" മാർപാപ്പയായി കോൺക്ലേവിലേക്കു വരുന്നയാൾ കർദിനാളായി മടങ്ങിപ്പോകുന്നു’എന്നൊരു ഇറ്റാലിയൻ പഴഞ്ചൊല്ലുണ്ട്. ആരു മാർപാപ്പയായി തെരഞ്ഞെടുക്കപ്പെടും എന്നതു പ്രവചനാതീതമാണ്. പ്രവചനങ്ങൾ തെറ്റിപ്പോകുന്നതു സാധാരണമാണ്. വോട്ടവകാശമുള്ള കർദിനാൾമാരിൽ ഏറ്റവും സാധ്യതയുള്ളവരെ /”പാപ്പാബിലെ’ എന്നാണ് ഇറ്റാലിയൻ ഭാഷയിൽ വിളിക്കുക. സഭാവൃത്തങ്ങളിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്നവരെ പരിചയപ്പെടാം.

ഫ്രാൻസിസ് മാർപാപ്പയുടെ വിശ്വസ്തർ‌

പിയെത്രോ പരോളിൻ (70)


ഫ്രാൻസിസ് മാർപാപ്പയുടെ ഏറ്റവുമടുത്ത സഹപ്രവർത്തകരിൽ ഒരാൾ. സ്റ്റേറ്റ് സെക്രട്ടറി എന്നനിലയിൽ വത്തിക്കാനിലെ രണ്ടാമൻ. റോമൻ കൂരിയ പരിഷ്കരിക്കാൻ മാർപാപ്പയോടൊപ്പം നിന്നു ഈ ഇറ്റലിക്കാരൻ. വത്തിക്കാൻ നയതന്ത്രവിഭാഗത്തിൽ നിരവധി വർഷങ്ങൾ പ്രവർത്തിച്ചു. ചൈനയുമായി അടുക്കാനുള്ള വത്തിക്കാന്‍റെ ശ്രമത്തിന് പിന്തുണ നൽകി. സ്വവർഗാനുരാഗികളുടെ വിവാഹത്തെ "മനുഷ്യവർഗത്തിന്‍റെ പതനം’ എന്നു വിശേഷിപ്പിച്ച പരോളിൻ ധാർമിക വിഷയങ്ങളിൽ യാഥാസ്ഥിതികനാണ്.

മത്തെയോ സുപ്പി (69)

നയതന്ത്രപശ്ചാത്തലമുള്ള ഈ ഇറ്റലിക്കാരൻ യുക്രെയ്ൻ യുദ്ധത്തിൽമാർപാപ്പയുടെ സന്ദേശവാഹകനായിരുന്നു. ഇറ്റലിയിലെ ബൊളോഞ്ഞ മെത്രാപ്പോലീത്തയായ ഇദ്ദേഹം ഇറ്റാലിയൻ ബിഷപ്സ് കോൺഫറൻസിന്‍റെ പ്രസിഡന്‍റാണ്. കുടിയേറ്റക്കാർ‌ക്കും ദരിദ്രർക്കുംവേണ്ടി ശബ്‌ദമുയർത്തുന്ന സുപ്പി ലാളിത്യവും അനാഡംബരതയും മുഖമുദ്രയാക്കുന്നു. ഫ്രാൻസിസിനെപ്പോലെ പ്രോട്ടോകോളിലും ചട്ടവട്ടങ്ങളിലും വിശ്വാസമില്ല.

ജോൺ-മാർക്ക് അവെലിൻ (66)


ഫ്രാൻസിലെ മാഴ്സെ മെത്രാപ്പോലീത്തയായ ഇദ്ദേഹം അൾജീരിയയിൽ‌ ജനിച്ചയാളാണ്. ഫ്രാൻസിസിനെപ്പോലെ ജനകീയനും നർമഭാഷിയും. 2023ൽ മാഴ്സെയിൽ നടന്ന അന്തർദേശീയ മെഡിറ്ററേനിയൻ കോൺഫറൻ‌സിന്‍റെ മുഖ്യ സംഘാടകൻ. ഫ്രാൻസിസ് മാർപാപ്പ ഇതിൽ സംബന്ധിച്ചിരുന്നു. 14-ാം നൂറ്റാണ്ടിനുശേഷം ഫ്രാൻസിൽനിന്നുള്ള ആദ്യ മാർപാപ്പയാകുമോ?

തുടർച്ചയോ മാറ്റമോ?

യുവാൻ ഹൊസേ ഒമേയ്യ (79)

ഫ്രാൻസിസ് മാർപാപ്പയുടെ നയങ്ങൾ തുടരുമെന്നുറപ്പുള്ള പാപ്പാബിലെയാണ് സ്പെയിനിലെ ബാഴ്സലോണ ആർച്ച്ബിഷപ്പായ കർദിനാൾ ഒമേയ്യ. സാമൂഹ്യനീതിക്കു വേണ്ടി വാദിക്കുന്ന ഇദ്ദേഹം തികഞ്ഞ അജപാലകനും ലളിതജീവിതത്തിന്‍റെ പ്രയോക്താവുമാണ്. ഒരേ പ്രകൃതക്കാരായ രണ്ടു മാർപാപ്പമാർ അടുത്തടുത്തു വരുന്നത് സഭാചരിത്രത്തിൽ അപൂർവമാണ്.

മാരിയോ ഗ്രെഹ്

മെത്രാന്മാരുടെ സിനഡിന്‍റെ സെക്രട്ടറിഎന്നനിലയിൽ സുപ്രധാന സ്ഥാനം വഹിക്കുന്ന മാൾട്ട സ്വദേശിയാണ് ഗ്രെഹ്. യാഥാസ്ഥിതിക നിലപാടിൽനിന്ന് പുരോഗമനവാദിയായി മാറി. സമന്വയവും സഹകരണവും തേടുന്നയാൾ.


ജോൺ-ക്ലോദ് ഹൊള്ളെറിഹ് (66)

ലക്സംബർഗിലെ ആർ‌ച്ച്ബിഷപ്പ്. കഴിഞ്ഞവർഷം നടന്ന സിനഡിൽ സുപ്രധാന സ്ഥാനം വഹിച്ചു. വിവിധ ചിന്താധാരകളെ സമന്വയിപ്പിക്കുന്നതിൽ സമർഥൻ. യൂറോപ്യൻ മെത്രാൻ സമിതികളുടെ കമ്മീഷൻ ചെയർമാനുമാണ് ഇപ്പോൾ.

വിമർശകർ

പീറ്റർ എർദോ (72)

ഹംഗറിയിലെ ബുഡാപെസ്റ്റ് ആർച്ച്ബിഷപ്. യാഥാസ്ഥിതികനെങ്കിലും പുരോഗമനാശയക്കാരുമായും നല്ല അടുപ്പം. നവ സുവിശേഷവത്കരണത്തിന്‍റെ ആവശ്യകതയെക്കുറിച്ചു നല്ല ബോധ്യം. വിവിധ ഭൂഖണ്ഡങ്ങളിലെ സഭാനേതൃത്വവുമായി സഹകരണം. ഹംഗേറിയൻ പ്രസിഡന്‍റിന്‍റെ കുടിയേറ്റവിരുദ്ധ നയങ്ങളെ പിന്തുണയ്ക്കുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ വിമർശകരായ കർദിനാൾമാരിൽ ഏറ്റവും സ്വീകാര്യൻ.

ആഫ്രിക്ക/ഏഷ്യ?

ഫ്രീഡോലിൽ അംബോങ്ങോ ബെസുങ്ങു (65)


ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കിൻഷാസ ആർച്ച്ബിഷപ്. പുരോഗമനവാദിയല്ല. സ്വവർഗാനുരാഗത്തെക്കുറിച്ചുള്ള പാശ്ചാത്യ നിലപാടുകൾ ഇതര രാജ്യങ്ങളുടെമേലുള്ള സാംസ്കാരികാധിനിവേശമായി മാറരുതെന്ന് പ്രസ്താവിച്ചു. ആഫ്രിക്കയിൽനിന്ന് ഏറ്റവും സാധ്യതയുള്ള കർദിനാൾ.

പീറ്റർ കോദ്‌വോ അപ്പിയാ ടർക്സൺ (76)

ആഫ്രിക്കയിലെ ഘാന സ്വദേശി. സാമൂഹ്യനീതിക്കും സമാധാനത്തിനും വേണ്ടിയുള്ള പേപ്പൽ സമിതിയുടെ അധ്യക്ഷൻ. സാമൂഹ്യനീതി, മനുഷ്യാവകാശം, ലോകസമാധാനം എന്നീ വിഷയ ങ്ങളിൽ നിപുണൻ.

ലൂയിസ് അന്‍റോണിയോ താഗ്‌ലെ (67)


"ഏഷ്യൻ ഫ്രാൻസിസ്’എന്നാണ് ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിലെ മുൻ ആർച്ച്ബിഷപ്പായിരുന്ന താഗ്‌ലെയുടെ അപരനാമം. ഫ്രാൻസിസ് മാർപാപ്പയുടെ സാമൂഹ്യവീക്ഷണം പിന്തുടരുന്നു. ജനകീയനായ അജപാലകൻ. ഇപ്പോൾ സുവിശേഷവത്കരണത്തിനായുള്ള കാര്യാലയത്തിന്‍റെ (പ്രൊപ്പഗാന്ത) തലവൻ.

അപ്രതീക്ഷിത മുഖങ്ങൾ

പിയർബത്തിസ്ത പിറ്റ്സബല്ല (60)

ജറുസലെമിലെ ലത്തീൻ പാത്രിയർക്കീസ്. ഇറ്റലിക്കാരൻ. മതാന്തര സൗഹൃദത്തിന്‍റെ വക്താവ്.

ജോസഫ് ടോബിൻ (72)


അമേരിക്കയിലെ നെവാർക്ക് അതിരൂപതാധ്യക്ഷൻ. സഭാനവീകരണത്തിന്‍റെ വക്താവ്. സഭയിലെ വിവാദങ്ങളിൽ സുതാര്യതയ്ക്കും നീതിക്കുംവേണ്ടി നിലകൊണ്ടു. ഫ്രാൻസിസ് മാർപാപ്പയുടെ നിലപാടുകൾക്ക് പിന്തുണ നൽകി.

കർദിനാൾമാരുടെ മുന്നിൽ രണ്ടു ഭൂരിപക്ഷം കിട്ടുന്നയാൾ തെരഞ്ഞെടുപ്പ് സ്വീകരിക്കുന്നതോടെയാണ് സഭാതലവനാകുന്നത്. ഒരു പട്ടികയിലും പെടാത്തവർ മാർപാപ്പയായ ചരിത്രമുണ്ട്. അന്തിമമായി ദൈവികമായ ഒരു തെരഞ്ഞെടുപ്പാണ് മാർപാപ്പയുടേത് എന്നാണു കത്തോലിക്കർ വിശ്വസിക്കുന്നത്.