അധ്യാപകർ സംസ്കാരത്തിന്‍റെ രക്ഷിതാക്കൾ
Wednesday, September 4, 2019 11:38 PM IST
ഒരു രാഷ്‌ട്രത്തിന്‍റെ സാമൂഹിക-രാഷ്‌ട്രീയ- സംസ്കാരിക മണ്ഡലങ്ങളിൽ നിർണായക സ്വാധീനം ചെലുത്താൻ സാധിക്കുന്നവരാണ് അധ്യാപകർ. പഠിപ്പിക്കുന്നതിനൊപ്പം സ്വയം പഠിച്ചു വളരുകയും ചെയ്യുന്നവർ. ഒരു നവജാതശിശു ആദ്യം പരിചയപ്പെടുന്ന സാമൂഹിക പരിസരം തന്‍റെ കുടുംബവും രണ്ടാമത്തേത് വിദ്യാലയവുമാണ്. രക്ഷിതാക്കളിൽനിന്നു സ്നേഹത്തിന്‍റെ മൂല്യങ്ങളും അധ്യാപകരിൽനിന്നു സാമൂഹികബോധവും രാഷ്‌ട്രീയ കാഴ്ചപ്പാടുകളും സ്വന്തമാക്കുന്നു. തിരിച്ചറിവുകളുടെ അകക്കണ്ണ് തുറപ്പിക്കുന്നവരാണ് അധ്യാപകർ. തലമുറകളെ ആത്മനിയന്ത്രണമുള്ളവരാക്കി വളർത്തേണ്ടത് അധ്യാപകരാണ്. തത്ത്വജ്ഞാനിയായ സോക്രട്ടീസ് പറഞ്ഞതുപോലെ ""ദൈനംദിന ജീവിതത്തിലെ പ്രശ്നങ്ങളെ യുക്തിപൂർവം നേരിടാനും സാഹചര്യങ്ങളെ ശരിയായി വിലയിരുത്തി ഉചിതമായി പ്രവർത്തിക്കാനും എല്ലാവരോടും മാന്യമായി പെരുമാറാനും മറ്റുള്ളവരുടെ അരോചകമായ സ്വഭാവവിശേഷങ്ങളോടു സഹിഷ്ണുത പുലർത്താനും സഹജീവികളോട് വിവേകപൂർവം ഇടപെടാനും സന്തോഷത്തിലും സന്താപത്തിലും സമചിത്തത പാലിക്കാനും കഴിവുള്ള തലമുറയെ രൂപപ്പെടുത്തുകയെന്നതാണ് അധ്യാപകരുടെ ദൗത്യം.''

ചങ്ങാതിമാർ

അധ്യാപകർ വാർത്തെടുക്കേണ്ടത് ഉരുക്കിന്‍റെ മാംസപേശികളും ഇരുന്പിന്‍റെ സിരാതന്തുക്കളുമുള്ള യുവത്വത്തെയാണ്. യാതൊന്നിനും തടഞ്ഞുനിർത്താനാവാത്ത അതിമാനുഷികമായ ഇച്ഛാശക്തി. ആഴിയുടെ അടിത്തട്ടോളം പോകേണ്ടിവന്നാലും ലക്ഷ്യം നിറവേറ്റാതെ പിന്തിരിയാത്ത ഇച്ഛാശക്തിയുള്ള തലമുറയാണു വേണ്ടതെന്ന സ്വാമി വിവേകാനന്ദന്‍റെ വാക്കുകൾ അധ്യാപകർ മറക്കരുത്. കണ്ടതിൽനിന്നും കേട്ടതിൽനിന്നും വായിക്കുന്നതിൽനിന്നുമൊക്കെ ഗുണപാഠങ്ങൾ കണ്ടെത്തി പ്രചരിപ്പിക്കാൻ അധ്യാപകർക്കു കഴിയുന്പോഴാണ് അവർ യുവതലമുറയുടെ ചങ്ങാതിമാരും തത്ത്വോപദേശകരും മാർഗദർശികളുമായി മാറുന്നത്.

ഗ്രീക്ക് ചിന്തകനായ അരിസ്റ്റോട്ടിൽ പറഞ്ഞതുപോലെ ""കാര്യങ്ങൾ അറിയാവുന്നവർ അതു ചെയ്യുന്നു. എന്നാൽ കാര്യങ്ങൾ മനസിലാക്കുന്നവർ അതു പഠിപ്പിക്കുന്നു'' എന്നത് അധ്യാപനത്തിന്‍റെ മഹനീയതയെ ഓർമിപ്പിക്കുന്നു. അധ്യാപനമെന്ന പ്രഫഷനാണ് മറ്റെല്ലാ പ്രഫഷനുകളെയും സൃഷ്ടിക്കുന്നത്. അധ്യാപകർ അറിവിനെ സ്നേഹിക്കണം. അറിവു നേടുന്നവരെയും സ്നേഹിക്കണം. അതോടൊപ്പംതന്നെ അറിവിനെയും അറിവു നേടുന്നവരെയും ഒരുപോലെ ഉൾക്കൊള്ളാൻ കഴിയണം.

രാഷ്‌ട്രത്തിനും സമൂഹത്തിനും

അധ്യാപകൻ ഭാവാത്മക വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകണം. വ്യക്തികളിലും പ്രസ്ഥാനങ്ങളിലും സംരംഭങ്ങളിലുള്ള സാധ്യതകൾ ദീർഘവീക്ഷണത്തോടെ കാണാൻ അധ്യാപകർക്കു കഴിയണം. അധ്യാപകവൃത്തിയുടെ അന്തഃസത്ത എന്നതു സ്വയം അറിയുക - സ്വയം നിയന്ത്രിക്കുക - സ്വയം കൊടുക്കുക എന്നതാണ്. യുവമനസുകളിൽ ഉത്കൃഷ്ടചിന്തകൾ നിറയ്ക്കാൻ അധ്യാപകർക്കു സാധിക്കണം. ഭാരതത്തിലെ 700 ദശലക്ഷം യുവജനങ്ങളെ രാ‌ഷ്‌ട്രത്തിനും സമൂഹത്തിനും കുടുംബങ്ങൾക്കും ഉപകാരപ്പെടുംവിധം പരിശീലിപ്പിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് അധ്യാപകർക്കുള്ളത്. ഇന്ത്യയിലെ വിദ്യാർഥികളുടെ ചിന്തയും പ്രവൃത്തിയും സംയോജിപ്പിക്കേണ്ടത് അവരുടെ അധ്യാപകരാണ്.

ശക്തവും വികസിതവുമായൊരു രാഷ്‌ട്രത്തിന്‍റെ നെടുംതൂണുകളാണ് അധ്യാപകർ. രാജ്യത്തെ ഏകീകരിക്കുന്ന ഉപകരണങ്ങളായി അവർ മാറണം. ഭാരതത്തിന്‍റെ വൈജ്ഞാനിക പാരന്പര്യം ലോകത്തിനു നല്കിയ സംഭാവനകൾ നാം വിസ്മരിക്കരുത്. തക്ഷശില, നളന്ദ പോലുള്ള മഹത്തായ സർവകലാശാലകളും പണ്ഡിതവര്യരായ കൗടില്യൻ, പാണിനി, ജീവകൻ, അഭിനവഗുപ്തൻ, പതഞ്ജലി തുടങ്ങി വിഖ്യാതരായ അധ്യാപകരും നമ്മുടെ പൈതൃകസന്പത്താണ്. വിശ്വോത്തര ശാസ്ത്രകാരന്മാരെയും കവികളെയും തത്ത്വജ്ഞാനികളെയും എൻജിനിയർമാരെയും ഡോക്ടർമാരെയും വാർത്തെടുക്കാൻ അധ്യാപകർക്കു കഴിയണം. ഇന്ത്യയെ ഒരു വൈജ്ഞാനിക വൻശക്തിയാക്കുന്നതിന് അറിവിന്‍റെ അടിത്തറയുള്ള, ആത്മാർപ്പണമുള്ള അധ്യാപകർ കാലഘട്ടത്തിന്‍റെ അനിവാര്യതയാണ്.

അടയാളങ്ങൾ

അധ്യാപകർ ജ്ഞാനത്തെ സ്നേഹിക്കുന്നവരാകണം. വിദ്യാർഥികൾക്ക് ഒരുപാട് അടയാളങ്ങൾ അവരുടെ ചിന്തയിൽ സൃഷ്ടിച്ചുകൊടുക്കാൻ കഴിയണം. അധ്യാപകരുടെ പ്രഭാഷണങ്ങളിൽനിന്നും വിദ്യാർഥികളിൽ ജീവിതമെന്ന വൃത്തം ആവേശത്തോടെ വികസിക്കണം. രാഷ്‌ട്രത്തിന്‍റെ വളർച്ചയ്ക്കുവേണ്ടി ശരിയായ കാര്യങ്ങൾ ചെയ്യാനും വിദ്യാർഥികളെ ശരിയായ കാര്യങ്ങൾ ചെയ്യുന്നതിനു പ്രേരിപ്പിക്കാനും തക്ക ഉന്നതമായ ധാർമിക നേതൃത്വമായി അധ്യാപകർ കലാലയങ്ങളിൽ ഉയരണം. അധ്യാപകരാകാൻ യോഗ്യതയുള്ള, താത്പര്യമുള്ള, അധ്യാപനം ഇഷ്ടപ്പെടുന്ന ആളുകളെ അധ്യാപകവൃത്തിയിലേക്ക് ആകർഷിക്കാൻ നടപടി ഉണ്ടാകണം. അധ്യാപകർ നവീനവും മഹത്തരവും വിസ്മയകരവുമായ ലോകത്തെ തിരിച്ചറിയണം. മികച്ച വാഗ്മിയും അധ്യാപകനുമായ അഴീക്കോട് മാഷ് ഒരിക്കൽ അധ്യാപകരെ ഓർമിപ്പിച്ചു: ""സമൂഹത്തിൽ ഗുരുനാഥന്മാർക്കു വിലകുറഞ്ഞുവരുകയാണ്. അതു നമ്മുടെ മൂല്യശോഷണത്തിന്‍റെ ഭാഗമാണ്. ആ മൂല്യശോഷണത്തിന്‍റെ ഒരംശം നമ്മുടെ അധ്യാപകർ തന്നെ ഏറ്റെടുക്കണം. കുട്ടികൾക്കു ക്യാരക്ടർ ഉണ്ടാക്കുന്ന പണികൂടിയെടുക്കാതെ, ചില വിഷയങ്ങൾ മാത്രം പഠിപ്പിച്ചുകൊണ്ടിരുന്നാൽ ഇങ്ങനെയിരിക്കും. തനിക്കു വിലയില്ല എന്ന് ആരു പരാതി പറഞ്ഞാലും അധ്യാപകർ പറയരുത്. സ്വന്തം വില കൂടുന്ന മട്ടിൽ അയാൾ ജീവിക്കണം.'' സത്യത്തിൽ വിദ്യാർഥികളുടെ പാഠപുസ്തകം അധ്യാപകരാണ്. എല്ലാത്തരം സംഘർഷങ്ങളെ മറക്കാനും ശാന്തിയുടെയും സമൃദ്ധിയുടെയും ലക്ഷ്യത്തിലേക്കു നീങ്ങാനും മനുഷ്യർക്കു മഹത്തായ ദർശനം ആവശ്യമാണ്. ജീവിക്കാൻ കൂടുതൽ മെച്ചപ്പെട്ട ഭൂമിയെ വാർത്തെടുക്കാൻ ഒരു പുതിയ ലോകദർശനം ഉടലെടുക്കണമെന്ന് അധ്യാപകർ തിരിച്ചറിയണം.


അധ്യാപകർ നമ്മുടെ സംസ്കാരത്തിന്‍റെ രക്ഷിതാക്കളാകുന്നു. സ്വന്തം രാഷ്‌ട്രത്തെ ഒരു വീടായി മാത്രം കണ്ടാൽ പോരാ അധ്യാപകർ. വിശാലമായ അർഥത്തിൽ ഈ വിസ്തൃതമായ പ്രപഞ്ചത്തെക്കുറിച്ച് അയാൾ ബോധവാനായിരിക്കണം. അധ്യാപകന്‍റെ കർത്തവ്യം കൃത്യമായി നിർവഹിക്കണമെന്നുണ്ടെങ്കിൽ ബുദ്ധിപരമായ സ്വാതന്ത്ര്യബോധം ഒഴിച്ചുകൂടാനാവാത്തതാണ്. ഗുരു പിതാവിന്‍റെയും വിദ്യാലയം കുടുംബത്തിന്‍റെയും തുടർച്ചയാകണം. ഡോ. കോത്താരി വിദ്യാഭ്യാസ കമ്മീഷൻ റിപ്പോർട്ട് ആരംഭിക്കുന്നത് "ഭാരതത്തിന്‍റെ ഭാവി അതിന്‍റെ ക്ലാസ് മുറികളിലാണ്' (The destiny of India is being shaped in our class rooms). അധ്യാപകർ ക്ലാസ് മുറികളിലെ കുട്ടികളെ മാത്രമല്ല, പുറത്തെ സമൂഹത്തെയും രൂപപ്പെടുത്തുന്നതിൽ നിർണായക സ്വാധീനം ചെലുത്തണം. വിദ്യാഭ്യാസ ചിന്തകനായ ഡോ. എസ്. രാധാകൃഷ്ണൻ അധ്യാപകരെ ഓർമിപ്പിക്കുന്നതുപോലെ. ""നമ്മുടെ നാട്ടിൽ ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടെങ്കിലും സംസ്കാരത്തിന്‍റെ നിലവാരം അത്ര ഉയർന്നതല്ല. ഒരു കലാലയത്തിൽ കയറിക്കൂടുക എന്നതു വലിയ പ്രയാസമുള്ള കാര്യമല്ല. എന്നാൽ വിദ്യാസന്പന്നനാകുക (Educated) എന്നത് വളരെ ബുദ്ധിമുട്ട് പിടിച്ച കാര്യമായിത്തീർന്നിരിക്കുന്നു. നാം വായിക്കുവാൻ പഠിപ്പിക്കുന്നു പക്ഷേ ചിന്തിക്കുവാൻ പരിശീലിപ്പിക്കുന്നില്ല. അറിവുള്ളവർ സംസാരിക്കുന്നില്ല; ഭീരുക്കളായി കഴിയുന്നു. നമ്മുടെ സംസ്കാരത്തിന്‍റെ ആധികാരികതയുടെയും പാരന്പര്യത്തിന്‍റെയും സ്ഥാനത്ത് ആൾക്കൂട്ടത്തിന്‍റെ താത്പര്യങ്ങളും ചിന്താഗതിയും സ്ഥലം പിടിച്ചിരിക്കുന്നു.'' ഒരു അധ്യാപകനെ അസ്വസ്ഥനാക്കേണ്ടത് ഇന്ത്യൻ സംസ്കൃതിക്കേറ്റ മുറിവുകളാണെന്നു നാം തിരിച്ചറിയണം. അധ്യാപകരാകണം ഒരു രാഷ്‌ട്രത്തിന്‍റെ മികച്ച മനസ് (Best mind) എന്നു നാം മറക്കരുത്.

ധീരമായ അന്വേഷണം

ജി. കെ. ചെസ്റ്റർടണ്‍ എഴുതിയതുപോലെ ""ഏറ്റവും നിലവാരം കുറഞ്ഞതും മനുഷ്യത്വരഹിതവുമായ അവസ്ഥ വേരുകളില്ലാത്ത ഹൃദയം ഉള്ളതും, ദേശസ്നേഹമില്ലാത്ത പൗരന്മാരാൽ നിറഞ്ഞതുമാണ്.'' നമ്മുടെ യുവതലമുറ സ്ഥിരതാമസക്കാരായ അന്യഗ്രഹക്കാർ (Resident alien) ആയി നമ്മുടെ സംസ്കാരത്തിൽ ജീവിക്കുന്നു എന്നതാണ് അധ്യാപകരുടെ ഏറ്റവും വലിയ വെല്ലുവിളി. ഭാവിയിലേക്കു വ്യാപിക്കുന്ന ധീരമായ അന്വേഷണമാണ് അധ്യാപകനു വേണ്ടത്. 

ഒരു സംസ്കാരത്തെ തീക്ഷ്ണതയോടെ പ്രകാശിപ്പിക്കുന്നവർ അധ്യാപകരാണ്. ബനാറസ് ഹിന്ദു സർവകലാശാലയുടെ സ്ഥാപകനായ മദൻ മോഹൻ മാളവ്യ സൂചിപ്പിക്കുന്നതുപോലെ ""വിദ്യാർഥിയുടെ മനസിനെ രൂപപ്പെടുത്തുന്നതു പ്രധാനമായും അധ്യാപകരാണ്. ദേശസ്നേഹവും അർപ്പണബോധവുമുള്ള അധ്യാപകൻ രാഷ്‌ട്രത്തെയും മതത്തെയും സമുദായത്തെയും ദേശീയതയിൽ കോർത്തിണക്കുന്നു.'' അധ്യാപനം ഏറ്റവും കുലീനമായ പ്രഫഷനാണ്. അതു സ്വഭാവത്തെയും കഴിവിനെയും ഒരു വ്യക്തിയുടെ ഭാവിയെയും വാർത്തെടുക്കുന്നു.""ആളുകൾ എന്നെ ഒരു നല്ല അധ്യാപകനായി ഓർത്തിരിക്കുന്നുവെങ്കിൽ അതായിരിക്കും എനിക്കു ലഭിക്കുന്ന ഏറ്റവും വലിയ ആദരവ്'' എന്ന എ.പി.ജെ. അബ്ദുൾ കലാമിന്‍റെ വാക്കുകൾ ഭാരതത്തിലെ ഒാരോ അധ്യാപകന്‍റെയും സ്വപ്നമായി മാറണം.

ക്ലാസ് മുറികളിൽ കുട്ടികൾക്കായി ജീവിതം മാറ്റിവയ്ക്കുന്ന ഓരോ അധ്യാപകനും ഭാരതത്തിന്‍റെ അഭിമാനമാണ്. ജീവിതത്തിൽ ഉയരത്തിലെത്താൻ കൈകൾ കൊടുക്കുന്ന ഗുരുക്കന്മാരെ നമുക്കു മറക്കാതിരിക്കാം.

ബിഷപ് ജോസഫ് കല്ലറങ്ങാട്ട്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.