പിഎം ജൻ ധൻ യോജനയ്ക്ക് പത്തു വയസ്; ആഘോഷിക്കാം ഈ നേട്ടം
Wednesday, August 28, 2024 1:01 AM IST
വി. അനന്ത നാഗേശ്വരന്‍ (കേന്ദ്ര മുഖ്യ സാന്പത്തിക ഉപദേഷ്ടാവ്)

അധികാരമോ സ്ഥാനമോ സ്വാധീനമോ ഭൗതികസമ്പത്തോ ഏതുമാകട്ടെ, അത്തരം ചില കാര്യങ്ങള്‍ക്കായി നാം ആഗ്രഹിക്കുകയും അവ സുരക്ഷിതമാക്കാന്‍ കഠിനമായി പരിശ്രമിക്കുകയും ചെയ്യുമ്പോള്‍, വിജയം കൈവരിച്ചു കഴിഞ്ഞാൽ നാം അതിൽ സന്തോഷിക്കാറുണ്ട്. എന്നാൽ, ആ സന്തോഷം ഹ്രസ്വമായിരിക്കും. തുടർന്ന് മാനസികമായ പുനഃക്രമീകരണം സംഭവിക്കുന്നു.

കൈവരിച്ചത് മാനദണ്ഡമായി നാം കണക്കാക്കുന്നു. അടുത്ത നേട്ടങ്ങൾക്കായുള്ള മനോഭാവം കൈവരുകയും ചെയ്യുന്നു. മിക്കവരുടെയും കാര്യത്തില്‍ ഇതു ശരിയാണ്. പൊതുനയങ്ങളുടെ കാര്യത്തിലും സമാനമായ സമീപനമാണു നാം സ്വീകരിക്കുന്നത്. ചില നയങ്ങള്‍ക്കോ നടപടികള്‍ക്കോ വേണ്ടി നാം ആവലാതിപ്പെടുന്നു. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്നം ഇന്നത്തെ സർക്കാർ പരിഹരിക്കുമ്പോള്‍, ഈ മാനദണ്ഡം കൂടുതല്‍ ഉയരുന്നു. അത്തരത്തിലുള്ള ഒന്നാണ്, പത്താം വാര്‍ഷികം ആഘോഷിക്കുന്ന പിഎം ജന്‍ ധന്‍ യോജന (പിഎംജെഡിവൈ).

കോടിക്കണക്കിന് ഇന്ത്യക്കാരെ സാമ്പത്തിക ഉൾച്ചേർക്കലിൽനിന്നു മാറ്റിനിർത്തുന്ന അവസ്ഥയായിരുന്നു ഏറെക്കാലമായി നമുക്കുണ്ടായിരുന്നത്. 2014ല്‍, അന്നു പുതുതായി അധികാരമേറ്റ എന്‍ഡിഎ സർക്കാർ കോടിക്കണക്കിന് ഇന്ത്യക്കാരെ ഔപചാരിക സമ്പദ്‌വ്യവസ്ഥയിലേക്കു കൊണ്ടുവരിക എന്ന വെല്ലുവിളി നിറഞ്ഞ ദൗത്യം ഏറ്റെടുത്തു. അതിശയിപ്പിക്കുന്ന വിജയമാണ് അതു നേടിയത്. 2024 ഓഗസ്റ്റ് 14 വരെ 53.13 കോടി ഗുണഭോക്താക്കളും മൊത്തം 2.31 ലക്ഷം കോടി നിക്ഷേപവുമാണ് ഇതിലുള്ളത്. ഗുണഭോക്താക്കളില്‍ 30 കോടിയോളം സ്ത്രീകളാണ്.

മേന്മ വിളിച്ചോതി പഠനങ്ങൾ

‘ഡിജിറ്റല്‍ സാമ്പത്തിക അടിസ്ഥാനസൗകര്യങ്ങളുടെ രൂപകല്പന: ഇന്ത്യയില്‍നിന്നുള്ള പാഠങ്ങള്‍’ (ബിഐഎസ് പഠനം നമ്പര്‍ 106, ഡിസംബര്‍ 2019) എന്ന തലക്കെട്ടിലുള്ള ഗവേഷണ പ്രബന്ധത്തില്‍, ബാങ്ക് ഫോര്‍ ഇന്‍റര്‍നാഷണല്‍ സെറ്റില്‍മെന്‍റിലെ ഗവേഷകര്‍ പ്രസ്താവിച്ചത് ഇങ്ങനെയാണ്: “സാമ്പത്തിക ഉള്‍പ്പെടുത്തലുകളുടെയും ഔപചാരിക തിരിച്ചറിയലിന്‍റെയും താണ നിലകള്‍ കണക്കിലെടുക്കുമ്പോൾ, ഒരു ദശാബ്‌ദം മുമ്പ്, 2008ല്‍, ഇന്ത്യ നേരിട്ട വെല്ലുവിളികളുടെ വ്യാപ്തി വളരെ വലുതായിരുന്നു.

ബാങ്ക് അക്കൗണ്ട് ഡാറ്റയും മുകളില്‍ ചര്‍ച്ച ചെയ്ത പ്രതിശീര്‍ഷ ജിഡിപിയുമായുള്ള ബന്ധവും അടിസ്ഥാനമാക്കി, ഇന്ത്യ പരമ്പരാഗത വളര്‍ച്ചാപ്രക്രിയകളെ മാത്രം ആശ്രയിച്ചിരുന്നെങ്കില്‍ 80% മുതിര്‍ന്നവര്‍ക്കും ബാങ്ക് അക്കൗണ്ട് നേടാന്‍ 47 വര്‍ഷമെടുക്കുമായിരുന്നു എന്നതാണ് ഏകദേശ കണക്ക്.”

മറ്റൊരു പഠനം (‘ബാങ്കിംഗ് സൗകര്യമില്ലാത്തവർക്കായി ബാങ്കിംഗ്: 280 ദശലക്ഷം പുതിയ ബാങ്ക് അക്കൗണ്ടുകൾ സാമ്പത്തിക പ്രവേശനക്ഷമതയെക്കുറിച്ച് എന്താണു വെളിപ്പെടുത്തുന്നത്’, സെപ്റ്റംബർ 2023) പറയുന്നത് മോഷണത്തിനു സാധ്യതയുള്ള പ്രദേശങ്ങളിൽ പിഎംജെഡിവൈ അക്കൗണ്ടുകൾ കൂടുതലായി ഉപയോഗിക്കുന്നതിനാൽ സാമ്പത്തിക ആസ്തി സംരക്ഷിക്കാൻ ഈ അക്കൗണ്ടുകൾ സഹായിച്ചു എന്നാണ്. സാധാരണയായി ഉയർന്ന പലിശനിരക്ക് ഈടാക്കുന്ന അനൗപചാരിക സ്രോതസുകളിൽനിന്ന് വായ്പയെടുക്കുന്നതിലും ഇത് ഇടിവുണ്ടാക്കി.

ഒഴിവാക്കലുകളേക്കാൾ തത്ക്ഷണ വിധിനിർണയം മാനദണ്ഡമായ ലോകത്ത്, പിഎംജെഡിവൈ അക്കൗണ്ടുകൾ കൂടുതലും സീറോ ബാലൻസ് അക്കൗണ്ടുകളാണെന്നു നിരീക്ഷകർ ചൂണ്ടിക്കാട്ടി. ഈ അക്കൗണ്ടുകളിൽ 2.31 ലക്ഷം കോടി രൂപ നിക്ഷേപമുണ്ട്. കോവിഡ് മഹാമാരിക്കാലത്ത് ഈ അക്കൗണ്ടുകളുടെ ഉപയോഗം ഏറെ മൂല്യമുള്ളതാണെന്ന് തെളിഞ്ഞു.


ഈ അക്കൗണ്ടുകളിലേക്ക് കേന്ദ്രസർക്കാർ നേരിട്ട് ആനുകൂല്യങ്ങൾ കൈമാറി. മൂന്ന് സാമ്പത്തിക വർഷങ്ങളിലായി (2020-2022) ഏകദേശം 8.1 ലക്ഷം കോടി രൂപ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടു കൈമാറി. ഡിജിറ്റൽ പണമിടപാട് സംവിധാനങ്ങളുടെ പരിണാമത്ത‌ിനൊപ്പം, മഹാമാരി ഏറ്റവുമധികം ഭീഷണി ഉയർത്തിയ വേളയിൽ ഇത് സമ്പർക്കരഹിത പണമിടപാടുകളും സുഗമമാക്കി.

മറ്റൊരു പഠനം (‘ഓപ്പൺ ബാങ്കിംഗ് വായ്പാസൗകര്യം വിപുലീകരിക്കുമോ?’, ഓഗസ്റ്റ് 2024) കാണിക്കുന്നത്, പിഎംജെഡിവൈ ഓപ്പൺ ബാങ്കിംഗ് (ഉപഭോക്തൃ അനുമതിയോടെ ഡാറ്റ ഏതെങ്കിലും ധനകാര്യ സ്ഥാപനവുമായി പങ്കിടൽ) സുഗമമാക്കി എന്നാണ്. വ്യക്തമായി പറഞ്ഞാൽ, കൂടുതൽ പിഎംജെഡിവൈ അക്കൗണ്ടുകളുള്ള പ്രദേശങ്ങൾ ധനകാര്യ സാങ്കേതികയുടെ നേതൃത്വത്തിൽ വായ്പാവളർച്ച മെച്ചപ്പെടുത്തി.

കുറഞ്ഞ നിരക്കിലുള്ളതും മികച്ചതുമായ ഇന്‍റർനെറ്റ് സൗകര്യമുള്ള പ്രദേശങ്ങളിൽ കരുത്തുറ്റ ഫലങ്ങൾ ലഭിക്കുകയും ചെയ്തു. ‘അക്കൗണ്ട് അഗ്രഗേഷൻ’ ഓപ്പൺ ബാങ്കിംഗിന്‍റെ പ്രത്യക്ഷ സവിശേഷതയാണ്. കൂടുതൽ സാമ്പത്തിക ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കാൻ ഇതു പൊതുജനങ്ങളെ പ്രാപ്തരാക്കുന്നു.

വനിതാ ശക്തീകരണം

പിഎംജെഡിവൈ സ്ത്രീകളെ അവരുടെ സ്വന്തം അക്കൗണ്ടുകളും അക്കൗണ്ടുകളിലെ പണവും നൽകി ശക്തീകരിച്ചു. ഈ സാമ്പത്തിക സ്വാതന്ത്ര്യം കണക്കാക്കുക പ്രയാസമാണ്; പക്ഷേ അതു പ്രാധാന്യമർഹിക്കുന്നു.

ഇന്ത്യയിലെ സ്ത്രീകളുടെ സമ്പാദ്യപ്രവണത പൊതുവേ ഉയർന്ന തലത്തിലാണ്. കാലക്രമേണ, ഇതു കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷയും ഒപ്പം, ദേശീയ സമ്പാദ്യ നിരക്കും വർധിപ്പിക്കാൻ ഇടയാക്കും. കൂടാതെ, ഇതു രാജ്യത്തെ സ്ത്രീസംരംഭകത്വത്തിനും ഉണർവേകും.

സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാർ സംരംഭമായ സ്റ്റാർട്ട്-അപ്പ് ഇന്ത്യ, സ്ത്രീകൾക്കും പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്കും ഇടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയായ സ്റ്റാൻഡ്-അപ്പ് ഇന്ത്യ എന്നിവയിലൂടെയുള്ള സംരംഭകത്വ തരംഗത്തിൽ സ്ത്രീപങ്കാളിത്തം ഏറെ പ്രോത്സാഹജനകമാണ്. പിഎം മുദ്ര യോജനയ്ക്കു കീഴിൽ 68 ശതമാനം വായ്പകളും അനുവദിച്ചിട്ടുള്ളത് വനിതാ സംരംഭകർക്കാണ്. സ്റ്റാൻഡ്-അപ്പ് ഇന്ത്യക്കു കീഴിലുള്ള ഗുണഭോക്താക്കളിൽ 77.7 ശതമാനവും സ്ത്രീകളാണ്.

2024 ജൂലൈ 30 വരെ രാജ്യത്ത് ഉദ്യം, യുഎപി എന്നിവയിൽ രജിസ്റ്റർ ചെയ്ത വനിതാ ഉടമസ്ഥതയിലുള്ള എംഎസ്എംഇകളുടെ എണ്ണം 1.85 കോടിയിലധികമാണ്. പിഎംജെഡിവൈ അക്കൗണ്ടുകൾ സ്ത്രീകളെ ശക്തീകരിക്കുകയും സ്വയംതൊഴിലിലേക്കുള്ള/സംരംഭകത്വത്തിലേക്കുള്ള അവരുടെ പ്രവേശനം സുഗമമാക്കുകയും ചെയ്തു എന്ന അനുമാനം ശ്രദ്ധേയമാണ്; പഠനാർഹവും.

പിഎംജെഡിവൈ അക്കൗണ്ട് ഉടമകൾക്കു നൽകിയ ആനുകൂല്യങ്ങൾ തെളിവുകളായി കണക്കാക്കിയാൽ, ഈ പദ്ധതിയില്ലായിരുന്നുവെങ്കിൽ കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ വികസനനേട്ടങ്ങൾ ഗണ്യമായി കുറയുമായിരുന്നുവെന്ന് വ്യക്തമാകും. എന്നാൽ, ഈ പദ്ധതി സമാരംഭിക്കാനുള്ള ദീർഘവീക്ഷണത്തോടെയുള്ള തീരുമാനവും ഹ്രസ്വകാലയളവിനുള്ളിൽ അതു വിജയകരമായി നടപ്പാക്കിയതും ഇന്ത്യയെ നേട്ടങ്ങളിലേക്ക് എത്തിക്കുകതന്നെ ചെയ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.