ഉരുള്‍പൊട്ടലില്‍ കര്‍ഷകരെ പ്രതിയാക്കുന്ന നയം തിരുത്തണം
Wednesday, September 4, 2024 12:10 AM IST
മാണി താഴത്തേല്‍, കരുവാരക്കുണ്ട്
ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് പലവിധ ചര്‍ച്ചകളും വാര്‍ത്തകളും പ്രചരിക്കുന്നുണ്ടങ്കിലും ഉരുള്‍പൊട്ടലിന്‍റെ യഥാര്‍ഥ സ്വഭാവം കണ്ടെത്താന്‍ ഇന്നുവരെ ഭൗമ ശാസ്ത്രജ്ഞര്‍ക്കുപോലും കഴിഞ്ഞിട്ടില്ല. കേരളത്തില്‍ എവിടെ ഉരുള്‍പൊട്ടിയാലും മലയോര കര്‍ഷകരെയാണ് പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ ചില കപട പരിസ്ഥിതി പ്രവര്‍ത്തകർ ശ്രമിക്കുന്നത്. എന്നാല്‍ മലയോര കര്‍ഷകനെന്ന നിലയില്‍ ഞാന്‍ നേരിട്ടു കണ്ട ഉരുള്‍പൊട്ടല്‍ പ്രതിഭാസം വ്യക്തമാക്കാം.

2003 മേയില്‍ കരുവാരക്കുണ്ടിന്‍റെ മലയോരത്ത് അതിശക്തമായ വേനല്‍മഴയോടൊപ്പം ഉരുള്‍പൊട്ടലുണ്ടായി. അന്നത്തെ ഉരുള്‍പൊട്ടലില്‍ കോൺക്രീറ്റ് പാലമടക്കം തകരുകയും ഏക്കര്‍കണക്കിന് കാര്‍ഷികവിളകൾ നശിക്കുകയുമുണ്ടായി. ആ വര്‍ഷത്തെ പുതുമഴയിലാണ് ഉരുള്‍പൊട്ടിയതെന്നുകൂടി ഓര്‍ക്കണം. ഭൂമിയിലേക്ക് വെള്ളം ഒലിച്ചിറങ്ങാനുള്ള സമയവും ലഭിച്ചിട്ടില്ല. അന്നത്തെ ഉരുള്‍പൊട്ടല്‍ പ്രതിഭാസം നടക്കുമ്പോള്‍ ഞാന്‍ എന്‍റെ പറമ്പില്‍ കൃഷിപ്പണിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. അവിടെനിന്ന് ഏറെ അകലെയല്ലാത്ത വനപ്രദേശത്താണ് ഉരുള്‍പൊട്ടലുണ്ടായത്.

അന്ന് ഉച്ചകഴിഞ്ഞു മൂന്നോടെ അന്തരീഷം ഇരുണ്ടുമൂടി. ബംഗാള്‍ ഉള്‍ക്കടലില്‍നിന്നുള്ള കാര്‍മേഘങ്ങള്‍ കിഴക്കുഭാഗത്തെ മലഞ്ചെരിവില്‍ അടിഞ്ഞുകൂടുകയും അതേസമയംതന്നെ പിടഞ്ഞാറ് അറബിക്കടലില്‍നിന്നുള്ള കാര്‍മേഘങ്ങൾ കിഴക്കന്‍ ചക്രവാളത്തിലേക്ക് പ്രവഹിക്കുകയും തുടര്‍ന്ന് ഇടിമിന്നലോടെ കനത്ത മഴയും തുടങ്ങുകയും ചെയ്തു. ഇതിനിടെ കാര്‍മേഘങ്ങള്‍ ചുഴലി (ഉരുള്‍) രൂപത്തില്‍ ഭൂമിയിലേക്ക് പതിക്കുന്ന അപൂര്‍വ ദൃശ്യം അരമണിക്കൂറോളം നീണ്ടുനിന്നു.

എന്‍റെ നഗ്നനേത്രങ്ങള്‍ കൊണ്ട് ഈ പ്രതിഭാസം നേരിട്ടു കണ്ടതാണ്. ഒരു പ്രദേശത്തെ കാര്‍മേഘങ്ങള്‍ ഒന്നിച്ചു കൂടി ഒരു പോയിന്‍റില്‍ ഒന്നാകെ വീഴുന്ന അപൂര്‍വ പ്രതിഭാസമാണ് എനിക്ക് കാണാനിടയായത്. ഞാന്‍ നിന്ന പ്രദേശത്ത് ആ സമയം തെളിഞ്ഞ കാലാവസ്ഥയായിരുന്നു. അതുകൊണ്ടുതന്നെയാണ് ഉരുള്‍പൊട്ടല്‍ പ്രതിഭാസം നേരില്‍ കാണാനായതും. അന്നത്തെ ഉരുള്‍പൊട്ടലും വനാന്തരത്തിലായിരുന്നു.

ഉടന്‍തന്നെ എന്നോടൊപ്പമുണ്ടായിരുന്ന തൊഴിലാളികളോട് കേരള എസ്റ്റേറ്റ് മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായി എന്ന് ഞാന്‍ വ്യക്തമാക്കുകയും ചെയ്തു. ഇക്കാര്യം നേരത്തേ പല ഉന്നതരുമായി പങ്കുവച്ചെങ്കിലും ആരും ഞാന്‍ പറഞ്ഞ സംഭവം മുഖവിലയ്ക്കെടുത്തിരുന്നില്ല. 2018ല്‍ കരുവാരക്കുണ്ടിലുണ്ടായ ശക്തമായ ഉരുള്‍പൊട്ടലിന്‍റെ പ്രഭവകേന്ദ്രവും വനാന്തര്‍ഭാഗത്തെ പാറക്കെട്ടുകളിലായിരുന്നു.

ഉരുള്‍പൊട്ടലും പ്രകൃതിക്ഷോഭവും ഭൂമി ഉണ്ടായ കാലം മുതല്‍ അനുഭവപ്പെടുന്നതാണന്ന കാര്യത്തില്‍ തര്‍ക്കമില്ല. അക്കാലത്തൊന്നും മലയോരത്ത് ജനവാസവും കൃഷിയുമില്ലായിരുന്നതിനാല്‍ ഉരുള്‍പൊട്ടലിന്‍റെ വ്യാപ്തി ആരുംതന്നെ ശ്രദ്ധിച്ചിരുന്നില്ല. കല്‍ക്കുണ്ട് മലവാരത്ത് ഉരുള്‍പൊട്ടിയതിനെ ത്തുടര്‍ന്ന് കാട്ടാനകളുടെ ജഡമടക്കം ഒലിപ്പുഴയിലൂടെ ഒഴുകിവന്നിരുന്നതായി കരുവാരക്കുണ്ടിലെ മുതിര്‍ന്ന ആളുകള്‍ പറയുമായിരുന്നു. അക്കാലത്ത് മലയോരത്ത് കൃഷിയും ജനവാസവുമില്ലായിരുന്നു.


എന്നാല്‍ ഉരുള്‍പൊട്ടലിനെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളാണ് ദിവസവും പ്രചരിക്കുന്നത്. അടുത്തയിടെ വിലങ്ങാട് ഉണ്ടായ ഉരുള്‍പൊട്ടലിന്‍റെ പ്രഭവകേന്ദ്രവും കൃഷിയിടത്തിലല്ലായിരുന്നു. ടൂറിസം പ്രവര്‍ത്തനങ്ങളോ മനുഷ്യവാസമോ ഇല്ലാത്ത പ്രദേശങ്ങളിലാണ് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകുന്നത്. കാര്യമായ തെളിവുകളില്ലാതെ വിനോദസഞ്ചാരത്തെ കുറ്റപ്പെടുത്തുന്നവരുമുണ്ട്.

വയനാട് ചൂരല്‍മലയിലും വിലങ്ങാട്ടും ഉരുള്‍പൊട്ടലിന്‍റെ പ്രഭവകേന്ദ്രങ്ങള്‍ ഉള്‍വനങ്ങളായിട്ടുപോലും മലയോര കര്‍ഷകരെ കുറ്റപ്പെടുത്തുന്ന നയമാണ് മാധവ് ഗാഡ്ഗിലടക്കം നടത്തുന്നത്. കപട പരിസ്ഥിതിവാദികള്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും ഭീതിപ്പെടുത്തുന്നതുമായ വാര്‍ത്തകള്‍ക്കാണ് പ്രാധാന്യം കൊടുക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ വിഷയത്തില്‍നിന്ന് അവര്‍ ശ്രദ്ധ തിരിക്കുകയും ചെയ്യുന്നു.

എന്നാല്‍, ഇപ്പോഴത്തെ കാലാവസ്ഥാ വ്യതിയാനത്തിനു പ്രധാന കാരണം ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്ന ആഗോളതാപനമാണ്. ഈ നിര്‍ണായക ഘടകത്തെ അവഗണിച്ചുകൊണ്ടല്ലേ മാധവ് ഗാഡ്ഗിലും മറ്റും മലയോര കര്‍ഷകരുടെ നെഞ്ചത്ത് ചവിട്ടി പ്രസ്താവനകള്‍ ഇറക്കിവിടുന്നത്.

അതേസമയം ജലബോംബ് ആയി മാറിയേക്കാവുന്ന മുല്ലപ്പെരിയാർ ഡാം അടക്കം നൂറിലേറെ ഡാമുകള്‍ കൊച്ചു കേരളത്തിന്‍റെ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ നിര്‍മിച്ചിട്ടുള്ളത് മാധവ് ഗാഡ്ഗിലടക്കമുള്ളവരുടെ ദൃഷ്ടിയില്‍പ്പെട്ടിട്ടില്ല. പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ തുരങ്കപാത നിര്‍മിക്കുന്നതും കുഴല്‍ക്കിണറുകള്‍ നിര്‍മിക്കുന്നതും മാധവ് ഗാഡ്ഗിലടക്കമുള്ളവരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാവില്ല. എന്നാല്‍, ഇത്രയും നിര്‍ണായക തെളിവുകളുണ്ടായിട്ടും മലയോര കര്‍ഷകരെ മാത്രം കുറ്റപ്പെടുത്തുന്ന നയം ശരിയാണോ‍? കര്‍ഷകരും കൃഷിയും എന്തെന്നറിയാത്ത കപട പരിസ്ഥിതിവാദികളാണ് ഉരുള്‍പൊട്ടലുണ്ടാകുമ്പോള്‍ മലയോര കര്‍ഷകര്‍ക്കെതിരേ ആക്രമണം അഴിച്ചുവിട്ട് ജനങ്ങളെ ഭീതിപ്പെടുത്തുന്ന വ്യാജവാര്‍ത്തകള്‍ പടച്ചുവിടുന്നത്.

അതേസമയം, ഉയരം കൂടിയ ചരിഞ്ഞ മലയോരങ്ങളിലാണ് ഉരുള്‍പൊട്ടൽ‍ സാധ്യതയുള്ളത്. ഉരുള്‍പൊട്ടല്‍ മേഖലയില്‍പ്പെട്ട പുഴയോരങ്ങളും കാട്ടുചോല ഭാഗങ്ങളും ചരിഞ്ഞ പ്രദേശങ്ങളും മനുഷ്യവാസത്തിന് അനുയോജ്യമല്ലാത്ത പ്രദേശങ്ങളാണന്നുള്ളത് ശരിയാണ്. കാര്‍മേഘം തടഞ്ഞു നില്‍ക്കുന്ന ഉയര്‍ന്ന മലയോരങ്ങളില്‍ ഉച്ചയ്ക്കുശേഷം ഏതു നിമിഷവും ഉരുള്‍പൊട്ടല്‍ അനുഭവപ്പെട്ടേക്കാം. കാറ്റിന്‍റെ ഗതിയെ ആശ്രയിച്ചാണ് ഉരുള്‍പൊട്ടലിന്‍റെ വ്യാപ്തിയും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.