ബജറ്റിൽ ഭൂനികുതി 50 ശതമാനം വര്‍ധിപ്പിച്ചത് ജനങ്ങൾക്ക് ഭാരമാകില്ലെന്നും സാധാരണക്കാരെ ബാധിക്കില്ലെന്നുമാണ് സർക്കാരിന്‍റെ നിലപാട്. ശതമാനക്കണക്കിൽ നോക്കുമ്പോൾ വലിയൊരു വര്‍ധനയായി തോന്നാമെങ്കിലും ചെറിയ തുക മാത്രമാണ് കൂടുന്നതെന്നു ധനമന്ത്രി വിശദീകരിക്കുകയും ചെയ്യുന്നു. എന്നാൽ, ഈ ന്യായീകരണം തെറ്റാണെന്നും അസാധാരണ നികുതിഭാരമാണ് കര്‍ഷകരുടെമേല്‍ ഭൂനികുതി വര്‍ധനയിലൂടെ അടിച്ചേല്‍പ്പിച്ചിരിക്കുന്നതെന്നും കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാകും.

സംസ്ഥാനത്തിന്‍റെ ഭൂവിസ്തൃതിയിലും ഭൂമിയിൽനിന്നുള്ള കർഷകരുടെ വരുമാനത്തിലും യാതൊരു വർധനയും ഉണ്ടാകുന്നില്ലെന്ന യാഥാർഥ‍്യം മന്ത്രി അംഗീകരിക്കുമെന്നു കരുതാം. 2010-11ൽ ഭൂനികുതിയായി സർക്കാർ പിരിച്ചത് 55.97 കോടി രൂപയാണെങ്കിൽ 2024-25ൽ അത് 841.90 കോടി രൂപയായി വർധിച്ചിരിക്കുന്നു.

ഭാരത്തിന്‍റെ സിംഹഭാഗവും സാധാരണക്കാരായ കർഷകരുടെ ചുമലിലാണെന്ന് സംസ്ഥാനത്തിന്‍റെ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കണക്കുകളിൽനിന്നു വ‍്യക്തമാണ്.

കർഷകരെ സംബന്ധിച്ച് ഭൂമിയിൽനിന്നുള്ള വരുമാനം കൃഷിയിൽനിന്നുള്ള വരുമാനമാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന വിളകളും അവയുടെ വിസ്തൃതിയും അതിൽനിന്നുള്ള വരുമാനവും പരിശോധിച്ചാൽ കർഷകരുടെ സാമ്പത്തികസ്ഥിതി വ‍്യക്തമാകും.

ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള (ബിപിഎല്‍) കുടുംബങ്ങളെ കണ്ടെത്തുന്നതിനായി നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ കുടുംബവരുമാനം ഗ്രാമപ്രദേശങ്ങളില്‍ 5,270 രൂപയാണ്. ഈ കണക്കുവച്ചു നോക്കുമ്പോൾ കേരളത്തിലെ റബര്‍, തെങ്ങ്, നെല്‍കര്‍ഷകരുടെയൊക്കെ വരുമാനം ദരിദ്ര്യരേഖയേക്കാള്‍ താഴെയാണ്. ഇതിൽനിന്നാണ് അവർ ഭൂനികുതി കൊടുക്കേണ്ടത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളേക്കാള്‍ താഴെ വരുമാനമുള്ള ഭൂ ഉടമകളെയാണ് കൂടുതല്‍ നികുതിഭാരംകൊണ്ട് ബുദ്ധിട്ടിക്കുന്നത്. അവരുടെ പിച്ചച്ചട്ടിയിലാണ് ധനമന്ത്രി ഭൂനികുതി 50 ശതമാനം വര്‍ധിപ്പിച്ച് കൈയിട്ടുവാരിയത്.