അയോധ്യ സമാധാനഭൂമിയാകട്ടെ
Saturday, October 19, 2019 12:01 AM IST
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ

അയോധ്യ വെറുമൊരു സ്ഥലപ്പേരല്ല. ഇന്ത്യയുടെ രാഷ്‌ട്രീയ, മത, സാമൂഹിക മണ്ഡലങ്ങളെ മാറ്റിമറിച്ച പ്രദേശമാണ്. ഇനിയെങ്കിലും സമാധാനത്തിന്‍റെയും സൗഹാർദത്തിന്‍റെയും കേന്ദ്രമാകണം അയോധ്യ. ഉത്തർപ്രദേശിലെ ഫൈസാബാദ് ജില്ലയിലെ ഈ ദേശത്തിന്‍റെ പേര് കേൾക്കാത്തവർ കുറവാകും. അലഹാബാദിന്‍റെ പേര് പ്രയാഗ്‌രാജ് എന്നാക്കിയതിനു പിന്നാലെ ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യ എന്നു പുനർനാമകരണം ചെയ്യാൻ കഴിഞ്ഞ വർഷം നവംബറിൽ യുപിയിലെ യോഗി ആദിത്യനാഥ് മന്ത്രിസഭ അംഗീകാരം നൽകി.

അയോധ്യ ഭൂമി തർക്ക കേസ് 40 ദിവസം തുടർച്ചയായി നടന്ന വാദം കേൾക്കലിനു ശേഷം സുപ്രീംകോടതിയുടെ വിധി കേൾക്കുന്നതിനായി രാജ്യം കാതോർക്കുകയാണ്. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിയുടെ കാലാവധി നവംബർ 17ന് അവസാനിക്കുന്നതിനു മുന്പായി അയോധ്യ കേസിൽ വിധി പറയുമെന്നാണു പ്രതീക്ഷ. ചീഫ് ജസ്റ്റീസ് ഗൊഗോയി, അടുത്ത ചീഫ് ജസ്റ്റീസ് ആകുമെന്നു പ്രതീക്ഷിക്കുന്ന ജസ്റ്റീസ് എസ്.എ. ബോബ്ഡേ, ജസ്റ്റീസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുൾ നാസർ എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചിന്‍റെ വിധി ബന്ധപ്പെട്ടവരെല്ലാം അംഗീകരിക്കുകയും സമാധാനം പുലരുകയും ചെയ്യുകയാണു പ്രധാനം.

രാജ്യത്തെ ഏറ്റവും സങ്കീർണമായ അയോധ്യ ഭൂമി തർക്കപ്രശ്നത്തിൽ പരമോന്നത കോടതിയുടെ വിധി അറിയാൻ പരമാവധി ഒരു മാസമേയുള്ളൂ. തികച്ചും പക്ഷപാതരഹിതമായും നീതിയുക്തമായും രാജ്യത്തെ നിയമവ്യവസ്ഥയ്ക്കുള്ളിൽനിന്നു വ്യക്തമായ തീർപ്പുകൽപിക്കാൻ കഴിയുന്ന ലോകത്തിലെതന്നെ മികച്ച സുപ്രീംകോടതിയെന്ന സത്പേര് കാക്കാൻ ഇന്ത്യയിലെ ഉന്നത നീതിപീഠത്തിനു കഴിയുമെന്ന് ആശിക്കാം. വിധിയെ രാജ്യത്തെ എല്ലാവിഭാഗവും അംഗീകരിക്കാനും നടപ്പാക്കാനും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വേണ്ട മുന്നൊരുക്കങ്ങൾ നടത്തുകയെന്നതും പ്രധാനമാണ്.

തർക്കപരിഹാരത്തിനായി സുപ്രീംകോടതിതന്നെ നിയോഗിച്ച മൂന്നംഗ മധ്യസ്ഥത സമിതി സീൽ ചെയ്ത കവറിൽ സമർപ്പിച്ച അനുരഞ്ജന രേഖയും വിധി പറയുന്ന ജഡ്ജിമാരുടെ മുന്നിലുണ്ട്. പക്ഷേ, സുപ്രീംകോടതിയിലെ മുൻ ജഡ്ജി എഫ്.എം. ഇബ്രാഹിം ഖലീഫുള്ള, ജീവനകലയുടെ ആചാര്യൻ ശ്രീശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകൻ ശ്രീരാം പഞ്ചു എന്നിവർ നടത്തിയ മധ്യസ്ഥ ചർച്ചകൾ ഫലിച്ചില്ലെന്നതു ശ്രദ്ധേയമാണ്.

അനുരഞ്ജന രേഖയിലെ നിർദേശങ്ങൾ പൊതുസമൂഹത്തിന് അറിയാത്തതിനാൽ ജഡ്ജിമാർ യുക്തമായവ തെരഞ്ഞെടുക്കുമെന്നേ കരുതാനാകൂ. തർക്കഭൂമി സർക്കാർ ഏറ്റെടുത്തു രാമക്ഷേത്രം പണിയുക, ബാബറി മസ്ജിദിനു പകരം മസ്ജിദ് യോജ്യസ്ഥലത്തു നിർമിക്കുക, മറ്റു മസ്ജിദുകളെക്കുറിച്ചു തർക്കം ഉന്നയിക്കാതിരിക്കുക തുടങ്ങി മുസ്‌ലിം പക്ഷത്തെ ഏഴു കക്ഷികളിലൊന്നായ സുന്നി വഖഫ് ബോർഡിന്‍റെ അധ്യക്ഷൻ നൽകിയ നിർദേശങ്ങൾ ഇതേപക്ഷത്തെ ഇതരർക്കു സ്വീകാര്യമല്ലെന്നാണു റിപ്പോർട്ടുകൾ. മധ്യസ്ഥ നിർദേശങ്ങൾ ഒരു വിഭാഗം അംഗീകരിച്ചില്ലെന്നു കോടതി വ്യക്തമാക്കിയിട്ടുണ്ട്. മധ്യസ്ഥതയിലൂടെ അയോധ്യ തർക്കത്തിനു പരിഹാരമുണ്ടാക്കാൻ എല്ലാവരും ആഗ്രഹിക്കുന്നില്ലെന്നു മുന്പേ വ്യക്തമാണ്. ഇക്കാര്യം സുപ്രീംകോടതിക്കും പരസ്യമായി പറയേണ്ടി വന്നുവെന്നു മാത്രം.

1992ൽ തകർക്കപ്പെട്ട ബാബറി മസ്ജിദ് നിലനിന്നിരുന്ന അയോധ്യയിലെ 2.77 ഏക്കർ ഭൂമി കേസിലെ കക്ഷികളായ നിർമോഹി അഖാഡ, രാം ലല്ല, സുന്നി വഖഫ് ബോർഡ് എന്നിവയ്ക്കു തുല്യമായി വീതിച്ചുനൽകിയ അലഹാബാദ് ഹൈക്കോടതിയുടെ 2010ലെ വിധിക്കെതിരായ 14 അപ്പീലുകളാണു സുപ്രീംകോടതി പരിഗണിച്ചത്.

മതങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും ചരിത്രവും രാഷ്‌ട്രീയവും കൂട്ടിക്കുഴച്ച് ഇത്രയേറെ രാഷ്‌ട്രീയവത്കരിക്കപ്പെട്ട മറ്റൊരു പ്രശ്നവും സമീപകാല ഇന്ത്യയിൽ ഉണ്ടായിട്ടില്ല. രാമജന്മഭൂമി- ബാബ്റി മസ്ജിദ് തർക്കത്തിൽ പ്രശ്നപരിഹാരം നീണ്ടതിനു പിന്നിലും രാഷ്‌ട്രീയം കാണാതെ പറ്റില്ല. പരിഹാരം നീളേണ്ടതു ചിലരുടെയെങ്കിലും ആവശ്യമായിരുന്നു. ആളെക്കൂട്ടി പരസ്യമായി ബാബറി മസ്ജിദ് തകർത്തവർ കേന്ദ്രത്തിലും യുപിയിലും നിരവധി ഇതര സംസ്ഥാനങ്ങളിലും ഭരണം ഉറപ്പിച്ചതാകും കുഴഞ്ഞുമറിഞ്ഞ അയോധ്യ ഭൂമി തർക്കത്തിന്‍റെ ബാക്കിപത്രം.

1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർക്കപ്പെട്ടതുതന്നെ വർഷങ്ങളായി നീറിപ്പുകഞ്ഞിരുന്ന പ്രശ്നത്തിന്‍റെ ഒരേടായിരുന്നു. പതിനാറാം നൂറ്റാണ്ടിൽ പണിത മോസ്കിന്‍റെ അതേ സ്ഥാനത്തു രാമക്ഷേത്രം നിർമിക്കാൻ ഹിന്ദുക്കളുടെ പേരിൽ ബിജെപിയും സംഘപരിവാറും 1980 മുതൽ നടത്തിയ മുന്നൊരുക്കം ചെറുതല്ല.

വർഗീയമായി ജനതയെ ഭിന്നിപ്പിക്കുകയും കലാപങ്ങൾക്കു വഴിമരുന്നിടുകയും ചെയ്തതൊക്കെ മറക്കാൻ കാലമായിട്ടില്ല. തെരഞ്ഞെടുപ്പു പ്രചാരണ വേദികളിലാണു രാമജന്മഭൂമി- ബാബറി മസ്ജിദ് പ്രശ്നം കൂടുതൽ ചർച്ചയായതെന്നതും യാദൃച്ഛികമല്ല. വിശ്വഹിന്ദു പരിഷത്തിന്‍റെയും ആർഎസ്എസിന്‍റെയും ആഭിമുഖ്യത്തിൽ നടന്ന സംഭവത്തിൽ പക്ഷേ രാജ്യത്തെ തലയെടുപ്പുള്ള ബിജെപി നേതാക്കൾ നേരിട്ടിറങ്ങിയതിലൂടെ ചിത്രവും ലക്ഷ്യവും വ്യക്തമായിരുന്നു. രാമക്ഷേത്ര നിർമാണം ബിജെപിയുടെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയതും വെറുതെയല്ല.


ബാബറി മസ്ജിദ് തകർക്കപ്പെട്ടിട്ട് 27 വർഷം കഴിഞ്ഞുവെന്നതു മറക്കരുതല്ലോ. അനേക വർഷങ്ങൾ നീണ്ട രാഷ്‌ട്രീയ, നിയമ പോരാട്ടത്തിനൊടുവിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കഴിഞ്ഞ ഓഗസ്റ്റ് ആറു മുതലാണു ദിവസവും മാരത്തോണ്‍ വാദം കേൾക്കൽ തുടങ്ങിയത്. സുപ്രീംകോടതിയുടെ ചരിത്രത്തിൽ 1972-73 കാലത്ത് കേശവാനന്ദ ഭാരതി കേസിൽ 66 ദിവസവും ആധാർ കേസിൽ 38 ദിവസവും വാദം കേട്ടതിനു ശേഷം തുടർച്ചയായി 40 ദിവസം വാദം കേൾക്കുന്നത് അയോധ്യ കേസിലാണ്. അത്രയും നല്ലത്.

നിർമോഹി അഖാഡ, രാം ലല്ല തുടങ്ങിയ ഹിന്ദുപക്ഷത്തെ വക്കീലന്മാർ സുപ്രീംകോടതിയിൽ നിരത്തിയതു പ്രധാന വാദങ്ങളാണ്. തർക്ക സ്ഥലത്തു നൂറ്റാണ്ടുകൾ മുന്പേതന്നെ ക്ഷേത്രമുണ്ടായിരുന്നു. വിക്രമാദിത്യ രാജാവ് നിർമിച്ചതാണിത്. പതിനൊന്നാം നൂറ്റാണ്ടിൽ ക്ഷേത്രം പുനർനിർമിച്ചു. ക്ഷേത്രം തകർത്തശേഷമാണ് 1526ൽ ബാബറോ പതിനേഴാം നൂറ്റാണ്ടിൽ ഒൗറംഗസീബോ മസ്ജിദ് നിർമിച്ചത്. സ്ഥലത്ത് ക്ഷേത്രം ഉണ്ടായിരുന്നു എന്നതിനും തകർപ്പെട്ടു എന്നതിനും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്ന അവശിഷ്ടങ്ങൾ തെളിവാണ്.

സുന്നി വഖഫ് ബോർഡ് ഉൾപ്പെടെയുള്ള ഏഴു മുസ്‌ലിം കക്ഷികളുടെ വാദത്തിലും കഴന്പുണ്ടാകും. ക്ഷേത്രം തകർത്ത ശേഷമല്ല, തുറസായ സ്ഥലത്താണു മസ്ജിദ് പണിതത്. 1528 മുതൽ മസ്ജിദ് അയോധ്യയിലെ ഭൂമിയിൽ നിലനിന്നതിനു തെളിവുണ്ട്. മോസ്കിനു നേരേ 1855ലും 1934ലും ആക്രമണം നടന്നതിന്‍റെ രേഖകളുമുണ്ട്. അതിക്രമിച്ചു കയറിയതിന് 1949ൽ കേസും ഫയൽ ചെയ്തിട്ടുണ്ട്.

1855നു മുന്പ് ഹിന്ദുക്കളാരും ഭൂമിക്ക് അവകാശം ഉന്നിയിച്ചിട്ടേയില്ല. ക്ഷേത്രം ഉണ്ടായിരുന്നു എന്ന വ്യാഖ്യാനം ശാസ്ത്രീയ അടിത്തറയുടെ അടിസ്ഥാനത്തിൽ അല്ലെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ തന്നെ വ്യക്തമാക്കുന്നുണ്ട്. 1949 ഡിസംബർ വരെ മുസ്‌ലിംകൾ ഇവിടെ പ്രാർഥനകൾ നടത്തിയിരുന്നു എന്നതിനും തെളിവുണ്ട്.

ഏതൊരു പ്രശ്നത്തിലും തർക്കത്തിലുമെന്നപോലെ അയോധ്യയിലും ന്യായാന്യായങ്ങൾ ഇരുപക്ഷത്തും പലതുണ്ട്. മതവും വിശ്വാസവും ആചാരങ്ങളും കൂടിച്ചേർന്നപ്പോൾ ഒന്നിനും തീർച്ചയില്ലാതായി. വ്യക്തതയും കൃത്യതയുമുള്ള ചരിത്രരേഖകളുടെ അഭാവവും പക്ഷപാതപരവും രാഷ്‌ട്രീയവുമായ ഉന്നതരുടെ സമീപനങ്ങളും ചേർന്നപ്പോൾ പ്രശ്നം കൂടുതൽ സങ്കീർണമായതും സ്വാഭാവികം.

രണ്ടുപക്ഷത്തെയും പ്രധാന വാദങ്ങൾ പരിശോധിക്കുന്പോൾ കാര്യങ്ങളുടെ സങ്കീർണത കൂടുതൽ തെളിയും. രാമന്‍റെ ജന്മഭൂമിയാണ് അയോധ്യ എന്നതുതന്നെ ഹിന്ദുക്കൾക്കു പ്രധാനം. അതിനാൽത്തന്നെ പുണ്യഭൂമിയാണ് അയോധ്യ. നൂറ്റാണ്ടുകൾ നിസ്കാരം നടന്നിട്ടുള്ള പുരതാന മസ്ജിദ് ആണു തകർത്തതെന്നു മുസ്‌ലിം പക്ഷം പറയുന്നതിലും കാര്യമുണ്ട്.

പക്ഷേ, നിലവിലുള്ള ആരാധനാലയങ്ങൾ തകർത്തു മറ്റൊരു മതത്തിന്‍റെ ആരാധനാലയം നിർമിക്കുന്നതിലെ പ്രശ്നങ്ങൾ പരിഷ്കൃത സമൂഹത്തിനു ചേരില്ല. രാമജന്മഭൂമിയെന്നതു പവിത്രമാണെന്നും മറ്റ് അവകാശവാദങ്ങളുമായി കൂട്ടിക്കുഴയ്ക്കരുതന്ന വാദത്തിലും കഴന്പുണ്ടാകും. പരസ്പരം മനസിലാക്കി സൗഹാർദത്തിലും സാഹോദര്യത്തിലും ഐക്യത്തോടെ പോകാൻ സുപ്രീംകോടതി വിധി കാരണമാകട്ടെ.

രാജ്യത്തു നിലവിലുള്ള ഭരണഘടനയെയും നിയമവ്യവസ്ഥയെയും മതവിശ്വാസത്തിന്‍റെയും രാഷ്‌ട്രീയത്തിന്‍റെയും മറവിൽ മറികടക്കാൻ വളഞ്ഞവഴികൾ ആരും തേടാതിരിക്കട്ടെ. ചരിത്രവും വസ്തുതകളും സംബന്ധിച്ച് മതിയായ രേഖകൾ ഇല്ലാത്തതും വിശ്വാസത്തിന്‍റെയും ഐതിഹ്യങ്ങളുടെയും പേരിൽ ആർക്കും എന്തും ചരിത്രമായി അവകാശപ്പെടാവുന്നതുമാണു നിലവിലെ സ്ഥിതി. സത്യവും നീതിയും നിയമവും എന്നതിലേറെ ഇരുപക്ഷത്തും വൈകാരികതയും മുതലെടുപ്പുകളും മുന്നിലെത്തിയതും കാണാതെ പോകില്ല.

അനുരഞ്ജനവും വിട്ടുവീഴ്ചകളും പരസ്പര സഹകരണവും സ്നേഹവും ആണു പ്രധാനം. മനുഷ്യരെല്ലാം സഹോദരീസഹോരങ്ങളാണെന്നതും മാനവികതയാണു മുഖ്യമെന്നതും എല്ലാവരും അംഗീകരിച്ചേ മതിയാകൂ. ഒരേ ചുവന്ന ചോരയും ഒരേ ത്രിവർണ പതാകയുമുള്ളവർ ഒന്നാണ്. രണ്ടല്ല.

മതത്തിന്‍റെയും രാജ്യത്തിന്‍റെയും അടക്കമുള്ള അതിർത്തികൾ മനുഷ്യൻ സൃഷ്ടിച്ചവയാണ്. മനുഷ്യരെ തമ്മിലടിപ്പിക്കുന്ന എല്ലാ വേലികളും ഇല്ലാതാക്കുകയാണു വേണ്ടത്. ദൈവത്തിനു ജാതിയും മതവും രാജ്യവും അടക്കമുള്ള വേർതിരിവുകൾ ഇല്ലെന്ന പരമസത്യം മറക്കാതിരിക്കുക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.