കന്പോളശക്തികളുടെ നിയന്ത്രണമോ?
Tuesday, August 6, 2019 10:53 PM IST
കരട് ദേശീയ വിദ്യാഭ്യാസ നയം ഭാഗം-2 / ജെ. പ്രശാന്ത് പാലക്കാപ്പിള്ളിൽ സിഎംഐ

7. ഗവേഷണ ആഭിമുഖ്യത്തിന്‍റെ അഭാവം - വളരെ പ്രസക്തമായ ഈ കുറവ് പുതിയ ദേശീയ വിദ്യാഭ്യാസനയത്തിന്‍റെ കരട് രേഖയിൽ ചൂണ്ടിക്കാട്ടുന്നു. ഉന്നത വിദ്യാഭ്യാസത്തിൽ ഗവേഷണത്തിന്‍റെ പ്രാമുഖ്യം എല്ലാ തലങ്ങളിലും ഉണ്ടാകണമെന്നു നയരേഖ വ്യക്തമാക്കുന്നു.
ഇക്കാര്യത്തിൽ വിഭവസ്രോതസുകളുടെ അഭാവം അംഗീകരിക്കുകയും അതിന് ആക്കം നൽകാൻ ഒരു വർഷം 20,000 കോടി രൂപ വരെ ഗവേഷണ സഹായം (Doctorate & Post doctoral fellowships) നൽകുന്ന ദേശീയ ഗവേഷണ ഫൗണ്ടേഷൻ സ്ഥാപിക്കാൻ നിർദേശിക്കുന്നു. ഇപ്പോഴത്തെ വലിയ ന്യൂനത വിരമിക്കുന്ന മുതിർന്ന അധ്യാപകരുടെ ഗവേഷണ മികവ് പ്രയോജനപ്പെടുത്താൻ ആകുന്നില്ല എന്നതാണ്. ഇതിനായി മെന്‍റർ പദവി രൂപകല്പന ചെയ്തിരിക്കുന്നു.

8. നൈപുണ്യങ്ങളുടെ അഭാവമാണ് മറ്റൊരു പ്രശ്നമെങ്കിൽ, IX മുതൽ XII വരെ ക്ലാസുകളിൽ നിർബന്ധമായും ഉന്നത വിദ്യാഭ്യാസത്തിൽ സർവവിഷയകമായ ഉദാര കല വിദ്യാഭ്യാസത്തിന്‍റെ ഭാഗമായും തൊഴിൽപരമായ നൈപുണ്യങ്ങൾ നൽകുന്ന പരിശീലന നയം വിവക്ഷിക്കുന്നു. ഇതിനു നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിം വർക്ക് (NSQF), നാഷണൽ ഹയർ എഡ്യൂക്കേഷൻ ക്വാളിഫിക്കേഷൻ ഫ്രെയിം വർക്ക് (NHEQF) എന്നിവ തമ്മിലുള്ള ഏകോപനവും വിഭാവനം ചെയ്യുന്നു.

9. വളരെ വിപ്ലവാത്മകവും എന്നാൽ തികച്ചും പ്രയോഗികമല്ലാത്തതുമായ ഒരു നിർദേശം സേവനവൃത്തിയുടെ വിവിധ പരിപാടികളെയെല്ലാം മുൻപ് സൂചിപ്പിച്ച ലിബറൽ ആർട്സ് ചട്ടക്കൂടിൽ ആക്കും എന്നതാണ്. ഇതോടനുബന്ധിച്ചുള്ള ഒരു പ്രധാന നിർദേശം കൃഷിവിദ്യാഭ്യാസം സാർവത്രികമാക്കുക എന്നതാണ് - ഇപ്പോഴുള്ള പരിശീലനത്തിൽനിന്നു വിടുതലാക്കി എല്ലാ വിദ്യാർഥികളിലേക്കും കൃഷി പാഠങ്ങൾ എത്തിക്കുക വളരെ മുഖ്യമായ ഒരു കാര്യമാണ് എന്നിരിക്കിലും പ്രഫഷണൽ പരിപാടികളുടെ കാര്യത്തിലുള്ള അപ്രായോഗികത ഇക്കാര്യത്തിലും ഉണ്ട്.

10. ഇന്ത്യൻ ഭാഷ വിദ്യാഭ്യാസത്തിനുള്ള ഊന്നൽ: ഒരു മുഴുവൻ അധ്യായം തന്നെ അതിനായി മാറ്റിവച്ചുകൊണ്ടു വളരെ പ്രസക്തമായ കാര്യമായി അവതരിപ്പിച്ചിരിക്കുന്നു. മാതൃഭാഷയിലുള്ള അടിസ്ഥാന വിദ്യാഭ്യാസം മനഃശാസ്ത്രജ്ഞന്മാർ അംഗീകരിച്ചിരിക്കുന്ന ഒരു കാര്യമാണ്. എന്നാൽ, ഇന്നത്തെ സാഹചര്യത്തിൽ മാതൃഭാഷയുടെ അടിസ്ഥാനവും അതിനുശേഷം അഭിരുചിക്കനുസരണം മറ്റു ഭാഷകൾ - ഭാരതീയമോ, അല്ലാത്തതോ ആയ ഭാഷകൾ പഠിക്കുന്നതിന് അവസരം ഒരുക്കുന്ന വിദ്യാഭ്യാസ നയമാണ് ഉണ്ടാകേണ്ടത്.

നമ്മുടെ നാട്ടിൽ വലിയ ന്യൂനതയായി അനുഭവപ്പെടുന്ന പുതുമയാർന്ന ചിന്തകൾ, കണ്ടുപിടിത്തങ്ങൾ (innovation) എന്നിവയുടെ അഭാവം പരിഹരിക്കാൻ ദീർഘകാലാടിസ്ഥാനത്തിൽ ഈ നയം ഉപകരിച്ചേക്കാം. എന്നാൽ, ഈ ഒരു മേഖലയുടെ കുറവിനെ പറ്റിയുള്ള വിശകലനം തീർത്തും ഈ നയരേഖയിൽ കാണാൻ കഴിഞ്ഞില്ല എന്നതും പ്രസ്താവ്യമാണ്.

11. പ്രഫഷണൽ വിദ്യാഭ്യാസത്തിന്‍റെയും മറ്റു പല തലങ്ങളുടെയും മുരടിപ്പിനു കാരണമായ നിയന്ത്രണ സംവിധാനങ്ങൾ അഴിച്ചു പണിയുന്ന നിർദേശം വളരെ പ്രസക്തമാണ്. ചുരുക്കമായി എന്നാൽ കർശനമായ നിയന്ത്രണങ്ങൾ (light but tight) ആയിരിക്കും ഇതിനുള്ള പ്രതിവിധി എന്നു നയം പറയുന്നു. ഇപ്പോഴുള്ള പല അഴിമതിയാർന്ന നിയന്ത്രണ സമിതികൾ - കൗൺസിലുകൾ - പ്രഫഷണൽ വിദ്യാഭ്യാസത്തിന്‍റെ ഉപദേശക സമിതികൾ ആയി മാറും. ഉദാ: AICTE, MCI, NEC, NCI തുടങ്ങിയവ. അവ PSSB പ്രഫഷണൽ നിലവാര നിർദേശക സമിതികൾ ആകും. ഉന്നത വിദ്യാഭ്യാസം സംബന്ധിച്ച എല്ലാ കാര്യങ്ങളുടെയും നിയന്ത്രണം NHERA - ഉന്നത വിദ്യാഭ്യാസ നിയന്ത്രണ അഥോറിറ്റിയിൽ ആകും. ഉന്നത വിദ്യാഭ്യാസ ലക്ഷ്യങ്ങൾ, പരിപാടികളിൽനിന്നു പ്രതീക്ഷിക്കുന്ന ഫലങ്ങൾ (outcomes, attributes), വിദ്യാർഥിക്കു വിദ്യാഭ്യാസ മേഖലയിൽ സമാന്തരമായും മുന്നോട്ടും സുഗമമായി നീങ്ങാനുള്ള സംവിധാനങ്ങൾ, അന്താരാഷ്‌ട്ര വിദ്യാഭ്യാസത്തിനുള്ള പ്രോത്സാഹനം എന്നിവയും ഈ സമിതിയുടെ ചുമതലയിൽ വരും. UGC യുടെ ചുമതലകൾ പലതും അതിന്‍റെ സ്ഥാനത്തു വരുന്ന NHEGC ക്ക് ആയിരിക്കും. എല്ലാറ്റിനും മുകളിലായി പ്രധാന മന്ത്രി തന്നെ നിയന്ത്രിക്കുന്ന ദേശീയ വിദ്യാഭ്യാസ കമ്മീഷൻ (രാഷ്‌ട്രീയ ശിക്ഷാ ആയോഗ്) നിലവിൽ വരും. ഗവേഷണത്തിനായി നാഷണൽ ഗവേഷണ ഫണ്ട് (NRF) ഉണ്ടാകും.


ഇപ്പോഴുള്ള രണ്ടോ മൂന്നോ സമിതികളുടെ സമ്പർക്കത്തിൽ ഏർപ്പെടാൻ തന്നെ കഷ്ടപ്പെടുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇപ്രകാരമുള്ള വിവിധങ്ങളായ അധികാര കേന്ദ്രങ്ങളുമായുള്ള സമ്പർക്കത്തിൽ കൂടുതലായ ബുദ്ധിമുട്ടുകൾ നേരിടും എന്നതാണ് ഈ മേഖലയിലുള്ളവരുടെ ആശങ്ക. പ്രധാനമന്ത്രി തന്നെ നിയന്ത്രിക്കുന്ന ഒരു സമിതി വിദ്യാഭ്യാസ മേഖലയുടെ പ്രാധാന്യം കാണിക്കുന്നതോടൊപ്പം ഇതു പ്രത്യക്ഷ ഭൂരിപക്ഷ രാഷ്‌ട്രീയവത്കരണത്തിന് ഉപയോഗിക്കുമോ എന്ന ഭയവും ഉയർത്തുന്നു.

12. ഇന്ന് ഉന്നത വിദ്യാഭ്യാസ മേഖല ഗൗരവമായി കണക്കാക്കുന്ന ഒരു പ്രധാന മേഖല അക്രെഡിറ്റേഷൻ ആണ്. നാക് (NAAC) നിലനിൽക്കുകയും മുൻ സർക്കാരുകൾ സൂചിപ്പിച്ചിരുന്നതു പോലെ മറ്റ് അക്രെഡിറ്റിംഗ് സ്ഥാപനങ്ങൾ (AI) നിലവിൽ വരുകയും ചെയ്യും.

പുതുതായി വരുന്ന സ്ഥാപനങ്ങൾ അഞ്ചു വർഷത്തിനകം നാക് വഴിയും പിന്നീട് അഞ്ചു വർഷങ്ങൾക്കുള്ളിൽ മറ്റൊരു സ്ഥാപനത്തിന്‍റെയും അംഗീകാരം നേടേണ്ടിയിരിക്കുന്നു.
ഇപ്പോഴുള്ള ഗ്രേഡ് അടിസ്ഥാനമുള്ള അക്രെഡിറ്റേഷൻ 2030 ഒാടെ അവസാനിച്ച് ദ്വിമാന അക്രെഡിറ്റേഷൻ - Accredited - Not Accredited - എന്ന നിലയിലേക്കു വരുകയും ചെയ്യും.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നേരിടുന്ന അനാവശ്യമായ സമ്മർദം ഒഴിവാക്കാൻ ഈ നിർദേശം സഹായിക്കുമെങ്കിലും, വലിയ മൂല്യ ശോഷണത്തിനു വഴിതെളിക്കാനും ഇട വരുത്തിയേക്കാം.

പൊതുവിൽ,

വിദ്യാർഥിക്കു സ്വന്തം സാവകാശത്തിലും (multiple entry and exit), താത്പര്യമനുസരിച്ചും വിദ്യാഭ്യാസം പൂർത്തീകരിക്കാനുള്ള അവസരം, മൂല്യബോധനം - പ്രത്യേകിച്ചു ഭരണഘടന അടിസ്ഥാനപ്പെടുത്തി വിദ്യാഭ്യാസം, ഭാഷകൾക്കും കലകൾക്കും നൽകിയിരിക്കുന്ന ഊന്നൽ, സേവനം പരിശീലനത്തിന്‍റെ അവശ്യ ഭാഗമാകുന്ന നയം, പഠന സാമ്പത്തിക സഹായത്തിനുള്ള സംവിധാനങ്ങൾ (20 - 50 % വരെ ഭാഗികമോ, പൂർണമോ ആയ സ്‌കോളർഷിപ്പുകൾ) ഗവേഷണം, സ്ഥാപന സ്വാതന്ത്ര്യം (സ്വയം ഭരണം), അധ്യാപക സ്വാതന്ത്ര്യം, അധ്യാപക നിയമനം - പരിശീലനം എന്നിവയ്ക്കു നൽകുന്ന പ്രാധാന്യം, ദേശീയ വരുമാനത്തിന്‍റെ ആറു ശതമാനത്തിലേക്ക് എത്തിക്കാനുള്ള ശ്രമം എന്നിവ സ്വാഗതാർഹമായി കാണവേ, ആവർത്തിക്കപ്പെടുന്ന സ്വകാര്യ പങ്കാളിത്തം പല വിധത്തിൽ ലക്ഷ്യമിടുന്നതു വൻ കിട വ്യവസായങ്ങളുടെയും കമ്പോള ശക്തികളുടെയും കൈപ്പിടിയിലേക്ക് ഉപരി വിദ്യാഭ്യാസ മേഖലയെ നയിക്കുന്ന ഒരു നയമായി ഇതിനെ കാണാം. ഈ നയത്തിലെ ഏറ്റവും വലിയ ഭീഷണിയും ഇതു തന്നെയാണ്. സ്ഥാപന നടത്തിപ്പിന്‍റെ 25% കവിയുന്ന ചെലവുകൾക്കുള്ള വരുമാനം ഫീസ് അല്ലാത്ത സ്രോതസുകളിൽനിന്നു കണ്ടെത്തണം എന്നു പറയുമ്പോൾ ആ മേഖല വൻവ്യവസായങ്ങൾക്ക് എഴുതിവച്ചിരിക്കുന്നു എന്നു വേണം വായിക്കാൻ .

നയം പൊതു നന്മയ്ക്കായി ഉറപ്പുനൽകേണ്ട, എടുത്തു പറയേണ്ട കാര്യങ്ങൾ

(i) ഭരണഘടന ഉറപ്പു നൽകുന്ന ന്യൂന പക്ഷങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങൾ.

(ii) പുതുതായി രൂപം കൊള്ളുന്ന സമിതികളിൽ അവരുടെ പ്രാതിനിധ്യം.

(iii) ഭരണഘടന ലക്‌ഷ്യം വയ്ക്കുന്ന സമത്വം ഉറപ്പാക്കാനുള്ള നിലവിലുള്ള ക്രമീകരണങ്ങളുടെ തുടർച്ച - പ്രത്യേകിച്ചു വിവിധ തലങ്ങളിൽ വിദ്യാഭ്യാസ അവസരം ഉറപ്പു വരുത്തുന്ന കാര്യത്തിൽ.

(iv) മികവിന്‍റെ അംഗീകാരം പുലർത്തുന്ന സ്ഥാപനങ്ങൾക്ക് ഇപ്പോഴത്തെ സ്ഥിതിയിൽ തുടരുവാനോ പുതിയ രീതിയിലേക്കു രൂപാന്തരപ്പെടുവാനോ ഉള്ള സ്വാതന്ത്ര്യം. അതോടൊപ്പം, പുതിയ മാതൃകകളിലേക്കു വളരാനുള്ള പിന്തുണ.

(v) നിലനിൽക്കുന്ന സ്ഥാപനങ്ങൾക്ക് ഒന്നു ചേർന്നു പുതിയ മാതൃകകളിൽ ഒന്ന് സ്വീകരിക്കാനുള്ള അവസരവും, സാമ്പത്തികവും നയപരവുമായ പിന്തുണയും.

(vi) ഭാരതീയ വിദ്യാഭ്യാസ പാരമ്പര്യത്തിന്‍റെയും വളർച്ചയുടെയും അതിൽ വിവിധ ഘട്ടങ്ങളിൽ വിദേശീയരും തദ്ദേശീയരുമായവർ ചെയ്തിരിക്കുന്ന സംഭാവനകളുടെ സത്യസന്ധമായ പ്രതിപാദനം.

(തേവര സേക്രഡ് ഹാർട്ട് കോളജ് പ്രിൻസിപ്പലാണ് ലേഖകൻ).

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.