Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
വലിയനോമ്പിന്റെ വിശുദ്ധനാളുകളിൽ താപസനായ ക്രിസ്തുവിന്റെ ജനിമൃതികൾക്കിടയിലെ ജീവിതാനുഭവങ്ങളെ നമ്മുടെ ചെറുജീവിതങ്ങളോടു ചേർത്തുവച്ചു ധ്യാനിക്കാൻ ‘താപസവഴിയേ...’ ദീപികയിൽ. ക്ലരീഷ്യൻ സഭാംഗമായ ഫാ. തോമസ് പാട്ടത്തിൽചിറ സിഎംഎഫ് ആണ് ഈ ധ്യാനചിന്തകൾ തയാറാക്കിയത്. കുറവിലങ്ങാട് ക്ലാരെറ്റ് ഭവൻ സെമിനാരിയിൽ അധ്യാപകനായ അദ്ദേഹം കവിയും എഴുത്തുകാരനുമാണ്.
ചാനലുകൾക്ക് എന്തുമാകാം. പക്ഷേ എല്ലാവർക്കും അതു പറ്റില്ലല്ലോ. അന്തസ് പാലിക്കണ്ടേ.റേറ്റിംഗ് വർധിപ്പിക്കാനാവുംവിധം അന്തിച്ചർച്ചയ്ക്കുള്ള വിഷയങ്ങൾ കണ്ടുപിടിക്കുകയും സത്യത്തെ വളച്ചൊടിക്കുകയും, മനുഷ്യത്വത്തിന്റെ മഹാനദിയിൽ വിഷം കലക്കുകയും ചെയ്യുമ്പോൾ നിങ്ങൾ നശിപ്പിക്കുന്നത് എന്തോ അതാണ് മാധ്യമധർമം. മലയാളി ഈ ദുരന്തത്തെക്കുറിച്ചുള്ള മൗനം വെടിയേണ്ട കാലമായി. അല്ലെങ്കിൽ ഈ അശ്ലീല തിരക്കഥയിൽ നന്മമരങ്ങൾ കടപുഴകി വീഴും. നൂറ്റാണ്ടുകളായി നവോത്ഥാന ദീപങ്ങളായി നിന്ന വിളക്കുമരങ്ങൾ കണ്ണടയ്ക്കും. ചെറിയ പ്രതികരണങ്ങളെങ്കിലും ഉണ്ടാകട്ടെ. അത് ഒരു മതവിഭാഗത്തെയോ സമുദായത്തെയോ രക്ഷിക്കാനല്ല. സാമൂഹിക പ്രതിബദ്ധതയാണ്.
ഇതു രക്ഷാകർത്താക്കൾ വായിക്കാതെ പോവരുത്! ഒരു വയസാകും മുൻപേ കുരുന്നുകൈകളിൽ മൊബൈൽ ഫോണോ ടാബ്ലെറ്റോ കൊടുക്കുന്നവരാണ് ഇന്നു നല്ലൊരു ശതമാനം മാതാപിതാക്കളും. കരച്ചിലടക്കുക, പഠിപ്പിക്കുക, ഭക്ഷണം കഴിപ്പിക്കുക തുടങ്ങി കുട്ടികളെ വളയ്ക്കുന്നതിനുള്ള ഒറ്റമൂലിയായാണ് രക്ഷിതാക്കൾ പലപ്പോഴും മൊബൈൽ ഫോണിനെ കാണുന്നത്. ആദ്യം തമാശയ്ക്കു കൊടുക്കുന്ന ഇത്തരം ഡിജിറ്റൽ സ്ക്രീനുകൾ പിന്നീട് കുട്ടികളുടെ കൈയിൽ നിന്നു തിരികെ വാങ്ങാനാകാത്ത സ്ഥിതി വരുന്നു. മയക്കുമരുന്നുകൾ പോലെ ഒഴിവാക്കാനാകാത്ത ഒന്നായി ഈ സ്ക്രീനുകൾ മാറുന്ന കാഴ്ചയാണ് ഇന്നുള്ളത്. തുടർച്ചയായ ഡിജിറ്റൽ സ്ക്രീനുകളുടെ ഉപയോഗം കുട്ടികളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു. മൊബൈൽ ഫോണ്‍ കൊടുത്തുള്ള സ്നേഹപ്രകടനം അവരോടുചെയ്യുന്ന ഏറ്റവും വലിയ അപരാധമായി മാറും. ഡിജിറ്റൽ സ്ക്രീനുകൾക്ക് അടിമകളായ കുട്ടികൾ അതു ലഭിക്കാതെ വരുമ്പോൾ ഒരു പ്രത്യേക മാനസികാവസ്ഥയിലേക്ക് എത്തുന്നു
ആ വീട് ഞങ്ങൾക്ക് ഇന്നു പേടിസ്വപ്നമാണ്!
കാട്ടുപന്നിയുടെ കുത്തേറ്റു മരിച്ച ഗൃഹനാഥൻ. പ്രാണഭയത്താൽ ബന്ധുവീട്ടിൽ അഭയം തേടേണ്ടിവന്ന ഭാര്യയും മക്കളും. കണ്ണൂർ പാത്തൻപാറ കരാമരംതട്ടിലെ എടക്കര സാബുവിന്റെ കുടുംബത്തിന്റെ ദയനീയാവസ്ഥയാണിത്. 2014 നവംബർ രണ്ടിനാണ് കൃഷിയിടത്തിൽ വെള്ളം തിരിക്കാൻ പോയ സാബുവിനെ കാട്ടുപന്നി ആക്രമിച്ചു കൊലപ്പെടുത്തിയത്. അതോടെ ഭീതിയിലായ കുടുംബം പാത്തൻപാറ നരയംകല്ല്തട്ടിലെ ഒറ്റപ്പെട്ട വീട്ടിൽനിന്നു മാറുകയായിരുന്നു.
വീടുവിട്ടു ജീവിതം
സാബുവിന്റെ പെങ്ങളുടെ വീട്ടിലാണ് ഭാര്യ സോളിയും മക്കളും ഇപ്പോൾ താമസിക്കുന്നത്. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രം സ്വന്തം വീട്ടിൽ വന്നുപോകും. കൃഷിയിടത്തിൽനിന്ന് ആകെ ലഭിക്കുന്നതു കൊക്കോയും ജാതിക്കയും മാത്രം. ഇതിൽനിന്നുള്ള തുച്ഛവരുമാനം മാത്രമാണ് ജീവിതത്തിന് ആശ്രയം. മക്കളുടെ വിദ്യാഭ്യാസ ചെലവ് കുടുംബത്തിനു താങ്ങാവുന്നതിലും അപ്പുറം. മൂത്തമകൾ ബിഎസ്സി നഴ്സിംഗിനു പഠിക്കുന്നു. രണ്ടാമത്തെ മകൾ പ്ലസ്ടു പഠനം കഴിഞ്ഞു. ഇളയ മകൻ നാലാം ക്ലാസിൽ.
വാഗ്ദാനപ്പെരുമഴ
സാബുവിന്റെ മരണസമയത്ത് ഉദാരമതികളായ പലരും മനസലിഞ്ഞു നൽകിയ സഹായധനം സ്വരുക്കൂട്ടിയാണ് കുടുംബം ഇത്രയുംനാൾ പിടിച്ചുനിന്നത്. സാബുവിന്റെയും ഭാര്യ സോളിയുടെയും കുടുംബങ്ങളുടെ അകമഴിഞ്ഞ സഹായത്തിന്റെ തണലിലാണിപ്പോൾ. എന്നാൽ, എത്രനാൾ മറ്റുള്ളവരെ ആശ്രയിച്ചു കഴിയുമെന്ന ആശങ്കയാണ് ഇവരെ അലട്ടുന്നത്. സാബുവിന്റെ മരണത്തെത്തുടർന്ന് അന്നത്തെ യുഡിഎഫ് സർക്കാർ ധനസഹായങ്ങളുടെ തോരാമഴ തന്നെയാണ് പ്രഖ്യാപിച്ചത്. സർക്കാരിന്റെ ധനസഹായമായി രണ്ടു ലക്ഷം, വനംവകുപ്പിന്റെ അഞ്ചു ലക്ഷം, കുട്ടികളുടെ വിദ്യാഭ്യാസ ചെലവ്, പുതിയ വീടുവയ്ക്കാൻ ധനസഹായം.... സാബു മരിച്ചിട്ട് അഞ്ചുവർഷം കഴിഞ്ഞു. സർക്കാർ മാറി വന്നു. പ്രഖ്യാപനങ്ങൾ പലതും ഇപ്പോഴും ചുവപ്പുനാടയിൽ തന്നെ. സർക്കാർ ധനസഹായമായി ഒരു ലക്ഷം രൂപയും വനംവകുപ്പിന്റെ സഹായമായി രണ്ടു ലക്ഷം രൂപയും മാത്രമാണു ലഭിച്ചത്. മൂത്ത കുട്ടികൾക്ക് 25,000 രൂപ വീതവും ഇളയകുട്ടിക്ക് 12,000 രൂപയും വിദ്യാഭ്യാസ സഹായം വാഗ്ദാനം ചെയ്തെങ്കിലും നടപ്പായില്ല.
പഞ്ചായത്തിൽനിന്നു ലഭിച്ച രണ്ടു ലക്ഷം രൂപ ചെലവഴിച്ചു കയറിക്കിടക്കാൻ ഒരു വീടു നിർമിച്ചത് ഒഴിവാക്കിയാൽ സാബുവിന്റെ കുടുംബം നേരിട്ടതു കൊടുംവഞ്ചനയാണ്. മാറിവന്ന സർക്കാരുകൾ മോഹനവാഗ്ദാനം നൽകി കുടുംബത്തെ വഞ്ചിച്ചതിനെതിരേ ജനരോഷം ശക്തമാണ്. സർക്കാർ നൽകിയ വാക്ക് പാലിക്കണമെന്നും മക്കളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
തലനാരിഴയ്ക്ക്
കാട്ടുപന്നിയുടെ ആക്രമണത്തിൽ ജീവൻ തിരിച്ചുകിട്ടിയ അനുഭവമാണ് സാബുവിന്റെ വീടിനു സമീപത്തെ മുതുപ്ലാക്കൽ വിൻസന്റിനു പറയാനുള്ളത്. 2014 ഒക്ടോബർ അഞ്ചിനു സ്വന്തം പറന്പിൽ ആടിനെ തീറ്റാൻ പോയ വിൻസന്റിനെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. പുല്ലരിയുന്നതിനിടെ പിറകിൽനിന്നു പാഞ്ഞടുത്ത കാട്ടുപന്നി വിൻസെന്റിനെ കുത്തിവീഴ്ത്തി. വീഴ്ചയിൽ വലതുകൈയ്ക്കു ഗുരുതരമായി മുറിവേറ്റു. കൈപ്പത്തിയുടെ മൂന്നു ഞരന്പുകൾ അറ്റുപോയി. വലതുകരത്തിന്റെ തള്ളവിരൽ അനങ്ങാതെയായി. ഇപ്പോൾ വിരൽ ചലിപ്പിക്കണമെങ്കിൽ മറ്റു വിരലുകളുടെ സഹായം വേണം. കൈവിരലിന്റെ സ്വാധീനം നഷ്ടപ്പെട്ടെങ്കിലും ജീവൻ തിരിച്ചുകിട്ടിയതിൽ ആശ്വസിക്കുകയാണ് ഈ യുവാവ്.
എവിടെ വൈദ്യുതിവേലി
കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ഭീഷണി സൃഷ്ടിക്കുന്ന കരാമരംതട്ടിൽ സോളാർ വൈദ്യുതവേലിയെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. കരാമരംതട്ട് ഫോറസ്റ്റ് സെക്ഷന്റെ കീഴിൽ 80 ശതമാനം വനാതിർത്തിയിലും സോളാർ ലൈൻ സ്ഥാപിച്ചിട്ടുണ്ടെങ്കിലും നിബിഡ വനമേഖലയോട് അടുത്തുകിടക്കുന്ന കരാമരംതട്ട് മുതൽ പൊട്ടംപ്ലാവ് വരെയുള്ള അഞ്ചു കിലോമീറ്ററോളം ഭാഗത്തു വൈദ്യുതവേലി സ്ഥാപിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കാട്ടുമൃഗങ്ങൾ യഥേഷ്ടം കൃഷിയിടത്തിലേക്ക് എത്തുകയാണ്. ഇവിടെ വൈദ്യുതിവേലി നിർമിക്കാത്തതു സംബന്ധിച്ച് അധികൃതർക്കു വ്യക്തമായ മറുപടിയുമില്ല.
കാടിറങ്ങി വന്യജീവികൾ.. ഉറക്കമില്ലാതെ കർഷകർ / സിജോ ഡൊമിനിക്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നായ്ക്കൾ കുരയ്ക്കാത്ത ഗ്രാമം!
മണ്ണാർക്കാടുനിന്നു ചുരം കയറിയെത്തിയാൽ കാണുന്ന നാട്. ഏതാണ്ട് നാ
""ഒരു കർഷക കുടുംബത്തിനും ഈ ഗതി വരരുത്''
വെള്ളരിക്കുണ്ട്(കാസർഗോഡ്): ആരുടെയും മുന്നിൽ കൈനീട്ടാതിരിക്കാ
പുലി വരുന്നു; വടക്കഞ്ചേരിയിൽ കർഷകരുടെ പലായനം
ജീവനാണ് മറ്റെന്തിനേക്കാളും വലുത്. അതും കൈയിൽ പിടിച്ചു കൃഷിയിടവും സ്വത്തു വകകള
കണ്മുന്നിൽ ചോരയില്‍ കുളിച്ചുനില്ക്കുന്ന ഉമ്മ!
കാസര്‍ഗോഡ്: 2015 ഫെബ്രുവരി 13 മുഹമ്മദിന്റെ ജീവിതത്തിലെ കറുത്ത വെ
ജീവിക്കാനുള്ള യുദ്ധം, നഷ്ടം 33 ജീവനുകൾ !
ആനയിറങ്കൽ മേഖലയിലും സമീപപ്രദേശങ്ങളിലും 2003 അവ
സംസ്ഥാനഫലം തേടി സംസ്ഥാനമൃഗം!
മലന്പുഴയെന്നു കേട്ടാൽ ഏതൊരു മലയാളിയുടെയും മനസ് കുളിർക്കും. പ്രകൃതിഭംഗി വഴി
ചുള്ളിക്കൊന്പൻ തകർത്ത ജീവിതങ്ങൾ
കാട്ടാന കശക്കിയെറിഞ്ഞത് വാളത്തോട് സ്വദേശി വാക്കേത്തുരുത്തേൽ റെ
പറയൂ, ഞങ്ങൾ എങ്ങനെ ഉറങ്ങും?
നിങ്ങൾ പറയൂ, ഞങ്ങൾക്ക് എങ്ങനെ ഉറങ്ങാനാകും? കർഷക ജനതയുടെ ഈ
വന്യജീവികളുടെ ആക്രമണം; കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം
തളിപ്പറമ്പ്: വന്യജീവികളുടെ ആക്രമണത്തില്‍ കൊല്ലപ്പ
അത്താഴം വിളന്പുന്പോൾ കണ്ണുനിറയും!
അത്താഴം വിളമ്പുന്പോൾ കണ്ണുനിറയുന്ന ഒരു കുടുംബമുണ്ട് കണ്ണൂർ കേള
17 വർഷത്തിനിടെ ആനയെടുത്തത് 30 ജീവനുകൾ!
പാലക്കാട്: വന്ന വഴി മറക്കരുത് എന്നൊരു ചൊല്ലുണ്ട്. ഇതു മനഃപാഠമാ
ആനയ്ക്കും സർക്കാരിനുമിടയിൽ!
കൃഷി കൂടുതല്‍ സ്ഥലത്തേക്കു വ്യാപിപ്പിക്കാന്‍
Latest News
സിഎസ്ഐ ബിഷപ്പ് റവ.ഡോ.സാബു കെ.ചെറിയാന്റെ സ്ഥാനാഭിഷേകം തിങ്കളാഴ്ച
നെയ്യാറ്റിൻകരയിൽ പീഡനത്തിനിരയായ പതിനാറുകാരിയുടെ നവജാതശിശു മരിച്ചു
മദ്യത്തിന്റെ വിലകുറച്ചേക്കും; നികുതിയിളവ് പരിഗണിക്കുമെന്ന് മന്ത്രി രാമകൃഷ്ണന്
ജനമൈത്രി വഴി വിവരശേഖരണം പൗരത്വ ഭേദഗതി നിയമവുമായി ബന്ധമില്ലെന്നു പോലീസ്
പശ്ചിമബംഗാൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ശിവസേനയും
Latest News
സിഎസ്ഐ ബിഷപ്പ് റവ.ഡോ.സാബു കെ.ചെറിയാന്റെ സ്ഥാനാഭിഷേകം തിങ്കളാഴ്ച
നെയ്യാറ്റിൻകരയിൽ പീഡനത്തിനിരയായ പതിനാറുകാരിയുടെ നവജാതശിശു മരിച്ചു
മദ്യത്തിന്റെ വിലകുറച്ചേക്കും; നികുതിയിളവ് പരിഗണിക്കുമെന്ന് മന്ത്രി രാമകൃഷ്ണന്
ജനമൈത്രി വഴി വിവരശേഖരണം പൗരത്വ ഭേദഗതി നിയമവുമായി ബന്ധമില്ലെന്നു പോലീസ്
പശ്ചിമബംഗാൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ശിവസേനയും
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top