Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
തുഷാറും നാസിലും പിന്നെ ഞാനും
Sunday, September 1, 2019 1:14 AM IST
കേരള മുഖ്യമന്ത്രി പിണറായി വിജയനെ ആരാധകർ വിളിക്കുന്നതുപോലെ ഇരട്ടച്ചങ്കനെന്ന് ഇനി വെള്ളാപ്പള്ളി നടേശനും വിളിക്കും. എസ്എൻഡിപി യോഗം പ്രവർത്തകരെക്കൊണ്ടു വിളിപ്പിക്കുകയും ചെയ്യും. ചെക്ക് തട്ടിപ്പു കേസിൽ അജ്മാനിൽ അറസ്റ്റിലായ നടേശന്റെ മകൻ തുഷാറിനെ രായ്ക്കുരാമാനം ജയിലിൽ നിന്ന് ഇറക്കാൻ അദ്ദേഹം കാണിച്ച വൈഭവത്തിനു മറ്റെന്തു നന്ദിയാണു നടേശനു ചെയ്യാനാവുക. ചെക്കു തട്ടിപ്പുകേസിൽ പ്രതിയായി ജയിലിലായ തുഷാറിനെ രക്ഷിക്കാൻ പിണറായി നടത്തിയ ഇടപെടൽ എസ്എൻഡിപി യോഗത്തിന് ചെയ്ത സഹായമായി എസ്എൻഡിപിക്കാർ കരുതും എന്നാണ് നടേശന്റെ വാക്കുകളുടെ വ്യംഗ്യം.
ബിജെപിക്കാർ നടേശൻ ആഗ്രഹിക്കുന്നവിധം സഹായിക്കാതിരുന്നതു ഗുരുനിന്ദയായെന്ന് നടേശൻ ചിത്രീകരിച്ചു കഴിഞ്ഞു. സുധീരൻ പറയുന്നതുപോലെ വെള്ളാപ്പള്ളി തന്നെ ഗുരുവായി മാറുകയാണോ ആവോ? തുഷാർ മടങ്ങിയെത്തും വരെ അദ്ദേഹം വളരെ സൂക്ഷിച്ചാവും സംസാരിക്കുക എന്ന് ഇപ്പോഴത്തെ നിശബ്ദത തന്നെ വ്യക്തമാക്കുന്നു. കേസ് പൂർത്തിയായ ശേഷം അദ്ദേഹത്തിന്റെ തനിമ നിറഞ്ഞ പ്രതികരണങ്ങളും വിലയിരുത്തലും പ്രതീക്ഷിക്കാം. ഏതായാലും പിണറായി കാരണമാണു മകൻ രക്ഷപ്പെട്ടതെന്ന് ആ അച്ഛൻ ഉറച്ചു വിശ്വസിക്കുന്നു. അതിന്റെ പ്രത്യുപകാരം ആലപ്പുഴയിൽ ആരിഫിന്റെ കാര്യത്തിൽ എന്നപോലെ നടേശൻ ചെയ്യാതിരിക്കില്ല.
തുഷാറിന്റെ പ്രശ്നം പരിഹരിച്ച രീതി കാണുന്പോൾ സംശയം വരുന്നു. വലിയ വ്യവസായികൾ മുഖ്യമന്ത്രി പറയുന്നതു കേട്ട് കോടികൾ ചെലവാക്കുന്നത് അവരുടെ ബിസിനസ് തന്ത്രം തന്നെ ആണെന്നും ഒന്നിന് പത്തുവച്ച് അവർ ഈടാക്കുമെന്നും സത്യമല്ലേ? ഇനി ഗൾഫിലുള്ള പാർട്ടി അനുഭാവികൾ ബക്കറ്റ് പിരിവ് നടത്തിയാലും മതിയാവുമല്ലോ?
ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ യുടെ കേരളത്തിലെ കണ്‍വീനറെ ചെക്കു തട്ടിപ്പുകേസിൽ നിന്നു രക്ഷിക്കാൻ കേരളമുഖ്യമന്ത്രി നടത്തിയ ശ്രമം അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യുന്പോൾ നടത്തിയ പ്രഖ്യാപനത്തിന്റെ സാക്ഷാത്കാരമായിട്ടും ചിത്രീകരിക്കാം. അന്ന് അദ്ദേഹം ഗവർണറുടെ മുന്നിൽ പ്രതിജ്ഞ എടുത്തത് പ്രീതിയോ ഭീതിയോ ഇല്ലാതെ എല്ലാവരോടും ഒരുപോലെ പെരുമാറുമെന്നാണ്. ഇത്ര സത്യസന്ധമായി ആ പ്രതിജ്ഞ നിറവേറ്റിയ മുഖ്യമന്ത്രിമാർ വേറെ ഉണ്ടാവില്ല. കമ്യൂണിസ്റ്റുകാരുടെ പരസ്യ ശത്രുക്കളുടെ നേതാവിനെ ചെക്കു തട്ടിപ്പു കേസിൽ നിന്നു രക്ഷിക്കാനാണു മുഖ്യമന്ത്രി ശ്രമിച്ചത് എന്ന് ഓർക്കണം. അദ്ദേഹം നിഷ്പക്ഷനല്ലേ?
തുഷാർ ഇനിയെങ്കിലും പറയുമോ ബിജെപി അല്ല പിണറായി ആണ് തന്റെ രക്ഷകനെന്ന്! ടി.പി. വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കിടക്കുന്ന സഖാക്കളെ അവിടെ എത്തി സന്ദർശിച്ചതു മുതൽ തുഷാറിനെ ജയിൽ വിമുക്തനാക്കാൻ വരെ പിണറായി നടത്തിയ വിപ്ലവകരമായ പ്രവർത്തനങ്ങളിൽ എല്ലാം ഈ തുല്യതാ മനോഭാവം കാണാനാവുന്നില്ലേ?
മുഖ്യമന്ത്രി സ്നേഹ വാത്സല്യമുള്ള ഒരു പിതാവാണെന്ന് എല്ലാവർക്കും വ്യക്തമായി. ജയിലിൽ തുഷാർ ഒരു ദിവസം പോലും കിടക്കുന്നത് വെള്ളാപ്പള്ളിയെ എന്തു മാത്രം വേദനിപ്പിക്കുന്നു എന്ന് അദ്ദേഹത്തിനു മനസിലായി. സംഭവം നടന്ന് അടുത്ത നിമിഷങ്ങളിൽ മൂന്നുവട്ടം അദ്ദേഹം വെള്ളാപ്പള്ളി നടേശനെ വിളിച്ചു. മൂന്നും മിസ് കോളായി എന്നും വെള്ളാപ്പള്ളി പറഞ്ഞുകേട്ടു.
വായിച്ചറിഞ്ഞിടത്തോളം നാസിൽ ഒരു സാധാരണക്കാരൻ. ബിടെക് നേടി ഗൾഫിലെത്തി ബിസിനസ് തുടങ്ങി. ജീവിതം പച്ചപിടിച്ചു തുടങ്ങിയതാണ്. തുഷാറിന്റെ ബോയിംഗ് കണ്‍സ്ട്രക്ഷൻ കന്പനിയുടെ ഉപകരാർ എടുത്ത് ജോലി ചെയ്യാൻ മാത്രം പ്രാപ്തരായി. പണി കഴിഞ്ഞപ്പോൾ പക്ഷേ തുഷാർ പറഞ്ഞ പണം കൊടുത്തില്ല. നാസിലിന്റെ കന്പനി പൊട്ടി. അദ്ദേഹം കൊടുത്ത ചെക്കുകൾ വ്യാജമായി. ജീവനക്കാർക്കു ശന്പളമില്ലാതായി. പലവട്ടം ജയിലിലായി. പുതിയ കാവിലെ വീട്ടിൽ ബാപ്പ രോഗിയായി. ഈ കണ്ണിരും മുഖ്യമന്ത്രി കാണേണ്ടതല്ലേ?
തുഷാറിന്റെ കേസിൽ ഇടപെട്ടതോടെ ആ യുവാവിനു കിട്ടാനുള്ള പണം വാങ്ങിച്ചുകൊടുക്കുവാൻ മുഖ്യമന്ത്രിക്കു ബാധ്യതയായില്ലേ? നാസിലും മലയാളി അല്ലേ? വെള്ളാപ്പള്ളിയോടു മുഖ്യമന്ത്രി പറഞ്ഞാൽ ആ ആറു കോടി കൊടുക്കാൻ അവർക്ക് എന്തു ക്ലേശം? ആ യുവാവ് ജീവിച്ചുപോകില്ലേ? മുഖ്യമന്ത്രി പാവപ്പെട്ടവരുടെയും കൂടിയല്ലേ?
കാരുണ്യം കാണിക്കുക
അതുപോലെ മുഖ്യമന്ത്രി മനസുവയ്ക്കേണ്ട ഒന്നാണ് അങ്ങയുടെ ധനമന്ത്രി നിർത്തലാക്കിയ കാരുണ്യ ആരോഗ്യ സഹായ പദ്ധതി. പകരമായി അദ്ദേഹം പറയുന്ന പദ്ധതി കാരുണ്യയുടെ അടുത്തു പോലും വരുന്നതല്ല. ജീവിതം വലിയ വെല്ലുവിളിയായ കാൻസർ രോഗികൾക്കു കാരുണ്യക്കുണ്ടായ ദുര്യോഗം ഇടിവെട്ടിയവനെ പാന്പു കൂടി കടിച്ച അനുഭവമാക്കുന്നുണ്ട്. പുതിയ പദ്ധതി അനുസരിച്ച് ചുരുക്കം ചിലതിന് മാത്രമാണ് സഹായം. മരുന്നു വാങ്ങാനൊന്നും പണം കിട്ടില്ല എന്നാണു രോഗികൾ പറയുന്നത്. ജീവിക്കാൻ പോലും വല്ലാതെ ക്ലേശിക്കുന്നവർക്ക് കാരുണ്യ പദ്ധതി കൊടുത്തിരുന്ന കരുതൽ തുടരണം.
കോണ്‍ഗ്രസിലെ കളികൾ
ഭാരതത്തിലാകെ തിരിച്ചടിച്ചപ്പോഴും കേരളത്തിൽ ജനങ്ങൾ ജനാധിപത്യമുന്നണിക്കൊപ്പം നിന്നതുകണ്ടു ജനാധിപത്യ മുന്നണിക്കാർ അമിത ആത്മവിശ്വാസം കാണിക്കരുത്. ജനങ്ങളുടെ വിഷയങ്ങളിൽ കൂടുതൽ ഇടപെടുകയും പരിഹാരത്തിനുള്ള മാർഗങ്ങൾ തേടുകയും വേണം. വർഷങ്ങൾക്കു മുന്‍പ് തൊഴിലില്ലായ്മക്കെതിരേ വലിയ സമ്മേളനം നടത്തിയ സിപിഐയുടെ യുവജന സംഘടനക്കാരോട് സംസാരിക്കവെ സി. അച്യുതമേനോൻ ചോദിച്ചു തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് ഇപ്പോഴുള്ള എത്ര പദ്ധതികളെക്കുറിച്ച് നിങ്ങൾക്കറിയാം എന്ന്. എത്ര പദ്ധതികളുടെ പ്രയോജനം നിങ്ങൾ നേടുന്നുണ്ട്. ഇപ്പോഴും സർക്കാരിന് പദ്ധതികളുണ്ട്. അവ ഉപയോഗപ്പെടുത്താൻ നിങ്ങൾക്കാവണമെന്നും അദ്ദേഹം പറഞ്ഞു.
കേട്ടിരുന്ന സഖാക്കൾക്ക് വല്ലാതെ തോന്നി. അച്യുതമേനോൻ അക്കാലത്ത് കേരളം ഭരിച്ചിരുന്ന കരുണാകരന്റെ കൂടെയായോ എന്നൊക്കെയായി സന്ദേഹങ്ങൾ, ഘടകകക്ഷികളെ തമ്മിലടിപ്പിച്ച് കുരങ്ങൻ അപ്പം പങ്കിടുന്നതുപോലെ അവരുടെ കൈവശം ഉണ്ടായിരുന്നവ കവരുന്ന കളി ഇനി കൂടുതൽ അപകടകരമാവും. ജനം ആരുടെകൂടെ എന്നു മനസിലാക്കി തീരുമാനം എടുത്തില്ലെങ്കിലും അപകടമുണ്ടാവും. കമ്യൂണിസ്റ്റ് വിരുദ്ധ വോട്ടുകൾക്ക് ഒത്തുകൂടാൻ വേറെയും ശാക്തിക ചേരിയുണ്ടാവുകയാണ്. കമ്യൂണിസ്റ്റ് കാരുടെ ധാർഷ്ട്യത്തെക്കുറിച്ച് അവർക്ക് തന്നെ ഭയം തോന്നിത്തുടങ്ങി. ജനം ചോർന്നുപോകുന്ന വഴികൾ അവർ തന്നെ കണ്ടുപിടിച്ചു കഴിഞ്ഞു. പക്ഷേ ആ വഴിയെ നടന്നാൽ കമ്യൂണിസ്റ്റ് അല്ലാതാകുമോ എന്നാണു പലരുടെയും ഭയം.
മൃദു കമ്യൂണിസ്റ്റ് സമീപനം, മൃദുഅഴിമതി സമീപനം
കേരളത്തിലെ കോണ്‍ഗ്രസുകാരുടെ മൃദു കമ്യൂണിസ്റ്റ് സമീപനം അഥവാ മൃദുഅഴിമതി സമീപനം ജനം ശരിക്കും മനസിലാക്കുന്നുണ്ട്. കുപ്രസിദ്ധമായ ലാവ് ലിൻ കേസിൽ പിണറായി രക്ഷപ്പെട്ടതടക്കം എത്രയോ സംഭവങ്ങൾ ജനങ്ങളുടെ മനസിലുണ്ട്. ടി.പി. വധക്കേസ് അന്വേഷണം ഒരുതലം വച്ച് നിലച്ചതിനെക്കുറിച്ച് അക്കാലത്തെ കേന്ദ്രആഭ്യന്തര സഹമന്ത്രി ആയിരുന്നു ഇപ്പോഴത്തെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി പറഞ്ഞതു ജനം ഓർക്കുന്നുണ്ട്. എവിടെയോ വച്ച് അന്വേഷണത്തിന്റെ മുന്നോട്ടുള്ള പോക്ക് നിലച്ചു. യഥാർഥ പ്രതികളിൽ എത്തിയില്ല.
കശുവണ്ടി വികസന കോർപറേഷനിലെ കശുവണ്ടി കച്ചവടത്തിലെ അഴിമതികൾ സംബന്ധിച്ച് കേസുകൾ വന്നപ്പോൾ ഈ സഹായം കമ്യൂണിസ്റ്റുകാർ കോണ്‍ഗ്രസുകാർക്കും കൊടുക്കുന്നതു കണ്ടു. പരസ്പരം താങ്ങുന്ന ഈ കച്ചവടം ജനത്തിനു മനസിലാകുന്നുണ്ട്.
ജനാധിപത്യ മുന്നണിക്കാർ ഇപ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം അധികാരം കിട്ടിയാൽ മറക്കും. രാഷ്ട്രീയ പകപോക്കലിനില്ല എന്നാണ് അതിനു പണ്ട് സാക്ഷാൽ എ.കെ. ആന്റണി പറഞ്ഞ ന്യായം. മമത ബംഗാളിൽ സിപിഎമ്മിനെ ഒന്നുമല്ലാതാക്കി. കേരളത്തിൽ ഒത്തുകളി പോലെ തോന്നുന്ന നീക്കങ്ങളാണ്. ഇടത് സർക്കാർ അഴിമതിക്കേസിൽ പ്രതിയായ ഉദ്യോഗസ്ഥനെ നിയമിക്കാൻ പോകുന്നു എന്നു വന്നപ്പോൾ അയാൾ ഐഎൻടിയുസി നേതാവ് ചന്ദ്രശേഖരന്റെ ബന്ധുവായതുകൊണ്ട് പ്രതികരിക്കണ്ട എന്ന സമീപനം എടുത്തതു തന്നെ ഉദാഹരണം.
ഈ ചന്ദ്രശേഖരനാണ് ഉമ്മൻ ചാണ്ടി സർക്കാരിനെതിരേ ഐഎൻടിയുസിക്കാരെ ഇളക്കിയതടക്കമുള്ള കളികൾ കളിച്ചത്. അദ്ദേഹം കശുവണ്ടി കോർപറേഷൻ ചെയർമാനായിരുന്നു നടത്തിയ കച്ചവടങ്ങൾക്കെതിരേ ഹൈക്കോടതി നേരിട്ട് നിയമിച്ച ഡോ.അബ്രാഹം കമ്മീഷൻ കൊടുത്ത റിപ്പോർട്ടും അതുമൂലം കോർപറേഷനു പണം കൊടുക്കാൻ സർക്കാരിനുണ്ടായ ബുദ്ധിമുട്ടും അനുബന്ധ വിവാദങ്ങളും എല്ലാം ഉമ്മൻ ചാണ്ടി സർക്കാരിനെ കുളംതോണ്ടിയ സംഭവങ്ങളാണ്.
കുറ്റം പറയുക മാത്രമാണു പ്രതിപക്ഷ ദൗത്യം എന്നു കരുതിയ സഖാക്കളുണ്ട്. എന്തു ചെയ്താലും അതു കുറ്റമായി ചിത്രീകരിക്കുന്നതല്ല ശരിയായ പ്രതിപക്ഷ പ്രവർത്തനം. തെറ്റുകൾ ചുണ്ടിക്കാണിക്കുക. നല്ല കാര്യങ്ങളെ പിന്തുണയ്ക്കുക. ഇല്ലെങ്കിൽ ജനം പ്രതിപക്ഷം പറയുന്ന എല്ലാ വിമിർശനവും ആത്മാർഥതയില്ലാത്തതെന്നോ സത്യം മനസിലാക്കാത്തതെന്നോ കരുതും. കുറ്റങ്ങളെ മാത്രമേ കുറ്റപ്പെടുത്താവു എന്നു പറയുന്നത് സർക്കാരിനെ പ്രശംസിക്കുക എന്നല്ല. നല്ല കാര്യങ്ങളെ കുറ്റം പറഞ്ഞാൽ ഉള്ള ജനവും കൂടെ ഉണ്ടാവില്ല. മോദി സർക്കാരിനെക്കുറിച്ച് ജയറാം രമേശും ശശി തരൂരും അഭിഷേക് സിംഗ്വിയും പറഞ്ഞത് അതാണ്. മോദിയെ സ്തുതിക്കണമെന്ന് അവർ പറഞ്ഞു എന്നു ചിത്രീകരിക്കുന്നതു നല്ല ലക്ഷ്യത്തോടെ ആവില്ല.
പാലാ ഉപതെരഞ്ഞെടുപ്പ്
കെ.എം. മാണി 54 വർഷം സ്വന്തമാക്കി വച്ച പാലായിൽ അദ്ദേഹം ഇല്ലാത്ത ആദ്യത്തെ വോട്ടെടുപ്പ് വരികയാണ്. ഇടത്തും വലത്തും നിന്നു പാലായിൽ മാണി ജയിച്ചിട്ടുണ്ട്. ഒപ്പം നിൽക്കുമെന്നു കരുതിയവരും തന്നെക്കൊണ്ട് ഏറെ ഗുണം ഉണ്ടാക്കിയവരും എതിർചേരിയെ സഹായിച്ചപ്പോഴും അദ്ദേഹം പാലാ പിടിച്ചുനിർത്തി. തന്ത്രജ്ഞനാണു മാണി. തനിക്കെതിരേ ആരു മത്സരിക്കണം എന്നു പോലും മാണി തിരുമാനിച്ചിരുന്നു എന്നു നീരിക്ഷിക്കുന്നവരുണ്ട്. തന്ത്രങ്ങളെക്കാൾ ജനത്തോടുണ്ടായിരുന്ന സ്നേഹം, അതാണു മാണിയെ ജയിപ്പിച്ചുകൊണ്ടിരുന്നത്.
പാലായിൽ ജയിക്കാൻ വേണ്ടതെല്ലാം മാണി ഒറ്റയ്ക്കു ചേർത്തുവച്ചവയാണ്. യുഡിഎഫിലെ സഹകരണക്കുറവുകൾ ഇടതു പക്ഷത്തും മറ്റു പാർട്ടികളിലും ഉള്ള വ്യക്തിബന്ധം കൊണ്ട് അദ്ദേഹം നികത്തിയിരുന്നു. മാണി 54 വർഷവും എല്ലാ പാലാക്കാരുടെയും സ്വന്തമായിരുന്നു. അവരുടെ എല്ലാ ആവശ്യങ്ങളിലും ഒപ്പമുണ്ടായി. ചേർപ്പുങ്കൽ പള്ളിക്കടവിൽ പാലം പണിയുന്ന അതേ സ്നേഹത്തോടെ കടപ്പാട്ടൂർ അന്പലക്കടവിലും പാലം പണിയാൻ അദ്ദേഹം ക്രമീകരണങ്ങൾ നടത്തി. കല്യാണമായാലും മരിച്ചടക്കായാലും അദ്ദേഹം കൂടെനിന്നു. കേരള രാഷ്ട്രീയത്തിൽ സ്നേഹവും വിനയവും അഭിനയിക്കുന്ന നിരവധി പേരുണ്ട്. അവരെ ജനം തിരിച്ചറിയുകയും ചെയ്യുന്നു.
മാണിയെ അനുകരിക്കണമെങ്കിൽ ആദ്യം വേണ്ടത് അദ്ദേഹത്തെപ്പോലെ ജനങ്ങളോടു സ്നേഹം ഉണ്ടായിരിക്കുകയും അവരെ സഹായിക്കാൻ ആഗ്രഹമുണ്ടായിരിക്കുകയുമാണ്. കല്യാണത്തിനോ മരിച്ചടക്കിനോ ഓടി മുന്നിൽ ചെന്നുനിന്നാൽ അതു മിമിക്രി ആയേ ജനത്തിനു തോന്നൂ. മാണിസാറിനെക്കുറിച്ചും അങ്ങനെ പ്രചരിപ്പിച്ചിട്ടുണ്ട്. എന്നാൽ, വർഷം പിന്നിടുംതോറും ജനം മനസിലാക്കി ഈ മനുഷ്യന്റെ പ്രവൃത്തികൾ സത്യമാണെന്ന്. 2016 ലെ തെരെഞ്ഞടുപ്പിൽ മാണി തോൽക്കുന്നു എന്നു പ്രചാരണം ശക്തമായപ്പോൾ ഈ സ്നേഹമാണ് അദ്ദേഹത്തെ രക്ഷിച്ചത്.
കഴിഞ്ഞ തവണ മാണി തോൽക്കുന്നു എന്ന പ്രതീതി മാധ്യമങ്ങൾ പോലും ഉണ്ടാക്കിയതും പ്രവചിച്ചതുമാണ്. പക്ഷേ പാലാക്കാർ കൈവിട്ടില്ല. മുതിർന്നവർ ഒന്നടങ്കം മുന്നിട്ടിറങ്ങി. മാണി ജയിച്ചുകയറി. പാലാ ജനാധിപത്യമുന്നണിയുടെ ശക്തികേന്ദ്രം, കേരള കോണ്‍ഗ്രസുകാരുടെ ഈറ്റില്ലം എന്നൊക്കെ പറയുന്പോഴും അതു മാണിയുടെ വൈഭവമായിരുന്നു എന്ന സത്യം മറക്കരുത്.
അനന്തപുരി/ദ്വിജൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്‍പ്, പെരുമാറ്റച്
Latest News
ത്രില്ലർ: മുംബൈയെ വിറപ്പിച്ച് പഞ്ചാബ് കീഴടങ്ങി
ആപ്പിനെ വിടാതെ ഇഡി; അമാനത്തുള്ള ഖാൻ എംഎല്‍എ അറസ്റ്റിൽ
ജോണ്‍ ബ്രിട്ടാസിന്റെ പ്രഭാഷണം; പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമല്ലെന്ന് രജിസ്ട്രാർ
നിമിഷ പ്രിയയുടെ അമ്മ യെമനിലേക്ക്; ബ്ലഡ് മണി സംബന്ധിച്ച് ചർച്ച നടത്തും
സുഗന്ധഗിരി മരംമുറി കേസ് : ഡിഎഫ്ഒ ഉള്‍പ്പടെയുള്ളവരുടെ സസ്പൻഷൻ മരവിപ്പിച്ചു
Latest News
ത്രില്ലർ: മുംബൈയെ വിറപ്പിച്ച് പഞ്ചാബ് കീഴടങ്ങി
ആപ്പിനെ വിടാതെ ഇഡി; അമാനത്തുള്ള ഖാൻ എംഎല്‍എ അറസ്റ്റിൽ
ജോണ്‍ ബ്രിട്ടാസിന്റെ പ്രഭാഷണം; പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമല്ലെന്ന് രജിസ്ട്രാർ
നിമിഷ പ്രിയയുടെ അമ്മ യെമനിലേക്ക്; ബ്ലഡ് മണി സംബന്ധിച്ച് ചർച്ച നടത്തും
സുഗന്ധഗിരി മരംമുറി കേസ് : ഡിഎഫ്ഒ ഉള്‍പ്പടെയുള്ളവരുടെ സസ്പൻഷൻ മരവിപ്പിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top