കുട്ടികള്‍ നന്നായി പഠിക്കണമെന്നും അവര്‍ സമർഥരാകണമെന്നുമുള്ള ആഗ്രഹം എല്ലാ മാതാപിതാക്കള്‍ക്കും ഉണ്ടാകാതിരിക്കില്ല. യുകെജി വരെ നന്നായി പഠിച്ചുകൊണ്ടിരുന്ന പല കുട്ടികളും രണ്ട്-മൂന്ന് ക്ലാസാകുമ്പോഴേക്കും പഠനത്തില്‍ പിന്നോട്ടു പോകുന്നത് കാണാറുണ്ട്. ഇത്തരം പഠന വൈകല്യങ്ങള്‍ ആ പ്രായമാകുമ്പോള്‍ പെട്ടെന്ന് ഉണ്ടായിവരുന്നതല്ല. അതിലേക്കു നയിക്കുന്ന ഘടകങ്ങള്‍ ജനനം മുതലേ രൂപപ്പെട്ടുവരുന്നതാണ്.

പഠനത്തില്‍ ഉണ്ടാകുന്ന പ്രത്യേക തരത്തിലുള്ള കുറവുകള്‍ അതതു ഘട്ടങ്ങളില്‍ മാത്രമേ മനസിലാക്കാന്‍ പറ്റുന്ന തരത്തില്‍ പ്രകടമാകുന്നുള്ളൂ. ഓരോരുത്തര്‍ക്കും അത് വ്യത്യാസപ്പെട്ടതായിരിക്കാം. അതുകൊണ്ടാണ് പല പ്രായങ്ങളിലാണ് അവ തുടങ്ങുന്നുന്നതെന്നു നമുക്കു തോന്നുന്നത്. പഠനവൈകല്യങ്ങളില്‍ 60 ശതമാനവും സ്കൂളില്‍ പോകുന്നതിനു മുന്പുതന്നെ രൂപപ്പെടുന്നതാണ്. ഏഴാം ക്ലാസാകുമ്പോഴേക്കും 80 ശതമാനവും അതുകഴിഞ്ഞ് ബാക്കിയും രൂപപ്പെടുകയാണ്. ഇന്ത്യയില്‍ ശരാശരി 10.7 ശതമാനം കുട്ടികള്‍ക്ക് ഇത്തരം പഠനതടസങ്ങള്‍ ഉണ്ടാകുന്നുണ്ട്. അതായത്, 10 കുട്ടികളില്‍ ഒരാള്‍ക്ക് എന്നതോതില്‍. അവരെല്ലാം സ്കൂളില്‍ പോകുന്നതിനു മുന്പ് മിടുക്കരായിത്തന്നെയാണ് കണക്കാക്കപ്പെടുന്നത്. ‘മിടുക്കാനായ’ കുട്ടി എപ്പോഴും ‘മിടുക്കന്‍’ ആയിരിക്കണമെന്നില്ല.

എന്നാല്‍, നാല്-അഞ്ച് വയസ് കാലങ്ങളില്‍ എട്ടു പ്രധാന പഠനഘടകങ്ങളും അനുബന്ധമായ മറ്റുള്ള കഴിവുകളും വേണ്ടതരത്തില്‍ വളര്‍ന്നു രൂപപ്പെട്ടിട്ടുണ്ടോ എന്ന് ലളിതമായ ഒരു പരിശോധനയിലൂടെ മനസിലാക്കാം. ആ സമയത്ത് അവ കണ്ടുപിടിച്ചു പരിഹരിച്ചാല്‍ ഭാവിയിലെ പഠനതടസങ്ങള്‍ 75 ശതമാനവും ഫലപ്രദമായി പരിഹരിക്കാനും തടയാനും കഴിയും. അതുകൊണ്ട് എല്ലാ കുട്ടികളെയും സ്കൂളില്‍ പോകുന്നതിനു മുന്പുതന്നെ ലളിതമായ ഒരു പരിശോധന നടത്തി പഠനഘടകങ്ങള്‍ക്കു തകരാരില്ലെന്ന് ഉറപ്പുവരുത്തണം. കുഴപ്പമുണ്ടെങ്കില്‍ ആ പ്രായത്തില്‍ പരിഹരിക്കാന്‍ എളുപ്പമാണെന്നതും മാതാപിതാക്കൾ മനസിലാക്കി പ്രവര്‍ത്തിക്കണം.

പഠനവൈകല്യം വരാനുള്ള സാധ്യത

ഏതൊരു കുട്ടിക്കു വേണമെങ്കിലും പഠനവൈകല‍്യം ഉണ്ടാകാനുള്ള സാധ‍്യതയുണ്ട്. ചില കുട്ടികള്‍ക്ക് സാധ്യത കുറച്ചു കൂടുതലുണ്ടാകും. അവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. മാസം തികയാതെ ജനിച്ച കുട്ടികള്‍ ഈ വിഭാഗത്തിൽപ്പെടുന്നു. പ്രത്യേകിച്ച്, രണ്ടു മാസത്തിലേറെ നേരത്തേ ജനിച്ചവര്‍. ജനിക്കുന്നതിനുമുന്പ് ഈ ലോകജീവിതത്തിനു വേണ്ടതായ തയാറെടുപ്പുകള്‍ തലച്ചോര്‍ ചെയ്യുന്നത് ഗര്‍ഭസ്ഥകാലത്തെ അവസാനത്തെ മൂന്നു മാസമാണ്. നേരത്തേ ജനിക്കുന്നവര്‍ വേണ്ടതായ തയാറെടുപ്പുകള്‍ കൂടാതെ ജീവിതയാത്ര നടത്തേണ്ടിവരും.

ആ കുറവ് അവരുടെ ശൈശവകാലത്ത് അവര്‍ക്കു നല്‍കേണ്ടതായ വ്യത്യാസപ്പെട്ട പരിചരണത്തിലൂടെ പരിഹരിക്കപ്പെട്ടിട്ടില്ലെങ്കില്‍ അവര്‍ക്ക് ഭാവിയിലെ പഠനതടസങ്ങളും മറ്റു പ്രശ്നങ്ങളെപ്പോലെ ഉണ്ടാകാം.

നടക്കാനും സംസാരിക്കാനും മറ്റു കഴിവുകള്‍ക്കും താമസമോ വ്യത്യാസമോ ഉണ്ടായിട്ടുള്ളവരാണ് മറ്റൊരു കൂട്ടർ. കമഴ്ന്നു വീഴാനും മുട്ടില്‍ നീന്തുന്നതിലും താമസമോ അതിനു രണ്ടു വശത്തെ കൈകാലുകള്‍ വേണ്ടത്ര ഏകോപിപ്പിച്ച് ഉപയോഗിക്കാത്തവരും രണ്ടു വശങ്ങളും വ്യത്യസ്തമായി ഉപയോഗിക്കുന്ന ശിശുക്കള്‍ എന്നിവരും പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നവരാണ്.

രണ്ടു വയസാകുമ്പോള്‍ രണ്ടു വാക്കുകള്‍ ചേര്‍ത്തു പറയാത്ത കുട്ടികള്‍, ആ പ്രായത്തില്‍ കുറഞ്ഞത് 50 വാക്കെങ്കിലും പറയാത്തവര്‍, പറയുന്നതിന്‍റെ പകുതിയും അപരിചിതര്‍ക്ക് മനസിലാകുന്നില്ലെങ്കില്‍ അത് പിന്നീട് ‘ശരിയായാലും’ അവര്‍ക്ക് പില്‍ക്കാലത്ത് എഴുതാനും വായിക്കാനും ബുദ്ധിമുട്ട് ഉണ്ടായേക്കാം. കാരണം, സംസാരതടസവും പഠനതടസവും ചിഹ്ന്നങ്ങളുമായി ബന്ധപ്പെട്ട് വികാസം പ്രാപിക്കുന്ന കഴിവുകളാണ്.

അഞ്ചു വയസാകുമ്പോള്‍ പഠനകഴിവുകളുമായി ബന്ധപ്പെട്ട കുറെയൊക്കെ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസിലാക്കാന്‍ മാതാപിതാക്കള്‍ക്കും കഴിയും. അവയില്‍ ചിലതു മാത്രം താഴെ കൊടുത്തിരിക്കുന്ന ചാര്‍ട്ട് നോക്കി മനസിലാക്കുക. സ്വന്തം കുഞ്ഞിന്‍റെ കാര്യത്തില്‍ സംശയങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കണം.


ഒരു നല്ല ചൈല്‍ഡ് ഡെവലപ്മെന്‍റ് സ്പെഷലിസ്റ്റിനെ കണ്ട് കാര്യങ്ങളില്‍ വ്യക്തത വരുത്തുകയോ പ്രശ്നപരിഹാരം തേടുകയോ ചെയ്യുന്നതാണ് നല്ലത്, വച്ചുതാമസിപ്പിക്കരുത്. കുട്ടിയെ സ്കൂളില്‍ വിടുന്നതിനു മുന്പ് ഇത്തരം ഒരു ചെക്കപ്പ് എല്ലാ കുട്ടികള്‍ക്കും ചെയ്യുന്നത് അവരുടെ ഭാവിപഠനം കൂടുതല്‍ സുഗമമാക്കും.

അഞ്ചു വയസായ കുട്ടികള്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍

♦ ഓടാനും ചാടാനും കഴിയും.
♦ ഒറ്റക്കാലിൽ മാറി മാറി (10 സെക്കൻഡ്) എങ്ങും പിടിക്കാതെ സ്റ്റെഡി ആയി നില്‍ക്കും. നേരേ നിവര്‍ന്നു നില്‍ക്കുമ്പോള്‍ രണ്ടുവശത്തെയും തോള്‍പ്പലകയുടെ താഴത്തെ അറ്റം ഒരേ ലെവലില്‍ നില്‍ക്കണം.
♦ ഉടുപ്പ് ഇടാനും ബട്ടൻ ഇടാനും അറിയണം.
♦ ഒരു വൃത്തം വരച്ച് അതില്‍ മുട്ടാതെ അതിനകത്ത് ചേര്‍ത്ത് മറ്റൊരു വൃത്തം വരക്കാന്‍ കഴിയണം.
♦ കത്രിക ഉപയോഗിക്കാന്‍ കഴിയണം.
♦ ഒരു ചതുര ആകൃതിയിലുള്ള കടലാസ് കോണോടു കോണ്‍ മടക്കാന്‍ പറഞ്ഞാല്‍ ചെയ്യണം.
♦ കണ്ടതും കേട്ടതുമായ കാര്യങ്ങൾ ഓർത്ത് ക്രമമായി സാധാരണ വേഗത്തില്‍ വിവരിച്ചു വ്യക്തമായി പറയും.
♦ അഞ്ചു മുതല്‍ ഏഴു വാക്കുകള്‍ ചേര്‍ത്തു തപ്പലില്ലാതെ സുഗമമായി സാരിക്കും."പക്ഷെ' തുടങ്ങിയ പദങ്ങള്‍ ആവശ്യമുള്ളപ്പോള്‍ സംസാരത്തില്‍ ഉപയോഗിക്കും.
♦ പടങ്ങൾ നോക്കി അറിയാവുന്നവയുടെ പേര്, എട്ടു മുതൽ പത്തെണ്ണംവരെ വ്യക്തമായി പറയും. (ഒരു സെക്കൻഡില്‍ ഒരുവാക്ക് വേഗം).
♦ ഒരുപോലെ ശബ്ദമുള്ള വാക്കുകളിൽനിന്നു വ്യത്യാസമുള്ളതു തിരിച്ചറിയും (തല, വല, മല, തറ).
♦ പരിചയമുള്ള അക്ഷരങ്ങളുടെയും അക്കങ്ങളുടെയും മുന്നിലും പിന്നിലും വരുന്നവ അറിയാം.
♦ 56 അക്ഷരങ്ങൾ എങ്കിലും എഴുതാനും വായിക്കാനും അറിയണം. ഉദാ: സ്വന്തം പേരിന്‍റെ അക്ഷരങ്ങള്‍.
♦ കുറച്ച് അക്ഷരങ്ങൾ (ചെറിയക്ഷരവും വലിയക്ഷരവും) കേട്ടെഴുതും.
♦ ‘ഠ’യും ‘ഛ’യും ‘ഥ’യും നോക്കിയെഴുതാൻ അറിയാം.
♦ മുന്നിൽ-പിന്നിൽ, താഴെ-മുകളിൽ-നടുക്ക്, വലുത്-ചെറുത്, കൂടുതൽ-കുറവ് എന്ന് പറഞ്ഞാല്‍ മനസിലാകും.
♦ ഇടത്, വലത്, നടുക്ക് ഏതെന്നു തിരിച്ചറിയാം.
♦ ഒന്നു മുതൽ 20 വരെയുള്ള അക്കങ്ങൾ തെറ്റാതെ എണ്ണും.
♦ ഒന്നു മുതൽ 10 വരെയുള്ള അക്കങ്ങൾ കണ്ടാൽ അറിയാം, പറയും.
♦ അഞ്ചുവരെയുള്ള എണ്ണം അറിയാം (അതായത് നാലു വിരൽ കാണിക്കാൻ കൃത‍്യമായി കാണിക്കും).
♦ നാലു ഷെയ്പുകള്‍ കാണിച്ചാല്‍ ഓരോന്നിന്‍റെയും പേര് തെറ്റാതെ പറയും. ഓരോന്നിന്‍റെയും പേരുപറഞ്ഞാൽ അത് വരയ്ക്കുകയും ചെയ്യും.
♦ നാലു നിറങ്ങൾ കാണിച്ചാൽ തെറ്റാതെ പറയും.
♦ ഒരുപോലെയുള്ള ലളിതമായ പടങ്ങളിലുള്ള വ്യത്യാസങ്ങള്‍ തിരിച്ചറിയാം.
♦ എത്ര വയസായെന്ന് ചോദിച്ചാൽ ഉത്തരം പറയും.
♦ 10 മിനിട്ട് വരെ കഥകൾ ശ്രദ്ധയോടെ കേൾക്കും; അതിനെക്കുറിച്ച് അഞ്ചു ചോദ്യങ്ങള്‍ ചോദിച്ചാൽ മിക്കതിനും ശരിയായ ഉത്തരങ്ങള്‍ പറയും.
♦ മൂന്ന്-നാല് കാര്യങ്ങൾ പറഞ്ഞിട്ട് അത് ക്രമമായി ചെയ്യാൻ പറഞ്ഞാൽ വീണ്ടും ഓര്‍പ്പിക്കാതെ തന്നെ ഓർത്തു ക്രമമായി ചെയ്യും (ഉദാ: എഴുന്നേല്‍ക്കുക, കൈകൊട്ടുക, കൈ ഉയർത്തുക, ഇരിക്കുക).
♦ എട്ട്-10 പടങ്ങൾ കാണിച്ചാൽ പിന്നീട് നാല്-അഞ്ച് എണ്ണം എങ്കിലും കാണാതെ ഓർത്തു പറയും.
♦ ഒരു വാചകം പറഞ്ഞാൽ, കേട്ട് തിരിച്ചുപറയാൻ പറഞ്ഞാൽ പറയും.
♦ പ്രധാന ടോ‌യ്‌ലറ്റ് ആവശ്യങ്ങൾ സ്വയം നിർവഹിക്കാൻ അറിയാം.
♦ അനന്തരഫലങ്ങളെക്കുറിച്ച് അറിയാം (ഉദാ: മഴനഞ്ഞാൽ പനി വരും).
♦ ഒരു പടത്തില്‍ ക്യൂവില്‍ നില്‍ക്കുന്ന അഞ്ച് ആളുകളില്‍ നാലാമത് നില്‍ക്കുന്ന ആള്‍ ആരെന്നു ചോദിച്ചാല്‍ തൊട്ടുകാണിക്കും
♦ ചേരുംപടി ചേര്‍ക്കും. നിറവും ആകൃതിയും അനുസരിച്ചു വസ്തുക്കളെ തരംതിരിക്കും.
♦ പേര്, ആണോ പെണ്ണോ, രാത്രി-പകല്‍ എന്നിവ അറിയാം.
♦ വരയ്ക്കാന്‍ പറഞ്ഞാല്‍ ചതുരവും ത്രികോണവും വരയ്ക്കും.
♦ അഞ്ചു ചതുരക്കട്ടകള്‍കൊണ്ട് ഗേറ്റും ആറ് ചതുരക്കട്ടകള്‍ കൊണ്ട് സ്റ്റെപ്പും ഉണ്ടാക്കും.
♦ ദിവസങ്ങളുടെ പേര് ക്രമമായി പറയും.

(പാലാ മാര്‍ സ്ലീവ മെഡിസിറ്റിയിൽ സീനിയർ കൺസൾട്ടന്‍റാണ് ലേഖകൻ)