Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മുല്ലപ്പെരിയാർ: 125 വർഷത്തെ അടിമത്തം
Thursday, October 3, 2019 11:42 PM IST
മുല്ലപ്പെരിയാർ കരാർ ഒപ്പിടുന്പോൾ ബ്രിട്ടീഷുകാരുടെ സാമന്തരാജാവായിരുന്ന തിരുവിതാംകൂറിലെ വിശാഖം തിരുനാൾ മഹാരാജാവ് പറഞ്ഞു ഇത് എന്റെ ഹൃദയരക്തം കൊണ്ടാണ് ഒപ്പിടുന്നതെന്ന്. നാം അനുഭവിക്കുന്ന പ്രതിസന്ധി അദ്ദേഹം നേരത്തേ മനസിലാക്കിയിരുന്നു എന്നു വ്യക്തം. നമ്മുടെ മണ്ണിൽ കയറിനിന്ന് നമ്മെ അടിമകളാക്കി ഭരിച്ചുകൊണ്ടിരുന്നവരുടെ സ്ഥാനത്ത് ഇന്നു തമിഴ്നാടാണ്. ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തെ വെല്ലുവിളിച്ചുകൊണ്ട് കേരളത്തിന്റെ മണ്ണിൽ കയറിനിന്ന് തമിഴ്നാട് മുല്ലപ്പെരിയാർ ഡാമിന്റെ ഭരണം നടത്തുന്നു. അവർക്ക് ഇഷ്ടമുള്ളപ്പോൾ ഡാം തുറക്കാം, അടയ്ക്കാം.
മുല്ലപ്പെരിയാർ കരാറിലൂടെ ബ്രിട്ടീഷുകാർ പതിനായിരം ഏക്കർ സ്ഥലത്തെ പഴക്കമുള്ള മരങ്ങൾ വെട്ടിക്കൊണ്ടുപോയി. രത്നങ്ങളും ധാതുക്കളും കവർന്നു. വന്യമൃഗങ്ങളെ വേട്ടയാടി. പ്രദേശവാസികളെയും ആദിവാസികളെയും അടിമകളാക്കി. തിന്നും കുടിച്ചും ഉല്ലസിച്ചും ജീവിച്ചു. എന്നിട്ടു മുല്ലപ്പെരിയാർ കരാർ സംബന്ധിച്ചു നിറംപിടിപ്പിച്ച കഥകൾ ഉണ്ടാക്കുകയും ചെയ്തു.
രാജഭരണകാലത്ത് ബ്രിട്ടീഷുകാർ തിരുവിതാംകൂർ മഹാരാജാവിന് 40,000 രൂപ എന്ന പാട്ടത്തുക 1970 ആയപ്പോൾ ജനാധിപത്യസർക്കാർ പത്തു ലക്ഷം രൂപയാക്കി വർധിപ്പിച്ചു. 30 വർഷം പിന്നിട്ടപ്പോൾ പാട്ടത്തുക വർധിപ്പിക്കണം എന്നുള്ള കരാർ വ്യവസ്ഥയും സംസ്ഥാനത്തെ സർക്കാരുകൾ കണ്ടില്ല. 1970ൽ കരാർ പുതുക്കിക്കൊടുത്തപ്പോൾ 400 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള അധികാരവും തമിഴ്നാടിന് കൊടുത്ത് കേരള സർക്കാർ ദീനദയാലുത്വത്തിന് മാതൃകയായി. ഈ കരാർ പുതുക്കലിലൂടെ നമുക്കു ഡാമിലെ മീൻപിടിക്കാനുള്ള സ്വാതന്ത്ര്യം എന്ന മഹാകാര്യം ലഭിച്ചു!
1964ൽ സെൻട്രൽ വാട്ടർ കമ്മീഷൻ മുല്ലപ്പെരിയാർ ഡാം പരിശോധിച്ച് മുല്ലപ്പെരിയാർ ഡാം തകർച്ചയിലാണ് എന്നു പറഞ്ഞപ്പോൾ കേരളം ഞെട്ടി. 1978ൽ ചൈനയിൽ മുല്ലപ്പെരിയാർ ഡാമിന്റെ അതേ ശേഷിയുള്ള ബാങ്കിയാവോ ഡാമിന്റെ തകർച്ച ജനങ്ങളെ ഭീതിയിലാഴ്ത്തി. ഇന്ത്യയിലെ ജസ്വന്ത് സാഗർ അണക്കെട്ടും മോർവി അണക്കെട്ടും കൂടി തകർന്നപ്പോൾ ജനങ്ങൾക്ക് ഒരു കാര്യം മനസിലായി- സർക്കാരുകൾ ജനങ്ങളെ രക്ഷിക്കില്ല.
മുല്ലപ്പെരിയാർ കേസിൽ സുപ്രീം കോടതി ചോദിച്ച ചോദ്യം ഇന്നും പ്രസ്ക്തമാണ്. എന്തുകൊണ്ട് ഒരു പുതിയ ഡാം? ഒരു പഴയ ഡാമിന്റെ സ്ഥാനത്ത് ഒരു പുതിയ ഡാം. ഇന്നും ഈ ചോദ്യത്തിന് ഉത്തരമില്ല. എങ്ങനെ ഒരു കേസ് സുപ്രീംകോടതിയിൽ തോൽക്കാം എന്നതിന്റെ ഒരു ഗവേഷണ പ്രബന്ധമാണ് കേരളവും തമിഴ്നാടും സുപ്രീംകോടതിയിൽ നടത്തിയ കേസ്. കേരളവും തമിഴ്നാടും മറ്റൊന്നുകൂടി ഉണ്ടാക്കി സുപ്രീം കോടതിയുടെ മേശപ്പുറത്തു വച്ചിട്ടുണ്ട്- ഡാം സുരക്ഷിതമാണെന്ന റിപ്പോർട്ട്. ഇതെങ്ങനെ സാധിക്കും?
ഇന്ത്യയിൽ ഡാം എൻജിനിയറിംഗ് പഠിപ്പിക്കുന്ന യൂണിവേഴ്സിറ്റികൾ ഉള്ളതായി അറിവില്ല. അന്താരാഷ്ട്ര വിദഗ്ധർ മുല്ലപ്പെരിയാർ ഡാം പരിശോധിച്ചതായും അറിയില്ല. ഈ കേസിൽ കോടതിയിൽ ഞാൻ ഡാമിന്റെ സുരക്ഷ എന്ന കാര്യത്തിലേക്ക് കടന്നില്ല. മറിച്ച് ഞാൻ ഒരു ചോദ്യം മാത്രം ചോദിച്ചു - എന്നുവരെ ഡാം സുരക്ഷിതമാണ്. ഡാമുകളുടെ മാഗ്നാകാർട്ടാ എന്നു വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കൻ ഫെഡറൽ ഗൈഡ്ലൈൻസ് ഫോർ ദ സേഫ്റ്റി ഓഫ് ഡാംസ് പറയുന്നത് ഒരു ഡാം അതിന്റെ കാലാവധി തീരുന്ന ദിവസം വിദഗ്ധർ വന്ന് ഡാം പരിശോധിച്ച് അതിന്റെ ഡീകമ്മീഷൻ തിയതി നിശ്ചയിക്കണം എന്നാണ്. അതുകൊണ്ട് ഞാൻ ആദ്യത്തെ പ്രേയർ ആയി വച്ചത് മുല്ലപ്പെരിയാർ ഡാമിന്റെ ഡീകമ്മീഷനിംഗ് തീയതി നിശ്ചയിക്കണമെന്നാണ്. രണ്ടാമത്തെ പ്രേയർ ആയി പറഞ്ഞത് ഡാം തകർന്നാൽ ജീവനും സ്വത്തിനും നാശനഷ്ടം സംഭവിക്കുന്നവർക്കു നഷ്ടപരിഹാരം കൊടുക്കണമെന്നാണ്. കേരളത്തിന്റെ പ്രകൃതി നശിച്ചാൽ കേരള സർക്കാരിനും നഷ്ടപരിഹാരം കൊടുക്കണമെന്നും ആവശ്യപ്പെട്ടു.
ഇത് തമിഴ്നാട് കൊടുക്കണം. തമിഴ്നാട് വൻ തുക നഷ്ടപരിഹാരമായി നൽകേണ്ടിവരും. ഞാൻ അങ്ങനെ ആവശ്യപ്പെട്ടത് അത്തരം സാഹചര്യത്തിൽ തമിഴ്നാട് ധാർഷ്ട്യം വെടിഞ്ഞ് ഒരു ഒത്തുതീർപ്പിനുവരും എന്നു കരുതിയതുകൊണ്ടാണ്. ഏതായാലും കേരള സർക്കാർ ഒരു സത്യവാങ്മൂലം ഫയൽ ചെയ്ത് എന്റെ ആവശ്യങ്ങളെ പിന്തുണച്ചില്ല. നിസഹായമായ സുപ്രീം കോടതി ചോദിച്ചത് നിങ്ങൾ 125 വർഷം പഴക്കമുള്ള ഈ ഡാമിന്റെ അടിയിൽ ഉറങ്ങിക്കിടക്കുകയാണോ എന്നാണ്.
കേസിന്റെ വാദവേളയിൽ തുടർന്ന് സുപ്രീംകോടതി എന്തുകൊണ്ടാണ് നിങ്ങൾ മൂവരും (കേന്ദ്രസർക്കാരും, തമിഴ്നാട് സർക്കാരും, കേരള സർക്കാരും) അവസരത്തിനൊത്ത് ഉയരാത്തത് എന്നു ചോദിച്ചിരുന്നു. സഹികെട്ട സുപ്രീം കോടതി മൂന്നു സർക്കാരുകളും മൂന്നു വെവ്വേറെ ദുരന്ത നിവാരണ സമിതികൾ ഉണ്ടാക്കണമെന്ന് ഉത്തരവിട്ടു. ഈ സമിതികൾ കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നു കോടതി പറഞ്ഞു.
ഇത് 2018 ജനുവരി 11ന് ഉണ്ടായ ഉത്തരവാണ്. 2018 ഓഗസ്റ്റിൽ പ്രളയത്തിൽ ഇത്തരമൊരു സമിതികൾ പ്രവർത്തിച്ചിരുന്നതായി അറിവില്ല. അതിനെക്കുറിച്ച് നാളിതുവരെ സർക്കാർ എന്തെങ്കിലും ചെയ്തതായും അറിവില്ല. അത്തരം കമ്മിറ്റികൾ പ്രവർത്തിച്ചിരുന്നുവെങ്കിൽ ദുരന്തത്തിന്റെ തീവ്രത കുറയ്ക്കാമായിരുന്നു. വീണ്ടും പ്രളയത്തിന്റെ തീവ്രത കൂടിയപ്പോൾ കേരള മുഖ്യമന്ത്രി തമിഴ്നാട് മുഖ്യമന്ത്രിയോടു മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 142 അടിയിൽനിന്നു മൂന്ന് അടിയെങ്കിലും കുറച്ചുനിർത്തണമന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു കത്തെഴുതിയിരുന്നു. ആ കത്തിന് 142 അടിയിൽനിന്ന് ജലനിരപ്പ് 152 അടിയിലേക്ക് ഉയർത്താനാണു പോകുന്നത് എന്നു പറഞ്ഞുകൊണ്ടുള്ള മറുപടിക്കത്താണ് കിട്ടിയത്.
ഇതിൽ മനംനൊന്ത ഞാൻ സുപ്രീം കോടതിയെ സമീപിച്ചുകൊണ്ട് ജലനിരപ്പ് 142 അടിയിൽനിന്നു 139 അടിയിലേക്ക് കുറയ്ക്കാനുള്ള ഉത്തരവ് സന്പാദിച്ചു. ഇത് തമിഴ്നാടിന്റെ മുഖത്തേറ്റ രണ്ടാമത്തെ വലിയ പ്രഹരമായിരുന്നു.
അന്താരാഷ്ട്ര വിദഗ്ധർ ഡാം പരിശോധിക്കുകതന്നെ വേണം. കേരളീയർ നിസഹായരായ ഒരു ജനമാണ്. പ്രകൃതിയും വനവും നശിപ്പിച്ചുകൊണ്ട് 79 ഡാമുകളാണ് ഇവിടെ ഉള്ളത്. ഈ ഡാമുകളെല്ലാം ചേർന്ന് ഉത്പാദിപ്പിക്കുന്നത് സംസ്ഥാനത്തിന് ആവശ്യമുള്ളതിന്റെ 20 ശതമാനം വൈദ്യുതി മാത്രമാണ്. ബാക്കി 80 ശതമാനം വൈദ്യുതിയും പുറത്തുനിന്നാണ് വാങ്ങുന്നത്. മുല്ലപ്പെരിയാർ നദിയെ പുറകോട്ടൊഴുക്കിയത് അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണ് എന്നു പറഞ്ഞുകൊണ്ട് കേസ് കൊടുക്കാൻ എന്നെ പ്രേരിപ്പിച്ചത് എന്റെ ഗുരുനാഥനായ ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യർ സാറാണ്.
ഈ ഡാമുകൾ മൂലം ഡാം ഇൻഡ്യൂസ്ഡ് എർത്ത് അറ്റാക്കിനുള്ള സാധ്യത വലുതാണ്. 2011 ജൂലൈ 26 മുതൽ നവംബർ 26 വരെ 25-ലധികം ഭൂചലനങ്ങളാണ് ഇടുക്കി മേഖലയിൽ രേഖപ്പെടുത്തിയത്. റൂർക്കി ഐഐടിയുടെ ഒരു പഠനത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിന് 15 കിലോമീറ്റർ ചുറ്റളവിനുള്ളിൽ ഒരു വലിയ ഭൂചലനമുണ്ടായാൽ ഡാം നശിക്കുമെന്നു ചൂണ്ടിക്കാട്ടുന്നു. ഏറ്റവും പുതിയ പഠനങ്ങൾ അനുസരിച്ച് ഭൂകന്പസാധ്യതയുള്ള ലോകത്തിലെ പ്രധാന ഒന്പത് അണക്കെട്ടുകളിൽ ഒന്നാണ് മുല്ലപ്പെരിയാർ ഡാം.
മുല്ലപ്പെരിയാർ ഡാമിന്റെ 300 കിലോമീറ്റർ ചുറ്റളവിൽ വൻ പ്രഹരശേഷിയുള്ള 22 പ്രധാന ഭ്രംശമേഖലകൾ ഉള്ളതായും പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്. കന്പത്തുനിന്ന് മുല്ലപ്പെരിയാർ വഴി മറ്റൊരു ഭൂഗർഭ വിള്ളലുമുണ്ട്. ഈ ഭ്രംശമേഖലകളിൽ ചെറുതും വലുതുമായ ഭൂചലനങ്ങൾക്കു സാധ്യതയുണ്ട്. റിക്ടർ സ്കെയിലിൽ 6.5 വരെ ഭൂചലനത്തിന് സാധ്യതയുള്ള തേക്കടി, കൊടൈക്കനാൽ ഭ്രംശമേഖല മുല്ലപ്പെരിയാറിൽനിന്ന് 16 കിലോമീറ്റർ മാത്രം അകലെയാണ്. മുല്ലപ്പെരിയാർ മേഖലയിൽതന്നെ റിക്ടർ സ്കെയിലിൽ 6.5 വരെ തീവ്രതയുള്ള ഭൂചലനത്തിന് സാധ്യതയുണ്ടെന്ന് ഐഐടി റിപ്പോർട്ടിലുണ്ട്.
മുല്ലപ്പെരിയാർ ഡാമിന്റെ നിർമാണത്തിൽ ഭൂചലനത്തെ പ്രതിരോധിക്കാൻ യാതൊന്നും ചെയ്തിട്ടില്ല. അന്ന് അത്തരത്തിലുള്ള ഒരു സാങ്കേതികജ്ഞാനം ഉണ്ടായിരുന്നില്ല. ഇടുക്കിയിലും മുല്ലപ്പെരിയാറിലും കൂടി 85 ടിഎംസി വെള്ളം ഉണ്ട്. താഴെയുള്ള മറ്റു ചെറു ഡാമുകൾ കൂടി കണക്കിലെടുത്താൽ 100 ടിഎംസിയിൽ കൂടുതൽ വെള്ളമുണ്ട്. 100 ടിഎംസി വെള്ളം എന്നാൽ 100 കിലോമീറ്റർ നീളം ഒരു കിലോമീറ്റർ വീതി 100 അടി താഴ്ചയിലുള്ള വെള്ളമാണ്. ഇത്രയും വെള്ളം 850 മീറ്റർ ഉയരത്തിൽ നിന്ന് അറബിക്കടലിൽ പതിച്ചാൽ അറബിക്കടലിലെ വെള്ളം ഭൂമിയുടെ എതിർദിശയിലേക്ക് മാറിക്കൊടുക്കേണ്ടതായി വരും. പിന്നീട് ബാലൻസ് ചെയ്യാൻ വേണ്ടി ഒരു സുനാമിപോലെ തിരിച്ചുവന്ന് ലക്ഷദ്വീപും മാലിദ്വീപുകളും കേരളം മുഴുവനായും കർണാടകയുടെ തീരപ്രദേശങ്ങളും ഗോവയും മുംബൈയും നശിപ്പിക്കപ്പെടാനുള്ള സാധ്യതയും കാണുന്നുണ്ട്.
മുല്ലപ്പെരിയാർ ഡാമിന്റെ പ്രഹരശേഷി അമേരിക്ക, ഹിരോഷിമയിലിട്ട ബോംബിന്റെ 180 മടങ്ങാണെന്ന് നാം മനസിലാക്കണം. ഇടുക്കി ഡാമിന്റെ ഔട്ട്ലെറ്റ് ആയ കുളമാവ് ഡാമിന്റെ ഒരു ഭിത്തി ഒരു റോഡ് മാത്രമാണെന്ന് നാം ഞെട്ടലോടെ ഓർക്കണം.
അഡ്വ. റസൽ ജോയി
(സേവ് കേരള ബ്രിഗേഡ് പ്രസിഡന്റാണ് ലേഖകൻ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന് സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര് പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന് ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര് ഫോണ് സന്ദേശങ്ങള്, സാമൂഹ്യ മാധ്യമങ്ങള്, ബാങ്കര്മാര്, കമ്പനി
Latest News
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
ഒരു വര്ഷം ഒരു പ്രധാനമന്ത്രി എന്നത് ഇന്ത്യ മുന്നണിയുടെ സൂത്രവാക്യമെന്ന് മോദി
യുഎസ് കപ്പൽ ലക്ഷ്യമാക്കി ഹൂതി ആക്രമണം; പ്രതിരോധിച്ച് സഖ്യസേന
ഹരിയാനയിൽ 400 വർഷങ്ങൾ പഴക്കമുള്ള മൂന്ന് ലോഹ വിഗ്രഹങ്ങൾ കണ്ടെത്തി
ചരിത്രത്തിൽ ആദ്യമായി ഭരണഘടനയെ തകർക്കാൻ ശ്രമിച്ച പാർട്ടിയാണ് ബിജെപി: രാഹുൽ ഗാന്ധി
Latest News
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
ഒരു വര്ഷം ഒരു പ്രധാനമന്ത്രി എന്നത് ഇന്ത്യ മുന്നണിയുടെ സൂത്രവാക്യമെന്ന് മോദി
യുഎസ് കപ്പൽ ലക്ഷ്യമാക്കി ഹൂതി ആക്രമണം; പ്രതിരോധിച്ച് സഖ്യസേന
ഹരിയാനയിൽ 400 വർഷങ്ങൾ പഴക്കമുള്ള മൂന്ന് ലോഹ വിഗ്രഹങ്ങൾ കണ്ടെത്തി
ചരിത്രത്തിൽ ആദ്യമായി ഭരണഘടനയെ തകർക്കാൻ ശ്രമിച്ച പാർട്ടിയാണ് ബിജെപി: രാഹുൽ ഗാന്ധി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top