Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
സർ, ഞാൻ വരുന്നത് ഒരുമീറ്റർ പോലും ടാറിംഗില്ലാത്ത ജില്ലയിൽനിന്നാണ്...
സർ, ഞാൻ വരുന്നത് ഒരുമീറ്റർ ദൂരം പോലും ടാറിംഗില്ലാത്ത ജില്ലയിൽ നിന്നാണ്... ആദ്യകേരള നിയമസഭയിൽ മുഴങ്ങിയ വനിതാ ശബ്ദം മറ്റാരുടേതുമല്ല, ആദർശ രാഷ്ട്രീയത്തിന്റെ പ്രതിരൂപവും ഏഴുവർഷം കോണ്‍ഗ്രസ് എംഎൽഎയുമായിരുന്ന പരേതയായ കുസുമം ജോസഫിന്റെതായിരുന്നു.
കെപിസിസി മുൻ എക്സിക്യൂട്ടീവംഗമായിരുന്ന തൊടുപുഴ തലയ്ക്കൽ പരേതനായ അഡ്വ. ജോസഫിന്റെ ഭാര്യയായ ഇവർ അന്നത്തെ കാരിക്കോട് , കരിമണ്ണൂർ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് രണ്ടുവട്ടം നിയമസഭയിലെത്തി.1957-ൽ കാരിക്കോടു നിന്നും 1960-ൽകരിമണ്ണൂരിൽ നിന്നുമാണ് ഇവർ ജനപ്രതിനിധിയായി നിയമസഭയിലെത്തിയത്. 1980-ൽ തൊടുപുഴ നിയോജകമണ്ഡലത്തിൽ നിന്നു മൽസരിച്ച കേരള കോണ്‍ഗ്രസ് ജെ ചെയർമാനായിരുന്ന പി.ജെ. ജോസഫിനോടു പരാജയപ്പെട്ടു.
എട്ടുമാസം ഗർഭിണിയായിരിക്കെയാണ് കുസുമം ആദ്യമത്സരത്തിന് ഇറങ്ങുന്നത്. നുകംവച്ച കാളകളായിരുന്നു ചിഹ്നം. ഇന്നത്തെ ഇടുക്കിയും വാഴത്തോപ്പും മണിയാറൻകുടിയും കരിന്പനും ഉൾപ്പെടുന്ന കുടിയേറ്റ പ്രദേശങ്ങൾ നിറഞ്ഞ മണ്ഡലമായിരുന്നു കാരിക്കോട്. കമ്യൂണിസ്റ്റ് സ്വതന്ത്രനായി മൽസരിച്ച അഗസ്റ്റിൻ വഴുതനപ്പിള്ളിയായിരുന്നു എതിർ സ്ഥാനാർഥി.
അക്കാലയളവിൽ സ്ഥാനാർഥിക്ക് സഞ്ചരിക്കാൻ മാത്രമാണ് വാഹനം ഉണ്ടായിരുന്നത്. അന്നത്തെ ഫോർഡ് കാറിലായിരുന്നു നിറവയറുമായി കുസുമം ജോസഫിന്റെ പ്രചാരണം. തെരഞ്ഞെടുപ്പിനു തലേന്ന് അഗസ്റ്റിൻ വഴുതനപ്പിള്ളി സഞ്ചരിച്ച ജീപ്പ് പാലത്തിൽനിന്നു മറിഞ്ഞു. നാലുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സ്ഥാനാർഥിയും ദിവസങ്ങൾക്കുള്ളിൽ മരണത്തിനു കീഴടങ്ങി.
വിമോചന സമരത്തെത്തുടർന്ന് ഇഎംഎസ് മന്ത്രിസഭ രാജിവച്ച ശേഷം നടന്ന വാശിയേറിയ തെരഞ്ഞെടുപ്പാണ് 1960-ൽ നടന്നത്. അഗസ്റ്റിൻ വഴുതനപ്പിള്ളിയോടൊപ്പം അപകടത്തിൽപ്പെട്ട കാഞ്ഞാർ സെയ്ദുമുഹമ്മദായിരുന്നു(മുല്ലാച്ചൻ) എതിർസ്ഥാനാർഥി.
തെരഞ്ഞെടുപ്പിൽ 19,000-ൽപരം വോട്ടുകൾക്ക് വിജയിച്ചു കുസുമം രണ്ടാംവട്ടവും നിയമസഭയിലെത്തി. പിന്നീട് 1965-ൽ കരിമണ്ണൂരിൽനിന്നും 1967ൽ തൊടുപുഴയിൽനിന്നും ജനവിധി തേടിയത് ഭർത്താവ് ജോസഫായിരുന്നു. കോണ്‍ഗ്രസ് ടിക്കറ്റിൽ മത്സരിച്ച ഇദ്ദേഹം രണ്ടുതവണയും പരാജയപ്പെട്ടു.
ഗതാഗത സൗകര്യങ്ങൾ നന്നേ കുറവായ ജില്ലയുടെ മലമടക്കുകളിലൂടെ ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിക്കാനും കുസുമത്തിന് യാതൊരു മടിയുമില്ലായിരുന്നു. ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് സംസാരിച്ചിരുന്ന ഇവർ നിയമസഭയിലെ ഗർജിക്കുന്ന സിംഹമായിരുന്നു.
അന്നത്തെ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശേരി കൊണ്ടുവന്ന വിദ്യാഭ്യാസ പരിഷ്കരണ ബില്ലിനെതിരെ കുസുമം നടത്തിയ പ്രസംഗം മുഖ്യമന്ത്രി ഇഎംഎസ് നന്പൂതിരിപ്പാടിനെപ്പോലും പിടിച്ചുകുലുക്കി. പിറ്റേ ദിവസത്തെ പ്രമുഖ പത്രങ്ങളിലെല്ലാം ഈ പ്രസംഗം മുൻ പേജിൽ തന്നെ സ്ഥാനം പിടിച്ചു. നിയമസഭ ലൈബ്രറിയിൽ ഈ പ്രസംഗത്തിന്റെ പകർപ്പ് ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.
ഇടുക്കി അണക്കെട്ട് യാഥാർഥ്യമാക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചതും കുസുമം ജോസഫായിരുന്നു. ഇവരുടെ നേതൃപാടവം വിമോചനസമരകാലയളവിൽ മധ്യകേരളത്തിലെ നിരവധി വനിതകൾക്ക് പ്രചോദനമായി. മദ്രാസ് യൂണിവേഴ്സിറ്റിയിൽനിന്നു ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയ കുസുമം വിവിധ സ്കൂളുകളിൽ അധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കേരള നിയമസഭയിൽ 40 വർഷത്തോളം അംഗമായിരുന്ന കോതമംഗലം ഇലഞ്ഞിക്കൽ ഷെവ. തര്യത് കുഞ്ഞിത്തൊമ്മന്റെ കുടുംബാംഗമാണ്. 1991 ഡിസംബർ 22നു തൊടുപുഴയിലെ സാംസ്കാരിക കേന്ദ്രമായ ഉപാസനയിൽ പ്രസംഗിച്ചു മടങ്ങിയ കുസുമം വീടിനുസമീപം ബസിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ ജീപ്പിടിച്ചുണ്ടായ അപകടത്തിൽ 65-ാമത്തെ വയസിൽ മരിച്ചു.
ജെയിസ് വാട്ടപ്പിള്ളിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
അല്ലിത്, ആരാ ആന്റണിയോ !
"എന്താ വക്കം ചേട്ടാ, സുഖമാണോ?.’ സ്പീക്കർ എന്ന നിലയിൽ ഭരണ-
മലക്കപ്പാറയിലെ ആദിവാസികള്‍ പറയുന്നു: അകലെയാണെങ്കിലും ഞങ്ങള്‍ വോട്ടു ചെയ്യും
നിയമസഭാ മണ്ഡലത്തിന്റെ ആസ്ഥാനത്തേക്ക് അതേ മണ്ഡലത്തിലെ വോട്ടര്‍ യാത്ര ചെയ്ത് എത
മറക്കില്ല ആ ചായകുടിയും സൗഹൃദവും!
തെരഞ്ഞെടുപ്പ് വാശിയുടെയും രാഷ്ട്രീയ പോരാട്ടത്തിന്റേതുമാണെങ്കിലും വ്യത്യസ്ത ആശ
"ഇശൈജ്ഞാനി' ജ്ഞാനദേശികൻ മൂന്നാറിലെത്തിയപ്പോൾ...
വർഷം 1957. നേരം വെളുത്തുവരുന്നതേയുള്ളൂ. ഹാർമോണിയം പെട്ടിയുമായി കുറേ പയ്യൻമാർ
ഇന്ദിരയുടെ ഫ്രെയിം പ്രിയങ്കയ്ക്കു സമ്മാനിച്ച് എൽഎഫ് കോളജ്
എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അപൂർവ ഉപഹാരം നല്കി വരവേറ്റ് ഗുരുവാ
അച്ഛൻ പ്രസംഗിച്ച അയ്യങ്കാവിൽ പ്രിയങ്കയെത്തി; ചരിത്രമായി...
ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത ധീരദേശാഭിമാനികൾ ദേശീയ പതാക ഉയർത്തിയ, നി
മലയോരത്തിന്റെ മുത്തശ്ശി 112 വയസിലും വോട്ടു ചെയ്തു
മലയോരത്തിന്റെ മുത്തശ്ശി പാപ്പാലിൽ മറിയാമ്മ ഉതുപ്പ് 112 വയസിലും വോട്ടു ചെയ്തു.
മേഴ്സിക്കുട്ടിയമ്മയ്ക്ക് വേണ്ടി അഞ്ച് വയസുകാരിയുടെ പ്രസംഗം
കുണ്ടറ നിയോജകമണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി ജെ. മേഴ്സിക്കുട്ടിയമ്മയുടെ സ്വീ
തൊണ്ണൂറ്റിയേഴാം വയസിൽ വ്യത്യസ്തമായൊരു വോട്ട്, അഭിമാനത്തോടെ മീനാക്ഷിയമ്മ
മഹാത്മാഗാന്ധിയെ ഇലന്തൂരിൽ സ്വീകരിച്ച കെ. മീനാക്ഷിയമ്മയ്ക്ക് 97 വയസിലെ വോട്ട്
402 വോട്ടിന്റെ വിജയസ്മൃതി! തെരഞ്ഞെുപ്പ് ഓര്‍മകള്‍ പങ്കുവച്ച് എസ്. ശര്‍മ
"തെരഞ്ഞെടുപ്പു ഫണ്ട് കണ്ടെത്താന്‍ ഇന്നത്തേതുപോലെ എളുപ്പമായിരുന്നില്ല എണ്പതു
സ്ഥാനാർഥി നടിയാണ്, ടിവിയാണു ചിഹ്നം..!
സിനിമാതാരം വോട്ടു ചോദിച്ചെത്തിയപ്പോള്‍ ജനങ്ങളുടെ മനസില്‍ സംശയം. വോട്ട് ചോദിക്
ദേവികുളത്തിന്റെ ഓർമകളിൽ തമിഴകത്തിന്റെ താരശോഭ
ചിത്രം തെളിഞ്ഞു, കളംനിറഞ്ഞ് മുന്നണികളും. മത്സരത്തിന് മൂന്നുപേർ മാത്രമായി ചുരുങ
സന്യാസിനിമാര്‍ക്കൊപ്പം ഒരു സ്നേഹ സെല്‍ഫി
രാഹുല്‍ ഗാന്ധിയെ കാണാന്‍ വഴിയരികില്‍ കാത്തുനിന്ന പൊന്‍കുന്നം ആരാധനാമഠത്തിലെ
തെരഞ്ഞെടുപ്പ് ബോധവത്കരണവുമായി സാൻബോട്ട് എത്തി
ഇടുക്കി ജില്ലയിൽ തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന് (സ്വീപ്) യന്ത്രമനുഷ്യനെത്തി. സം
പള പളാ മിനുങ്ങാൻ
വടിപോലെ തെല്ലും ഉടയാത്ത തൂവെള്ള ഷർട്ടും മുണ്ടുമാണ് സ്ഥാനാർഥികളു
കമുകായിരുന്നു പഴയകാല താരം...
പഴയകാല തെരഞ്ഞെടുപ്പു പ്രചാരണത്തിൽ കമുകായിരുന്നു താരം. തെരഞ്ഞെടുപ്പു പ്രഖ്യാ
ചിഹ്നത്തിനായുള്ള "ചിഹ്നംവിളി'ക്ക് നാലുപതിറ്റാണ്ട്
കേരള കോണ്‍ഗ്രസിന്റെ തുടക്കം മുതൽ കോട്ടയം വാർത്തകളിൽ നിറഞ്ഞു
ചിഹ്നം പതിച്ച ബൈക്കുമായി പറക്കുന്നു... ജയിംസ്
തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ചിഹ്നം പതിപ്പിച്ച ബൈക്ക്. അരിവാൾ നെൽകതിർ ചിഹ്നം പ
മാസ് ഡയലോഗുമായി ആക്ഷൻ ഹീറോയുടെ എൻട്രി
മാസ് ഡയലോഗുമായി തൃശൂരിലേക്ക് ആക്ഷൻ ഹീറോ സുരേഷ് ഗോപിയുടെ എൻട്രി. അനന്തപത്മ
വോട്ടു പൂരത്തിനു പറത്താം പട്ടം; ചൂടാം വർണക്കുടകൾ
വോട്ടെടുപ്പു പൂരത്തിനു പാർട്ടി പട്ടം പറത്താം; നിറപ്പകിട്ടാർന്ന കുടമാറ്റവുമാക
കോഫി ഹൗസിലെ തീൻമേശയിൽ ആവി പറക്കുന്ന ചർച്ചകൾ
ആവി പറക്കുന്ന ചൂടു കാപ്പിയും കുടിച്ച് മുന്നിലിരിക്കുന്ന പരന്ന വെളു
അരിതയ്ക്ക് കെട്ടിവയ്ക്കാനുള്ള കാശുമായി നടൻ സലിംകുമാർ
യുഡിഎഫ് സ്ഥാനാർഥി അരിത ബാബുവിന് തെരഞ്ഞെടുപ്പിൽ കെട്ടിവയ് ക്കാനുള്ള തുക സലിംക
തങ്കൻ ചേട്ടന്റെ കൊടികൾ പാറിപ്പറക്കുകയാണ്; ഏഴു പതിറ്റാണ്ടും പിന്നിട്ട്
കൊടിയിലാണ് എന്റെ പേരും വിലാസവും, കൊടി തുന്നലാണ് എന്റെ രാഷ്ട്രീയവും. കോട്ടയം
കൊടിതോരണങ്ങളില്ലാതെ എന്ത് തെരഞ്ഞെടുപ്പ്
തെരഞ്ഞെടുപ്പു കാലം കൊടി തോരണങ്ങളുടെ വിൽപനയുടെ കാലവുമാണ്. ക
ജഗതി ശ്രീകുമാറിനെ കാണാൻ സ്ഥാനാർഥിയെത്തി
ഹാസ്യതിലകത്തെ കാണാൻ സ്ഥാനാർഥിയെത്തി അനുഗ്രഹങ്ങൾ വാങ്ങി മടങ്ങി. ചലച്ചിത്രതാര
പഴം തിന്നവർ ഏറെ; ജയിച്ചത് എതിരാളി
ആനപ്പെട്ടി, കാളപ്പെട്ടി, അരിവാൾപെട്ടി, തുലാശ് പെട്ടി... എന്നിങ്ങനെ
എൽഡിഎഫ് പ്രചാരണത്തിനായി ജോസ് കെ.മാണിയുടെ കുടുംബാംഗങ്ങളും
തുടര്‍ഭരണമെന്ന എല്‍ഡിഎഫ് സന്ദേശവുമായി ജോസ് കെ.മാണിയുടെ കുടുംബാംഗങ്ങള്‍ പ്ര
വാല്മീകിയുടെ കൈയിലുണ്ട് കാലത്തിന്റെ തെരഞ്ഞെടുപ്പ് അടയാളങ്ങൾ
നാടും നഗരവും തെരഞ്ഞെടുപ്പ് ഉത്സവത്തിനായി ഒരുങ്ങുകയാണ്. ചുവരെ
Latest News
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
പിഴയും പലിശയുമടക്കം 1,700 കോടി അടയ്ക്കണം: കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്
Latest News
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
പിഴയും പലിശയുമടക്കം 1,700 കോടി അടയ്ക്കണം: കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top