ഗവേഷണവും കർമപദ്ധതികളുംമനുഷ്യന്റെ പലതരത്തിലുള്ള വികാരങ്ങൾ, പെരുമാറ്റങ്ങൾ, വിവിധ ബൗദ്ധികശേഷികൾ എല്ലാം പരിണാമത്തിലൂടെ ഘട്ടംഘട്ടമായി രൂപപ്പെട്ടതാണ്. അതിനാൽ മനുഷ്യന്റെ മാനസികനിലകൾ, ചിന്തകൾ, വികാരങ്ങൾ, ബൗദ്ധികശേഷികൾ, ജീവനതന്ത്രങ്ങൾ എന്നിവയെ സംബന്ധിച്ച വസ്തുതകൾ മനസിലാക്കാൻ പോപ്പുലർ സൈക്കോളജിയുടെ പരിമിതമായ ഇടത്തിൽനിന്നുകൊണ്ട് സാധ്യമല്ല. ജനിതകം, തന്മാത്ര ജീവശാസ്ത്രം, നാഡീജീവശാസ്ത്രം, ചരിത്രം, സാമൂഹ്യശാസ്ത്രങ്ങൾ തുടങ്ങിയ വിവിധ വൈജ്ഞാനിക ശാഖകളുടെ അടിസ്ഥാനത്തിൽ മനഷ്യപ്രകൃതത്തെ, മനുഷ്യന്റെ മാനസിക നിലകളെ പരിണാമപരമായ അടിസ്ഥാനത്തിൽ മനസിലാക്കുന്ന രീതിയാണ് മനഃശാസ്ത്രത്തിനും മാനസികാരോഗ്യ പ്രവർത്തനങ്ങൾക്കും കർമപദ്ധതികൾക്കും ആധുനിക കാലഘട്ടത്തിൽ വേണ്ട ചട്ടക്കൂട്.
(ക്ലിനിക്കൽ ഹെൽത്ത് സൈക്കോളജിസ്റ്റും തൃശൂർ മേരിമാത മേജർ സെമിനാരി പ്രഫസറുമാണ് ലേഖകൻ)
വ്യായാമവും സമീകൃതാഹാരവും കിരൺ ജെകെവികോർപറേറ്റ് ലോകത്തെ ജോലിഭാരം താങ്ങാനാവാതെ ആത്മഹത്യ ചെയ്യുന്നവരുടെ വാർത്തകൾ അടുത്ത കാലത്ത് പത്ര-ദൃശ്യമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. കടുത്ത സമ്മർദത്തിൻ കീഴിൽ ഭാരിച്ച ചുമതലകൾ നിറവേറ്റേിവരുന്നവർ കന്പനി തങ്ങൾക്കുമേൽ വയ്ക്കുന്ന ഉയർന്ന പ്രതീക്ഷകൾക്കൊത്തുയരാനാവാതെ വഴിമധ്യേ വീണുപോകുന്നു. ഒപ്പം യുവാക്കളിൽ ഹൃദയാഘാതവും ആത്മഹത്യാപ്രവണതയും കൂടിവരുന്നു. നാഷണൽ ക്രൈം റിക്കാഡ്സ് ബ്യൂറോയുടെ 2022 ലെ കണക്ക് പ്രകാരം 1.7 ലക്ഷം പേരാണു സ്വന്തം ജീവനെടുത്തത്. ഇന്ന് ആചരിക്കുന്ന ലോക മാനസികാരോഗ്യ ദിനത്തിന്റെ പ്രമേയം തൊഴിലിടങ്ങളിലെ മാനസികാരോഗ്യമാണ്. ഈ സാഹചര്യത്തിൽ ജീവനക്കാർക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികൾ കൂടുതൽ ചർച്ചയാവുകയാണ്.
സമ്മർദം പിടികൂടുന്ന വിധംജോലിസംബന്ധമായ സമ്മർദം പല രൂപത്തിലാണ് വ്യക്തികളെ ബാധിക്കുക എന്നു പഠനങ്ങൾ പറയുന്നു. ആശങ്ക, വിഷാദം, ബേണ് ഔട്ട് (burn out) അഥവാ ഒരുതരം മനസ് മരവിച്ച അവസ്ഥ എന്നിവ ഇത്തരക്കാർക്ക് നേരിടേണ്ടിവരുന്നു. ജോലി ചെയ്യുന്ന സ്ഥാപനം തങ്ങളിൽനിന്നു പ്രതീക്ഷിക്കുന്ന ഉത്തരവാദിത്വങ്ങൾ നിറവേറ്റാനാകാതെ നിരാശരാകുന്നവർ അവരുടെ ശാരീരികവും മാനസികവുമായ സുസ്ഥിതിയും സൗഖ്യവും അവഗണിക്കുന്നു. ചിലർ താത്കാലിക ആശ്വാസത്തിനായി ജങ്ക് ഫുഡ്, പുകവലി, മദ്യപാനം എന്നിവയിലേക്കു തിരിയുന്നു. ഇങ്ങനെയുള്ള ശീലങ്ങൾ ക്രമേണ പ്രമേഹം, രക്തസമ്മർദം, ഹൃദയസംബന്ധമായ അസുഖങ്ങൾ തുടങ്ങിയവ ഉടലെടുക്കുന്നതിലേക്കുള്ള വഴിതെളിക്കുന്നു.
ഉറക്കക്കുറവാണു മറ്റൊരു പ്രശ്നം. ഇത് രക്തസമ്മർദം കൂട്ടും എന്നു മാത്രമല്ല, സ്ഥിരമായി ഉറക്കമൊഴിഞ്ഞു രാത്രികാലങ്ങളിൽ ജോലി ചെയ്യേണ്ടി വരുന്നവർക്ക് ആയുർദൈർഘ്യം കുറയാനും സാധ്യതയുണ്ട്. മാനസിക പ്രശ്നങ്ങളോടൊപ്പം ശാരീരികമായ ബുദ്ധിമുട്ടുകളും കാലക്രമേണ കടന്നുവരും. പ്രമേഹവും മറ്റും ഉള്ളവർക്ക് ഒരു പരിധിയിൽ കവിഞ്ഞുള്ള സമ്മർദം അപകടകരമാണെന്നും മെഡിക്കൽ വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. ഒരു പരിധിക്കു ശേഷം ആത്മഹത്യയിലേക്കും ഇത്തരക്കാർ തിരിഞ്ഞേക്കാമെന്നു ചെങ്ങന്നൂർ ജനറൽ ആശുപത്രിയിലെ കണ്സൾട്ടന്റ് സൈക്യാട്രിസ്റ്റായ ഡോ. സിറിയക് ജോർജ് പറയുന്നു. സ്ഥിരമായി അനുഭവിക്കുന്ന സമ്മർദം കുടുംബബന്ധങ്ങൾക്കും സൗഹൃദങ്ങൾക്കും സാരമായി പരിക്കേൽപ്പിക്കാമെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.
രക്ഷാമാർഗങ്ങൾ എന്തൊക്കെ?ജീവനക്കാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം പരിരക്ഷിക്കുന്നതിൽ കന്പനികൾ കൂടുതൽ താത്പര്യം പ്രകടിപ്പിക്കണമെന്നാണു ബഹുഭൂരിപക്ഷം ആരോഗ്യവിദഗ്ധരും മനശാസ്ത്രജ്ഞരും അഭിപ്രായപ്പെടുന്നത്. കൃത്യമായ വ്യായാമവും സമീകൃതാഹാരവുംകൊണ്ടു മസ്തിഷ്കത്തിന്റെ ആരോഗ്യവും അതുവഴി മാനസികാരോഗ്യവും സംരക്ഷിക്കാൻ കഴിയുമെന്നും ഡോ. സിറിയക് ജോർജ് അഭിപ്രായപ്പെടുന്നു. പച്ചക്കറികളും നാരുകളടങ്ങിയ ഭക്ഷണവും കൂടുതൽ കഴിക്കണം. എണ്ണയിൽ വറുത്തവയും മധുരപലഹാരങ്ങളും കാപ്പിയും പരമാവധി കുറയ്ക്കുകയും ചെയ്യണം.
കാപ്പിയിൽ അടങ്ങിയിട്ടുള്ള കഫീൻ ആശങ്ക വർധിപ്പിക്കുമെന്നതിനാൽ ഉചിതമല്ല. ആഹാരം ക്രമീകരിക്കുന്നതോടൊപ്പം ജോലിയും വ്യക്തിജീവിതവും ബാലൻസ് ചെയ്യാനുള്ള മാർഗങ്ങൾ തേടേണ്ടതും ആവശ്യമാണ്. വിനോദങ്ങളിൽ ഏർപ്പെടുന്നതും കുടുംബവുമൊത്തു സമയം ചെലവഴിക്കുന്നതും ഒഴിവാക്കാൻ പാടില്ലാത്ത കാര്യങ്ങളാണ്. ഇതൊടൊപ്പം സ്ഥാപനങ്ങളും ജീവനക്കാരുടെ കാര്യത്തിൽ താത്പര്യം കാണിക്കേണ്ടിയിരിക്കുന്നു.
ജീവനക്കാർക്കു സൗകര്യപ്രദമായ സമയക്രമീകരണങ്ങൾ ചെയ്യുകയും അവരുടെ പ്രശ്നങ്ങൾ തുറന്നുപറയാനും പരിഹരിക്കാനുമുള്ള അന്തരീക്ഷം സൃഷ്ടിക്കുകയും വേണം. സമ്മർദമുണ്ടാക്കുന്ന കാര്യങ്ങൾ കണ്ടെത്താൻ ഇടയ്ക്കിടെയുള്ള സർവേകളും സമ്മർദം സ്വയം നിയന്ത്രിക്കാനുള്ള പരിശീലനങ്ങളും ഗുണം ചെയ്യുമെന്നു രംഗത്തെ വിദഗ്ധർ ഉറപ്പു നൽകുന്നു.