Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കർണാടകയിൽ നടക്കുന്നത് അനീതി
Tuesday, August 20, 2019 10:34 PM IST
ഇരുപത്തഞ്ചു ദിവസത്തെ ഒറ്റയാൾ ഭരണത്തിനുശേഷം കർണാടകയിൽ നടന്ന മന്ത്രിസഭാ വികസനവും ഭാഗികമായി. പ്രളയക്കെടുതിയിൽ പതിനായിരങ്ങൾ ദുരിതമനുഭവിക്കുമ്പോഴും സംസ്ഥാനത്തു മന്ത്രിമാരെ നിയമിക്കാനുള്ള സാമാന്യമര്യാദപോലും കാണാക്കാതിരുന്ന ബിജെപി ഒടുവിൽ 17 പേരെ ഉൾപ്പെടുത്തിയാണു മന്ത്രിസഭ വികസിപ്പിച്ചിരിക്കുന്നത്. കുതിരക്കച്ചവടത്തിലൂടെ ഒരു സർക്കാരിനെ അട്ടിമറിച്ച് അധികാരം പിടിച്ചതിനുശേഷം മന്ത്രിസഭയെക്കുറിച്ചു ഗൗരവതരമായ ചിന്തപോലും പാർട്ടിയിൽ നടന്നില്ലെന്ന വിമർശനം കടുത്തതോടെയാണു പാർട്ടി ദേശീയനേതൃത്വം മന്ത്രിസഭാ വികസനത്തിനു പച്ചക്കൊടി കാട്ടിയത്.
സമീപകാലത്തൊന്നും ഒരു രാഷ്ട്രീയപാർട്ടിയും കാട്ടാത്ത അവഗണനയും അനാസ്ഥയുമാണു സംസ്ഥാനത്തെ ജനങ്ങളോടു ബിജെപി കാട്ടുന്നത് എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആക്ഷേപം. കോൺഗ്രസ്-ജെഡിഎസ് സർക്കാരിനെ താഴെയിറക്കാൻ അന്ത്യശാസനങ്ങളുമായി കൂട്ടുനിന്ന ഗവർണറും ഇതൊന്നും കണ്ടതായി നടിച്ചില്ല. ബിജെപിയല്ലാതെ ഏതെങ്കിലുമൊരു പാർട്ടിയാണ് ഇത്തരമൊരു സ്ഥിതിവിശേഷം സൃഷ്ടിച്ചിരുന്നതെങ്കിൽ എന്താകുമായിരുന്നു അവസ്ഥ എന്നു സാധാരണക്കാർപോലും ചോദിച്ചു തുടങ്ങിയിരുന്നു.
പ്രളയക്കെടുതി
കേരളത്തിന്റെ അത്രയില്ലെങ്കിലും കർണാടകയിലും പ്രളയം വൻനാശം വിതച്ചിട്ടുണ്ട്- 82 പേർ മരിച്ചു. ഒമ്പതുപേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. 22 ജില്ലകളിലായി ഏഴു ലക്ഷംപേരെയാണു പത്തു ദിവസംകൊണ്ട് ഒഴിപ്പിച്ചത്. 103 താലൂക്കുകളിലായി 2,694 വില്ലേജുകൾ പ്രളയബാധിതമാണ്. 1,224 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിരുന്നു. എഴുപത്തയ്യായിരത്തോളം വീടുകളാണു തകർന്നത്. പ്രാഥമിക കണക്കനുസരിച്ചു നാലര ലക്ഷം ഹെക്ടർ പ്രദേശത്തു കൃഷിനാശമുണ്ടായി.
കൂർഗിൽ വൻതോതിൽ മണ്ണിടിച്ചിലും കൃഷിനാശവുമാണു സംഭവിച്ചത്. റോഡുകൾക്കും വലിയതോതിൽ നാശനഷ്ടമുണ്ടായിട്ടുണ്ട്. മണ്ണിടിച്ചിലിൽ അകപ്പെട്ടുപോയവരെ ഇനിയും കണ്ടെത്താനുണ്ട്. വീടുകൾ തകർന്നവർ സർക്കാർ സഹായത്തിനായി കാത്തിരിക്കുന്നു. പ്രളയബാധിതരുടെ പുനരധിവാസം സാധ്യമാക്കാൻ സർക്കാർ സംവിധാനങ്ങൾ ഫലപ്രദമായി പ്രവർത്തിക്കുന്നില്ലെന്ന പരാതികൾ വ്യാപകമാവുകയാണ്. തീരദേശത്തും മഹാരാഷ്ട്രയോടു ചേർന്നുകിടക്കുന്ന മേഖലകളിലും മഴക്കെടുതികൾ അതിരൂക്ഷമായിരുന്നു.
കൃത്യമായ നാശനഷ്ടങ്ങൾ കണക്കാക്കാൻപോലും ഇതുവരെ കഴിഞ്ഞിട്ടില്ല. പതിനായിരം കോടിയിലധികം രൂപയുടെ നഷ്ടം സംസ്ഥാനത്ത് ഉണ്ടായി എന്നാണു പ്രാഥമികമായി വിലയിരുത്തുന്നത്. മൂവായിരം കോടി രൂപ കേന്ദ്രസഹായമായി ഉടൻ നൽകണമെന്ന് മുഖ്യമന്ത്രി ബി. എസ്. യെദിയൂരപ്പ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാനത്തെത്തി പ്രളയക്കെടുതി വിലയിരുത്തിയെങ്കിലും 128 കോടി രൂപ മാത്രമാണ് ആദ്യഗഡു അനുവദിച്ചത്.
കർണാടകം പോലെ വിശാലമായൊരു സംസ്ഥാനത്ത് മുഖ്യമന്ത്രിക്കുമാത്രം ഭരണം നിയന്ത്രിക്കുക മനുഷ്യസാധ്യമായ കാര്യമല്ലെന്ന യാഥാർഥ്യം ബിജെപി ഗൗരവത്തിലെടുത്തില്ല. 33 മന്ത്രിമാർ വരെ ഉണ്ടാകേണ്ട സംസ്ഥാനമാണു കർണാടകം. കൂടാതെ ഓരോ ജില്ലയുടേയും ചുമതല ഓരോ മന്ത്രിമാർക്കും നൽകുന്ന പതിവുമുണ്ട്. പ്രളയംപോലുള്ള ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർക്കു ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ദുരിതബാധിതർക്കു പരമാവധി സഹായമെത്തിക്കാനും കഴിയുമായിരുന്നു. ഈ ചുമതലകളെല്ലാം മുഖ്യമന്ത്രിക്കുമാത്രമായി നിർവഹിക്കാനാവില്ല. ഈ സാഹചര്യത്തിൽ ഉദ്യോഗസ്ഥഭരണമാണു സംസ്ഥാനത്തു നടന്നത്. ഭരണപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ഉദ്യോഗസ്ഥർക്കു പരിമിതി ഏറെയാണ്. പ്രളയം നേരിടാൻ എംഎൽഎമാർക്കെല്ലാം മന്ത്രിമാരായി പ്രവർത്തിക്കാമെന്നായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്. എന്നാൽ ഇതിനെ ശുദ്ധഅസംബന്ധമെന്നാണു മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ വിശേഷിപ്പിച്ചത്.
17 മന്ത്രിമാർ
കൂറുമാറിയെത്തിയ സ്വതന്ത്രൻ എച്ച്. നാഗേഷ് ഉൾപ്പെടെയാണ് 17 പേരെ മന്ത്രിമാരാക്കിയിരിക്കുന്നത്. ജഗദീഷ് ഷെട്ടാർ, ബി. ശ്രീരാമലു, എസ്. സുരേഷ് കുമാർ തുടങ്ങിയവരും ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. പുതിയ മന്ത്രിമാരിൽ ഏഴു പേർ ലിംഗായത്ത് വിഭാഗത്തിൽനിന്നുള്ളവരാണ്. യെദിയൂരപ്പയുടെ സ്വന്തം സമുദായമായ ലിംഗായത്തുകളുടെ ഊറ്റമായ പിന്തുണയിലാണ് ബിജെപി 105 സീറ്റുകൾ നേടിയത്. ലിംഗായത്തുകളെ പ്രീതിപ്പെടുത്തിയപ്പോൾ പ്രാദേശിക പ്രാതിനിധ്യം ഉറപ്പാക്കാനായിട്ടില്ല. ഇതുസംബന്ധിച്ച് പരാതികൾ ഉയർന്നുതുടങ്ങി. ബംഗളൂരു നഗരമേഖലയിൽനിന്ന് നാലു പേരാണ് മന്ത്രിസഭയിൽ ഇടംകണ്ടെത്തിയത്. എന്നാൽ, ദക്ഷിണ കർണാടകയ്ക്കും ഹൈദരാബാദ്- കർണാടകയ്ക്കും പ്രാതിനിധ്യം കിട്ടിയില്ലെന്നാണ് ആക്ഷേപം.
17 എംഎൽഎമാർ കൂറുമാറിയതിനെത്തുടർന്നാണ് എച്ച്.ഡി. കുമാരസ്വാമി സർക്കാർ രാജിവച്ചത്. യെദിയൂരപ്പയുടെ നേതൃത്വത്തിൽ ബിജെപി നടത്തിയ ഓപ്പറേഷൻ താമരയായിരുന്നു കൂറുമാറ്റത്തിനു പിൻബലം. ഗവർണറുടെ പിന്തുണയും വേണ്ടുവോളം കിട്ടി. തുടർന്നാണ് കഴിഞ്ഞ ജൂലൈ 26ന് യെദിയൂരപ്പ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. എന്നാൽ ഇന്നലെ 26-ാം ദിവസമാണ് മന്ത്രിസഭാവികസനം നടത്തിയത്.
പ്രതിസന്ധികൾ പലവിധം
ഏറെ സാഹസപ്പെട്ട് തട്ടിക്കൂട്ടിയെടുത്ത അവസരം ഫലപ്രദമായി വിനിയോഗിക്കുന്നതിന് യെദിയൂരപ്പയ്ക്കുമുന്നിൽ തടസങ്ങൾ പലതുണ്ട്. കൂറുമാറിയെത്തിയവരുടെ അയോഗ്യത നിലനിൽക്കുന്നതാണ് പ്രധാന കടമ്പ. മന്ത്രിസ്ഥാനം വാഗ്ദാനംചെയ്താണ് മിക്കവരേയും രാജിവയ്പിച്ചത്. എന്നാൽ, അയോഗ്യതയ്ക്കെതിരേ 14 പേർ നൽകിയ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇതുവരെയും തീരുമാനമുണ്ടായിട്ടില്ല. ഹർജികൾ അടിയന്തരമായി പരിഗണിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനമുണ്ടായിട്ടില്ല.
അയോഗ്യത സുപ്രീംകോടതി സ്റ്റേ ചെയ്താൽ ഇവരെയടക്കം ഉൾപ്പെടുത്തി ഇനിയും മന്ത്രിസഭ വികസിപ്പിക്കും. അതിനാണ് ഇപ്പോൾ വികസനം പൂർത്തിയാക്കാത്തത്. എന്നാൽ അയോഗ്യത ശരിവയ്ക്കപ്പെട്ടാൽ കൂറുമാറിയവർ എന്തു നിലപാടെടുക്കും എന്ന് പറയാനാവില്ല. അയോഗ്യരായവർക്ക് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനാവാത്തതിനാൽ മന്ത്രിമാരാവാൻ കഴിയില്ല. സഭ പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നുപോലും അവർ ആവശ്യപ്പെടാൻ സാധ്യതയുണ്ട്. അങ്ങനെവന്നാൽ ബിജെപി കടുത്ത സമ്മർദത്തിലാകും.
തെരഞ്ഞെടുപ്പിലേക്കു പോകാൻ യെദിയൂരപ്പയ്ക്കു താത്പര്യമില്ല. ഇടക്കാലതെരഞ്ഞെടുപ്പിൽ ബിജെപി യെദിയൂരപ്പയെത്തന്നെ നേതൃത്വം ഏൽപ്പിക്കുമോ എന്നത് ഉറപ്പില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയപ്രകാരം 75 വയസുകഴിഞ്ഞവർ അധികാരത്തിൽനിന്നു മാറിനിൽക്കണം. ഈ നയം മുറുകെപ്പിടിച്ചാൽ യെദിയൂരപ്പയ്ക്കു മാറിനിൽക്കേണ്ടിവരും. എന്നാൽ, യെദിയൂരപ്പയില്ലാതെ കേവലഭൂരിപക്ഷം നേടുക ബിജെപിക്കു കടുത്ത വെല്ലുവിളിയായിരിക്കും. യെദിയൂരപ്പയോളം ജനസ്വാധീനമുള്ള മറ്റാരുംതന്നെ സംസ്ഥാനത്തു ബിജെപിക്കില്ല. ലിംഗായത്തുകളുടെ പിന്തുണയും യെദിയൂരപ്പ വഴിയാണു കിട്ടുന്നത്.
അധികാരമേറ്റതുമുതൽ മന്ത്രിസഭാ രൂപീകരണത്തിനുള്ള ചർച്ചകൾക്കായി യെദിയൂരപ്പ പല ശ്രമങ്ങളും നടത്തിയെങ്കിലും പാർട്ടി അധ്യക്ഷൻ കൂടിയായ അമിത് ഷായുടെ തിരക്കുകൾമൂലമാണ് നീണ്ടുപോയത്. പാർലമെന്റ് സമ്മേളനം നീണ്ടുപോയതും കാഷ്മീർ വിഷയവുമെല്ലാം കർണാടക മന്ത്രിസഭാ വികസനത്തെയും ബാധിച്ചു. പിന്നീട് യെദിയൂരപ്പ ഡൽഹിയിലെത്തിയപ്പോൾ സുഷമ സ്വരാജിന്റെ മരണം സംഭവിച്ചു. അന്നും ചർച്ചകളൊന്നും നടന്നില്ല. അതും കഴിയുമ്പോഴേക്കുമാണ് സംസ്ഥാനത്ത് പ്രളയമുണ്ടായത്. പ്രളയദുരിതാശ്വാസത്തിനാണ് അടിയന്തര പ്രാധാന്യമെന്ന നിലപാടെടുത്ത അമിത് ഷാ അക്കാര്യങ്ങളിൽ ശ്രദ്ധിക്കാനാണ് യെദിയൂരപ്പയ്ക്ക് നിർദേശം നൽകിയത്.
സ്പീക്കർ തെരഞ്ഞെടുപ്പിൽ യെദിയൂരപ്പയെ തള്ളിയാണ് അമിത് ഷാ വിശ്വേശ്വർ കാഗേരിയെ നിർദേശിച്ചത്. മുൻ സ്പീക്കർ കെ.ജി. ബൊപ്പയ്യയെ ആയിരുന്നു യെദിയൂരപ്പ നിർദേശിച്ചത്.
ആഭ്യന്തരപ്രശ്നങ്ങൾ എന്തുതന്നെയായാലും അതിരൂക്ഷമായൊരു പ്രളയമുണ്ടായപ്പോൾ സംസ്ഥാനത്തു മന്ത്രിമാരില്ലാതിരുന്നത് ഗുരുതരമായ അനാസ്ഥയായാണ് പൊതുവേ വിലയിരുത്തപ്പെട്ടത്. കഠിനമായ വരൾച്ചയിൽ സംസ്ഥാനത്തെ കാർഷിക മേഖല തകർന്നിരിക്കുമ്പോഴാണു മഴക്കെടുതിയുണ്ടായത്. തൊഴിൽ മേഖലയിൽ വലിയ പ്രതിസന്ധി നിലനിൽക്കുന്നു. അറുപതിനായിരത്തോളം പേർ ജോലിചെയ്യുന്ന ഓട്ടോമൊബൈൽ മേഖലയിൽ അനുദിനം തൊഴിൽനഷ്ടം സംഭവിക്കുന്നു. വികസനപ്രവർത്തനങ്ങളെല്ലാം സ്തംഭിച്ചിരിക്കുന്നു. ഈ അവസ്ഥയിൽനിന്നു കരകയറാൻ ഇപ്പോഴത്തെ മന്ത്രിസഭാ വികസനം മാത്രം പോരെന്നും പൂർണതോതിലുള്ള മന്ത്രിസഭ ഉണ്ടാകണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.
സംസ്ഥാന പര്യടനം/ സി.കെ. കുര്യാച്ചൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
Latest News
ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടം ഇന്ന്
നാലാം ക്ലാസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു
പൂരങ്ങളുടെ പൂരം; ഇന്ന് തൃശൂർ പൂരം
യൂട്യൂബർ ആത്മഹത്യചെയ്ത നിലയിൽ; സുഹൃത്ത് കസ്റ്റഡിയിൽ
അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തില്ലെന്ന് ഇഡി
Latest News
ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടം ഇന്ന്
നാലാം ക്ലാസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു
പൂരങ്ങളുടെ പൂരം; ഇന്ന് തൃശൂർ പൂരം
യൂട്യൂബർ ആത്മഹത്യചെയ്ത നിലയിൽ; സുഹൃത്ത് കസ്റ്റഡിയിൽ
അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തില്ലെന്ന് ഇഡി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top