കേരള കർഷകജാഥ; 132 കേന്ദ്രങ്ങളിൽ വിപുലമായ പരിപാടികൾ
കേരള കർഷകജാഥ; 132 കേന്ദ്രങ്ങളിൽ വിപുലമായ പരിപാടികൾ
കോട്ടയം: ദീപിക ഫ്രണ്ട്സ് ക്ലബിന്‍റെ നേതൃത്വത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടക്കുന്ന കേരള കർഷക ജാഥയോടനുബന്ധിച്ചു 132 പ്രധാന കേന്ദ്രങ്ങളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. മേയ് രണ്ടു മുതൽ 23 വരെയാണ് “കാർഷികവൃത്തി കേരള സമൃദ്ധി’’ എന്ന മുദ്രാവാക്യവുമായി കേരള കർഷക ജാഥ സംഘടിപ്പിച്ചിരിക്കുന്നത്. മേയ് 26നു പാലായിൽ നടക്കുന്ന, ദീപിക ഫ്രണ്ട്സ് ക്ലബിന്‍റെ സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായിട്ടാണ് കേരള കർഷക ജാഥ സംഘടിപ്പിച്ചിരിക്കുന്നത്.

മലയാളത്തിലെ ആദ്യ പത്രവും എക്കാലവും കർഷകരുടെ ജിഹ്വയുമായ ദീപികയുടെ 132-ാം വാർഷികം പ്രമാണിച്ചാണ് 132 കേന്ദ്രങ്ങളിൽ പരിപാടി സംഘടിപ്പിക്കുന്നത്. അധികാരികൾക്കു സമർപ്പിക്കാൻ ഒരു കോടി ഒപ്പു ശേഖരണം, കാർഷിക സെമിനാറുകൾ, കർഷകരെയും വ്യാപാരികളെയും ആദരിക്കൽ, ഫലവൃക്ഷത്തൈ വിതരണം, പച്ചക്കറിവിത്ത് വിതരണം, ബോധവത്കരണ പരിപാടികൾ, തെരുവുനാടകം, നാടൻ പാട്ട്, പോസ്റ്റർ പ്രദർശനം തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് വിവിധ കേന്ദ്രങ്ങളിലായി സംഘടിപ്പിച്ചിട്ടുള്ളത്.

ആദ്യമായിട്ടാണ് ഒരു കേരള ജാഥയോടനുബന്ധിച്ച് കേരളത്തിൽ ഇത്രയും വിപുലമായ പരിപാടികൾ നടക്കുന്നത്. കർഷകർക്ക് അഭിമാനത്തോടെ ജീവിക്കാൻ ആവശ്യമായ സാഹചര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേരള കർഷക ജാഥ സംഘടിപ്പിച്ചിട്ടുള്ളത്. നാടിന്‍റെ നട്ടെല്ലായ കർഷകനു പ്രഥമ പരിഗണന എന്ന ആവശ്യമാണ് അധികാരികൾക്കു മുന്നിലേക്കു വയ്ക്കുന്നത്. കേരളമെന്പാടുമുള്ള കർഷകരെ ഒറ്റ ചരടിൽ കോർത്ത് പ്രതിസന്ധികളെ തരണം ചെയ്യാൻ പ്രചോദിപ്പിക്കുകയാണ് ഇതുവഴി ലക്ഷ്യമാക്കുന്നത്.


കേരള കർഷക ജാഥയുടെ വിജയത്തിനായി വിവിധ ജില്ലകൾ കേന്ദ്രീകരിച്ചു ആലോചനായോഗങ്ങളും ഒരുക്കങ്ങളും നടന്നുവരികയാണ്. വിവിധ കർഷക സംഘടനകളും പ്രസ്ഥാനങ്ങളും കേരള കർഷകജാഥയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പലേടത്തും സ്വീകരണക്കമ്മിറ്റികളും തയാറായിക്കഴിഞ്ഞു. കെസിവൈഎം, എകെസിസി, ഇൻഫാം തുടങ്ങിയ സംഘടനകളും പരിപാടികളിൽ സജീവ പങ്കാളിത്തം വഹിക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.