തല്ലിക്കൊല്ലുന്നവർ അകത്താകുമെന്നു മുഖ്യമന്ത്രി; വിശ്വാസം പോരാതെ പ്രതിപക്ഷം
Monday, July 1, 2019 11:33 PM IST
ലോക്കപ്പ് മർദനം നടത്തിയിട്ടുണ്ടെങ്കിൽ ആ പോലീസുകാർ സർവീസിൽ ഉണ്ടാകില്ലെന്നു മുഖ്യമന്ത്രി പറഞ്ഞത് അർഥശങ്കയ്ക്കിടയില്ലാതെയാണ്. നെടുങ്കണ്ടത്തെ ലോക്കപ്പ് മർദനത്തേക്കുറിച്ചുള്ള അടിയന്തരപ്രമേയ നോട്ടീസിനു മറുപടി പറഞ്ഞപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

എന്നാൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് അപ്പറഞ്ഞതിൽ അത്ര വിശ്വാസം പോരാ. വരാപ്പുഴയിൽ ശ്രീജിത്തിനെ മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തിലും മുഖ്യമന്ത്രി ഇതുതന്നെ പറഞ്ഞിരുന്നു എന്നാണ് രമേശിന്‍റെ ഓർമ. അന്നു മർദനക്കേസിൽ പെട്ടവരെല്ലാം ഇന്നു നല്ല നിലയിൽ സർവീസിലുണ്ടത്രെ. അങ്ങയുടെ വാക്കിനും കീറച്ചാക്കിനും എന്തെങ്കിലും വിലയുണ്ടോ? രമേശ് ചെന്നിത്തല മുഖ്യമന്ത്രിയോടു ചോദിച്ചു.

നെടുങ്കണ്ടത്തു രാജ്കുമാർ എന്നയാൾ കൊല്ലപ്പെട്ട കേസിനേക്കുറിച്ച് രണ്ടാമത്തെ അടിയന്തരപ്രമേയമാണ് ഇന്നലെ വി.ഡി. സതീശൻ അവതരിപ്പിച്ചത്. ഒരു സംഭവത്തിൽ ഒരു അടിയന്തരപ്രമേയം എന്നാണ് ചട്ടം. എങ്കിലും ഒരേ വിഷയത്തിൽ തന്നെ പുതിയ കാര്യങ്ങൾ പറയുന്നതുകൊണ്ട് അനുവദിക്കുന്നു എന്നു പറഞ്ഞാണ് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അവതരണാനുമതി നൽകിയത്.

സംഭവത്തിൽ നാട്ടുകാരെ പ്രതിയാക്കുന്നു എന്നും കേസ് ദുർബലപ്പെടുത്താൻ ശ്രമിക്കുന്നു എന്നുമായിരുന്നു ഇന്നലെ അടിയന്തരപ്രമേയ നോട്ടീസിൽ ചൂണ്ടിക്കാട്ടിയിരുന്നത്.

പോലീസിനെ കുറ്റപ്പെടുത്തുന്ന മട്ടിലായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. കുറ്റക്കാർ സർവീസിൽ ഉണ്ടാകില്ലെന്നും നിയമവിരുദ്ധമായി ആളുകളെ തല്ലിക്കൊല്ലാൻ ആർക്കും അധികാരമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതായാലും അന്വേഷണത്തിലൂടെ പ്രാഥമിക നിഗമനങ്ങൾ വന്നാൽ മാത്രമേ കൃത്യമായി കാര്യങ്ങൾ പറയാൻ സാധിക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു ലക്ഷം രൂപ വായ്പ നൽകാൻ ആയിരം രൂപ പിരിച്ചെടുത്ത തട്ടിപ്പാണു നടന്നതെന്ന് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. എന്നാൽ, ആയിരം രൂപ അടച്ചത് സഹകരണ ബാങ്കിലാണ്. ഓരോ ദിവസവും പിരിഞ്ഞു കിട്ടിയ തുക പിൻവലിച്ചിട്ടുണ്ട്. ബാങ്കുകാർ അറിയാതെ ഇതു നടക്കില്ലെന്നും ബാങ്കിന്‍റെ പ്രസിഡന്‍റ് സിപിഎം ജില്ലാ കമ്മിറ്റിയംഗമായ നേതാവാണെന്നും സതീശൻ പറഞ്ഞു. തട്ടിപ്പു കണ്ടുപിടിക്കാനല്ല, തട്ടിപ്പു നടത്തിയ പണം തട്ടിയെടുക്കാനാണ് പോലീസ് ശ്രമിച്ചത്. പോലീസിന് ഇതൊരു ട്രഷർ ഹണ്ട് ആയിരുന്നു എന്നു സതീശൻ പറഞ്ഞു.

രാജ്കുമാറിനെ കുറ്റപ്പെടുത്തി മന്ത്രി എം.എം. മണി നടത്തിയ പ്രസ്താവനയെയും സതീശൻ വിമർശിച്ചു. അന്വേഷണം നടത്തുന്നവർക്കുള്ള സന്ദേശമാണ് മണി നൽകിയതെന്നായിരുന്നു സതീശന്‍റെ വിമർശനം. പഴയ വണ്‍, ടു, ത്രീയുടെ കൂടെ ഒരു ഫോർ കൂടി ചേർത്തു എന്നു സതീശൻ പറഞ്ഞപ്പോൾ എ.എൻ. ഷംസീറിന്‍റെ നേതൃത്വത്തിൽ ഭരണപക്ഷത്തു നിന്നു ബഹളമായി. ഞാൻ ഇടുക്കിയിലെ കാര്യം മാത്രമേ പറയുന്നുള്ളു, തലശേരിയിലെ കാര്യം പറയുന്നില്ല - ഷംസീറിനോടു സതീശൻ പറഞ്ഞു. അതോടെ ഷംസീർ സീറ്റിലിരുന്നു. വിശദീകരണവുമായി മണിയും എഴുന്നേറ്റു. രാജ്കുമാറിനെ പോലീസിനു കൈമാറുന്നതിനു മുമ്പ് ആരുടെ കസ്റ്റഡിയിൽ ആയിരുന്നു എന്ന് അന്വേഷിക്കണമെന്നാണ് താൻ പറഞ്ഞത്. അതിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു. തട്ടിപ്പു നടത്തിയത് സതീശന്‍റെ പാർട്ടിക്കാരാണ്. മുമ്പു തിരുവഞ്ചൂരിന്‍റെ കാലത്ത് തന്നെ അകത്തിടാൻ നാലു കള്ളക്കേസ് കെട്ടിച്ചമച്ചതാണെന്നും മണി പറഞ്ഞു. ആളെ വെടക്കാക്കുന്ന പണി വേണ്ടെന്നാണ് മണി പ്രതിപക്ഷത്തോടു പറഞ്ഞത്.


അതോടെ വിശദീകരണവുമായി തിരുവഞ്ചൂരും എഴുന്നേറ്റു. വണ്‍, ടൂ, ത്രീ പ്രസംഗം നടത്തിയത് മണിയാണ്. അതിന്‍റെ വീഡിയോ പുറത്തുവിട്ടത് മണിയുടെ പാർട്ടിക്കാരുമാണ്. എന്തിനാ എന്‍റെ നേരേ മെക്കിട്ടു കയറുന്നത് - തിരുവഞ്ചൂർ ചോദിച്ചു. ഇടുക്കി എസ്പിക്ക് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞു മാറാൻ കഴിയില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇടുക്കി എസ്പിയെ നരാധമൻ എന്നാണു രമേശ് വിളിച്ചത്. സ്വന്തമായി മൊബൈൽ ഫോണ്‍ പോലും ഉപയോഗിക്കാൻ അറിയാത്ത ആളാണ് രാജ്കുമാർ. ഒരു ലയത്തിലാണു താമസിച്ചിരുന്നത്. അങ്ങനെ ഒരാൾക്ക് ഇത്ര വലിയ തട്ടിപ്പു നടത്താൻ സാധിക്കില്ല. പോലീസിന്‍റെ അതിക്രമങ്ങൾ പോലീസുകാർതന്നെ അന്വേഷിച്ചാൽ കുറ്റവാളിയെ പിടിക്കാനാകില്ലെന്നും രമേശ് പറഞ്ഞു.

ജുഡീഷൽ അന്വേഷണം നടത്തണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആവശ്യം. എന്നാൽ, ജുഡീഷൽ അന്വേഷണത്തിനു പോയാൽ കാലതാമസമുണ്ടാകുമെന്നു മുഖ്യമന്ത്രി പറഞ്ഞു. ആവശ്യം നിരാകരിക്കപ്പെട്ടതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.

ഉപധനാഭ്യർഥനാ ചർച്ചയ്ക്കിടെ ഭരണപക്ഷത്ത് അംഗങ്ങൾ തീർത്തും കുറവായതിന്‍റെ പേരിലായിരുന്നു പി.സി. ജോർജിന്‍റെ രോഷപ്രകടനം. അര വിദ്യാഭ്യാസമുള്ള ഒരു മന്ത്രി മാത്രമാണുള്ളതെന്നു ജോർജ് പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പു മാത്രമുള്ള ഡോ. കെ.ടി. ജലീലിനെയാണ് ഉദ്ദേശിച്ചത്. ബംഗാളിൽ സിപിഎമ്മിന്‍റെ പതനത്തിനു കാരണം സിംഗൂർ ആണെങ്കിൽ കേരളത്തിൽ അത് ആന്തൂർ ആകുമെന്നായിരുന്നു പി.കെ. ബഷീറിന്‍റെ പ്രവചനം. വനിതാമതിലിലൂടെ സ്ത്രീശക്തീകരണം നടപ്പിലാക്കിയതോടെ രണ്ടു വനിതാ തടവുകാർ ജയിൽ ചാടി. അങ്ങനെ രമേശ് ചെന്നിത്തലയ്ക്കും തിരുവഞ്ചൂർ രാധാകൃഷ്ണനും സാധിക്കാത്ത നേട്ടം പിണറായി വിജയൻ കൈവരിച്ചു എന്നും ബഷീർ പറഞ്ഞു. വനിതാമതിലിനു സ്മാരകം നിർമിക്കാൻ പണം ചെലവഴിക്കേണ്ടതുണ്ടോ എന്നായിരുന്നു കെ.സി. ജോസഫിന്‍റെ സംശയം. ഇത്തവണ ജയിച്ച 19 എംപിമാരെ സ്മാരകമായി അങ്ങു പ്രഖ്യാപിച്ചാൽ പോരേ എന്നു ജോസഫ് ചോദിച്ചു.

ഉപധനാഭ്യർഥനാചർച്ചയിൽ പങ്കെടുത്തുകൊണ്ട് വി.ഡി. സതീശൻ രണ്ട് ആരോപണങ്ങൾ ഉന്നയിച്ചു. അമൃതം പദ്ധതിയിലെ ക്രമക്കേടുകളായിരുന്നു ഒന്ന്. രക്തഘടകങ്ങൾ റിലയൻസ് ലൈഫ് സയൻസ് കന്പനിക്ക് വിൽക്കുന്നതിലെ ക്രമക്കേടും ഗുരുതരമായ പ്രശ്നങ്ങളുമായിരുന്നു അടുത്തത്. ഇതിൽ രണ്ടാമത്തെ വിഷയം ഭാവിയിൽ കേരളത്തിൽ ചർച്ചാവിഷയമാകുമെന്ന് ഉറപ്പ്. ഏതായാലും ഇക്കാര്യങ്ങളിൽ അന്വേഷണം ആവശ്യമില്ലെന്നു മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി.


സാബു ജോണ്‍

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.