അന്വറിന്റെ സമ്മേളനംകമ്യൂണിസ്റ്റുകാരും കോൺഗ്രസ് അംഗങ്ങളും ചില പ്രദേശങ്ങളിൽ സിപിഎം-ബിജെപി ബാന്ധവത്തെ എതിർക്കുന്ന മറ്റ് രാഷ്ട്രീയ പാർട്ടികളുടെ വിശ്വസ്തരും പങ്കെടുത്ത മികച്ച ഒരു രാഷ്ട്രീയ സമ്മേളനം അൻവർ സംഘടിപ്പിച്ചു. നിലമ്പൂർ യോഗത്തിൽ എൽഡിഎഫിൽനിന്ന് പുറത്താക്കപ്പെട്ട അൻവർ പിണറായിയെ തനിക്ക് പിതൃതുല്യനാണെന്ന് വിശേഷിപ്പിച്ച് കാര്യങ്ങൾ ഉറക്കെ പറഞ്ഞു.
കേരളത്തെ ഒന്നിപ്പിക്കാനും വർഗീയതയ്ക്കെതിരേ നിലകൊള്ളാനും കഴിയുന്ന നേതാവായി പിണറായി വിജയനെ താൻ വിശ്വസിച്ചു. താൻ പലതവണ പാർട്ടിയെ പ്രതിരോധിച്ചു, പക്ഷേ ഇപ്പോഴത്തെ അഴിമതിയുടെ കാര്യത്തിൽ തനിക്ക് മിണ്ടാൻ കഴിയില്ല. ഒരിക്കൽ താൻ പിന്തുണച്ചവരെയും മുൻകാലങ്ങളിൽ ശബ്ദമുയർത്തി സംരക്ഷിച്ചവരെയും തുറന്നുകാട്ടേണ്ടിവരുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്നും അൻവർ പറഞ്ഞു.
അഴിമതിക്കും പോലീസ് വകുപ്പിലെ വീഴ്ചകൾക്കും വർഗീയ ശക്തികൾക്കുമെതിരേ അൻവർ ശബ്ദമുയർത്തുമെന്ന് വ്യക്തമാണ്. ഉടൻതന്നെ ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ അദ്ദേഹത്തിന് പദ്ധതിയില്ല. എന്നാൽ, അഴിമതിക്കും ഭരണപരാജയത്തിനുമെതിരേയും, അഴിമതിയിൽ ഏർപ്പെട്ടവരെ ശിക്ഷിക്കുന്നതിനും ജനങ്ങളെ അണിനിരത്തുക എന്നതാണ് അദ്ദേഹത്തിന്റെ ആശയം. ചില കേസുകളിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ അഴിമതിയാരോപണങ്ങൾ ഉയർത്തിയെങ്കിലും ഉയർന്ന സ്ഥാനങ്ങളിലുള്ളവർ നടപടി സ്വീകരിക്കുന്നതിൽ പരാജയപ്പെട്ടു. നിലവിലെ സംസ്ഥാന സർക്കാരിന്റെ തെറ്റായ പ്രവർത്തനങ്ങളെ എതിർക്കുന്നവരെ ഒന്നിപ്പിച്ച് അദ്ദേഹം ഒരു ബഹുജന സംഘടന കെട്ടിപ്പടുത്തേക്കാം.
രാഷ്ട്രീയ സാധ്യതകൾഅൻവറിനെതിരേ കുറ്റങ്ങൾ ചുമത്താൻ സാധ്യതയുണ്ട്. കോട്ടയം കറുകച്ചാലിന് സമീപം നെടുംകുന്നം സ്വദേശിയായ തോമസ് കെ. പീലിയാനിക്കൽ എന്നയാളുടെ പരാതിയിൽ, മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ ഫോൺ കോളുകൾ ചോർത്തുന്നതിന് അൻവറിനെതിരേ കേസെടുത്തിട്ടുണ്ട്. തന്നെ ആരും സ്വാധീനിച്ചിട്ടില്ലെന്നാണ് തോമസ് പറയുന്നത്.
ആരോപണങ്ങൾ നേരിടാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് അൻവർ. സർക്കാർ നടപടിയെടുക്കാത്ത മറ്റു കേസുകളുമായി അദ്ദേഹം മുന്നോട്ടുവരാൻ സാധ്യതയുണ്ട്. സംസ്ഥാനത്തെ തെറ്റായ പ്രവൃത്തികൾ തുറന്നുകാട്ടാനും സമൂഹത്തെ ശുദ്ധീകരിക്കാനും കുറ്റവാളികളെ ശിക്ഷിക്കാനും അദ്ദേഹത്തോടൊപ്പം അണിനിരക്കാൻ ജനങ്ങളെ പ്രേരിപ്പിക്കാനും അൻവർ പൊതുയോഗങ്ങളിൽ പ്രസംഗിക്കുമെന്ന് പ്രതീക്ഷിക്കാം.
2021ൽ എൽഡിഎഫിനെ വീണ്ടും അധികാരത്തിലെത്തിച്ച ഒരു പ്രഭാവമാണ് പിണറായി വിജയനുണ്ടായിരുന്നതെന്ന് അൻവർ പറയുന്നു. ആ പ്രഭാവലയം ഇല്ലാതായി, ഗ്രാഫ് പൂജ്യത്തിലേക്കു പോയി, ഇപ്പോൾ ആളുകൾ താങ്കളെ വെറുക്കുന്നുവെന്നും അദ്ദേഹം പിണറായി വിജയനോടു പറയുന്നു.
തെരഞ്ഞെടുത്ത ചില വിഷയങ്ങളിൽ എൽഡിഎഫ് സർക്കാരിനെ തുറന്നുകാട്ടാനും കേരള സർക്കാരിനെതിരായ വർധിച്ചുവരുന്ന എതിർപ്പ് മുതലെടുക്കാനും അൻവർ പദ്ധതിയിടുന്നതായാണ് ദൃശ്യമാകുന്നത്. ഉചിതമായ സമയത്ത് ഒരു രാഷ്ട്രീയ പാർട്ടി സംഘടിപ്പിക്കാനും പൊതുജനങ്ങളുടെ മനോഭാവം മുതലെടുത്ത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പോരാടാനുമുള്ള നീക്കങ്ങൾ നടത്തുകയായിരിക്കും ലക്ഷ്യം. ഇപ്പോൾ ഫലം പ്രവചിക്കുന്നത് വളരെ നേരത്തെയായിപ്പോകും. പക്ഷേ, അദ്ദേഹത്തിന്റെ ലക്ഷ്യം ഒരു മതേതര, സോഷ്യലിസ്റ്റ്, ജനാധിപത്യ സർക്കാർ രൂപപ്പെടുത്തുക എന്നതാണ്. വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിനനുസരിച്ച് അദ്ദേഹത്തിന്റെ രാഷ്ട്രീയ സാധ്യതകൾ വെളിപ്പെടും.