ചുവപ്പുനാടയോ അതോ പരാജയമോ?
Tuesday, August 20, 2024 12:36 AM IST
ഉള്ളതുപറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
ഈ മാസം ഒമ്പതിന് കോൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ മുപ്പത്തൊന്നുകാരിയായ ട്രെയിനി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവം പശ്ചിമബംഗാളിന്‍റെ തലസ്ഥാനത്ത് സുസ്ഥിരമായ ഒരു ആശുപത്രിയിൽ പോലും ഡ്യൂട്ടിയിലുള്ള സ്ത്രീകളുടെ ദയനീയമായ അവസ്ഥ വെളിപ്പെടുത്തുന്നതായി. രാത്രി വൈകി ഡ്യൂട്ടി കഴിഞ്ഞ് സംസ്ഥാന സർക്കാർ നടത്തുന്ന ആശുപത്രിയിലെ സെമിനാർ റൂമിൽ വിശ്രമിക്കുകയായിരുന്ന യുവഡോക്ടറെയാണ് അവിടെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കുറ്റകൃത്യം നടന്ന സ്ഥലത്തിനടുത്തുള്ള സിസിടിവി ദൃശ്യങ്ങളിൽ കണ്ടതായി ആരോപിക്കപ്പെടുന്ന ഒരു സിവിക് വോളണ്ടിയറിനെ പിന്നീട് കോൽക്കത്ത പോലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ലൈംഗികാതിക്രമത്തിന്‍റെ സൂചനകൾ പുറത്തുവന്നു. അവളുടെ കണ്ണും മൂക്കും ചുണ്ടും മറ്റു ശരീരഭാഗങ്ങളും മുറിഞ്ഞിരുന്നു. ഒന്നിലധികം പേർ ക്രൂരമായ പ്രവൃത്തിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

പിറ്റേന്ന് ഉച്ചയോടെ അവളുടെ മാതാപിതാക്കളെ വിവരമറിയിക്കുകയും മകളുടെ ശോചനീയാവസ്ഥ കാണുന്നതിന് അവർക്ക് ഏറെനേരം കാത്തിരിക്കേണ്ടി വരികയും ചെയ്തു. അടുത്ത ദിവസം രാത്രി 7,000ൽ അധികം ആളുകൾ രോഷം പ്രകടിപ്പിക്കാൻ വൻ പ്രതിഷേധം നടത്തി. പ്രതിഷേധസൂചകമായി ഇത്തരമൊരു ജനക്കൂട്ടം സംസ്ഥാന പോലീസ് പ്രതീക്ഷിച്ചിരുന്നില്ല. ആരോഗ്യകേന്ദ്രത്തിൽ ഇത്തരമൊരു സംഘം ഒത്തുകൂടിയതായി പോലീസ് ഇന്‍റലിജൻസിന് വിവരം ലഭിച്ചില്ലേയെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റീസ് ടി.എസ്. ശിവജ്ഞാനം ചോദിച്ചപ്പോൾ, ഇത്തരമൊരു ജനക്കൂട്ടത്തെ ഭരണകൂടം പ്രതീക്ഷിച്ചിരുന്നില്ലെന്ന് സംസ്ഥാന സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

കോൽക്കത്ത പോലീസിന്‍റെ പരാജയം‍

ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിൽ അർധരാത്രിക്കു ശേഷമുള്ള അതിക്രമം കോൽക്കത്ത പോലീസിന്‍റെ പരാജയമാണെന്ന് കോൽക്കത്ത പോലീസ് കമ്മീഷണർ വിനീത് ഗോയൽ പറഞ്ഞു. ഞങ്ങളും മനുഷ്യരാണ്, അദ്ദേഹം കൂട്ടിച്ചേർത്തു. പൊതു ഇടങ്ങളിൽനിന്നും സോഷ്യൽ മീഡിയയിൽനിന്നും ലഭിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഞങ്ങൾ വിലയിരുത്തലുകൾ നടത്തുന്നത്. പൊടുന്നനെ എത്തിച്ചേരുന്ന പ്രതിഷേധക്കാരെ നിയന്ത്രിക്കുന്നത് താരതമ്യേന ബുദ്ധിമുട്ടാണ്, കാരണം അവർക്ക് ഒരു നേതാവുണ്ടാകാറില്ല. അന്ന് രാത്രി നഗരത്തിലുടനീളം നിരവധി പ്രതിഷേധ പ്രകടനങ്ങൾ ഉണ്ടായിരുന്നു. എല്ലായിടത്തും പോലീസ് സുരക്ഷ ഒരുക്കേണ്ടതായി വന്നു. പ്രതിഷേധങ്ങൾ സമാധാനപരമായിരിക്കുമെന്ന് ഞങ്ങൾ കരുതി.

ഹൈക്കോടതി ബെഞ്ച് പറഞ്ഞു, “നിങ്ങൾ ഏതെങ്കിലും കാരണവശാൽ സിആർപിസി സെക്‌ഷൻ പ്രകാരം ഉത്തരവുകൾ പാസാക്കുന്നു, എന്നാൽ ഇത്രയധികം ബഹളങ്ങൾ നടക്കുമ്പോൾ, നിങ്ങൾ പ്രദേശം മുഴുവൻ വളയണമായിരുന്നു. ഞങ്ങളുടെ വീക്ഷണത്തിൽ, സംഭവത്തിലേക്കു നയിച്ച കാര‍്യങ്ങളുടെ മുഴുവൻ ക്രമവും പോലീസ് രേഖപ്പെടുത്തണം. ഇപ്പോൾ സമരം ചെയ്യുന്ന ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്ക് അവരുടെ ജോലി നിർവഹിക്കാൻ മതിയായ സംരക്ഷണം നൽകണം എന്നതാണ് അതിലും പ്രധാനം. രോഗികളെ ചികിത്സിക്കുന്നതിനുള്ള അവരുടെ ബാധ്യതയെക്കുറിച്ച് ഞങ്ങൾ നേരത്തേതന്നെ ഡോക്ടർമാരെ ഓർമിപ്പിച്ചിരുന്നു. എന്നിരുന്നാലും, ഈ സംഭവം തീർച്ചയായും അവരുടെ മാനസികാവസ്ഥയെ ബാധിക്കും.”

നേരത്തേ, കേസ് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി മമത ബാനർജി സംസ്ഥാന പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കിൽ കേസ് സിബിഐക്ക് കൈമാറുമെന്നും മുഖ‍്യമന്ത്രി പറഞ്ഞു. എന്നാൽ ബലാത്സംഗ കൊലപാതക കേസ് സിബിഐക്ക് വിടാൻ ഹൈക്കോടതി ബെഞ്ച് ഉത്തരവിട്ടു.

ആരാണ് ഉത്തരവാദി?

ചുവപ്പുനാടയിൽ കുരുങ്ങിയ സ്ഥാപനമോ സംവിധാനത്തിന്‍റെ പരാജയമോ സംസ്ഥാനത്ത് പ്രകടമായിരുന്നു. ഉദാഹരണത്തിന്, സംഭവങ്ങളിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി മമത ബാനർജി സംസ്ഥാന തലസ്ഥാനത്ത് ബഹുജനറാലി നടത്തി. എന്നാൽ, പരാജയങ്ങൾക്ക് ഉത്തരവാദി ആരാണ്: ആരോഗ്യമന്ത്രി, ആഭ്യന്തരമന്ത്രി, മുഖ്യമന്ത്രി? ഈ സ്ഥാനങ്ങളെല്ലാം മമതാ ബാനർജി തന്നെയാണ് വഹിക്കുന്നത് എന്നതാണ് വസ്തുത. മൂന്ന് വകുപ്പുകളും കൈകാര്യം ചെയ്യാനുള്ള ചുമതല അവർക്കു മാത്രമായിരുന്നു!


പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുന്നില്ലെങ്കിൽ അത് ഭരണസംവിധാനം പരാജയപ്പെടുകയാണെന്നോ സ്ഥാപനം പരാജയപ്പെടുകയാണെന്നോ ആണ് തെളിയിക്കുന്നത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഒരു യുവ ട്രെയിനി ഡോക്ടർക്ക് സ്വന്തം ആശുപത്രിയിൽ സുരക്ഷിതമായി കിടക്കാൻ ഇടമില്ലാതിരിക്കുന്നതിലും സ്വന്തം ഡ്യൂട്ടിസ്ഥലത്ത് ബലാത്സംഗം ചെയ്ത് കൊല്ലപ്പെടുന്നതിലും ആരോഗ്യമന്ത്രിക്ക് ഉത്തരവാദിത്വമുണ്ട്. സംഭവത്തെത്തുടർന്ന് ആർജി കർ മെഡിക്കൽ കോളജ് ആശുപത്രി പ്രിൻസിപ്പൽ രാജിവച്ചു. എന്നാൽ കൗതുകകരമെന്നു പറയട്ടെ, നാല് മണിക്കൂറിനുള്ളിൽ അദ്ദേഹത്തെ മറ്റൊരു പ്രധാന മെഡിക്കൽ കോളജിലേക്കും ആശുപത്രിയിലേക്കും മമത ബാനർജി പോസ്റ്റ് ചെയ്തു. ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നാണ് രാജിവയ്ക്കേണ്ടി വന്നത്.

വൻ പ്രതിഷേധം ഉണ്ടാകുമ്പോൾ പോലീസ് ജാഗ്രതയോടെയും സജീവമായും പ്രവർത്തിച്ചില്ലെങ്കിൽ ആഭ്യന്തരമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലാണ് നടപടിയെടുക്കേണ്ടിയിരുന്നത്. സ്ഥിരമായ വളർച്ചയും തൊഴിലവസരങ്ങളും പ്രകടമാക്കിക്കൊണ്ട് സംസ്ഥാനം മുന്നേറുന്നില്ലെങ്കിൽ, മുഖ്യമന്ത്രി മമത ബാനർജി തിരുത്തൽ നടപടി സ്വീകരിക്കണം. പകരം, പ്രതിഷേധ സൂചകമായി ഒരു ബഹുജന റാലി നയിക്കാൻ അവർ തീരുമാനിച്ചാൽ, സംസ്ഥാനത്തെ സ്ഥിതി എന്തായിരിക്കും? എന്തിനധികം, പശ്ചിമബംഗാളിലെ സ്വന്തം ആശുപത്രികളിൽ യുവഡോക്ടർമാർ സുരക്ഷിതരല്ലെങ്കിൽ, പലരും സംസ്ഥാനത്തിന് പുറത്തേക്കു പോകില്ലേ? ഒരു പുരോഗതിയും ഇല്ലെങ്കിൽ, വോട്ടർമാർ ഒരു പ്രതിവിധി തെരഞ്ഞെടുക്കില്ലേ? തീർച്ചയായും, അസ്വസ്ഥമായ ഒരു സാഹചര്യം.

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്നു

വാസ്തവത്തിൽ, ആശുപത്രികളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസം 30ന് ഉത്തരാഖണ്ഡിലെ രുദ്രാപുരിൽ, രാത്രിയിൽ വീട്ടിലേക്കു മടങ്ങുകയായിരുന്ന നഴ്‌സിനെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. കേസിലെ പ്രതിയായ ധർമേന്ദ്ര പിന്നീട് രാജസ്ഥാനിൽ അറസ്റ്റിലായി. ഇയാൾ കൊല്ലപ്പെട്ട നഴ്സിന്‍റെ വിലപിടിപ്പുള്ള വസ്തുക്കളും കവർന്നു.

നഴ്‌സിന്‍റെ സഹോദരി പോലീസിൽ പരാതി നൽകി. തുടർന്ന് ഈ മാസം എട്ടിന് ഉത്തർപ്രദേശ് അതിർത്തിയിലെ ദിബ്ദിബ ഗ്രാമത്തിൽ നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ കണ്ടെത്തി പിടികൂടുകയായിരുന്നു. വീട്ടിലേക്കു മടങ്ങിയ നഴ്‌സിനെ പിന്തുടർന്ന പ്രതി ധർമേന്ദ്ര, ഒറ്റപ്പെട്ട സ്ഥലത്തെത്തിയപ്പോൾ അടുത്തുള്ള വനത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു. നഴ്‌സിന്‍റെ ഫോണും 3000 രൂപയും മോഷ്ടിച്ചതായി ഇയാൾ സമ്മതിച്ചു. ശരിക്കും ഒരു ദുരന്തകഥ.

ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ടെങ്കിലും മികച്ച ഉപകരണങ്ങളുടെ സഹായത്തോടെ ആധുനിക അന്വേഷണ മാർഗങ്ങൾ ഉപയോഗിച്ച് ഈ ദിവസങ്ങളിൽ പല കേസുകളിലും പ്രതികളെ കസ്റ്റഡിയിലെടുക്കുന്നുണ്ട്. എന്നാൽ അതിനായി നമുക്ക് കാര്യക്ഷമതയുള്ള സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥരെ ആവശ്യമുണ്ട്. കൂടാതെ തൊഴിൽപരമായും നിയമപരമായും കേസുകൾ രജിസ്റ്റർ ചെയ്യാനും അന്വേഷണം നടത്താനും അവരെ അനുവദിക്കുകയും വേണം. ചിലത് കണ്ടെത്താൻ പ്രയാസമാണ്, എന്നാൽ ഒരു പ്രഫഷണൽ പോലീസ് സേനയെ അവരുടെ ചുമതലകൾ നിർവഹിക്കാൻ അനുവദിച്ചാൽ പലതും ചെയ്യാൻ കഴിയും. അതിന് പോലീസുകാരെ നിയമപ്രകാരം പ്രവർത്തിക്കാൻ അനുവദിക്കേണ്ടതുണ്ട്. രാഷ്‌ട്രീയ താത്പര്യങ്ങൾക്കായി രാഷ്‌ട്രീയ യജമാനന്മാരുടെ ആജ്ഞകൾ അനുസരിച്ചല്ല അവർ പ്രവർത്തിക്കേണ്ടത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.