Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
അത്താഴം വിളന്പുന്പോൾ കണ്ണുനിറയും!
അത്താഴം വിളമ്പുന്പോൾ കണ്ണുനിറയുന്ന ഒരു കുടുംബമുണ്ട് കണ്ണൂർ കേളകം നരിക്കടവിൽ. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അഞ്ചാനിക്കൽ ബിജുവിന്റെ വീടാണിത്. നിരാലംബമായ കുടുംബത്തിന്റെ കണ്ണീർ ഇതുവരെ തോർന്നിട്ടില്ല. അത്താഴം എടുത്തുവയ്ക്കുന്പോൾ പത്തു വയസുകാരി മകൾ ഇപ്പോഴും അറിയാതെ വിളിച്ചുപോകും: “പപ്പാ വാ..’’ അന്ന് അയൽവാസിയുടെ വീട്ടുമുറ്റത്ത് എത്തിയ കാട്ടാനയെ തുരത്താൻ വിളമ്പിവച്ച അത്താഴത്തിന്റെ മുമ്പിൽനിന്നാണ് ബിജു ഓടിയിറങ്ങിയത്.
ആ ഒരു രാത്രികൊണ്ട് അവരുടെ ജീവിതം മാറ്റിമറിക്കപ്പെട്ടു. ആനക്കലിയുടെ ക്രൂരതയ്ക്കു മുമ്പിൽ നിസഹായരാവുകയാണ് ബിജുവിന്റെ അമ്മ മേരിയും ഭാര്യ റെജിമോളും മക്കളായ ഡാലിയയും ഡെൽനയും. “എന്തുകൊണ്ടാണമ്മേ മനുഷ്യരെ കൊല്ലുന്ന വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത്. വന്യമൃഗങ്ങളെ കാട്ടിൽ നിർത്തേണ്ടേ ഫോറസ്റ്റുകാർ...?” ബിജുവിന്റെ ഇളയമകൾ ഡെൽനയുടെ കുഞ്ഞുമനസിൽ ഉയരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാവുന്നില്ല റെജിമോൾക്ക്.
കാട്ടാനയെ തുരത്താൻ
വനാതിർത്തിയിൽ താമസിക്കുന്ന കർഷകരോടുള്ള സർക്കാരുകളുടെ അവഗണനയുടെ ഇരയാണ് ബിജുവിന്റെ കുടുംബം. 2017 ജനുവരി 10ന് രാത്രി പന്ത്രണ്ടോടെയാണ് ബിജു കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പടക്കം പൊട്ടിച്ചു തുരത്താൻ ബിജുവും സുഹൃത്തുക്കളും ശ്രമിക്കുന്നതിനിടെ തിരികെയെത്തിയ കാട്ടാന ആക്രമിക്കുകയായിരുന്നു. അമ്മയും ഭാര്യയും രണ്ട് പെൺമക്കളുമടങ്ങുന്ന കുടുംബത്തിന് ഏക ആശ്രയമായിരുന്നു മലഞ്ചരക്കുകടയിലെ ജീവനക്കാരനായിരുന്ന ബിജു. മതാധ്യാപകനും ഭക്തസംഘടനകളിലെ സജീവ പ്രവർത്തകനുമായ ബിജു നാട്ടുകാർക്കും പ്രിയങ്കരനായിരുന്നു.
വാഗ്ദാനങ്ങളേറെ
ബിജുവിന്റെ മരണ ശേഷം വാഗ്ദാനങ്ങൾ ഏറെ നല്കി ഭരണകൂടം. ഭാര്യക്കു സ്ഥിരം ജോലി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു ധനസഹായം, പുതിയ വീട്... കിട്ടിയതോ വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെടുന്നവർക്കു നൽകുന്ന അഞ്ചു ലക്ഷം രൂപയും ഭാര്യക്ക് ആറളം വന്യജിവി സങ്കേതത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ താത്കാലിക ജോലിയും മാത്രം. മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും രാഷ്ട്രീയ പ്രതിനിധികളും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരാൻ എത്തിയിരുന്നു. അവരെല്ലാം കുടുംബത്തിന്റെ അവസ്ഥ കണ്ടറിഞ്ഞതുമാണ്.പക്ഷേ, കർഷകരോടുള്ള സർക്കാരുകളുടെ പതിവ് സമീപനത്തിൽ എല്ലാം വിസ്മരിക്കപ്പെട്ടു. മക്കളുടെ വിദ്യാഭ്യാസം, രോഗിയായ അമ്മയുടെ ചികിത്സ, വിടിന്റെ നിർമാണം... ഒന്നിനും ഉത്തരമില്ല.
മരണത്തിന്റെ ബാക്കി
ബിജുവിന്റെ മരണത്തോടെയാണ് അതുവരെ ഇഴയുകയായിരുന്ന വളയംചാൽ - അടയ്ക്കാത്തോട് ആന പ്രതിരോധമതിൽ നിർമാണം പൂർത്തിയായത്. ആറളം വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിൽ വളയംചാൽ മുതൽ കരിയംകാപ്പ് വരെ 9.25 കിലോമീറ്റർ ആന മതിലാണ് പൂർത്തിയായത്. കരിയംകാപ്പ് മുതൽ പന്ന്യാംമല വരെയുള്ള നാലു കിലോമീറ്റർ മതിൽ നിർമാണം തുടങ്ങി. കോൺക്രീറ്റും കരിങ്കല്ലും ഉപയോഗിച്ച് 2.2 മീറ്റർ ഉയരത്തിൽ നിർമിച്ച കൂറ്റൻ കരിങ്കൽ മതിൽ വന്നതോടെ കാട്ടാന ശല്യത്തിനു തടയിടാനായെങ്കിലും മറ്റു വന്യമൃഗങ്ങൾ ഇവിടെ സ്വൈരവിഹാരം നടത്തുകയാണ്. കടുവ, പുലി, കാട്ടുപന്നി, കുരങ്ങ്, ഉഗ്രവിഷമുള്ള പാമ്പുകൾ... വനാതിർത്തി പ്രദേശങ്ങളിലെ കർഷകരുടെ ദയനീയാവസ്ഥ വിവരണാതീതം.
ഒരു കർഷകൻ പങ്കുവച്ച പൊള്ളുന്ന അനുഭവം ഇങ്ങനെ: “അമ്പതിലധികം തെങ്ങുണ്ട്. അതിൽ നിറയെ തേങ്ങയുമുണ്ട്. പക്ഷേ, അരച്ചു കറിവയ്ക്കണമെങ്കിൽ കാശുകൊടുത്തു വാങ്ങണം. മുഴുവനും കുരങ്ങും മലയണ്ണാനും നശിപ്പിക്കുകയാണ്...’’ അതുപോലെ തന്നെയാണ് വളർത്തു മൃഗങ്ങളുടെയും മറ്റ് കൃഷികളുടെയും കാര്യവും. കർഷകർ ചോരനീരാക്കി പോറ്റി വളർത്തുന്നതും നട്ടുപിടിപ്പിക്കുന്നതുമെല്ലാം വന്യമൃഗങ്ങൾക്കു വേണ്ടിയാണെന്നു തോന്നും.
കാടിറങ്ങി വന്യജീവികൾ... ഉറക്കമില്ലാതെ കർഷകർ / എം.ജെ.റോബിൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നായ്ക്കൾ കുരയ്ക്കാത്ത ഗ്രാമം!
മണ്ണാർക്കാടുനിന്നു ചുരം കയറിയെത്തിയാൽ കാണുന്ന നാട്. ഏതാണ്ട് നാ
""ഒരു കർഷക കുടുംബത്തിനും ഈ ഗതി വരരുത്''
വെള്ളരിക്കുണ്ട്(കാസർഗോഡ്): ആരുടെയും മുന്നിൽ കൈനീട്ടാതിരിക്കാ
പുലി വരുന്നു; വടക്കഞ്ചേരിയിൽ കർഷകരുടെ പലായനം
ജീവനാണ് മറ്റെന്തിനേക്കാളും വലുത്. അതും കൈയിൽ പിടിച്ചു കൃഷിയിടവും സ്വത്തു വകകള
കണ്മുന്നിൽ ചോരയില്‍ കുളിച്ചുനില്ക്കുന്ന ഉമ്മ!
കാസര്‍ഗോഡ്: 2015 ഫെബ്രുവരി 13 മുഹമ്മദിന്റെ ജീവിതത്തിലെ കറുത്ത വെ
ജീവിക്കാനുള്ള യുദ്ധം, നഷ്ടം 33 ജീവനുകൾ !
ആനയിറങ്കൽ മേഖലയിലും സമീപപ്രദേശങ്ങളിലും 2003 അവ
സംസ്ഥാനഫലം തേടി സംസ്ഥാനമൃഗം!
മലന്പുഴയെന്നു കേട്ടാൽ ഏതൊരു മലയാളിയുടെയും മനസ് കുളിർക്കും. പ്രകൃതിഭംഗി വഴി
ചുള്ളിക്കൊന്പൻ തകർത്ത ജീവിതങ്ങൾ
കാട്ടാന കശക്കിയെറിഞ്ഞത് വാളത്തോട് സ്വദേശി വാക്കേത്തുരുത്തേൽ റെ
പറയൂ, ഞങ്ങൾ എങ്ങനെ ഉറങ്ങും?
നിങ്ങൾ പറയൂ, ഞങ്ങൾക്ക് എങ്ങനെ ഉറങ്ങാനാകും? കർഷക ജനതയുടെ ഈ
ആ വീട് ഞങ്ങൾക്ക് ഇന്നു പേടിസ്വപ്നമാണ്!
കാട്ടുപന്നിയുടെ കുത്തേറ്റു മരിച്ച ഗൃഹനാഥൻ. പ്രാണഭയത്താൽ ബന്ധു
വന്യജീവികളുടെ ആക്രമണം; കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം
തളിപ്പറമ്പ്: വന്യജീവികളുടെ ആക്രമണത്തില്‍ കൊല്ലപ്പ
17 വർഷത്തിനിടെ ആനയെടുത്തത് 30 ജീവനുകൾ!
പാലക്കാട്: വന്ന വഴി മറക്കരുത് എന്നൊരു ചൊല്ലുണ്ട്. ഇതു മനഃപാഠമാ
ആനയ്ക്കും സർക്കാരിനുമിടയിൽ!
കൃഷി കൂടുതല്‍ സ്ഥലത്തേക്കു വ്യാപിപ്പിക്കാന്‍
Latest News
മയക്കുമരുന്ന് വേട്ട: പരിശോധനയ്ക്കെത്തിയ പോലീസിനെ ആക്രമിച്ച് ആഫ്രിക്കൻ യുവാക്കൾ
എസ്എഫ്ഐ നടത്തിയത് ആക്രമണം, ഇക്കാര്യം രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്: ഗവര്‍ണര്‍
കൂടിയാലോചനകള്‍ക്കുശേഷം ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും: നിര്‍മലാ സീതാരാമന്
മുഖ്യമന്ത്രി കസവുകെട്ടിയ പേടിത്തൊണ്ടന്‍, മോദിയെ വിമര്‍ശിച്ചാല്‍ കേസെടുക്കും: സതീശന്
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
Latest News
മയക്കുമരുന്ന് വേട്ട: പരിശോധനയ്ക്കെത്തിയ പോലീസിനെ ആക്രമിച്ച് ആഫ്രിക്കൻ യുവാക്കൾ
എസ്എഫ്ഐ നടത്തിയത് ആക്രമണം, ഇക്കാര്യം രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്: ഗവര്‍ണര്‍
കൂടിയാലോചനകള്‍ക്കുശേഷം ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും: നിര്‍മലാ സീതാരാമന്
മുഖ്യമന്ത്രി കസവുകെട്ടിയ പേടിത്തൊണ്ടന്‍, മോദിയെ വിമര്‍ശിച്ചാല്‍ കേസെടുക്കും: സതീശന്
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top