ഇനിയും പഠിക്കേണ്ട ന്യൂനപക്ഷ പാഠങ്ങൾ
Thursday, August 22, 2024 12:05 AM IST
ഫാ. ജയിംസ് കൊക്കാവയലിൽ
ഇന്ത്യൻ ഭരണഘടനയുടെ 29, 30 അനുച്ഛേദങ്ങൾ ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക അവകാശങ്ങൾ അനുവദിച്ചു നൽകിയിട്ടുണ്ട്. അവ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇവയെ നമ്മൾ എപ്രകാരമാണ് മനസിലാക്കുകയും വിനിയോഗിക്കുകയും ചെയ്യുന്നത്? നാം ഇനിയും പലതും പഠിക്കേണ്ടതില്ലേ?

ഭരണഘടനാ അനുച്ഛേദങ്ങൾ

ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക അവകാശങ്ങൾ അനുവദിച്ചു നൽകുന്ന ഭരണഘടനയിലെ അനുച്ഛേദങ്ങൾ ചുവടെ ചേർക്കുന്നു.

അനുച്ഛേദം 29: ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കൽ

(1) രാജ്യത്തിന്‍റെ ഏതു ഭാഗത്തും താമസിക്കുന്ന ഏതു പൗരവിഭാഗത്തിനും സ്വന്തമായുള്ള പ്രത്യേകമായ ഭാഷയും ലിപിയും സംസ്‌കാരവും സംരക്ഷിക്കാനുള്ള അവകാശമുണ്ട്.

(2) സർക്കാർ ഉടമസ്ഥതയിൽ ഉള്ളതോ സർക്കാർ സഹായത്തിലുള്ളതോ ആയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് ജാതി-മത-ഭാഷാ വർഗങ്ങളുടെയോ അവയിൽ ഏതെങ്കിലുമൊന്നിന്‍റെയോ അടിസ്ഥാനത്തിൽ മാത്രമുള്ള ഏതു വിവേചനത്തെയും നിരോധിക്കുന്നു.

അനുച്ഛേദം 30: വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും ഭരിക്കുന്നതിനുമുള്ള
ന്യൂനപക്ഷങ്ങളുടെ അവകാശം


(1) മതത്തെ അടിസ്ഥാനമാക്കിയായാലും ഭാഷയെ അടിസ്ഥാനമാക്കിയായാലും എല്ലാ ന്യൂനപക്ഷങ്ങൾക്കും സ്വഹിതമനുസരിച്ചുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനും ഭരിക്കാനും അവകാശമുണ്ട്.

(2) മതത്തെയോ ഭാഷയെയോ അടിസ്ഥാനമാക്കിയുള്ള ഒരു ന്യൂനപക്ഷത്തിന്‍റെ മാനേജ്‌മെന്‍റിനു കീഴിലുള്ളതാണെന്ന കാരണത്തിന്മേൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സഹായമനുവദിക്കുന്നതിൽ സർക്കാർ ഒരു വിദ്യാലയത്തോടും വിവേചനം കാട്ടാൻ പാടുള്ളതല്ല.
(ഡോ. എം.വി. പൈലി, ഇന്ത്യൻ ഭരണഘടന)

ഈ രീതിയിൽ ഇന്ത്യയിലെ ഭാഷാപരവും മതപരവുമായ ന്യൂനപക്ഷങ്ങൾക്ക് സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പ്രത്യേക അവകാശങ്ങൾ ഉണ്ട്. ഇത് ഓരോ ന്യൂനപക്ഷത്തിനുമുള്ള അവകാശമാണ്. അവർക്ക് അവരുടെ ഭാഷ, ലിപികൾ, സംസ്കാരം, ആചാരാനുഷ്ഠാനങ്ങൾ തുടങ്ങിയവ സംരക്ഷിക്കാൻ അവകാശമുണ്ട്. തങ്ങളുടെ ഇഷ്ടപ്രകാരം വിദ്യാഭ്യാസസ്ഥാപനങ്ങൾ സ്ഥാപിക്കാനും ഭരിക്കാനും അവകാശമുണ്ട്. ന്യൂനപക്ഷ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും തങ്ങൾ ന്യൂനപക്ഷങ്ങളാണ് എന്നതിന്‍റെ പേരിൽ വിവേചനങ്ങൾ നേരിടാതിരിക്കാനുള്ള അവകാശമുണ്ട്.

ന്യൂനപക്ഷ അവകാശങ്ങളുടെ ലക്ഷ്യങ്ങൾ

ഒരു രാജ്യത്ത് ഭൂരിപക്ഷ സമൂഹത്തിനിടയിൽ ജീവിക്കുമ്പോൾ ന്യൂനപക്ഷങ്ങൾ സ്വത്വപരമായി വളരെയധികം വെല്ലുവിളികൾ നേരിടുന്നുണ്ട് എന്നത് ഇന്ത്യയുടെ ഭരണഘടനാ നിർമാതാക്കൾ കണക്കിലെടുത്തിട്ടുണ്ട്. വിവേചനങ്ങളിൽനിന്നും പീഡനങ്ങളിൽനിന്നും രക്ഷനേടാൻ പലരും തങ്ങളുടെ സാംസ്കാരിക വ്യതിരിക്തതകളും ആചാരാനുഷ്ഠാനങ്ങളും ഉപേക്ഷിച്ചെന്നു വരാം.

ഇത്തരം വിവേചനങ്ങളും പീഡനങ്ങളും ഉണ്ടായില്ലെങ്കിലും ഭൂരിപക്ഷ സംസ്കാരത്തിന്‍റെയും ഭാഷയുടെയും മറ്റും അതിപ്രസരത്തിൽ പെട്ട് ന്യൂനപക്ഷങ്ങൾക്ക് അവരുടെ സ്വത്വം നഷ്ടപ്പെട്ടുവെന്നും വരാം. ഈ സ്വത്വസംരക്ഷണത്തിനുള്ള ഏറ്റവും ഫലപ്രദമായ മാർഗം, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനപരിശീലനങ്ങളിലൂടെ അവ അതതു ന്യൂനപക്ഷങ്ങളുടെ തലമുറകൾക്ക് കൈമാറുക എന്നതാണ്. അതിനാലാണ് ന്യൂനപക്ഷ അവകാശങ്ങളിൽ വിദ്യാഭ്യാസ അവകാശങ്ങൾ പരമപ്രധാനമായിരിക്കുന്നത്.

മതാടിസ്ഥാനത്തിലുള്ള ന്യൂനപക്ഷങ്ങൾക്ക് മതം മാത്രം പഠിപ്പിക്കാനുള്ള സ്കൂളുകൾ ഏർപ്പെടുത്തണമെന്നോ ഭാഷാ ന്യൂനപക്ഷങ്ങൾക്ക് അവരുടെ ഭാഷ മാത്രം പഠിപ്പിക്കാൻ വിദ്യാലയങ്ങൾ ഏർപ്പെടുത്താൻ അവകാശമുണ്ടായിരിക്കണമെന്നോ ഉള്ള രീതിയിൽ ചുരുക്കിയല്ല ഭരണഘടന പറഞ്ഞിരിക്കുന്നത്. തങ്ങൾ ആഗ്രഹിക്കുന്നതുപോലെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളേർപ്പെടുത്താൻ മത-ഭാഷാ ന്യൂനപക്ഷങ്ങൾക്ക് അവകാശമുണ്ടായിരിക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്. അവർ ആഗ്രഹിക്കുന്ന, നിശ്ചയിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾ എന്നതിൽ പൊതുമതേതര വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉൾപ്പെടുന്നതാണ് എന്ന് സുപ്രീം കോടതി 1957ൽത്തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ് (ഡോ. എം.വി. പൈലി, ഇന്ത്യൻ ഭരണഘടന).

ന്യൂനപക്ഷാവകാശങ്ങളുടെ വിനിയോഗം

ഭരണഘടനാനുസൃതം ലഭിച്ച വിദ്യാഭ്യാസപരമായ ന്യൂനപക്ഷാവകാശങ്ങൾ കേരളത്തിലെ പ്രധാന മതന്യൂനപക്ഷങ്ങളായ മുസ്‌ലിംകളും ക്രിസ്ത്യാനികളും എപ്രകാരമാണ് വിനിയോഗിക്കുന്നത് എന്ന് മനസിലാക്കുന്നത് ഉചിതമായിരിക്കും.

മുസ്‌ലിം സമുദായം

വിദ്യാഭ്യാസപരമായ ന്യൂനപക്ഷാവകാശങ്ങളെ വളരെ കൃത്യതയോടെ മനസിലാക്കി തങ്ങളുടെ സാംസ്കാരിക പരിപോഷണത്തിനായി മുസ്‌ലിം സമുദായം ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. മദ്രസ പഠനത്തിനായി സർക്കാർ ആനുകൂല്യങ്ങൾ നേടിയെടുക്കുന്നു എന്ന വസ്തുത ഒരു വശത്തു നിൽക്കുമ്പോൾതന്നെ പൊതുവിദ്യാഭ്യാസത്തിലും തങ്ങളുടെ സമുദായമുദ്ര പതിപ്പിക്കാൻ അവർക്കു കഴിഞ്ഞു. ന്യൂനപക്ഷാവകാശപ്രകാരം സ്കൂളുകൾ സ്ഥാപിക്കുകയും അധ്യാപക നിയമനം നടത്തുകയും ചെയ്യുന്നു. പ്രൈമറി തലം മുതൽ എല്ലാ ക്ലാസുകളിലും അറബി ഭാഷ പഠിപ്പിക്കുന്നു. ഉറുദുവും ആവശ്യാനുസരണം പഠിപ്പിക്കുന്നുണ്ട്. ഖാദർ കമ്മിറ്റി റിപ്പോർട്ട് പ്രകാരം അറബി ഭാഷ പഠിപ്പിക്കുന്ന 5,523 സർക്കാർ, എയ്ഡഡ് സ്കൂളുകൾ സംസ്ഥാനത്തുണ്ട്. ഉറുദു ഭാഷ പഠിപ്പിക്കുന്ന സ്കൂളുകൾ 1,506. ഇപ്രകാരം സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ അറബി, ഉറുദു ഭാഷകൾ പഠിപ്പിക്കുന്ന 8,060 റെഗുലർ അധ്യാപകർ ജോലി നോക്കുന്നു (ഖാദർ കമ്മിറ്റി റിപ്പോർട്ട്‌, ഭാഗം 1, പട്ടിക 18). ന്യൂനപക്ഷാവകാശങ്ങൾ ഉപയോഗിച്ച്‌ എത്ര പേരാണ് സർക്കാർ ശമ്പളം വാങ്ങി ഉപജീവനം കഴിക്കുന്നത് എന്നു നോക്കൂ. സ്കൂളിൽ ഒരു കുട്ടിയെങ്കിലും അറബി പഠിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അധ്യാപകരെ നിയമിച്ചു നൽകണം എന്നാണ് വിദ്യാഭ്യാസചട്ടം.

ഹയർ സെക്കൻഡറി ക്ലാസുകളിൽ ഇന്ത്യാ ചരിത്രത്തിനും ലോകചരിത്രത്തിനും പകരം ഇസ്‌ലാമിക് ഹിസ്റ്ററി എന്ന വിഷയം കുട്ടികൾക്ക് പഠിക്കാൻ സാധിക്കും. കോളജ്, സർവകലാശാലാ തലങ്ങളിൽ നൂറുകണക്കിന് അറബി, ഉറുദു, ഇസ്‌ലാമിക് ഹിസ്റ്ററി അധ്യാപകർ സ്ഥിരം തസ്തികയിൽ ജോലി ചെയ്യുന്നു. ഇവയ്ക്കു പുറമേ ഭാഷാപാഠങ്ങളിലും സാമൂഹ്യപാഠത്തിലുമൊക്കെ കടന്നുകയറ്റങ്ങളും ചരിത്രത്തിന്‍റെ വളച്ചൊടിക്കലുകളുമുണ്ടെന്ന് കേരളത്തിൽ ഇതര വിഭാഗങ്ങളിൽനിന്നു ഗൗരവതരമായ പരാതികൾ ഉയർന്നുവരുന്നുണ്ട്.

കേരള സർക്കാരിന്‍റെ പൊതുവിദ്യാഭ്യാസ വകുപ്പിൽ അറബിക് സ്പെഷൽ ഓഫീസർ, ഉറുദു സ്പെഷൽ ഓഫീസർ, ഇൻസ്പെക്ടർ ഓഫ് മുസ്‌ലിം എഡ്യൂക്കേഷൻ എന്നിങ്ങനെയുള്ള തസ്തികകളുണ്ട്. ഇസ്‌ലാമിക കലണ്ടർ പ്രകാരം പ്രവൃത്തിദിനങ്ങളും അവധിദിനങ്ങളും നിശ്ചയിച്ചു പ്രവർത്തിക്കുന്ന സ്കൂളുകളും കേരളത്തിലുണ്ട്. സർക്കാർ സ്‌കൂളുകളിൽ കുട്ടികളുടെ എണ്ണത്തിൽ 50 ശതമാനത്തിലധികം മുസ്‌ലിംകളായാൽ ആ ഗവൺമെന്‍റ് സ്കൂളിന് മുസ്‌ലിം ഗവൺമെന്‍റ് സ്കൂൾ എന്നു പേരു നൽകണമെന്നുപോലും വാദങ്ങളുണ്ട്.

സ്കൂൾ കലോത്സവമാണ് മറ്റൊരു രംഗം. ഒപ്പന, മാപ്പിളപ്പാട്ട്, അറബി പദ്യംചൊല്ലൽ, അറബനമുട്ട് തുടങ്ങി എല്ലാ കലാരൂപങ്ങൾക്കും കലോത്സവങ്ങളിൽ വേദികളുണ്ട്. കോലുകളി മറ്റു മതസ്ഥർക്കും ഉണ്ടെങ്കിലും കലോത്സവത്തിന് മാപ്പിളപ്പാട്ടു പാടി മാത്രം കോലുകളി നടത്തണമെന്നു നിർബന്ധമുണ്ട്. ഇതു കൂടാതെ അറബി കലോത്സവവും നിലവിലുണ്ട്.


ക്രിസ്ത്യൻ സമുദായം

ക്രിസ്ത്യൻ സമുദായം ന്യൂനപക്ഷാവകാശ നിയമപ്രകാരം സ്കൂളുകൾ സ്ഥാപിച്ച് അധ്യാപക നിയമനവും വിദ‍്യാർഥിപ്രവേശനവും നടത്തുന്നതല്ലാതെ ക്രൈസ്തവ സംസ്കാരത്തിന്‍റെയും ഭാഷകളുടെയും സംരക്ഷണത്തിനായി അവ ഉപയോഗിക്കുന്നുണ്ടോ എന്നത് സംശയകരമാണ്.

വേദപാഠപഠനം, ആദ്യ വെള്ളിയാഴ്ച ആചരണം എന്നിവയ്ക്കപ്പുറത്തേക്ക് കാര്യമായി യാതൊന്നും കത്തോലിക്കാ സ്കൂളുകളിൽ നടത്തപ്പെടാറില്ല. അവതന്നെയും ഇപ്പോൾ കുറഞ്ഞുവരുന്നു. കെഇആർ പ്രകാരം സുറിയാനി, ലത്തീൻ ഭാഷകൾ പഠിപ്പിക്കാമായിരുന്നിട്ടും വളരെ ചുരുക്കം ഹയർ സെക്കൻഡറി ക്ലാസുകളിൽ മാത്രമാണ് അവയുള്ളത്. പ്രൈമറി, ഹൈസ്കൂൾ ക്ലാസുകളിൽ ഈ ഭാഷകൾ പഠിപ്പിക്കുന്നേയില്ല. ഈ ശ്രദ്ധക്കുറവു മൂലം ഈ ഭാഷകളും സംസ്കാരങ്ങളും തലമുറകൾക്കു കൈമാറുന്നതിൽ ക്രൈസ്തവർ പരാജയപ്പെട്ടു എന്നു മാത്രമല്ല, ധാരാളം തൊഴിലവസരങ്ങളും നഷ്ടപ്പെടുത്തി. പാഠപുസ്തകങ്ങളിലുണ്ടാകുന്ന കൈയേറ്റങ്ങളും വളച്ചൊടിക്കലുകളും ക്രൈസ്തവർ ശ്രദ്ധിക്കുന്നതേയില്ല. കലോത്സവങ്ങളിലാണെങ്കിലും മാർഗംകളിക്കും ചവിട്ടുനടകത്തിനുമപ്പുറം ക്രൈസ്തവ കലകളുടെ പരിപോഷണത്തിലും ശ്രദ്ധ ചെലുത്തുന്നില്ല.

സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷ പദവിയുടെ സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ടെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരിനൊപ്പം ബോർഡുകളിലോ ലെറ്റർപാഡുകളിലോ A Christian Minority Institution എന്ന് എഴുതി ചേർത്തിരിക്കുന്നതായോ ഭരണഘടനയിലെ 29, 30 അനുച്ഛേദങ്ങൾ സ്ഥാപനങ്ങളിൽ എഴുതി പ്രദർശിപ്പിച്ചിരിക്കുന്നതായോ ഒരിടത്തും കണ്ടിട്ടില്ല. ക്രിസ്ത്യൻ ന്യൂനപക്ഷ സ്ഥാപനങ്ങളെ പൂർണമായ അർഥത്തിൽ ഉള്ള Community Institutions ആയി വീണ്ടെടുക്കാൻ സ്ഥാപന മേധാവികൾക്കു സാധിക്കണം. ന്യൂനപക്ഷാവകാശങ്ങളുടെ അന്തിമ അവകാശികളും ഗുണഭോക്താക്കളും കേവലം സ്ഥാപനങ്ങളല്ല, മറിച്ച് സമുദായം മുഴുവനുമാണ് എന്ന തിരിച്ചറിവ് എല്ലാ തലങ്ങളിലും ഉണ്ടാകേണ്ടതുണ്ട്.

സർക്കാർ കൈയേറ്റങ്ങൾ

ഭരണഘടന അനുവദിച്ചിട്ടുള്ള ന്യൂനപക്ഷാവകാശങ്ങൾ പലതും സംസ്ഥാന സർക്കാർ കൈയേറിക്കൊണ്ടിരിക്കുന്നു. അവയോട് എതിർത്തു നിൽക്കാൻ പലപ്പോഴും ക്രൈസ്തവർക്കു സാധിക്കാതെയും വരുന്നു. ഭരണഘടനാ അനുച്ഛേദം 30 പ്രകാരം എല്ലാ ന്യൂനപക്ഷങ്ങൾക്കും അവർക്കിഷ്ടമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനും ഭരിക്കാനും അവകാശമുണ്ട്. അതായത്, മാനേജ്മെന്‍റിന് സ്വന്തം താത്പര്യപ്രകാരം അധ്യാപകരെ നിയമിക്കാനും വിദ്യാർഥികളെ തെരഞ്ഞെടുക്കാനുമുള്ള അവകാശമുണ്ട്. കോടതിവിധികൾ പ്രകാരം വിദ്യാർഥിപ്രവേശനത്തിൽ 50 ശതമാനം വരെ കമ്യൂണിറ്റി ക്വോട്ടയ്ക്കും അവകാശമുണ്ട് (നിലവിൽ പരമാവധി 20 ശതമാനം കമ്യൂണിറ്റി ക്വോട്ട മാത്രമേ അനുവദിച്ചിട്ടുള്ളൂ). എന്നാൽ, ഏകജാലക സംവിധാനം കൊണ്ടുവന്ന് വിദ്യാർഥിപ്രവേശനം സർക്കാർ നിയന്ത്രണത്തിലാക്കി, അധ്യാപക ബാങ്കിൽനിന്ന് 1:1 അനുപാതത്തിൽ നിയമനവ്യവസ്ഥ കൊണ്ടുവന്ന് എയ്ഡഡ് അധ്യാപക നിയമനവും സർക്കാർ കൈയേറി. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 50 ശതമാനം സീറ്റുകൾ സർക്കാർ ഏറ്റെടുത്ത് സംവരണങ്ങൾ പോലും നടപ്പിലാക്കി. ഭിന്നശേഷി സംവരണം എയ്ഡഡ് അധ്യാപക നിയമനത്തിൽ കൊണ്ടുവരിക മാത്രമല്ല, അവ എംപ്ലോയ്മെന്‍റ് എക്സ്ച്ചേഞ്ചിൽനിന്നു നൽകുന്ന ലിസ്റ്റിൽനിന്നു നടത്തണമെന്നു നിർബന്ധമാക്കി. എയ്ഡഡ് കോളജുകളിലെ കമ്യൂണിറ്റി ക്വോട്ട, ക്രിസ്ത്യൻ ന്യൂനപക്ഷ സ്ഥാപനങ്ങളിൽ മുന്നാക്ക-പിന്നാക്ക വേർതിരിവ് നടത്തി സുറിയാനി സഭകൾ നടത്തുന്ന സ്ഥാപനങ്ങളിൽ കേവലം 10 ശതമാനം മാത്രമായി പരിമിതപ്പെടുത്തി.

എയ്ഡഡ് സംവിധാനം

എയ്ഡഡ് സംവിധാനമെന്നാൽ സർക്കാർ ശമ്പളം നൽകി സമുദായങ്ങളും വ്യക്തികളും നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ സഹായിക്കുന്നു എന്നാണ് പലരും ധരിച്ചിരിക്കുന്നത്. എന്നാൽ, പൗരന്മാരുടെ വിദ്യാഭ്യാസം എന്ന സർക്കാരിന്‍റെ കടമ നിർവഹിക്കാൻ സ്വന്തം സ്ഥലവും കെട്ടിടങ്ങളും വിട്ടുനൽകി അവർ സർക്കാരിനെ സഹായിക്കുകയാണു ചെയ്യുന്നത്. സർക്കാരിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാനുള്ള ത്രാണി ഇല്ലാതിരുന്ന കാലത്ത് ക്രൈസ്തവ സമുദായത്തോട് അവ ആരംഭിക്കാൻ സർക്കാരുകൾ അഭ്യർഥന നടത്തിയിരുന്നു എന്നതാണ് യാഥാർഥ്യം. ഉദാഹരണത്തിന്, 1920ൽ ശ്രീമൂലം പ്രജാസഭയിൽ നടത്തിയ അഭ്യർഥനപ്രകാരം മധ്യതിരുവിതാംകൂറിൽ ഒരു കോളജ് ആരംഭിക്കാൻ സർക്കാരിന് സാധിക്കാതിരുന്ന സാഹചര്യത്തിലാണ് കുര്യാളശേരി പിതാവ് എസ്ബി കോളേജ് ആരംഭിക്കുന്നത് (എസ്ബി കോളജ് ഗോൾഡൻ ജൂബിലി സുവനീർ, 1973 പേജ് 21).

നിസ്കാരവും വഖഫും

ക്രൈസ്തവ സ്ഥാപനങ്ങളിൽ നിസ്കാരം ആവശ്യപ്പെടുന്നവരോടു പറയാനുള്ളത്, ഇത് അനുവദിച്ചു തരാനുള്ള നിയമപരമായ യാതൊരു ബാധ്യതയും ക്രൈസ്തവ സ്ഥാപനങ്ങൾക്കില്ല എന്നാണ്. എന്നാൽ, അവിടെ ക്രിസ്തീയ പ്രാർഥനകൾ നടത്തുന്നത് അനുച്ഛേദങ്ങൾ 29, 30 പ്രകാരം അനുവദിക്കപ്പെട്ടിരിക്കുന്ന ന്യൂനപക്ഷാവകാശങ്ങളുടെ അടിസ്ഥാനത്തിലാണ്.

അങ്ങനെയാണെങ്കിൽ മുസ്‌ലിംകളും ന്യൂനപക്ഷമല്ലേ അവരുടെ സംസ്കാരവും സംരക്ഷിക്കപ്പെടേണ്ടേ എന്നു ചോദിക്കുന്നവരോടു പറയാനുള്ളത്, ക്രൈസ്തവർ പിടിയരി പിരിച്ചും മുണ്ടു മുറുക്കിയുടുത്തും സ്ഥാപനങ്ങൾ പടുത്തുയർത്തിയത് അവരുടെ സ്വന്തം സംസ്കാരവും പാരമ്പര്യങ്ങളും സംരക്ഷിക്കുന്നതിനുവേണ്ടിയാണ്. പൊതുവിദ്യാഭ്യാസത്തിന്‍റെ ഭാഗമായി മറ്റുള്ളവർക്കും അവിടെ പഠിക്കാൻ അവസരം നൽകുന്നുണ്ട് എന്നു മാത്രം.

ക്രിസ്ത്യൻ സ്ഥാപനങ്ങളിലെ ഇപ്രകാരമുള്ള അന്തരീക്ഷം ഇന്ത്യയിലെയും കേരളത്തിലെയും ഭൂരിപക്ഷസമൂഹം മാനിക്കുകയും നല്ല രീതിയിൽ പ്രയോജനപ്പെടുത്തി വിദ്യാഭ്യാസം നേടി പുറത്തുവന്നു ജീവിതം കരുപ്പിടിപ്പിക്കുകയും ചെയ്തതിന്‍റെ ദീർഘകാല ചരിത്രവും നമുക്കു മുൻപിലുണ്ട്. ഇസ്‌ലാമിക സംസ്കാരം പരിപോഷിപ്പിക്കേണ്ടവർ ഇസ്‌ലാമിക സ്ഥാപനങ്ങളിൽത്തന്നെ തുടരുകയാണു വേണ്ടത് എന്ന് സ്നേഹബുദ്ധ്യാ ഓർമിപ്പിക്കുന്നു.

വഖഫ് ബോർഡിന്‍റെ അധികാരങ്ങൾ സംബന്ധിച്ച് ചർച്ചകൾ നടക്കുന്ന അവസരത്തിൽത്തന്നെ ഈ നിസ്കാര വിവാദങ്ങൾ ഉയർന്നുവന്നത് കാര്യങ്ങൾ വേഗം ഗ്രഹിക്കുന്നതിന് സഹായകമായി എന്ന് നിരീക്ഷിക്കുന്നവരുമുണ്ട്. ഇനിയും നിസ്കരിക്കാൻ അവസരം നൽകുന്ന ഏതെങ്കിലും ക്രൈസ്തവ സ്ഥാപനങ്ങളുണ്ടെങ്കിൽ അവയുടെ നടത്തിപ്പുകാർ 1995ലെ വഖഫ് ആക്ട് വായിച്ചു മനസിലാക്കുന്നത് ഉചിതമായിരിക്കും.

അതിന്‍റെ ചാപ്റ്റർ 1, സെക്‌ഷൻ 3 ഡെഫിനിഷൻസ് എന്നതിൽ ഉപവകുപ്പ് r ( i) ൽ പറയുന്ന waqf by user എന്താണെന്ന് കൃത്യമായി തിരിച്ചറിഞ്ഞിരിക്കണം. നിസ്കാരം പോലെയുള്ള മുസ്‌ലിം മതകർമങ്ങൾക്ക് ഉപയോഗിക്കുന്ന ഏതു സ്ഥലവും അവർ അതു നിർത്തിയാൽപ്പോലും കാലപരിധിക്കതീതമായി വഖഫ് ആയി കണക്കാക്കപ്പെടുമെന്ന് 2013ലെ ഭേദഗതിയിലൂടെ കൂട്ടിച്ചേർത്തിരിക്കുകയാണ്. ഇപ്പോൾ വഖഫ് നിയമങ്ങൾ വീണ്ടും ഭേദഗതി ചെയ്യപ്പെടുമായിരിക്കും. എന്നാൽ, പിന്നീട് ഒരു അവസരത്തിൽ അവയൊക്കെ മുൻകാല പ്രാബല്യത്തോടെ പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തേക്കാം. അതിനാൽ ഈ വിഷയത്തിലുള്ള കരുതൽ എപ്പോഴും നല്ലതാണ്.

ന്യൂനപക്ഷ അവകാശങ്ങൾ എന്താണെന്നും അവയുടെ ആവശ്യകതയെന്തെന്നും ഇതര സമുദായങ്ങൾ അവ എപ്രകാരം വിനിയോഗിക്കുന്നുവെന്നും കേരളത്തിലെ ന്യൂനപക്ഷങ്ങളിലെ ന്യൂനപക്ഷങ്ങൾ മനസിലാക്കിയിരിക്കുന്നത് ഉചിതമായിരിക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.