ഇന്നത്തെ അശ്രദ്ധ നാളത്തെ അസ്വസ്ഥതയാകാം!
Thursday, September 12, 2024 4:34 AM IST
റവ.ഡോ. ടോം കൈനിക്കര
ഭാവിതലമുറയും സംസ്കാരവുമെല്ലാം രൂപപ്പെടുത്തേണ്ടതും സംരക്ഷിക്കേണ്ടതുമായ വിവാഹത്തെയും കുടുംബസംവിധാനങ്ങളെയും ജാഗ്രതയോടെ കാത്തുപരിപാലിക്കേണ്ടതിന്‍റെ ആവശ‍്യകത കൂടുതൽ ബോധ‍്യപ്പെടുന്ന ഒരു കാലഘട്ടമാണിത്.

ഇക്കാലഘട്ടത്തിൽ കുടുംബങ്ങളുടെ അന്തസും നിലനിൽപ്പും പ്രതിസന്ധിയിലാഴ്ത്തുന്നതും അതുവഴി സമൂഹത്തിന്‍റെയും നാടിന്‍റെയും ഭാവി തകർക്കുന്നതുമായ ആശയങ്ങളും നൂതനമായ പല പ്രവണതകളും പ്രബലമാകുന്നതിനാലാണ് കുടുംബങ്ങളുടെ ഘടനയും മൂല്യങ്ങളും സംരക്ഷിക്കുന്നതിൽ കുറെക്കൂടി ശ്രദ്ധയും കരുതലും ഉണ്ടാകേണ്ടതുണ്ടത്. അത്തരം പ്രവണതകളെയെല്ലാം തിരിച്ചറിഞ്ഞ് ശരിയായ പ്രതിരോധം തീർത്ത് വിവാഹത്തെയും കുടുംബത്തെയും ജാഗ്രതയോടെ സംരക്ഷിക്കുന്നതിന് എല്ലാവർക്കും ചുമതലയുണ്ട്.

മാറിവരുന്ന പ്രവണതകളും വെല്ലുവിളികളും

വിവാഹത്തിന്‍റെയും കുടുംബത്തിന്‍റെയുമെല്ലാം അടിത്തറയിളക്കുന്ന ചില തെറ്റായ ആശയങ്ങളും രീതികളും പുതുതലമുറയുടെ ഇടയിൽ കൂടുതലായി പ്രചാരത്തിലാകുന്നത് ഗൗരവത്തോടെ ചർച്ച ചെയ്യേണ്ടതുണ്ട്. വളരെയധികം താമസിച്ചുള്ള വിവാഹം, ലാവൻഡർ വിവാഹം, ഫ്രണ്ട്ഷിപ് വിവാഹം, വിവാഹംകഴിക്കാൻ ഭയമുള്ള പ്രവണത, സ്വവർഗവിവാഹം, ലിവിംഗ് ടുഗെതർ തുടങ്ങിയ കേട്ടിട്ടുള്ളതും കേൾക്കാത്തതുമായ നിരവധി രീതികളാണ് വിവാഹത്തിന്‍റെയും കുടുംബങ്ങളുടെയും നന്മയെ തകർക്കുന്ന തരത്തിൽ ഈ കാലഘട്ടത്തിൽ രൂപപ്പെട്ടുവരുന്നത്.

വൈകിയുള്ള വിവാഹം

വളരെ വൈകിയുള്ള വിവാഹം കുഞ്ഞുങ്ങളുടെ ജനനത്തെയും ആരോഗ്യത്തെയും ബാധിക്കുന്ന വലിയൊരു പ്രശ്നമാണ്. പഠനവും ജോലിയും സ്വന്തമായ വരുമാനവും വീടും കൂടുതൽ പക്വതയും എല്ലാം നേടിയശേഷം മാത്രം വിവാഹം എന്ന ശൈലിയാണ് പലപ്പോഴും വിവാഹം വൈകുന്നതിനുള്ള ഒരു പ്രധാന കാരണം. വിവാഹത്തിനുശേഷവും കുടുംബജീവിതത്തിലൂടെയും ഇതെല്ലാം നേടാനാകുമെന്ന് പലപ്പോഴും ഓർക്കാറില്ല.

ഒരു സ്ത്രീയിൽ അവളുടെ ആർത്തവാരംഭം മുതൽ ആർത്തവവിരാമം വരെയുള്ള കാലത്ത് ഏകദേശം 400 മുതൽ 500 വരെ അണ്ഡങ്ങളാണ് വളർച്ച പ്രാപിക്കുന്നത്. സ്ത്രീയുടെ ശരീരത്തിൽ വളർച്ച പ്രാപിക്കേണ്ട മുഴുവൻ അണ്ഡങ്ങളും തുടക്കം മുതൽ തന്നെ ഉണ്ടായിരിക്കുകയും ആർത്തവാരംഭം മുതൽ ഓരോ മാസവും അണ്ഡം വളർച്ച പ്രാപിച്ച് അണ്ഡോത്പാദനം നടത്തുകയുമാണ് ചെയ്യുന്നത്. എന്നാൽ, സ്ത്രീകൾ പ്രായമാകുന്നതനുസരിച്ച് ശരീരത്തിലെ അണ്ഡവും പ്രായമാകുന്നു എന്നതാണ് യാഥാർഥ്യം.

യൗവനത്തിലെ അണ്ഡവും പ്രായമായതിനുശേഷം ഉത്പാദിപ്പിക്കപ്പെടുന്ന അണ്ഡവും ഗുണത്തിലും പ്രായത്തിലും വ്യത്യാസമുണ്ടെന്നത് ജീവശാസ്ത്രത്തിലൂടെ നമുക്കറിയാവുന്നതാണ്. ആരോഗ്യമുള്ളതും ചെറുപ്പവുമായ അണ്ഡത്തിലൂടെയും, പ്രായമായതിനുശേഷവും ഉള്ള ഗർഭധാരണവും വ്യത്യസ്തമാണ്.

പ്രായമായതിനുശേഷമുള്ള ഗർഭധാരണം കുഞ്ഞുങ്ങളുടെയും അമ്മയുടെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നത് പലപ്പോഴും നാം ഗൗനിക്കാറില്ല. ചെറുപ്പത്തിൽ കുഞ്ഞിനെ ഉദരത്തിൽ വഹിക്കാനും പ്രസവിക്കാനും വളർത്താനും ഊർജസ്വലതയും ശ്രദ്ധയും ആരോഗ്യവും കൂടുതലാകുന്നത് സ്വാഭാവികമാണല്ലോ. അതുകൊണ്ട് നല്ലപ്രായത്തിൽ വിവാഹം കഴിക്കാനും കുഞ്ഞുങ്ങളെ വളർത്താനും ശ്രമിച്ചാൽ കുടുംബങ്ങൾ കൂടുതൽ കരുത്തും ചൈതന്യവുമുള്ളതാകുമെന്നത് ഒരു വസ്തുതയാണ്.

ഗാമോഫോബിയ

വിവാഹത്തോടും അതുപോലെ സ്വയം സമർപ്പണം ആവശ്യമുള്ള കുടുംബജീവിതത്തിലെ ഉത്തരവാദിത്വങ്ങളോടുമുള്ള ഭയം മൂലം വിവാഹം കഴിക്കാതിരിക്കുന്ന പ്രവണതയാണ് ഗാമോഫോബിയ. വിവാഹജീവിതത്തിൽ സംഭവിക്കുന്ന പരാജയങ്ങൾ, വിവാഹമോചനം വർധിക്കുന്നത്, കുടുംബകലഹങ്ങൾ, കുടുംബജീവിതത്തിലെ സാന്പത്തിക ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനുള്ള മടി തുടങ്ങിയ നിരവധി കാരണങ്ങളാണ് ചെറുപ്പക്കാരെ വിവാഹവും കുടുംബജീവിതവും ഒഴിവാക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ.

ആവശ്യത്തിന് പണം, ജോലി, താമസിക്കാൻ നല്ല വീട്, ഇഷ്ടംപോലെ ജീവിക്കാനുള്ള സ്വാതന്ത്ര്യം ഇവയെല്ലാം ഉള്ളപ്പോൾ വിവാഹം കഴിച്ച് കൂടുതൽ ആശങ്കകളും അസ്വസ്ഥതകളും എന്തിന് ജീവിതത്തിലേക്ക് ക്ഷണിച്ചുവരുത്തുന്നു എന്നും സ്വാതന്ത്ര്യവും സന്തോഷവും എന്തിന് നഷ്ടപ്പെടുത്തണമെന്നുമാണ് അവർ ചോദിക്കുന്നത്.


അതേസമയം സമൂഹത്തിന്‍റെയും രാജ്യത്തിന്‍റെയും കെട്ടുറപ്പിനെയും നിലനിൽപ്പിനെയും ബാധിക്കുന്ന ഇത്തരം മനോഭാവങ്ങളെയും ഭയത്തെയും പരിഹരിക്കാനും ആവശ്യമായ ഇടപെടലുകൾ നടത്താനും വിവാഹത്തിന്‍റെയും കുടുംബത്തിന്‍റെയും പ്രാധാന്യവും സൗന്ദര്യവും ശരിയായി ബോധ്യപ്പെടുത്തി ചെറുപ്പക്കാരെ അതിലേക്ക് ആകർഷിക്കാനും സമൂഹത്തിന് ബാധ്യതയുണ്ട്.

ലിവിംഗ് ടുഗെതർ

വിവാഹം കഴിക്കാതെ ഭാര്യാഭർത്താക്കന്മാരെപ്പോലെ ഒരുമിച്ചു താമസിക്കുന്ന രീതിയാണ് ലിവിംഗ് ടുഗെതർ ബന്ധങ്ങൾ. രണ്ടുപേർക്കു തമ്മിൽ സ്നേഹവും ഒരുമിച്ചു താമസിക്കാൻ ആഗ്രഹവുമുണ്ടെങ്കിൽ സമൂഹത്തിന്‍റെയോ സർക്കാരിന്‍റെയോ സമുദായത്തിന്‍റെയോ യാതൊരു അനുവാദവും സഹായവും ആവശ്യമില്ലെന്നതും അത് അവരുടെ തികച്ചും വ്യക്തിപരവും സ്വതന്ത്രവുമായ തീരുമാനമാണെന്നതും ഇത്തരം ബന്ധങ്ങളിൽ ഏർപ്പെടുന്നവരുടെ വാദങ്ങളാണ്.

ഈ ബന്ധങ്ങൾക്ക് യാതൊരു തരത്തിലുള്ള -നിയമപരമായോ, സാമൂഹ്യപരമായോ- സംരക്ഷണവുമില്ലെന്നതാണ് പ്രധാന പ്രശ്നം. പലപ്പോഴും ഔദ്യോഗികമായ ഒരു അംഗീകാരമോ, കരാറോ ഇല്ലാത്തതിനാൽ വൈകാരികമായ അരക്ഷിതാവസ്ഥ ഇത്തരം ബന്ധങ്ങളിൽ അനുഭവപ്പെടാറുണ്ട്. ഇത്തരം ബന്ധങ്ങളിലുണ്ടാവുന്ന കുട്ടികൾക്കും അരക്ഷിതാവസ്ഥയും മറ്റു വെല്ലുവിളികളും അനുഭവപ്പെടുന്നത് സാധാരണമാണ്.

ആദ്യസമയത്തെ ആവേശവും ആദർശവാദങ്ങളും കഴിഞ്ഞതിനുശേഷം മുന്നോട്ടുള്ള ജീവിതത്തിൽ പങ്കാളികളുടെ സമർപ്പണത്തിൽ വ്യത്യാസം അനുഭവപ്പെടുകയും കൂടുതൽ പ്രതിബദ്ധതയും സമർപ്പണവും ഉള്ള പങ്കാളിക്ക് കൂടുതൽ പ്രയാസവും പ്രതിസന്ധികളും നേരിടുകയും ചെയ്യുന്നുവെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. സാധാരണയായി സ്ത്രീകൾക്കായിരിക്കും അവരുടെ കൂടുതലായ സമർപ്പണംമൂലം ലിവിംഗ് ടുഗെതർ ബന്ധത്തിൽ ചൂഷണവും അസമത്വവും അനുഭവപ്പെടുന്നത്.

ജെൻഡർ ആശയങ്ങളും സ്വവർഗാനുരാഗികളും

സ്വവർഗവിവാഹത്തിനുവേണ്ടി വാദിക്കുന്നവർ യഥാർഥത്തിൽ വിവാഹത്തെയും കുടുംബത്തെയും വൈകാരികതയുടെയും ലൈംഗികാകർഷണത്തിന്‍റെയും തലത്തിലേക്ക് മാത്രമായി ചുരുക്കുകയാണ്. വിവാഹത്തിന്‍റെ അടിസ്ഥാനസ്വഭാവങ്ങളായ പ്രത്യുത്പാദനം, സ്ത്രീ-പുരുഷബന്ധം, കുട്ടികളുടെ വളർത്തൽ, ദൈവികപദ്ധതി ഇവയെല്ലാം തമസ്കരിക്കപ്പെടുകയാണ് ഇത്തരം ബന്ധങ്ങളിൽ. ഭിന്നവർഗത്തോടു ലൈംഗികാകർഷണം തോന്നേണ്ടതിനു പകരം സ്വവർഗത്തോടു തോന്നുന്ന ക്രമരഹിതമായ ആകർഷണത്തിന്‍റെയും അതിനു ലഭിക്കുന്ന വലിയ പ്രചാരണത്തിന്‍റെയും മറവിൽ ജെൻഡർ ആശയ പ്രചാരണമാണ് യഥാർഥത്തിൽ ശക്തമാകുന്നത്.

ജെൻഡർ ആശയപ്രചാരകരുടെ അഭിപ്രായത്തിൽ മനുഷ്യന്‍റെ മനസും വികാരങ്ങളും സ്വാതന്ത്ര്യവും ലൈംഗികാകർഷണവുമാണ് ഏറ്റവും പ്രധാനം. അവന്‍റെ സ്ത്രീ-പുരുഷ ലിംഗവ്യത്യാസം, ശാരീരിക പ്രത്യേകതകൾ, പ്രത്യുത്പാദനം, കുട്ടികളെ വളർത്തൽ, കുടുംബം ഇവയെല്ലാം അപ്രധാനമാണെന്നും മനുഷ്യന്‍റെ ശരീരത്തെ അവന്‍റെ തോന്നലുകൾക്കും വികാരങ്ങൾക്കുമനുസരിച്ച് ഇഷ്ടമുള്ളതുപോലെ മാറ്റിയെടുക്കാം എന്നുമാണ് അവരുടെ നിലപാട്.

മനസിൽ തോന്നുന്നതും ആഗ്രഹിക്കുന്നതുമായ ലിംഗം ശരീരത്തിൽനിന്നു വ്യത്യസ്തമാണെങ്കിലും അതനുസരിച്ച് ജീവിക്കാനും തെരഞ്ഞെടുക്കാനും സാധിക്കണം, ലൈംഗികാകർഷണം ആരോടു തോന്നിയാലും അത് അനുവദിക്കപ്പെടണം എന്നിങ്ങനെ അടിസ്ഥാനപരമായി മനുഷ്യപ്രകൃതിയെയും അന്തസിനെയുംതന്നെ നിഷേധിക്കുന്ന വാദങ്ങളാണ് സ്വവർഗവിവാഹത്തിനുവേണ്ടി ഉൾപ്പെടെ വാദിക്കുന്ന ജെൻഡർ ആശയപ്രചാരകർക്കുള്ളത്.

(തുടരും)

(വിവാഹ-കുടുംബഗവേഷണ പഠനങ്ങൾക്കുവേണ്ടിയുള്ള ചങ്ങനാശേരി കാനാ, ജോണ്‍ പോൾ രണ്ടാമൻ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ വൈസ് പ്രസിഡന്‍റാണ് ലേഖകൻ)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.