ജനകീയ അടിത്തറ ചുരുങ്ങിയ പിണറായിപിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് കേരളത്തിലെ കാര്യങ്ങൾ ഉൾപ്പെടെയുള്ളവ ചർച്ച ചെയ്യുന്നുണ്ട്. അടുത്തകാലത്തായി, രാഷ്ട്രീയ സാഹചര്യത്തിലെ മാറ്റം പിണറായിയുടെ ചിന്തകളിലും തീരുമാനങ്ങളിലും അതിന്റെ സ്വാധീനം ചെലുത്തിയേക്കാം. തുടർച്ചയായി രണ്ട് തെരഞ്ഞെടുപ്പുകളിൽ വിജയിക്കുകയും രണ്ടുതവണ മുഖ്യമന്ത്രിയാകുകയും ചെയ്തെങ്കിലും അടുത്തകാലത്തായി അദ്ദേഹത്തിന്റെ ജനകീയാടിത്തറ ഒരു പരിധിവരെ ചുരുങ്ങുകയാണ്.
പ്രതിപക്ഷത്ത് അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു. സിപിഎമ്മിൽപോലും പിണറായിയെ എതിർക്കുന്ന നിരവധി നേതാക്കളുണ്ട്. അധികാര ദുർവിനിയോഗം, പോലീസ് ഭരണവും ആഭ്യന്തര വകുപ്പും കാര്യക്ഷമമല്ലാതായത്, കുടുംബാംഗങ്ങൾ തീരുമാനങ്ങളെ സ്വാധീനിക്കുന്നു എന്ന ആക്ഷേപം തുടങ്ങിയവ പിണറായി ഭരണത്തിന്റെ പ്രതിച്ഛായയെ ചെറുതായെങ്കിലും ബാധിക്കുന്നതായാണ് കേൾക്കുന്നത്.
എൽഡിഎഫിലും ഭിന്നത രൂക്ഷമാണ്. എഡിജിപി മുതിർന്ന ആർഎസ്എസ്, ബിജെപി നേതാക്കളെ ഇടയ്ക്കിടെ കാണുന്നതും തൃശൂർ പൂരം ആഘോഷങ്ങൾ തടസപ്പെടുത്താൻ പുതിയ രാഷ്ട്രീയ ശക്തികൾ ശ്രമിക്കുന്നുവെന്ന ആരോപണവും കോൺഗ്രസ്, എൽഡിഎഫ് സ്ഥാനാർഥികളുടെ പരാജയത്തിൽ കലാശിച്ച തൃശൂർ ലോക്സഭാ തെരഞ്ഞെടുപ്പുമെല്ലാം ന്യൂനപക്ഷങ്ങളെ എൽഡിഎഫിൽനിന്ന് മൊത്തത്തിൽ അകറ്റിയെന്നാണ് സമീപകാല വാർത്താ റിപ്പോർട്ടുകൾ. ഇതു ശരിയാണെങ്കിൽ, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഈ വിഭാഗങ്ങളിൽനിന്നുള്ള വോട്ടുകൾ എൽഡിഎഫിനു ക്രമാനുഗതമായി കുറയാൻ ഇടയാക്കും.
പാർട്ടിയുടെ കാര്യങ്ങൾ സുഗമമായി നയിക്കാനും സർക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനും സംസ്ഥാനത്തിന്റെ വികസനത്തിനും തൊഴിലവസരങ്ങൾ വർധിപ്പിക്കാനും മുഖ്യമന്ത്രിക്ക് കഴിയുമെങ്കിലും, അതിന് അദ്ദേഹത്തിന്റെ വ്യക്തിപരമായ മേൽനോട്ടത്തിൽ നടപടികൾ കൈക്കൊള്ളുകയും തുടർനടപടികൾ സ്വീകരിക്കുകയും വേണം. വരും മാസങ്ങളിൽ അതുണ്ടായാൽ ഫലം അനുകൂലവും സംസ്ഥാനത്തിന് ഗുണകരവുമാണ്. അതെ, അതെല്ലാം ടീമിന്റെ നേതൃത്വത്തെ ആശ്രയിച്ചിരിക്കും. ഒരു നല്ല കർമസേനയുള്ള സമർഥനായ നേതാവിന് കേരളത്തിന്റെ പ്രത്യേക വെല്ലുവിളികളെ നേരിടാൻ കഴിയും. വികസനത്തിലെ ചെറിയ വഴക്കുകളും തടസങ്ങൾ പരിഹരിക്കലും അരികിലേക്ക് ഫലപ്രദമായി മാറ്റാൻ ഇതു സഹായിക്കും.
കേരള സെക്രട്ടേറിയറ്റിന്റെ ചുവപ്പുനാടകൾ വെട്ടിത്തുറന്ന് പുതിയ വികസന പദ്ധതികൾ ഏറ്റെടുക്കാൻ കഴിഞ്ഞയാഴ്ച വാർത്താസമ്മേളനത്തിൽ കണ്ട ‘ചിരിക്കുന്ന, പിണങ്ങാത്ത’ പിണറായിക്കു കഴിയും. കൂടുതൽ ആഴത്തിലേക്ക് വഴുതിവീഴാതെ സംരക്ഷിച്ച് മുന്നോട്ടു പോകാൻ സംസ്ഥാനത്തിന് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കേരളത്തെ രക്ഷിക്കാനും ഭയമോ പക്ഷപാതമോ ഇല്ലാതെ നിയമവാഴ്ച ഉറപ്പാക്കാനും നിക്ഷേപത്തിനും വികസനത്തിനും അനുയോജ്യമായ സ്ഥലമാക്കി മാറ്റാനും മുഴുവൻ ജീവനക്കാരും നവോന്മേഷത്തോടെയും ചലനാത്മകമായും പ്രവർത്തിക്കേണ്ടതുണ്ട്.