ഗതാഗതം പുനഃസ്ഥാപിക്കുന്നതിനും തടസങ്ങൾ കുറയ്ക്കുന്നതിനും ഊർജിതമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും കാലതാമസം നേരിടുമെന്നാണു റിപ്പോർട്ട്. ഫ്രാൻസിലെ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽ സംവിധാനമാണു ടിജിവി. പ്രത്യേക ട്രാക്കിലാണ് ഈ ട്രെയിനുകൾ ഓടുന്നത്.
ആക്രമണത്തിനു പിന്നാലെ ഫ്രാൻസിന്റെ മറ്റു ഭാഗങ്ങളിൽനിന്നും യൂറോപ്യൻ രാജ്യങ്ങളിൽനിന്നും പാരീസിലേക്കുള്ള യാത്ര തടസപ്പെട്ടു. കായികതാരങ്ങളുമായി പാരീസിലേക്കു പോയ നാലു ട്രെയിനുകളിൽ രണ്ടെണ്ണത്തിന്റെ യാത്ര തടസപ്പെട്ടു.
ആക്രമണത്തിന് ഒളിന്പിക്സുമായി ബന്ധമുള്ളതിനു തെളിവുകൾ ലഭിച്ചിട്ടില്ല. 10 മുതൽ 20 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് അക്രമികൾ നടത്തിയിട്ടുള്ളതെന്ന് ഫ്രഞ്ച് അധികൃതർ പറഞ്ഞു.