പരമ്പരാഗത വിദ്യാഭ്യാസം അധ്യാപകനിൽ കേന്ദ്രീകരിക്കുമ്പോൾ, ആധുനിക വിദ്യാഭ്യാസം പഠിതാക്കളെ കേന്ദ്രീകരിച്ചുള്ളതാണ്. അധ്യാപനം കൂടുതൽ ഫലപ്രദമാക്കുന്നതിന് അധ്യാപകരും സ്വയം പഠിക്കുകയും മെച്ചപ്പെടുത്തുകയും വേണം. ഇക്കാലത്ത്, വിദ്യാർഥികൾ ഇന്‍റർനെറ്റ് വഴി ഏറ്റവും പുതിയ പ്രവണതകളും സാങ്കേതികവിദ്യകളും പരിചയപ്പെടുകയും എല്ലാം വേഗത്തിൽ അറിയുകയും ചെയ്യുന്നു. അധ്യാപന നിലവാരം മെച്ചപ്പെടുത്തുന്നതിന് നിരവധി മാർഗങ്ങളുണ്ട്.

1. ക്ലാസ് മുറിയിൽ ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുക

ഇന്ന് എല്ലാ മേഖയിലും സാങ്കേതികവിദ്യക്ക് നിർണായക പങ്കുണ്ട്. അധ്യാപന നിലവാരം മെച്ചപ്പെടുത്തുന്നതിനും വിദ്യാർഥികൾക്ക് പഠനം കൂടുതൽ രസകരമാക്കുന്നതിനും ഇതു സഹായിക്കുന്നു.

ബ്ലെൻഡഡ് ലേണിംഗ്

ഓൺലൈൻ വിദ്യാഭ്യാസരീതികളും പരമ്പരാഗത ക്ലാസ്റൂം അധിഷ്ഠിത രീതികളുമായി ഓൺലൈനിൽ ആശയവിനിമയത്തിനുള്ള അവസരങ്ങളും സംയോജിപ്പിക്കുന്ന ഒരു വിദ്യാഭ്യാസ സമീപനമാണ് ബ്ലെൻഡഡ് ലേണിങ് (Blended Learning). മൾട്ടിമീഡിയ അവതരണങ്ങൾ, സിമുലേഷനുകൾ, വിദ്യാഭ്യാസ ആപ്പുകൾ, ഇന്‍ററാക്ടീവ് പാഠങ്ങൾ, ഓഡിയോ, വീഡിയോ, വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്‌മെന്‍റഡ് റിയാലിറ്റി തുടങ്ങിയ നൂതന സംവിധാനങ്ങളുടെ സഹായത്തോടെ നേരിട്ടുള്ള പഠനം മെച്ചപ്പെടുത്താൻ കഴിയും. ഉദാഹരണത്തിന്, ചൈനയിലെ വന്‍മതിലിനെക്കുറിച്ച് പഠിപ്പിക്കുമ്പോള്‍ത്തന്നെ അധ്യാപകന് വിദ്യാര്‍ഥിയെ വന്‍മതിലിലൂടെ ഒരു വെര്‍ച്വല്‍ ടൂറിന് വിടാനാകും.

ഗെയിമിഫിക്കേഷൻ

ഗെയിമിംഗ് വളരെ ജനപ്രിയമാണ്. പഠനപ്രക്രിയയിൽ ഗെയിം പോലുള്ള ഘടകങ്ങളുടെ ഉപയോഗവും നടപ്പിലാക്കലുമാണ് ഗെയിമിഫിക്കേഷൻ (Gamification). വിദ്യാർഥികളെ ആകർഷിക്കുന്നതിനും പ്രചോദനം വർധിപ്പിക്കുന്നതിനും വിദ്യാഭ്യാസ സന്ദർഭങ്ങളിൽ ഗെയിമിംഗ് ഉൾപ്പെടുത്തുന്ന സമീപനമാണിത്. പഠിക്കാൻ ബുദ്ധിമുട്ടുള്ള വിഷയങ്ങളും പാഠഭാഗങ്ങളും കളികളുമായി കൂട്ടിയിണക്കി ലളിതവും ആസ്വാദ്യകരവുമായി മാറ്റാൻ ഇതു വഴി സാധിക്കും.

2. ടീം വർക്കിനെയും ഗ്രൂപ്പ് പ്രവർത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുക

പഠനം ക്ലാസിലും ഗൃഹപാഠങ്ങൾ വീട്ടിലും എന്നതാണ് സാധാരണ ക്ലാസിന്‍റെ ഘടന. എന്നാൽ, ഫ്ലിപ്ഡ് ക്ലാസ്റൂം (Flipped Classroom) എന്ന ആശയത്തിൽ പഠനം വീട്ടിലും പരിശീലനം ക്ലാസിലുമാണ് നടക്കുക. വിദ്യാർഥികളിലെ കഴിവുകളും ശേഷികളും കണ്ടെത്തി അധ്യാപകൻ അതിനാവശ്യമായ ‘ഡിജിറ്റൽ കണ്ടന്‍റ്’ (Digital Content) തയാറാക്കും. ഇതു വിദ്യാർഥികൾ പഠിക്കുകയും മനസിലാക്കുകയും ചെയ്തിട്ടാണ് ക്ലാസിലേക്ക് വരിക. അതിനുശേഷം ക്ലാസ് റൂമുകളിൽ ഈ വിഷയങ്ങളെപ്പറ്റി കൂടുതൽ ചർച്ചകൾ, ഗ്രൂപ്പ് ഡിസ്കഷനുകൾ, മറ്റു പരിശീലന രീതികൾ തുടങ്ങിയ മാർഗങ്ങളിലൂടെ നേരത്തേ പഠിച്ചിരുന്ന കാര്യങ്ങൾ വിദ്യാർഥികൾക്ക് കൂടുതൽ മനസിലാക്കാനുള്ള ശ്രമങ്ങൾ നടത്തും. മുഖാമുഖ സെഷനുകളിൽ കൂടുതൽ വ്യക്തിപരമായ പഠനത്തിന് ഈ സംവിധാനം സഹായകമാവുകയും അതോടൊപ്പം വിദ്യാർഥികളിൽ ആത്മവിശ്വാസം വളർത്താൻ സഹായിക്കുകയും ചെയ്യും.

3. ശരിയായ പാഠ ആസൂത്രണം ഉണ്ടായിരിക്കുക

പഠിപ്പിക്കുന്ന വിഷയം ആസൂത്രണം ചെയ്യുന്നതുവഴി അധ്യാപന നിലവാരം മെച്ചപ്പെടുത്തുന്നതിനും വിദ്യാർഥികൾക്ക് പഠനം രസകരമാക്കാനും സാധിക്കും. പഠനത്തിന്‍റെ പരിണതഫലം (outcome of learning) വ്യക്തമായി നിർവചിക്കുക. വ്യക്തമായ ലക്ഷ്യങ്ങൾ ഉണ്ടായിരിക്കുന്നത് അധ്യാപകർക്ക് അവരുടെ പാഠങ്ങൾ, അസൈൻമെന്‍റുകൾ അല്ലെങ്കിൽ ടാസ്‌കുകൾ രൂപകൽപ്പന ചെയ്യുന്നതിനും സഹായിക്കും. യുട്യൂബ് വീഡിയോസ്, സർക്കാർ നൽകുന്ന ഇ-റിസോഴ്സുകൾ തുടങ്ങിയവ വിദ്യാർഥികൾക്ക് നൽകാവുന്നതാണ്. ChatGPT പോലുള്ള നിര്‍മിതബുദ്ധികള്‍ നിമിഷനേരംകൊണ്ട് ഏറ്റവും ലളിതമായ ഭാഷയില്‍ സകല കാര്യങ്ങളും ഏത് കുഞ്ഞിനും മനസിലാകുന്ന രീതിയില്‍ പറഞ്ഞുതരുന്നൊരു കാലത്ത് അധ്യാപകര്‍ വേറിട്ട അറിവിന്‍റെ വിനിമയം സാധ്യമാക്കേണ്ടത് വ്യത്യസ്ത അവതരണത്തിലൂടെ ആയിരിക്കണം.


4. അനുഭവാധിഷ്ഠിത പഠനം പ്രോത്സാഹിപ്പിക്കുക

ആധുനിക ക്ലാസ് മുറികളിലെ അധ്യാപന അന്തരീക്ഷം മെച്ചപ്പെടുത്താൻ കഴിയുന്ന മറ്റൊരു സവിശേഷതയാണ് അനുഭവാധിഷ്ഠിത പഠനം. ക്ലാസ് മുറി അധ്യാപനരീതികളുമായി സംയോജിപ്പിക്കുന്നതിന് ജോലി അധിഷ്ഠിത പഠനത്തിന്‍റെ പ്രയോഗം അധ്യാപകർക്കും വിദ്യാർഥികൾക്കും ഒരു വലിയ അവസരം നൽകും. ഇന്‍റേൺഷിപ്പുകൾ, കേസ് സ്റ്റഡികൾ, ഗ്രൂപ്പ് പ്രോജക്‌ടുകൾ, ഫീൽഡ് ട്രിപ്പുകൾ എന്നിവ ഉദാഹരണങ്ങളിൽ ഉൾപ്പെടുന്നു.

5. വിദ്യാർഥികളുടെ വ്യത്യസ്ത പഠനശൈലികളെ പ്രോത്സാഹിപ്പിക്കുക

ക്ലാസ് മുറിയിലെ ഓരോ വിദ്യാർഥിക്കും വ്യത്യസ്ത പഠനശൈലികളുണ്ട്, വ്യത്യസ്ത വേഗത്തിലാണ് അവർ പഠിക്കുന്നത്. ഒരു സാധാരണ പഠനരീതി രൂപകൽപ്പന ചെയ്യുന്നത് ക്ലാസ് മുറിയിലെ എല്ലാവർക്കും അനുയോജ്യമാകണമെന്നില്ല. പഠനവേഗത്തിന് പുറമേ, പഠനശൈലിയും ഓരോ വിദ്യാർഥിയിലും വ്യത്യാസപ്പെട്ടിരിക്കുന്നു. ചില വിദ്യാർഥികൾ പാഠപുസ്തകങ്ങളിലൂടെ പഠിക്കാൻ ഇഷ്ടപ്പെടുന്നു. മറ്റു ചിലർ വീഡിയോകൾ, മൈൻഡ് മാപ്പുകൾ, ഫ്ലോചാർട്ടുകൾ മുതലായവ ഉപയോഗിച്ച് പഠിക്കാൻ ഇഷ്ടപ്പെടുന്നു. വിദ്യാർഥികളെ അവരുടെ പഠനശൈലികൾ ഉപയോഗിക്കാൻ അനുവദിച്ചുകൊണ്ട് ഫലപ്രദമായി പഠിക്കാൻ സഹായിക്കുക.

6. അധ്യാപനവും റിഫ്ലക‌്ഷനും

അധ്യാപകന്‍ എന്നും ഒരു വിദ്യാർഥിയാകണം. അധ്യാപകന് അവശ്യംവേണ്ട കഴിവാണ് റിഫ്ലക‌്ഷന്‍ (പുനരാലോചന/പുനര്‍ചിന്തനം). ഇത് ഒരു പ്രതിഫലനം കൂടിയാണ്. തന്‍റെ ക്ലാസ്‌റൂം പ്രവര്‍ത്തനത്തില്‍ എന്തെല്ലാം ശരിയായി, എവിടെയെങ്കിലും പാളിച്ചകളുണ്ടായോ, എന്തെല്ലാം മാറ്റങ്ങളാണ് അടുത്ത തവണ വരുത്തേണ്ടത് തുടങ്ങിയ കാര്യങ്ങള്‍ അധ്യാപകനില്‍ ഉണര്‍ത്താന്‍ റിഫ്ലക്ഷന് കഴിയും. ഓരോ വർഷവും വിദ്യാർഥികളിൽനിന്ന് ഫീഡ്ബാക്ക് എടുക്കണം.

7. ഹൃദയം തൊടുന്ന അധ്യാപകനാകുക

കഴിവുകളും താത്പര്യങ്ങളും മനസിലാക്കി അവരെ നയിക്കാനും അവർക്ക് അനുയോജ്യമായ കരിയർ തെരഞ്ഞെടുക്കാൻ മാർഗനിർദേശം നൽകാനും അധ്യാപകർക്ക് സാധിക്കണം. അധ്യാപകരുടെ മുഖത്ത് പുഞ്ചിരിയുണ്ടെങ്കില്‍ കുട്ടികളും പുഞ്ചിരിക്കും. അധ്യാപകരുടെ ജീവിതം മൂല്യമുള്ളതാണെങ്കില്‍ കുട്ടികള്‍ ആ വഴി തുടരും. ഇന്നു പഠനത്തേക്കാള്‍ ഉപരി അധ്യാപകരുടെ ഭാഗത്തുനിന്ന് കുട്ടികള്‍ പ്രതീക്ഷിക്കുന്നത് അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനുള്ള ഒരു വിശ്വസ്തനെ കൂടെയാണ്. അതും ഒരു നല്ല അധ്യാപകനു കഴിയണം. കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനൊപ്പം കാലത്തിനനുസരിച്ചു മാറിയ വിദ്യാര്‍ഥികള്‍ക്ക് അറിവ് നല്‍കാനുള്ള ചെപ്പടിവിദ്യയാണ് അധ്യാപകര്‍ കൈവശം വയ്ക്കേണ്ടത്. ശിഷ്യന്‍റെ ശ്വാസനിശ്വാസങ്ങളില്‍ പോലും ഗുരു ശ്രദ്ധിക്കുമ്പോൾ മാത്രമാണ് “Guru is a tremendous magnet” എന്നു പറയാനാവുക.