മണിപ്പുരിൽ വീണ്ടും പ്രകോപനമായത് ബിരേന്‍റെ കൈവിട്ടുപോയ പ്രസംഗം
Wednesday, September 11, 2024 12:46 AM IST
റൂബെൻ കിക്കോൺ
വീണ്ടും മണിപ്പുർ കലാപകലുഷിതമാണ്. സെപ്റ്റംബർ ഒന്നു മുതൽ ഡ്രോണുകളും ഗ്രാമീണ സന്നദ്ധസൈന്യങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഏഴുപേർ ഒരാഴ്ചയ്ക്കകം കൊല്ലപ്പെട്ടു.

കൊയ്റാംഗ് എന്ന മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ പൂജാ ഏർപ്പാടുകൾ ചെയ്തുവന്നിരുന്ന പൂജാരിയും കുക്കികളായ നാലു സന്നദ്ധസേനാംഗങ്ങളും അറിയാതെ വഴിതെറ്റി മെയ്തെയ് മേഖലയിലിറങ്ങിയ മുൻ പട്ടാളക്കാരനായ കുക്കിയും മരിച്ചവരിൽപ്പെടുന്നു. ഏറെക്കാലം ശാന്തമായിരുന്ന ജിരിബാം മേഖലയിലും ഗ്രാമീണ സന്നദ്ധ സൈന്യങ്ങൾ തമ്മിൽ നടന്ന വെടിവയ്പിൽ നാലോ അഞ്ചോ പേർ കൊല്ലപ്പെട്ടു.

രണ്ടോ മൂന്നോ പോരടിക്കുന്ന രാജ്യങ്ങളായി വേർതിരിക്കപ്പെട്ടിരിക്കുന്ന മണിപ്പുരിന്‍റെ അതിരുകൾ വെടിയൊച്ചകളാൽ ശബ്ദമുഖരിതമാണ്. ഇന്ത്യൻ സൈന്യം കാവൽ നിന്ന് വേർതിരിച്ചിരിക്കുന്ന മെയ്തെയ്-കുക്കി ഭൂവിഭാഗങ്ങൾക്കിരുവശത്തുനിന്നും ആരെങ്കിലും അതിർത്തി കടന്നാൽ മരണമുറപ്പ്. 16 മാസമായി തുടരുന്ന അശാന്തിപർവം വീണ്ടും ആളിക്കത്തിത്തുടങ്ങി. മലമുകളിൽനിന്നു കുക്കികൾ പറപ്പിച്ചുവിട്ട ഡ്രോൺ ബോംബിൽ ബിഷ്ണുപ്പുരിലെ പൂജാരി മരിച്ചുവീണത് താഴ്‌വരയിലെ മെയ്തെയ്കളെയാകെ ഭീതിയിലാഴ്ത്തി. പന്തംകൊളുത്തി പ്രകടനവും ഗവർണറുടെ വസതിയിലേക്ക് നടത്തിയ മാർച്ചുകളും വെടിവയ്പും ലാത്തിച്ചാർജുംകൊണ്ട് താഴ്‌വര കലുഷിതമായി. അശാന്തരായി ഭീതി വിട്ടൊഴിയാത്ത താഴ്‌വരയിലെ മെയ്തെയ്കളും മലകളിലെ കുക്കികളും ഒരുപോലെ ഇന്ത്യാ ഗവൺമെന്‍റിനെതിരേ മാർച്ചുകളും കുത്തിയിരിപ്പും പ്രകടനങ്ങളും നടത്തി പ്രതിഷേധിച്ചു.

വാർത്തകളറിയാൻ രാജ്യമാകെ ആഗ്രഹിക്കുന്നുവെന്ന ജല്പനവുമായി മീഡിയ ഫോക്കസ് മണിപ്പുരിലേക്ക് ഒരിക്കൽക്കൂടി തിരിഞ്ഞു. 24 മണിക്കൂറിനുള്ളിൽ രണ്ടുപ്രാവശ്യം മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും എംഎൽഎമാരും ചേർന്നു മണിപ്പുരിലെ പുതിയ ഗവർണറായ ലക്ഷ്മൺസിത്ത് ആചാര്യയെ സന്ദർശിച്ച്, ദേശീയ-സംസ്ഥാന സൈനിക-പോലീസ് യൂണിഫൈഡ് കമാൻഡിന്‍റെ നേതൃത്വം മുഖ്യമന്ത്രി ബിരേൻസിംഗിനെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. പെട്ടെന്നു സൈനിക നടപടികളും പരസ്പര ആക്രമണങ്ങളും അരങ്ങേറിയതിന്‍റെ കാരണം അന്വേഷിക്കുന്പോൾ അതൊരു വലിയ ആക്രമണപദ്ധതിയുടെ ചുരുളഴിയലാണ് എന്നു കാണാം.

വർഷങ്ങൾകൊണ്ട് ബിരേന്‍റെ നേതൃത്വത്തിൽ ബിജെപിയും ആർഎസ്എസും സംയുക്തമായി ചേർന്ന് മണിപ്പുർ മഹാരാജാവായ ലൈസേംബാ സനജോബയുടെ ആശീർവാദത്തോടെ പരിശീലിപ്പിച്ചെടുത്ത ആരംബായ് തെങ്കോലിന്‍റെയും മെയ്തെയ് ലിപുണിന്‍റെയും നേതാക്കളോട് മുഖ്യമന്ത്രി ബിരേൻ നടത്തിയ പ്രകോപനപരമായ ആഹ്വാനമാണ് വലിയ പ്രത്യാഘാതമായി താഴ്‌വരയിൽ പ്രകന്പനം സൃഷ്ടിച്ചത്. കുക്കി-സോ ഗ്രാമങ്ങൾ ആക്രമിക്കുന്നത് നിർത്തിവയ്ക്കാനുള്ള ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഉത്തരവ് താൻ നടപ്പാക്കിയില്ലെന്നും സംസ്ഥാന പോലീസിന്‍റെ ആയുധസംഭരണികൾ തുറന്നുകൊടുത്തുവെന്നും ഈ അഭിമുഖത്തിൽ മുഖ്യമന്ത്രി ബിരേൻ തുറന്നടിക്കുന്നുണ്ട്.

ബിരേന്‍റെ സഹോദരനായ രാജേന്ദ്ര നൊത്ത്ത്തോംബാം ഇംഫാലിലെ കച്ചവടക്കാരെ “നിങ്ങളാണ് ഈ സംഭാഷണടേപ്പുകൾ കോൺഗ്രസ് നേതാക്കൾക്കു ചോർത്തിക്കൊടുത്തത്”എന്നാരോപിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ‘ദ വയർ’ എന്ന ഓൺലൈൻ മാധ‍്യമം വെളിവാക്കിയ ഈ സംഭാഷണത്തിലെ സ്വരം മുഖ്യമന്ത്രി ബിരേന്‍റേതുതന്നെയാണെന്ന് ആരംബായിയുടെ പരമോന്നത നേതാവായ ലൂസിപ്രിയ ഖുമനും ലൈസാംബ സനജോംബയും സാക്ഷ്യപ്പെടുത്തിയിരുന്നു. മേയ് മൂന്നു മുതൽ അഞ്ചുവരെ മണിപ്പുർ താഴ്‌വരയിൽ ഉണ്ടായ ആക്രമണങ്ങൾ മുഖ്യമന്ത്രി ബിരേന്‍റെ നേതൃത്വത്തിൽ പ്ലാൻ ചെയ്ത് ഒരുക്കിയ പദ്ധതിയാണെന്നും, ഈ ആക്രമണത്തിൽ പൊലിഞ്ഞ കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള 286 പേരുടെ ജീവനും ഭൂരഹിതരാക്കപ്പെട്ട 60,000ൽപരം ജനങ്ങളുടെ സ്വത്തിനും നഷ്‌ടങ്ങൾക്കും കൃത്യമായ ഉത്തരവാദിത്വം മുഖ്യമന്ത്രി ബിരേന്‍റെ ചുമലിലാണു വീഴുകയെന്നും രാഷ്‌ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതേ ആവശ്യവുമായി കുക്കി-സോ എംഎൽഎമാരായ പത്തുപേരും ബിരേനെ അറസ്റ്റ് ചെയ്ത് കുറ്റവിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ചാണ് ചുരാചന്ദ്പുരും കാംഗ്പോക്പിയിലും കുക്കികളും സോ വംശജരും കുത്തിയിരിപ്പുസമരം നടത്തുകയും പ്രകടനങ്ങളിലൂടെ തങ്ങളുടെ ആവശ്യം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തത്.


നിൽക്കക്കള്ളിയില്ലാതായപ്പോൾ സംഘർഷം

നിൽക്കക്കള്ളിയില്ലാതായ ബിരേനും കൂട്ടാളികളും മൈരാപൈബിസ് എന്ന വനിതാ കൂട്ടായ്മയെ ചേർത്തുപിടിച്ച് പന്തംകൊളുത്തി പ്രകടനം നടത്തി. സ്കൂൾ കുട്ടികളെ വിനിയോഗിച്ചു രാജ്ഭവൻ മാർച്ച് നടത്തി. ബിരേനെ പിരിച്ചുവിടാതെ പിടിച്ചുനിർത്താനുള്ള ഉദ്വേഗജനകമായ നീക്കങ്ങളാണ് ഈ മാസം അഞ്ചു മുതൽ അരങ്ങേറിയത്. മാത്രമല്ല, കഴിഞ്ഞ ഡിസംബർ മുതൽ അരങ്ങേറിയ ഡ്രോൺ ആക്രമണങ്ങൾ പുതിയതൊന്നുമല്ല. മെയ്തെയ്കളും കുക്കികളും ആവോളം ഇത് ഉപയോഗിച്ചിട്ടുണ്ട്. കുക്കികളാണ് ബിഷ്ണുപുരിലെ മുൻ മുഖ്യമന്ത്രി കൊയ്റാംഗിന്‍റെ വസതിയിലേക്ക് ഡ്രോണിലൂടെ ബോംബിട്ടതെന്ന് സമ്മതിച്ചിട്ടുണ്ട്. അതിന്‍റെ ഫലമായാണോ പൂജാരിയുടെ മരണമെന്ന് പൂർണമായും സ്ഥിരീകരിച്ചിട്ടില്ല. 19-ാം നൂറ്റാണ്ടിന്‍റെ ആരംഭത്തിൽ, ബ്രിട്ടീഷുകാർക്കെതിരായ യുദ്ധത്തിൽ, സ്വയം നിർമിച്ച തോക്കുകൾ ഉപയോഗിച്ച തങ്ങൾക്ക് ഡ്രോൺ ബോംബ് സ്ഫോടനം വലിയ സംഭവമല്ലെന്ന് കുക്കികൾ വിശദമാക്കുന്നു.

അന്തിച്ചർച്ചാവേദികളിൽ, ഇസ്രയേലിൽനിന്നും അമേരിക്കയിൽനിന്നുമൊക്കെ മണിപ്പുരിലേക്ക് ആയുധമൊഴുകുന്നുവെന്ന് യാതൊരു ആധികാരിക തെളിവുകളുമില്ലാതെ ‘ചർച്ചാപണ്ഡിതർ’ തട്ടിവിടുന്നുണ്ട്. മാത്രമല്ല മെയ്തെയ്കളാണ് കുക്കി ഗ്രാമങ്ങളിലേക്കു കടന്നുകയറി നാല് കുക്കി ഗ്രാമ സന്നദ്ധസൈനികരെ കൊന്നതെന്ന് രാഷ്‌ട്രീയ നിരീക്ഷകർ പറയുന്നു. ഇംഫാലിനും കാംഗ്പോക്പിക്കുമിടയിലുള്ള അതിരുകളിൽ കൊല്ലപ്പെട്ട മുൻ പട്ടാളക്കാരനായ കുക്കിയും അബദ്ധത്തിൽ മെയ്തെയ് മേഖലയിൽ വന്നുപെട്ടതാണെന്നു സന്ദേഹിക്കുന്നു.

ഏറെ നഷ്ടമുണ്ടായത് കുക്കികൾക്കാണെങ്കിലും ഭീതി ആളിക്കത്തിച്ച് അവരുടെ സംരക്ഷണം അപകടത്തിലാണെന്നും ആഭ്യന്തര-സംസ്ഥാന ഗവൺമെന്‍റുകളുടെ കീഴിലുള്ള പട്ടാള-പോലീസ് കമാൻഡ് നേതൃത്വം മുഖ്യമന്ത്രിയുടെ കീഴിലാക്കിയാൽ മാത്രമേ മെയ്തെയ്കളുടെ സുരക്ഷിതത്വം ഉറപ്പാക്കാനാവൂ എന്നുമുള്ള സിദ്ധാന്തമാണ് ബിരേനും സംഘവും ഗവർണറുടെ മുന്നിൽ വച്ചത്. ഛത്തീസ്ഗഡിൽനിന്നുള്ള അനസൂയ ഉയിക്കിയെ മാറ്റി ലക്ഷ്മൺ പ്രസാദിനെ മണിപ്പുരിൽ നിയമിച്ചത് ബിരേന്‍റെ സ്വാഭിലാഷങ്ങൾ എളുപ്പത്തിൽ നിർവഹിക്കാനല്ലെന്ന കേന്ദ്രസർക്കാരിന്‍റെ നിലപാട് ബിരേനെയും സംഘത്തെയും ഭയപ്പെടുത്തുന്നുണ്ടാവണം. അനസൂയയെ വളച്ച് എളുപ്പത്തിൽ കാര്യങ്ങൾ നിർവഹിച്ചിരുന്ന ബിരേന് ലക്ഷ്മൺ പ്രസാദയുടെ വരവ് ദഹിച്ചിട്ടുണ്ടാവില്ല.

പന്ത് കേന്ദ്രത്തിന്‍റെ കോർട്ടിൽ

യൂണിയൻ ടെറിട്ടറിയാവണം എന്ന കുക്കികളുടെ ആവശ്യവും മണിപ്പുരിനെ ഒറ്റക്കെട്ടായി നിറുത്തണമെന്ന മെയ്തെയ്കളുടെ ആവശ്യവും, ഒരുപോലെ അംഗീകരിക്കാൻ കേന്ദ്ര സർക്കാരിനാവില്ല. ശാന്തമായിരുന്ന മണിപ്പുരിനെ കലാപത്തിലേക്കു തള്ളിവിട്ട ബിരേനെ മാറ്റാതെ കലാപം അവസാനിപ്പിക്കാനാവില്ല എന്ന് എല്ലാവർക്കുമറിയാമെങ്കിലും എന്ന്, എങ്ങനെ, എപ്പോൾ എന്ന വിചിന്തനത്തിലാണ് കേന്ദ്ര സർക്കാർ. യുക്രെയ്നിലും റഷ്യയിലും ഗാസയിലും സമാധാനശ്രമങ്ങൾക്ക് നേതൃത്വം നൽകുന്ന മോദി, മണിപ്പുർ സംഘർഷത്തോട് സഹതപിക്കുന്നില്ലെന്നും പ്രധാനമന്ത്രി നിഷ്ക്രിയനാണെന്നും കോൺഗ്രസ് പ്രസിഡന്‍റ് ഖാർഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ആരോപിക്കുന്നു.

സ്വയം വെളിപ്പെടുത്തലിലൂടെ മണിപ്പുർ കലാപത്തിന്‍റെ സൂത്രധാരൻ മുഖ്യമന്ത്രിയായ ബിരേനാണെന്നു നിഷ്പക്ഷമതികൾക്കുവരെ വ്യക്തമായപ്പോൾ പരാജിതനായ ഇദ്ദേഹത്തിന്‍റെ കൈയിൽ ഇനിയും അധികാരം നിലനിർത്തുന്നതിന്‍റെ അർഥശൂന്യതയെപ്പറ്റി നിരീക്ഷകർ ചിന്തിച്ചുതുടങ്ങിയിട്ടുണ്ട്. മണിപ്പുരിന്‍റെയും ഇന്ത്യയുടെയും അഖണ്ഡതയ്ക്കും സ്വസ്ഥതയ്ക്കും ബിരേൻ എന്ന മുഖ്യമന്ത്രിയെ മാറ്റി ഗവർണർഭരണം വരണമെന്നതാണ് ആവശ്യം. ഈ രാഷ്‌ട്രീയതീരുമാനം അമിത് ഷായും നരേന്ദ്ര മോദിയും എന്ന് എടുക്കുന്നുവോ അപ്പോൾ മാത്രമേ ഭരണഘടനയെ വിലമതിക്കുന്നുവെന്നു വ്യക്തമാവൂ. ആ ദിവസത്തിനായി മണിപ്പുർ മാത്രമല്ല, ഇന്ത്യ മുഴുവൻ കാത്തിരിക്കുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.