സാഹിത്യഭാഷ: ശുദ്ധീകരിക്കുന്ന വചനം
Monday, September 2, 2024 12:34 AM IST
ഫ്രാൻസിസ് മാർപാപ്പ
വ്യക്തിപരമായ പക്വത ആർജിക്കാൻ നോവലും കവിതകളും വായിക്കേണ്ടതിന്‍റെ ആവശ്യകത എടുത്തുകാട്ടുന്ന ഒരു കത്ത് ഫ്രാൻസിസ് മാർപാപ്പ പ്രസിദ്ധീകരിച്ചു. കത്തിൽ, വായനയിൽനിന്നു കിട്ടുന്ന വ്യക്തിപരമായ മെച്ചങ്ങളെക്കുറിച്ച് ഊന്നിപ്പറയുന്നതിനോടൊപ്പം പുതിയ രീതിയിൽ വായനയെ സ്നേഹിക്കാൻ പ്രോത്സാഹിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളെക്കുറിച്ചും സംസാരിക്കുന്നു. മാർപാപ്പയുടെ കത്തിന്‍റെ സംഗ്രഹം:

അല്പം കവിതയുടെ കുറവുണ്ട്!

ജപ്പാനിലെ അപ്പസ്തോലിക യാത്ര കഴിഞ്ഞു മടങ്ങുമ്പോൾ, പാശ്ചാത്യർക്ക് പൗരസ്ത്യരിൽനിന്ന് എന്താണ് പഠിക്കാനുള്ളതെന്നാണ് ഞാൻ ചിന്തിക്കുന്നതെന്ന് എന്നോടു ചോദിക്കുകയുണ്ടായി. എന്‍റെ പ്രതികരണമിതായിരുന്നു: എനിക്കു തോന്നുന്നു "പാശ്ചാത്യനാടിന് അല്പം കവിതയുടെ കുറവുണ്ട്.’

പുസ്തകവായന ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിൽനിന്നു തികച്ചും വ്യത്യസ്തമാണ്. അത് വിവരണത്തെ കൂടുതൽ ഫലവത്താക്കുന്നു, ആഖ്യാനത്തെ സമ്പുഷ്ടമാക്കുന്ന പ്രാധാന്യത്തെ പര്യവേക്ഷണം ചെയ്യുന്നു, അനുവദിക്കപ്പെട്ട സമയം കർശനമായി നിയന്ത്രിക്കുകയും ചെയ്യുന്നു. അതിനാൽ ഒരു പുസ്തകം അതിന്‍റെ വായനക്കാരന് വ്യക്തിപരമായി കൂടുതൽ മുഴുകുന്നതിന് അനുവദിക്കുന്നു. ഒരു രീതിയിൽ വായനക്കാരൻ ആ പുസ്തകത്തെ പുനരെഴുതുകയാണ്, അവരുടെ സങ്കൽപത്തിലൂടെ അതിനെ വികസിപ്പിക്കുകയാണ്. സ്വന്തം നൈപുണ്യവും ഓർമയും സ്വപ്നങ്ങളും വ്യക്തിഗത ചരിത്രവും അതിന്‍റെ എല്ലാ നാടകീയതയോടും പ്രതീകാത്മകതയോടുംകൂടി കൊണ്ടുവന്ന് ആ കൃതിയിൽ ഒരു പൂർണലോകം സൃഷ്ടിക്കുന്നു.

ഈ രീതിയിൽ രചയിതാവ് എഴുതാൻ ഉദ്ദേശിച്ചതിൽനിന്ന് ഏതാണ്ട് വ്യത്യസ്തമായ ഒരു പുസ്തകം രൂപപ്പെടുന്നു. ഈ വിധത്തിൽ ഗ്രന്ഥകർത്താവ് ഉദ്ദേശിച്ചതിൽനിന്ന് തികച്ചും വ്യത്യസ്തമായ ഒരു കൃതിയായിത്തീരുന്നു അത്. എന്നും ഫലം പുറപ്പെടുവിക്കുന്ന ഒരു പുസ്തകമായി, വ്യത്യസ്തമായ രീതികളിൽ സംസാരിക്കാൻ കഴിയുന്ന ഒന്നായി, ഓരോ വായനക്കാരന്‍റെയും ഭാഗത്തുനിന്നു തനതായ സമന്വയം സാധ്യമാക്കുന്ന ഒന്നായി ആ സാഹിത്യകൃതി മാറുന്നു, ജീവിക്കുന്നു. ഗ്രന്ഥകർത്താവിൽനിന്നു ലഭിച്ചത് വായനയിലൂടെ നമ്മെ ധന്യരാക്കുന്നു, അത് നമ്മെ ആന്തരികമായി വളരാൻ അനുവദിക്കുകയും, അങ്ങനെ നാം വായിച്ച ഓരോ പുതിയ കൃതിയും നമ്മുടെ ലോകവീക്ഷണത്തെ വികസിപ്പിക്കുകയും ചെയ്യുന്നു.

സാഹിത്യം വ്യക്തിപരമായ പക്വത ആർജിക്കാൻ

അവധിക്കാലത്തെ വിരസതയിലും ചില മരുഭൂതുല്യമായ ചുറ്റുവട്ടത്തിന്‍റെ ചൂടിലും നിശബ്ദതയിലും ആരോഗ്യകരമല്ലാത്ത മറ്റു പല തെരഞ്ഞെടുപ്പുകളിലും നല്ല പുസ്തകങ്ങൾ നമുക്കു മരുപ്പച്ചയായി മാറാവുന്നതാണ്. അതുപോലെ ക്ഷീണം, കോപം, നിരാശ, പരാജയം എന്നിവയാൽ അലട്ടപ്പെടുന്ന നിമിഷങ്ങളിൽ, ആന്തരികശാന്തി പ്രാപിക്കാൻ പ്രാർഥന മാത്രം മതിയാകാതെയും വരാം. അപ്പോൾ കൊടുങ്കാറ്റിനെ അതിജീവിച്ച് മനസിന്‍റെ സമാധാനം കണ്ടെത്തുംവരെ ഒരു നല്ല പുസ്തകം നമ്മെ സഹായിച്ചേക്കാം. നമ്മുടെ വ്യക്തിപരമായ വളർച്ചയ്ക്ക് മാർഗതടസമായി നിൽക്കുന്ന ചില പീഡിതചിന്തകളുടെ സ്വാധീനം ഒഴിവാക്കാൻ സഹായിക്കുന്ന ആന്തരികതലങ്ങൾ തുറന്നുതരാനും പുസ്തകവായനയ്ക്കു സാധിക്കും.

അത്യാവശ്യമാണെന്നു മറ്റുള്ളവർ പറഞ്ഞതിന്‍റെ പേരിൽ പരിശ്രമിച്ച് കടമ നിർവഹിക്കാൻവേണ്ടി നടത്തുന്ന വായന വിപരീതഫലമേ ഉളവാക്കുകയുള്ളൂ. നേരേമറിച്ച്, അതിശയപ്പെടാനുള്ള സന്നദ്ധതയോടെ, തുറവോടെ, അറിയാനുള്ള തയാറെടുപ്പോടെ, ജീവിതത്തിന്‍റെ ഓരോ ഘട്ടത്തിലും നമുക്കു വേണ്ടതു കണ്ടെത്താനുള്ള പരിശ്രമത്തോടെ എപ്പോഴും തുറവുള്ള മാർഗനിർദേശം നൽകുന്ന നമുക്കിണങ്ങിയ പുസ്തകങ്ങൾ തുറന്ന മനസോടെ തെരഞ്ഞെടുക്കണം. എല്ലാവരും അവരവരുടെ ജീവിതത്തോടു സംസാരിക്കുന്ന, അവരുടെ യാത്രയിൽ ആധികാരിക സ്നേഹിതരാകാൻ കഴിയുന്ന പുസ്തകങ്ങൾ കണ്ടെത്തണം.

വിശ്വാസവും സാഹിത്യവും

തങ്ങളുടെ കാലത്തിന്‍റെ സംസ്കാരത്തോടും മറ്റുള്ളവരുടെ ജീവിതത്തോടും അനുഭവങ്ങളോടും സംവാദത്തിലേർപ്പെടാൻ ആത്മാർഥമായി ആഗ്രഹിക്കുന്ന വിശ്വാസികൾക്ക് സാഹിത്യം അനിവാര്യമാണ്. "നമ്മുടെ സഹനങ്ങളിലേക്കും സന്തോഷങ്ങളിലേക്കും ആവശ്യങ്ങളിലേക്കും സാധ്യതകളിലേക്കും സാഹിത്യം വെളിച്ചു വീശുന്നു’വെന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ വിലയിരുത്തുന്നു.

ആധുനിക സാഹിത്യത്തിൽ ശ്രേഷ്ഠസ്ഥാനമുള്ള കവിയും ലേഖകനുമായ ടി.എസ്. എലിയറ്റ് തന്‍റെ ക്രൈസ്തവ വിശ്വാസത്തെക്കുറിച്ചു വിചിന്തനം ചെയ്തുകൊണ്ട്, ഇന്നത്തെ മതപ്രതിസന്ധിക്കു കാരണം വ്യാപകമായ വൈകാരിക കഴിവില്ലായ്മയാണെന്ന് വിലയിരുത്തി. ഈ രോഗനിർണയം നമ്മൾ വിശ്വസിക്കുകയാണെങ്കിൽ ഒരു കാര്യം നാം മനസിലാക്കും.

അതായത്, ഏതെങ്കിലും പ്രത്യേക വിശ്വാസസത്യം കൂടുതലായി വിശ്വസിക്കുന്നതോ കുറച്ചു വിശ്വസിക്കുന്നതോ അല്ല, മുഖ്യമായും ഇന്നത്തെ വിശ്വാസത്തിന്‍റെ പ്രശ്നം. പിന്നെയോ, ദൈവതിരുമുഖത്തിന്‍റെ മുന്നിൽ, അവിടുത്തെ സൃഷ്ടിക്കും ഇതര മനുഷ്യർക്കും മുന്നിൽ തീവ്രമായി ചലിപ്പിക്കപ്പെടാൻ നമ്മുടെ ഒരുപാട് സമകാലികർ അശക്തരാണെന്ന കാര്യമാണ് പ്രശ്നം. ഇവിടെ നമ്മുടെ പ്രത്യുത്തരം സൗഖ്യത്തിനും ധന്യമാക്കലിനുംവേണ്ടി പ്രവർത്തിക്കേണ്ടതിന്‍റെ പ്രാധാന്യം കാണുന്നു.

സാഹിത്യം ഒരു ഫോട്ടോലാബ്

സാഹിത്യത്തെ ഒരു ഫോട്ടോലാബിനോട് ഉപമിക്കാം. അവിടെ ജീവിതചിത്രങ്ങൾ അവയുടെ ആകൃതിയിലും വൈവിധ്യത്തിലും പ്രത്യക്ഷമാക്കാവുന്ന വിധം ക്രമീകരിക്കപ്പെട്ടിരുന്നു. ഇതിനുവേണ്ടിയാണ് സാഹിത്യം: ജീവിതചിത്രം "ഡെവലപ്' ചെയ്യാൻ അതു നമ്മെ സഹായിക്കുന്നു. അതിന്‍റെ അർഥം മനസിലാക്കാൻ, ജീവിതം എങ്ങനെയാണോ അങ്ങനെ അതിനെ അനുഭവിക്കാൻ നമ്മെ വെല്ലുവിളിക്കുന്നു.


വ്യക്തികളുടെ യാഥാർഥ്യത്തെയും രഹസ്യാവസ്ഥയെയും എങ്ങനെ നോക്കണമെന്നും വിവേചിച്ചറിയണമെന്നും കണ്ടെത്തണമെന്നും സാഹിത്യം പഠിപ്പിക്കുന്നു. തരംതിരിവുകളിലൂടെയും വിവരണപദ്ധതികളിലൂടെയും കാര്യകാരണങ്ങളുടെ ക്രമമായുള്ള ചലനാത്മകതയിലൂടെയും മാർഗങ്ങൾ, ലക്ഷ്യങ്ങൾ എന്നിവയിലൂടെയും ആ രഹസ്യം ഭാഗികമായി മാത്രമേ മനസിലാക്കാൻ കഴിയൂ. ഒറ്റവാക്കിൽ, സാഹിത്യം ജീവിതത്തെ വ്യാഖ്യാനിക്കാൻ, അതിന്‍റെ ആഴമേറിയ അർഥവും അനിവാര്യമായ സമ്മർദങ്ങളും വിവേചിച്ചറിയാൻ സഹായിക്കുന്നു.

മറ്റുള്ളവരുടെ കണ്ണുകളിലൂടെ കാണുക

ഒരു പുസ്തകം വായിക്കുന്നത് നമ്മളെ മറ്റുള്ളവരുടെ കണ്ണുകളിലൂടെ കാണാൻ കഴിവുള്ളവരാക്കുന്നു. അത് നമ്മുടെ കാഴ്ചപ്പാടിനെയും മനുഷ്യത്വത്തെയും വിശാലമാക്കുന്നു. സാങ്കൽപികമായൊരു തന്മയീഭാവം നമ്മിൽ വികസിപ്പിക്കുന്നു. നമ്മുടെ അനുഭവങ്ങൾ നമ്മുടേത് മാത്രമല്ല, അത് സാർവദേശീയമാണ് എന്ന് വായനയിലൂടെ നാം തിരിച്ചറിയുന്നു. അതിനാൽ, ഏറ്റവും അനാഥനായ വ്യക്തിപോലും തനിച്ചല്ലായെന്ന യാഥാർഥ്യം അനുഭവിക്കുന്നു.

നാമൊരു കഥ വായിക്കുമ്പോൾ, രചയിതാവിന്‍റെ വിവരണശക്തിക്കനുസൃതം, കൺമുന്നിൽ അനാഥമാക്കപ്പെട്ട ഒരു പെൺകുട്ടിയുടെ കരച്ചിൽ നമുക്കെല്ലാവർക്കും കേൾക്കാനാവും. ഉറങ്ങുന്ന പേരക്കുഞ്ഞിനെ പുതപ്പിക്കുന്ന വയോധികയെ കാണാം. ഒരു ജീവിതമുണ്ടാക്കിയെടുക്കാൻ കഷ്ടപ്പെടുന്ന കടക്കാരനെ കാണാം. നിരന്തരം വിമർശനങ്ങളേറ്റുവാങ്ങുന്ന ഒരാളുടെ നാണക്കേടിനെ കാണാം. വൃത്തികെട്ടതും അക്രമം നിറഞ്ഞതുമായ ജീവിതസാഹചര്യത്തിൽനിന്ന് രക്ഷപ്പെടാൻവേണ്ടി സ്വപ്നങ്ങളിൽ മാത്രം അഭയം തേടുന്ന ബാലനെയും കാണാം. ഈ കഥകൾ നമ്മുടെ ആന്തരിക അനുഭവങ്ങളുടെ മങ്ങിയ മുഴക്കമുണർത്തുമ്പോൾ, നാം മറ്റുള്ളവരുടെ അനുഭവങ്ങളെക്കുറിച്ച് കൂടുതൽ സംവേദനക്ഷമതയുള്ളവരാകുന്നു.

നാം നമ്മുടെ ജീവിതത്തിൽനിന്ന് പുറത്തിറങ്ങി അവരുടെ ജീവിതത്തിലേക്ക് പ്രവേശിക്കുന്നു, നാം അവരുടെ പോരാട്ടങ്ങളോടും അഭിലാഷങ്ങളോടും അനുകമ്പയുള്ളവരാകുന്നു. അവരുടെ കണ്ണിലൂടെ നാം കാണുന്നു. അങ്ങനെ സാവധാനം നാം അവരുടെ സഹയാത്രികരാകുന്നു. പഴം വിൽപനക്കാരന്‍റെ, വേശ്യയുടെ, അനാഥശിശുവിന്‍റെ, കൽപണിക്കാരന്‍റെ ഭാര്യയുടെ, തന്‍റെ രാജകുമാരൻ ഒരുനാൾ തിളങ്ങുമെന്ന് വിശ്വസിക്കുന്ന പടുവൃദ്ധയുടെ ജീവിതത്തിൽ നാം ഉടക്കിനിൽക്കുന്നു.

സാഹിത്യവും മനുഷ്യാനുഭവങ്ങളും

നമ്മൾ ക്രൈസ്തവർക്ക്, മാനുഷികമായ ഒന്നിനോടും നിസംഗമായിരിക്കാൻ കഴിയില്ല എന്നു ഞാൻ ഇവിടെ പറയുന്നു. അക്രമം, സങ്കുചിതത്വം, മറ്റുള്ളവരുടെ ദൗർബല്യം എന്നിവയെക്കുറിച്ച് വായിക്കുമ്പോൾ, ഈ യാഥാർഥ്യങ്ങളിലൂടെ നമ്മുടെതന്നെ അനുഭവങ്ങൾ വിചിന്തനം ചെയ്യാൻ നമുക്കവസരമുണ്ടാകുന്നു. മനുഷ്യാനുഭവങ്ങളുടെ മഹനീയതയും കഷ്ടപ്പാടും വിശാലമായി വായനക്കാരുടെ മുന്നിൽ സാഹിത്യം തുറന്നുവയ്ക്കുന്നതിലൂടെ ക്ഷമയോടെ മറ്റുള്ളവരെ മനസിലാക്കാൻ നമ്മെ പഠിപ്പിക്കുന്നു. സങ്കീർണമായ സാഹചര്യങ്ങളെ വിനയത്തോടെ സമീപിക്കാനും വ്യക്തികളെക്കുറിച്ചുള്ള വിധിയിൽ എളിമ പ്രദർശിപ്പിക്കാനും നമ്മുടെ മാനുഷികാവസ്ഥയെക്കുറിച്ച് സംവേദനക്ഷമത ഉള്ളവരാകാനും അത് സഹായിക്കുന്നു.

സാഹിത്യത്തിൽനിന്നു ലഭ്യമാകുന്ന വിവേകം

പരിമിതികളെക്കുറിച്ചുള്ള ബോധം, ധാരണയ്ക്കും വിമർശന മനോഭാവത്തിനും ഉപരിയായ അനുഭവങ്ങളെ വിലമതിക്കാനുള്ള കഴിവ്, ദാരിദ്ര്യത്തിലൂടെ ലഭ്യമാകുന്ന അതിസ്വാഭാവിക നന്മകളെ ആശ്ലേഷിക്കാനുള്ള ശേഷി എന്നിവ കൊണ്ടുവരുന്നു. ലോകത്തിന്‍റെയും മാനവരാശിയുടെയും രഹസ്യത്തിലടങ്ങിയിരിക്കുന്ന ശരിയും തെറ്റും തമ്മിലും, സത്യവും മിഥ്യയും തമ്മിലുമുള്ള ദ്വന്ദ ധ്രുവീകരണം കുറയ്ക്കാനുള്ള സാധ്യതയില്ലായ്മയും നിരർഥകതയും അംഗീകരിച്ചുകൊണ്ട്, ക്ഷണിക വിധിതീർപ്പിന്‍റെ ഉത്തരവാദിത്വം വായനക്കാരൻ അംഗീകരിക്കുന്നു.

സാഹിത്യത്തിന്‍റെ ആത്മീയശക്തി

നമ്മുടെ യുക്തി, സ്വാതന്ത്ര്യത്തോടെയും വിനയത്തോടെയും പ്രയോഗിക്കാനും വൈവിധ്യമാർന്ന മാനുഷിക ഭാഷകളെ ഫലപ്രദമായി അംഗീകരിക്കാനും നമ്മുടെ മാനുഷിക സംവേദനക്ഷമതയെ വിശാലമാക്കാനും ഒരുപാട് ശബ്ദങ്ങളിലൂടെ സംസാരിക്കുന്ന സ്വരം ശ്രവിക്കാനുമുള്ള മഹത്തായ ആത്മീയതുറവി ഉണ്ടാക്കാനും സാഹിത്യത്തിന് നമ്മളെ പ്രചോദിപ്പിക്കാനാകും.

വാക്കുകളുടെ സ്വാതന്ത്ര്യത്തെ തടവിലാക്കുന്നതും ചിലപ്പോൾ നമ്മുടെ പ്രസംഗങ്ങൾ പോലും മലിനമാക്കാവുന്നതുമായ അപകടം നിറഞ്ഞതും ചലനരഹിതവുമായ മാമൂൽ ഭാഷകളെ തകിടംമറിക്കാൻ വായനക്കാരെ സഹായിക്കാൻ സാഹിത്യത്തിനു കഴിയും. സാഹിത്യഭാഷ ചലിപ്പിക്കുന്ന, മോചിപ്പിക്കുന്ന, ശുദ്ധീകരിക്കുന്ന വചനമാണ്. അത് ഉന്നതമായ പ്രകാശനത്തിലേക്കും വികസിതമായ രീതികളിലേക്കും തുറക്കപ്പെടുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.