കടുത്ത പ്രയോഗങ്ങൾ നടത്തുന്ന പതിവില്ലാത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാക്കുകൾക്കും മൂർച്ച കൂടുതലായിരുന്നു. ജയരാജൻ മരണദൂതനായി മാറുകയാണോ എന്നു രമേശ് ചോദിച്ചു. എത്ര കൊന്നാലും മതിവരാത്ത പാർട്ടിയായി സിപിഎം മാറുകയാണോ എന്നും രമേശ് ചോദിച്ചു. സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന കാര്യത്തിൽ രമേശിനു സംശയമില്ല.
സർക്കാർ വേട്ടക്കാർക്കൊപ്പമെന്ന ആക്ഷേപം രമേശ് ഇന്നലെയും ആവർത്തിച്ചു. പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്കു വിടാനുള്ള ഹൈക്കോടതി വിധിക്കെതിരേ വാദിക്കാൻ മുൻ സൊളിസിറ്റർ ജനറലിന് 25 ലക്ഷം രൂപ അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് രമേശ് ഉയർത്തിക്കാട്ടി. ആരെ രക്ഷിക്കാനാണ് സർക്കാർ 25 ലക്ഷം രൂപ മുടക്കി മുൻ സൊളിസിറ്റർ ജനറലിനെ കൊണ്ടുവരുന്നതെന്നു രമേശ് ചോദിച്ചു. പാലക്കാട്ട് മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നത് വ്യാജ ഏറ്റുമുട്ടിലിലൂടെയാണെന്ന ആരോപണവും രമേശ് മുന്നോട്ടുവച്ചു.
സമാധാനത്തിന്റെ ഭാഷയിലായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. താനൂരിലേതു നിർഭാഗ്യകരമായ സംഭവമാണെന്നും ഇത്തരം അക്രമങ്ങൾക്ക് ഒരുതരത്തിലുള്ള പ്രോത്സാഹനവും നൽകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുനീർ ആവശ്യപ്പെട്ടതു പോലെ സമാധാന ചർച്ച വിളിക്കാനും അന്വേഷണത്തിന് സ്പെഷൽ ടീമിനെ നിയോഗിക്കാനും തയാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, ജയരാജനെക്കുറിച്ചോ മറ്റു വിമർശനങ്ങളെക്കുറിച്ചോ മുഖ്യമന്ത്രി ഒരക്ഷരവും പറഞ്ഞില്ല.
താനൂരിലെ അക്രമങ്ങളുടെ പശ്ചാത്തലം വിവരിച്ചപ്പോൾ മുസ്ലിം ലീഗുകാർ എന്ന പദം മുഖ്യമന്ത്രി പ്രയോഗിച്ചു. എന്നാൽ, കൊലപാതകത്തിലെ പ്രതികളുടെ പാർട്ടി പറഞ്ഞില്ല. പ്രതികൾ മാർക്സിസ്റ്റുകാരാണെന്നു പറയാനുള്ള ധൈര്യം മുഖ്യമന്ത്രി കാട്ടിയില്ലെന്നു മുനീർ കുറ്റപ്പെടുത്തി. പ്രതികളുടെ രാഷ്ട്രീയ ബന്ധം പറയാൻ പോലും തയാറാകാതിരുന്ന മുഖ്യമന്ത്രിയുടെ വാക്കുകൾക്കു യാതൊരു ആത്മാർഥതയുമില്ലെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു.
മുനീറിന്റെ പ്രസംഗത്തിൽ ജയരാജന്റെ പേരുപറഞ്ഞപ്പോൾ ഭരണപക്ഷത്തുനിന്നു ബഹളവുമായി ആദ്യം ചാടിയെണീറ്റത് എ.എൻ. ഷംസീർ ആയിരുന്നു. പിന്നാലെ ഭരണപക്ഷത്തെ മറ്റംഗങ്ങളും എഴുന്നേറ്റതോടെ പ്രതിപക്ഷനിരയും ഉഷാറായി. കുറേ സമയത്തേക്കു സഭ ബഹളത്തിൽ മുങ്ങി. ആരും മോശക്കാരല്ലെന്നു പറഞ്ഞായിരുന്നു സ്പീക്കർ ഇരുപക്ഷത്തെയും നിയന്ത്രിക്കാൻ ശ്രമിച്ചത്.
താനൂരിനെ ലീഗ് പ്രതിനിധീകരിച്ച അറുപതു വർഷത്തിനിടെ ഒരു രാഷ്ട്രീയകൊലപാതകവും ഉണ്ടായിട്ടില്ലെന്നും കഴിഞ്ഞ മൂന്നര വർഷത്തിനിടയിൽ തങ്ങൾക്കൊരു ചെറുപ്പക്കാരനായ പ്രവർത്തകനെ നഷ്ടപ്പെട്ടു എന്നും മുനീർ പറഞ്ഞത് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചു. ആ താരതമ്യം ശരിയായില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും ഒരു കൂട്ടർ ചെയ്യുന്നതെല്ലാം ശരി എന്ന സമീപനം വേണ്ട.
സ്ഥലം എംഎൽഎ എന്ന നിലയിൽ ഭരണപക്ഷക്കാരനായ വി. അബ്ദുറഹ്മാന് സംസാരിക്കാൻ സ്പീക്കർ അവസരം നൽകിയപ്പോൾതന്നെ ലീഗ് അംഗങ്ങൾ പ്രതിഷേധവുമായി എഴുന്നേറ്റു. സിനിമാ തിരക്കഥ പോലെ പ്രതിപക്ഷ ഉപനേതാവ് അവതരിപ്പിച്ച കഥ കേൾക്കാൻ ഇന്പമുണ്ടെന്ന് അബ്ദുറഹ്മാൻ പറഞ്ഞതോടെ പ്രതിഷേധവുമായി പ്രതിപക്ഷം ഒന്നാകെ ചാടിയെണീറ്റു. കടുത്ത ബഹളത്തിൽ സഭ മുങ്ങി. അവിടെ രാഷ്ട്രീയ കൊലപാതകം നടന്നിട്ടില്ലെന്നും ഒരു പള്ളിയിൽ വച്ച് കണക്കു സംബന്ധമായ തർക്കത്തേതുടർന്നാണു കൊലപാതകം നടന്നതെന്നുകൂടി പറഞ്ഞതോടെ പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലേക്കു നീങ്ങി.
മുഖ്യമന്ത്രി എന്തൊക്കെ പറഞ്ഞെങ്കിലും നേരത്തെ തീരുമാനിച്ചുറപ്പിച്ച് ബാനറും തയാറാക്കി വന്ന പ്രതിപക്ഷം സഭ സ്തംഭിപ്പിക്കാൻതന്നെ തീരുമാനിച്ചു. മുദ്രാവാക്യം മുഴക്കി അവർ നടുത്തളത്തിൽ സ്ഥാനം പിടിച്ചതോടെ സ്പീക്കർ കൂടുതൽ സമവായത്തിനൊന്നും നിന്നില്ല. സബ്മിഷനുകൾ റദ്ദാക്കി നടപടികൾ വേഗത്തിൽ തീർത്ത് സഭ പിരിഞ്ഞു. അങ്ങനെ രണ്ടാം ദിവസവും രണ്ടു മണിക്കൂർ കൊണ്ട് നടപടികൾ അവസാനിച്ചു.
കേരള സഹകരണ ആശുപത്രി കോംപ്ലക്സും മെഡിക്കൽ സയൻസസ് അക്കാദമിയും അനുബന്ധസ്ഥാപനങ്ങളും ഏറ്റെടുക്കലും നടത്തിപ്പും ബില്ലും കേരള പഞ്ചായത്ത് രാജ് ഭേദഗതി ബില്ലും സഭയിൽ അവതരിപ്പിച്ച് സബ്ജക്ട് കമ്മിറ്റിക്ക് അയച്ചു. ചർച്ചയില്ലാതെയാണു രണ്ടു ബില്ലും ആദ്യഘട്ടം കടന്നുപോയത്.
നിയമസഭാവലോകനം / സാബു ജോണ്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
Latest News
മാനന്തവാടിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണ നീക്കമെന്ന് പരാതി
എല്ലാം ശരിയാകും, സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞതായി അമ്മ
മേൽപ്പാലത്തിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ
രാസലഹരിയുമായി യുവാവ് പിടിയിൽ
ഗുജറാത്തിനെതിരെ ഡൽഹിക്കു ജയം
Latest News
മാനന്തവാടിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണ നീക്കമെന്ന് പരാതി
എല്ലാം ശരിയാകും, സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞതായി അമ്മ
മേൽപ്പാലത്തിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ
രാസലഹരിയുമായി യുവാവ് പിടിയിൽ
ഗുജറാത്തിനെതിരെ ഡൽഹിക്കു ജയം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top