അവിസ്മരണീയ ദിനങ്ങൾ
Thursday, August 22, 2024 2:15 AM IST
എഡി 52 നവംബർ 21: ഈശോമിശിഹായുടെ പന്ത്രണ്ടു ശ്ലീഹന്മാരിൽ ഒരാളായ മാർ തോമാശ്ലീഹാ കേരളത്തിൽ വന്ന് സുവിശേഷപ്രസംഗം നടത്തി ക്രൈസ്തവസഭയ്ക്ക് ബീജാവാപം ചെയ്തു. കേരളത്തിൽ ശ്ലീഹ സ്ഥാപിച്ച പ്രധാന പള്ളികൾ: കൊടുങ്ങല്ലൂർ, പാലയൂർ, പറവൂർ കോട്ടക്കാവ്, കോക്കമംഗലം, നിലയ്ക്കൽ, നിരണം, കൊല്ലം.

72 ജൂലൈ 3: മാർ തോമാശ്ലീഹാ മൈലാപ്പുരിലെ ചിന്നമലയിൽ രക്തസാക്ഷിത്വം വരിച്ചു. മൈലാപ്പുരിൽ സംസ്കരിക്കപ്പെട്ടു. ഈ ദിവസത്തെ "ദുക്റാന' എന്നു വിളിക്കുന്നു.

190: അലക്സാൻഡ്രിയായിൽനിന്ന് മാർ പന്തേനോസ് ക്രിസ്ത്യാനികളെ സഹായിക്കാൻ കേരളത്തിൽ വന്നു.

325: നിഖ്യായിലെ പൊതു സൂനഹദോസിൽ ഇന്ത്യയുടെ മെത്രാപ്പോലീത്തയായ മാർ യോഹന്നാൻ സംബന്ധിച്ചു.

345: ക്നായി തോമ്മാ കൊടുങ്ങല്ലൂരിൽ വന്നു. ഈ  ആണ്ടിനു മലയാളത്തിലെ അക്ഷരക്കണക്കിൽ ശോ വാ ല (3-4-5) എന്നാണു പറയുന്നത്.

1567 ഓഗസ്റ്റ് 29: അങ്കമാലി അതിരൂപതാ സ്ഥാപനം.

1597: അവസാനത്തെ വിദേശ സുറിയാനി മെത്രാപ്പോലീത്തയായ മാർ അബ്രാഹമിന്‍റെ ചരമം. അങ്കമാലിയിൽ വിശുദ്ധ ഉറുമീസിന്‍റെ പള്ളിയിൽ സംസ്കരിക്കപ്പെട്ടു.

1599 ജൂണ്‍ 20-26: ഉദയംപേരൂർ സൂനഹദോസ്. 9 യോഗങ്ങൾ നടന്നു. അതിൽ 153 വൈദികരും 660 ജനപ്രതിനിധികളും സംബന്ധിച്ചു.

1559 നവംബർ 5: ഫ്രാൻസിസ് റോസ് എസ്ജെ സുറിയാനിക്കാരുടെ ആദ്യത്തെ ലത്തീൻ മെത്രാനായി നാമനിർദേശം ചെയ്യപ്പെട്ടു.

1600 ഓഗസ്റ്റ് 4: പാദ്രൊവാദൊ അധികാരം മാർത്തോമ്മാക്രിസ്ത്യാനികളുടെമേൽ വ്യാപിപ്പിച്ചു.
1609 ഡിസംബർ 3: അതിരൂപതയുടെ ആസ്ഥാനം അങ്കമാലിയിൽനിന്ന് കൊടുങ്ങല്ലൂരിലേക്കു മാറ്റി.

1610 ഡിസംബർ 22: ഗോവാ മെത്രാപ്പോലീത്താ സുറിയാനി മേലധ്യക്ഷന്മാർക്ക് ഇന്ത്യ മുഴുവനിലുമുണ്ടായിരുന്ന അധികാരം മലബാറിന്‍റെ വടക്കുഭാഗം മുതൽ തെക്കോട്ടായി അതിർത്തി നിശ്ചയിച്ചു ചുരുക്കി.

1653 ജനുവരി 3: ഗാർസിയ എസ്ജെ മെത്രാപ്പോലീത്തയുടെ കാലത്ത് മട്ടാഞ്ചേരിയിൽ ഭാരത സുറിയാനി സഭാംഗങ്ങൾ പോർട്ടുഗീസ് ഭരണത്തിനെതിരായി "കൂനൻകുരിശുസത്യം' നടത്തി.

1653 മേയ് 22: ആലങ്ങാട്ട് 12 പട്ടക്കാർ തോമസ് അർക്കദിയാക്കോന്‍റെമേൽ കൈവച്ച് "മെത്രാൻസ്ഥാനം’ കൊടുത്തു.

1659 ഡിസംബർ 17: ഇറ്റലിക്കാരനും കർമലീത്താ സഭാം ഗവുമായ ജോസഫ് സെബസ്ത്യാനിയെ മലബാറിന്‍റെ അപ്പസ്തോലിക് കമ്മീസറിയും അഡ്മിനിസ്ട്രേറ്ററുമായി നിയമിച്ചു.

1659 ഡിസംബർ 24: മലബാറിൽ മെത്രാനെ വാഴിച്ച് അദ്ദേഹത്തെ വികാരി അപ്പസ്തോലിക്കയായി നിയമിക്കുന്നതിനുള്ള അധികാരം ഏഴാം അലക്സാണ്ടർ മാർപാപ്പ സെബസ്ത്യാനി മെത്രാനു നല്കി.

1663 ഫെബ്രുവരി 1: മേൽപറഞ്ഞ തിരുവെഴുത്തനുസരിച്ച് പള്ളിവീട്ടിൽ ചാണ്ടി അച്ചനെ മെഗരോയുടെ സ്ഥാനികമെത്രാനും മലബാറിന്‍റെ പ്രഥമ വികാരി അപ്പസ്തോലിക്കയുമായി അഭിഷേചിച്ചു നിയമിച്ചു. ഇതുവരെ പോർട്ടുഗീസുഭരണത്തിനെതിരായി നിന്നവരിൽ ഭൂരിഭാഗവും ചാണ്ടിമെത്രാനെ തങ്ങളുടെ മേലധ്യക്ഷനായി സ്വീകരിച്ചു.

1665-1671: മലബാറിൽ വന്നു താമസിച്ച യാക്കോബായ മെത്രാൻ മാർ ഗ്രിഗോറിയോസ്, യാക്കോബായ വിശ്വാസവും അതനുസരിച്ചുള്ള ക്രമങ്ങളും നടപ്പാക്കി. ഈ ക്രമങ്ങൾ സ്വീകരിച്ചവർ ആദ്യം "പുത്തൻകൂറ്റുകാർ' എന്ന് അറിയപ്പെട്ടു. പിന്നീട് "യാക്കോബായക്കാർ' എന്നു വിളിക്കപ്പെട്ടു. മറ്റു സുറിയാനിക്കാർ "പഴയ കൂറ്റുകാർ' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

1674 മാർച്ച് 3: ചാത്യാത്തുപള്ളി ചാണ്ടിമെത്രാൻ exempt ആക്കി കല്പന കൊടുത്തു. മുൻകാലങ്ങളിലെ സുറിയാനി മേലധ്യക്ഷന്മാരെപ്പോലെ ഇദ്ദേഹവും ഇന്ത്യയൊക്കെയുടെയും മെത്രാപ്പോലീത്ത എന്നാണ് ഇതിൽ എഴുതിയിരിക്കുന്നത്. സുറിയാനിക്കത്തോലിക്കരിൽനിന്നു പിരിഞ്ഞ കത്തോലിക്കേതര മേലധ്യക്ഷന്മാർ ഇപ്പോഴും ഇങ്ങനെ തന്നെയാണ് എഴുതുന്നത്.

1687 ജനുവരി 2: പള്ളിവീട്ടിൽ ചാണ്ടിമെത്രാൻ ദിവംഗതനായി.

1782 ജൂലൈ 16: ആലങ്ങാട്ട് (മങ്ങാട്ട്) കരിയാറ്റിൽ മാർ യൗസേപ്പ് കൊടുങ്ങല്ലൂർ മെത്രാപ്പോലീത്തയായി നാമനിർദേശം ചെയ്യപ്പെട്ടു.

1782 ഡിസംബർ 16: കരിയാറ്റിൽ മെത്രാപ്പോലീത്തായുടെ നിയമനം പരിശുദ്ധ സിംഹാസനം അംഗീകരിച്ചു.

1783 ഫെബ്രുവരി 17: കരിയാറ്റിൽ മെത്രാപ്പോലീത്തായുടെ അഭിഷേകം (ലിസ്ബണ്‍).

1785 സെപ്റ്റംബർ 1: കരിയാറ്റിൽ മെത്രാപ്പോലീത്തയോട് ഒരുമിച്ച് റോമിലേക്കും മറ്റും യാത്ര ചെയ്ത പാറേമ്മാക്കൽ തോമ്മാ കത്തനാർ "വർത്തമാനപ്പുസ്തകം' എഴുതാൻ ആരംഭിച്ചു. രണ്ടു പുസ്തകമുണ്ടെന്നാണ് അറിയുന്നത്.

1786 സെപ്റ്റംബർ 10: കരിയാറ്റിൽ മെത്രാപ്പോലീത്ത ഗോവയിൽ ദിവംഗതനായി. വിശുദ്ധ കത്രീനയുടെ പള്ളിയിൽ അടക്കപ്പെട്ടു. കൂടെയുണ്ടായിരുന്ന പാറേമ്മാക്കൽ തോമ്മാ കത്തനാർ കൊടുങ്ങല്ലൂർ അതിരൂപതയുടെ ഗോവർണദോരായി (administrator) നിയമിക്കപ്പെട്ടു.

1799 മാർച്ച് 20: പാറേമ്മാക്കൽ തോമ്മാ ഗോവർണദോർ അന്തരിച്ചു.


1831 മേയ് 11: വൈദികരുടെ കർമ്മലീത്താ മൂന്നാംസഭ (മാന്നാനം) യുടെ സ്ഥാപനം.

1840 ഏപ്രിൽ 10: വരാപ്പുഴയിൽ താമസിച്ചുകൊണ്ടിരുന്ന മലബാറിന്‍റെ വികാരി അപ്പസ്തോലിക്കമാരിൽ ഫ്രാൻസിസ് സേവ്യർ ഒസിഡി മെത്രാന് ആദ്യമായി ആർച്ച്ബിഷപ് (സർദിയായുടെ) സ്ഥാനം നല്കപ്പെട്ടു.

1861 സെപ്റ്റംബർ 5: റോക്കോസുമെത്രാനെ മഹറോൻ ചൊല്ലാൻ റോമിന്‍റെ കല്പന.

1866 ഫെബ്രുവരി 13: കന്യാസ്ത്രീകളുടെ കർമലീത്താ മൂന്നാം സഭ (കൂനമ്മാവ്).

1866 ഓഗസ്റ്റ് 13: പുത്തൻപള്ളി പള്ളിവക സ്ഥലത്തു സെമിനാരി ആരംഭം.

1866: ആലുവായ്ക്കു സമീപം മംഗലപ്പുഴ സെമിനാരി സ്ഥാപനം. 1041 കർക്കടകത്തിൽ ഷെ‌‌‌‌‌ട്ട‌്‌ലറിൽനിന്ന്, കൊടുങ്ങല്ലൂർ രൂപതയിലായിരുന്ന സുറിയാനിക്കാരുടെ സെമിനാരിക്കായിട്ടും അവരുടെ ഗുണത്തിനായി അവരുടെ മേലധ്യക്ഷൻ നിശ്ചയിക്കുന്ന മറ്റു കാര്യത്തിനായിട്ടും അവരുടെ പേർക്ക് പാറായിൽ അവിരാ വർക്കി തരകന്‍റെ പേരിൽ വിലയ്ക്കുവാങ്ങി. ഈ തീറും വർക്കി തരകൻ ഈ സംഗതിക്കായി ഗോവാ മെത്രാപ്പോലീത്തായുടെ പേരിൽ എഴുതിയ തീറും (കൊച്ചി അരമനയിലുള്ള അസൽ പ്രമാണങ്ങളുടെ പകർപ്പ് "എറണാകുളം മിസ്‌സം’ മാസികയിൽ vol. vii pp-21-24), ടി സ്ഥലവും കെട്ടിടങ്ങളും ഗോവാ മെത്രാപ്പോലീത്താ, കൊച്ചി മെത്രാനച്ചനു സൂക്ഷത്തിനേല്പിച്ചിരുന്നതാണെന്നാണ് അറിവ്. ഗോവാ മെത്രാപ്പോലീത്തായ്ക്ക് എഴുതിയ തീറിൽ പറയുന്ന ഉദ്ദേശ്യം 1898 ജൂണ്‍ രണ്ടിലെ Prot 8402- കല്പനയനുസരിച്ച് പ്രൊപ്പഗാന്ത തിരുസംഘവും തുടർന്ന് അംഗീകരിച്ചിട്ടുണ്ട്.

1871 ജനുവരി 3: വിശുദ്ധ കുര്യാക്കോസ് ഏലിയാസച്ചൻ അന്തരിച്ചു.

1874 ഓഗസ്റ്റ് 1: മേലൂസുമെത്രാൻ കേരളത്തിൽ. അദ്ദേഹത്തെ മഹറോൻ ചൊല്ലുവാനുള്ള റോമിന്‍റെ കല്പന ഒക്ടോബർ 25ന് പരസ്യംചെയ്തു. തൃശൂരിലുള്ള "സൂറായികൾ' മേലൂസ് മെത്രാനെ പിൻചെന്നവരാണ്.

1876: യാക്കോബായ പാത്രിയാർക്കീസ് മുടക്കിയ പാലക്കുന്നത്തു മാർ മാത്യൂസ് അത്തനാസിയോസിന്‍റെ കാലം മുതൽ നവീകരണസഭ (മാർത്തോമ്മാസഭ) ഉണ്ടായി.

1877 നവംബർ 15: മർസലീനോസ് മെത്രാനു സുറിയാനിക്കാരുടെമേലുള്ള അംഗീകാരനിർണയം. 1878 മാർച്ച് 19ന് അദ്ദേഹം ഭരണം തുടങ്ങി.

1886 സെപ്റ്റംബർ 1: ഇന്ത്യയിലെ ലത്തീൻ ഹയരാർക്കി സ്ഥാപനം. ഇതോടുകൂടി കർമലീത്താക്കാരായ മുൻഗാമികളെപ്പോലെ വരാപ്പുഴ ആസ്ഥാനമാക്കിയിരുന്ന നിക്കോമേദിയായുടെ മെത്രാപ്പോലീത്തയും മലബാറിന്‍റെ അവസാനത്തെ വികാരി അപ്പസ്തോലിക്കയുമായ ഡോ. മെല്ലാനോ വരാപ്പുഴയുടെ ആദ്യത്തെ മെത്രാപ്പോലീത്തയായി നിയമിക്കപ്പെട്ടു.

1887 മേയ് 20: വരാപ്പുഴയിലെ കർമലീത്താ മെത്രാപ്പോലീത്തായുടെ കീഴിൽനിന്നും പദ്രുവാദോക്കീഴിൽനിന്നും പൂർണമായി വിച്ഛേദിച്ച് പരിശുദ്ധ സിംഹാസനത്തിന്‍റെ നേരിട്ടുള്ള അധികാരത്തിൻകീഴായി മലബാറിനെ ആലുവാപ്പുഴകൊണ്ടു രണ്ടായി തിരിച്ച് സുറിയാനിക്കാർക്കു തൃശൂർ, കോട്ടയം (വടക്കും ഭാഗരും തെക്കും ഭാഗരും ഉൾപ്പെടുന്നു) എന്നീ വികാരിയത്തുകളുടെ സ്ഥാപനം.

1887 സെപ്റ്റംബർ 13: പ്രസ്തുത ബൂളയനുസരിച്ച് ലത്തീൻ റീത്തിൽപ്പെട്ട ഡോ. മെഡ്‌ലിക്കോട്ട് (തൃശൂർ), ഡോ.  ലവീഞ്ഞ് എസ്ജെ (കോട്ടയം) എന്നീ മെത്രാന്മാരുടെ തെരഞ്ഞെടുപ്പ്. ഡിസംബർ 11നു മെഡ്‌ലിക്കോട്ടു മെത്രാന്‍റെ അഭിഷേകം.

1896 ജൂലൈ 28: തൃശൂർ, എറണാകുളം, ചങ്ങനാശേരി വികാരിയാത്തുകളുടെ സ്ഥാപനം.

1896 ഓഗസ്റ്റ് 11: ആധുനികകാലത്ത് ഇന്ത്യാ സ്വദേശികളായ ആദ്യത്തെ മെത്രാന്മാരായി മേനാച്ചേരി മാർ യോഹന്നാൻ (തൃശൂർ) , പഴേപറന്പിൽ മാർ ളൂയീസ് (എറണാകുളം), മാക്കിൽ മാർ മത്തായി (ചങ്ങനാശേരി) മെത്രാന്മാരുടെ തെരഞ്ഞെടുപ്പ്. ഒക്ടോബർ 15ന് ഇവരുടെ അഭിഷേകം.

1911 ഓഗസ്റ്റ് 29: തെക്കുംഭാഗക്കാർക്കായുള്ള പുതിയ കോട്ടയം വികാരിയാത്തു സ്ഥാപനം. മാക്കിൽ മാർ മത്തായി മെത്രാനെ അധ്യക്ഷനാക്കി.

1911 ഓഗസ്റ്റ് 29: എറണാകുളത്തെ കോ-അദ്യുത്തോർ മെത്രാനായി കണ്ടത്തിൽ മാർ ആഗസ്തീനോസ് തെരഞ്ഞെടുക്കപ്പെട്ടു.

1911 ഓഗസ്റ്റ് 30: കുര്യാളശേരിൽ മാർ തോമ്മാ മെത്രാന്‍റെ തെരഞ്ഞെടുപ്പ്.

1914 ജൂലൈ 14: ചൂളപ്പറന്പിൽ മാർ അലക്സാണ്ടർ മെത്രാന്‍റെ തെരഞ്ഞെടുപ്പ്. നവംബർ 1 അഭിഷേകം.

1921 ഏപ്രിൽ 5: വാഴപ്പിള്ളി മാർ ഫ്രാൻസിസ് മെത്രാന്‍റെ തിരഞ്ഞെടുപ്പ്. ജൂലൈ 6ന്  അഭിഷേകം.

1923 ഡിസംബർ 21: പോർട്ടുഗീസുകാരുടെ ആഗമനംവരെ ഭാരതത്തിലെ കത്തോലിക്കാ സഭയ്ക്കു തങ്ങളുടേതായ സ്വയംഭരണ സംവിധാനം ഉണ്ടായിരുന്നു. പദ്രുവാദോ അധികാരം ഭാരതത്തിൽ സ്ഥാപിതമായതോടെ അതു നഷ്ടപ്പെട്ടു. പിന്നീട് അനേകവർഷങ്ങളിലെ അഭ്യർഥനയുടെ ഫലമായി എറണാകുളം അതിരൂപതയായും തൃശൂർ, ചങ്ങനാശേരി, കോട്ടയം എന്നിവ സാമന്തരൂപതകളായും പ്രഖ്യാപിച്ചുകൊണ്ടു വീണ്ടും സ്വന്തമായ ഭരണസംവിധാനം-ഹയരാർക്കി-സ്ഥാപിതമായി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.